കൈവിട്ടുപോയ തമാശ… സഹപ്രവര്‍ത്തകർക്കൊപ്പം സൊറ പറഞ്ഞിരിക്കുന്നതിനിടയിൽ പാന്‍റ് വലിച്ചൂരി, ഒപ്പം അടിവസ്ത്രവും കൂടെവന്നു; യുവതിക്ക് ഒന്നേ മുക്കാൽ ലക്ഷം രൂപ പിഴയിട്ട് കോടതി

കൂട്ടുകാർ ചിലപ്പോൾ തമാശയ്ക്ക് ചെയ്യുന്ന കാര്യങ്ങൾക്ക് ചില സമയത്ത് വലിയ വില കൊടുക്കേണ്ടി വരാറുണ്ട്. അത്തരത്തിൽ കൈവിട്ടു പോയൊരു തമാശക്കഥയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

സഹപ്രവർത്തകർ തമ്മിൽ കളിയും ചിരിയും തമാശയും പറഞ്ഞുകൊണ്ടിരിക്കുന്ന സമയത്ത് 50 -കാരിയായ സ്ത്രീ തന്‍റെ സഹപ്രവർത്തകനായ ഇരുപതുകാരനായ യുവാവിന്‍റെ പാന്‍റ് വലിച്ചൂരാൻ നോക്കി. പക്ഷേ, അബദ്ധത്തിൽ പാന്‍റിനോടൊപ്പം യുവാവിന്‍റെ അടിവസ്ത്രവും ഊരി വീണു. ഇതോടെ എല്ലാവരുടെയും മുമ്പിൽ യുവാവ് അപമാനിതനായി. അതോടെ സ്ത്രീക്കെതിരേ പരാതി നൽകാൻ യുവാവ് തീരുമാനിച്ചു. ദക്ഷിണ കൊറിയയിലാണ് സംഭവം.

കേസ് കോടതിയിൽ വരെയെത്തി. താൻ ഇത് തമാശയ്ക്ക് ചെയ്തതാണെന്ന് കോടതിയിൽ സ്ത്രീ വാദിച്ചെങ്കിലും ആ വാദം കോടതി തള്ളിക്കളഞ്ഞു. സ്ത്രീയുടെ ഈ തമാശ യുവാവിന് മാനസിക വിഷമമുണ്ടാക്കിയെന്നും മറ്റുള്ളവരുടെ മുന്നിൽ ലൈംഗിക അപമാനത്തിന് കാരണമായെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.

പ്രോസിക്യൂഷന്‍റെ വാദം ശരിവെച്ച, കോടതി സ്ത്രീയോട് . 1.7 ലക്ഷം രൂപ (2000 ഡോളർ)  പിഴ അടയ്ക്കാനും എട്ട് മണിക്കൂർ ലൈംഗിക അതിക്രമ പ്രതിരോധ വിദ്യാഭ്യാസം പൂർത്തിയാക്കാനും ഉത്തരവിട്ടു.

 

Related posts

Leave a Comment