പകര്‍ച്ചവ്യാധികള്‍ക്കെതിരേ ജാഗ്രത പാലിക്കണം! ഇക്കര്യങ്ങള്‍ ശ്രദ്ധിക്കുക…

കോഴിക്കോട്: മഴക്കാല ആരംഭത്തോടുകൂടി ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ. വി .ജയശ്രി അറിയിച്ചു.

മഴക്കാലത്ത് ജലജന്യരോഗങ്ങളും കൊതുകുജന്യരോഗങ്ങളും മറ്റു വൈറല്‍ പനികളും പിടിപെടാന്‍ സാധ്യതകൂടുതലാണ്. വ്യക്തിശുചിത്വത്തോടൊപ്പം പരിസരശുചിത്വവും ആഹാരശുചിത്വവും വിട്ടുവീഴ്ചയില്ലാതെ പാലിക്കണം.

വ്യക്തിശുചിത്വം

കൈകള്‍സോപ്പ് ഉപയോഗിച്ച് ഇടക്കിടയ്ക്ക് കഴുകണം, നഖങ്ങള്‍ വെട്ടിവൃത്തിയായി സൂക്ഷിക്കണം, മലമൂത്രവിസര്‍ജനത്തിന് ശേഷം കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുക്കണം.

ആഹാരശുചിത്വം

തണുത്തതും പഴകിയതുമായ ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കുക, ആഹാരപദാര്‍ത്ഥങ്ങള്‍ പ്രാണി കടക്കാത്ത വിധം മൂടിവയ്ക്കുക, പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന വെള്ളം ശുദ്ധീകരിച്ചതാണെന്ന് ഉറപ്പുവരുത്തുക, പഴങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക. മഞ്ഞപ്പിത്തം, വയറിളക്കം, ടൈഫോയ്ഡ് തുടങ്ങിയ ജലജന്യരോഗങ്ങള്‍ക്കെതിരെ താഴെ പറയുന്ന മുന്‍കരുതലുകൾ സ്വീകരിക്കണം.

തിളപ്പിച്ചാറിയ വെള്ളംമാത്രം കുടിക്കുക, യാത്രാവേളകളില്‍ കഴിവതും കുടിക്കുവാനുള്ള വെള്ളം കരുതുക, തണുത്തതും പഴകിയതുമായ ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കുക, വ്യക്തിശുചിത്വം പാലിക്കുക, മലമൂത്രവിസര്‍ജ്ജനത്തിനുശേഷം കൈകള്‍സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക,, കുടിവെള്ളസ്രോതസുകള്‍ ശുദ്ധീകരിക്കുക

പരിസരശുചിത്വം

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, തുറസായസ്ഥലങ്ങ ളില്‍ മലമൂത്ര വിസര്‍ജനം ഒഴിവാക്കുക, മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌കരിക്കുക, ഭക്ഷണ അവശിഷ്ടങ്ങള്‍ വലിച്ചെറിയാതിരിക്കുക, ഭക്ഷണം പാകംചെയ്യുന്ന സ്ഥലങ്ങളിലും ക്യാമ്പുകളിലും മതിയായ ശുചിത്വം ഉറപ്പുവരുത്തുക.

എലിപ്പനി മുന്‍കരുതലുകള്‍

ശുചീകരണപ്രവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ മലിനജലവുമായി ബന്ധപ്പെട്ട് ജോലി എടുക്കുമ്പോള്‍ കൈയുറ, കാലുറകള്‍ എന്നിവ ഉപയോഗിക്കണം, ശരീരത്തില്‍മുറിവുകള്‍ ഉണ്ടെങ്കില്‍ മലിനീകരിക്കപ്പെട്ട വെള്ളമോ, മണ്ണുമായോ സമ്പര്‍ക്കം ഉണ്ടാകാതെ നോക്കണം.

ഇത്തരം ജോലിക്ക് ഇറങ്ങുന്നതിന് തലേദിവസം മുതല്‍ ആഴ്ചയില്‍ ഒരു ദിവസം 200 മി. ഡോക്‌സിസൈക്ലിന്‍ ഗുളിക ആറാഴ്ചവരെ കഴിക്കേണ്ടതാണ്. എല്ലാ ആരോഗ്യകേന്ദ്രങ്ങളില്‍ നിന്നും ഗുളിക സൗജന്യമായി ലഭിക്കും, ആഹാര സാധനങ്ങളും കുടിവെള്ളവും എലിമൂത്രം വഴി മലിനീകരിക്കപ്പെടാതെ മൂടിവയ്ക്കുക, ഭക്ഷണാവശിഷ്ടങ്ങള്‍ വലിച്ചെറിയാതെ ശരിയായ വിധം സംസ്‌കരിക്കുക, വീടുകളിലും സ്ഥാപനങ്ങളിലും മറ്റും എലിശല്യം ഇല്ലെന്ന് ഉറപ്പുവരുത്തുക

ഡെങ്കിപ്പനി മുന്‍കരുതലുകള്‍:

ചിരട്ടകള്‍, മുട്ടതോടുകള്‍ , ടയറുകള്‍, കളിക്കോപ്പുകള്‍ തുടങ്ങിയവ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക, ഈഡിസ് കൊതുകിന്‍റെ ലാര്‍വകളുടെ ഉറവിടങ്ങള്‍ ഇല്ലാതാക്കുക, ആയ കൊതുകുവല, ലേപനം എന്നിവ ഉപയോഗിക്കുക.

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളിലും, ക്ലീനിംഗ് കാമ്പയിനുകളിലും വിവിധ വകുപ്പുകള്‍, തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ , ആരോഗ്യ വോളണ്ടിയര്‍മാര്‍ തുടങ്ങിയ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കി സാമൂഹിക അകലം പാലിച്ച് പരിപാടികള്‍ നടപ്പിലാക്കേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Related posts

Leave a Comment