ബാറിലുണ്ട്… ബീവറേജിലില്ല..! കുടിയന്‍മാരുടെ ഇഷ്ടബ്രാന്‍റ് ബീവറേജിൽ കിട്ടാനില്ല;  ചാകരക്കോളിൽ ബാറുകൾ; കണക്കെടുപ്പ് മാസം ജവാൻ മുങ്ങുന്നതെങ്ങോട്ട്?


സ്വന്തം ലേഖകന്‍
കോഴിക്കോട്: ബീവറേജുകളില്‍ നിന്നും ജവാന്‍ ഉള്‍പ്പെടെയുള്ള വിലകുറഞ്ഞ ജനപ്രിയ മദ്യം അപ്രത്യക്ഷമാകുമ്പോള്‍ ബാറുകളില്‍ സുലഭം. ബീവറേജ് ഔട്ട് ലെറ്റുകളില്‍ ജവാന്‍ മദ്യം ഇല്ലാതായിട്ട് മാസങ്ങളായി.

ഏറ്റവും കൂടുതല്‍ ആളുകള്‍ വാങ്ങുന്ന ബ്രാന്‍ഡുകളില്‍ ഒന്നായ ജവാന്‍ ചോദിച്ചെത്തുന്നവരുടെ എണ്ണം കൂടിയതോടെ ‘ജവാന്‍ ഇല്ലെ’ന്ന ബോര്‍ഡ് ബീവറേജുകള്‍ക്ക് മുന്നില്‍ തൂക്കിയിട്ടിരിക്കുകയാണ്.

അതേസമയം ബാറുകളില്‍ ജവാന്‍ ഉള്‍പ്പെടെയുള്ള വിലകുറഞ്ഞ മദ്യം സുലഭമാണ് താനും. ഇതുമൂലം ബാറുകള്‍ക്ക് ചാകരയാണ്.

സാധാരണക്കാര്‍ കൂടുതലായി ഉപയോഗിക്കുന്ന റമ്മിന്‍റെ ചില ഇനങ്ങളും വിലകുറഞ്ഞ ബ്രാണ്ടിയുമാണ് കിട്ടാതായിരിക്കുന്നത്.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യ നിര്‍മാണ കമ്പനിയായ തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്‌സിന്‍റെ ഉത്പന്നമാണ് ജവാന്‍.

ജവാനും എംസിയും ഒസിയും അടക്കമുള്ള ബ്രാന്‍ഡുകള്‍ക്ക് പകരമായി നല്‍കുന്നത് വടക്കേ ഇന്ത്യയില്‍ നിന്നെത്തിക്കുന്ന മദ്യമാണ്. ഇതിനോട് ആളുകള്‍ക്ക് അത്രപ്രിയമില്ല.

510 മുതല്‍ 600 രൂപ വരെയുള്ള ലോക്കല്‍ ബ്രാന്‍ഡുകള്‍ കിട്ടാനില്ല. കോവിഡ് നിയന്ത്രണം പരിഗണിച്ച് ഓര്‍ഡറുകളില്‍ വന്ന കുറവും സ്റ്റോക്ക് എടുക്കുന്നത് കുറച്ചതുമാണ് ലോക്കല്‍ ബ്രാന്‍ഡുകളെ കിട്ടാക്കനിയാക്കിയതെന്നാണ് ആരോപണം.

എന്നാല്‍ ഇത് ഉടന്‍ പരിഹരിക്കപ്പെടുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

 

Related posts

Leave a Comment