കടയില്‍ സൂക്ഷിച്ചിരുന്ന പണം നിരന്തരം മോഷണം പോകുന്നു; ഒടുവില്‍ മോഷ്ടാവിനെ കടയുടമ തന്ത്രത്തില്‍ കുടുക്കി; എടത്വയില്‍ നടന്ന സംഭവം ഇങ്ങനെ…

എടത്വ: മോഷ്ടാവിനെ കടയുടമ തന്ത്രത്തില്‍ കുടുക്കി അമ്പലപ്പുഴ പോലീസിന് കൈമാറി. തകഴി കുന്നുമ്മ മുട്ടിത്തറ കോളനിയില്‍ ജഗന്‍ ദാസിനെയാണ് കടയുടമ തന്ത്രത്തില്‍ പിടികൂടിയത്.

കടയില്‍ സൂക്ഷിച്ചിരുന്ന പണം നിരന്തരം മോഷണം പോകുന്നതായി ശ്രദ്ധയില്‍പെട്ട കടയുടമ രാത്രി 12 മണിയോടെ മോഷ്ടാവിനെ പിടികൂടുന്നതിനായി സഹോദരനുമൊത്ത് കടയുടെ മുകളിലെ റൂഫില്‍ മറഞ്ഞിരുന്നു.

പുലര്‍ച്ചെ മൂന്നോടെ മോഷ്ടാവ് എത്തി ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് കടയ്ക്കുള്ളില്‍ കയറി. ഈ തക്കം നോക്കി കടയുടമ മറ്റൊരു താഴിട്ട് കട പൂട്ടുകയും നാട്ടുകാരെയും പോലീസിനെയും വിവരം അറിയിക്കുകയും ചെയ്തു.

സ്ഥലത്തെത്തിയ അമ്പലപ്പുഴ പോലീസ് പ്രതിയെ കടയ്ക്കുള്ളില്‍ നിന്നും പിടികൂടി. കടയിലെ നിത്യസന്ദര്‍ശകനായ ജഗന്‍ ദാസ് ഷട്ടര്‍ താഴിന്‍റെ താക്കോല്‍ സോപ്പില്‍ പതിപ്പിച്ച് പുതിയ താക്കോല്‍ നിര്‍മ്മിച്ചാണ് മോഷണം പതിവാക്കിയിരുന്നത്.

Related posts

Leave a Comment