പ്രസവം നിർത്തൽ ശസ്ത്രക്രിയ കഴിഞ്ഞും കുഞ്ഞുണ്ടായി: യുവതിക്കു രണ്ടു ലക്ഷം നഷ്ടപരിഹാരം

അലഹാബാദിലെ സ‍ർക്കാർ ആശുപത്രിയിൽ പ്രസവം നിർത്തൽ ശസ്ത്രക്രിയയ്ക്കുശേഷവും യുവതി ഗർഭിണിയായ സംഭവത്തിൽ ഉത്തർ പ്രദേശ് സർക്കാരിന് പിഴ. ലോക് അദാലത്താണു പിഴ വിധിച്ചത്.

രണ്ട് ലക്ഷം രൂപ പിഴയും കുഞ്ഞിന്‍റെ സ്കൂൾ വിദ്യാഭ്യാസത്തിന് മാസം 5000 രൂപ 18 വയസുവരെ നൽകണമെന്നുമാണ് ലോക് അദാലത്ത് ഉത്തരവ്. പ്രയാഗ് രാജ് സ്വദേശിയായ പരാതിക്കാരി അനിത കുമാരി അഞ്ച് ലക്ഷം രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.

2013 ഒക്ടോബർ 25നാണ് യുവതി പ്രസവം നിർത്താനുള്ള ശസ്ത്രക്രിയയ്ക്കു വിധേയയായത്. എന്നാൽ 2014ൽ ജനുവരി 31ന് യുവതി വീണ്ടും ഗർഭിണിയായി പെൺകുട്ടിക്കു ജന്മം നൽകി. ദാരിദ്രത്തിൽ കഴിയുന്ന യുവതിക്കു വേറെയും കുട്ടികളുണ്ട്. 11 ഹിയറിംഗുകൾക്കുശേഷമാണ് കേസിൽ യുവതിക്ക് അനുകൂലമായ വിധി വന്നത്.

Related posts

Leave a Comment