കരുവന്നൂർ വലിയ വീഴ്ച; സഹകരണ മേഖലയ്ക്കാകെ കളങ്കമുണ്ടാക്കി; തെറ്റ് ചെയ്തു എന്ന് ബോധ്യമായാൽ ആരെയും പാർട്ടി സംരക്ഷിക്കില്ലെന്ന് ഇ.പി. ജയരാജൻ

തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ വലിയ വീഴ്ച സംഭവിച്ചുവെന്ന് എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജൻ. പ്രശ്നം നേരത്തെ പരിഹരിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വിഷയം സഹകരണ മേഖലയ്ക്കാകെ കളങ്കം ഉണ്ടാക്കിയെന്നത് വസ്തുതയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഇ.പി.ജയരാജൻ കരുവന്നൂരിൽ വലിയ വീഴ്ച ഉണ്ടായെന്ന് അഭിപ്രായപ്പെട്ടത്.

കരുവന്നൂർ തട്ടിപ്പ് കേസിലെ പ്രധാന പ്രതിയായ പി. സതീഷ് കുമാർ മട്ടന്നൂരുകാരനാണ്. തനിക്കു നന്നായി അറിയാം. പക്ഷെ അയാളുടെ ഇടപാടുകൾ അറിയില്ല, തനിക്ക് അയാളുമായി ഇടപാടില്ലെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.

സതീശന്‍റെ ഡ്രൈവറെക്കൂടി ഇഡി അന്വേഷണ പരിധിയിൽ കൊണ്ട് വരണം. തനിക്കെതിരേ നടക്കുന്ന വ്യാജ ആക്ഷേപങ്ങൾക്കെതിരെ ഡിജിപിക്ക് പരാതി നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.

തൃശൂര്‍ രാമനിലയത്തിൽ പലരും വന്നു കാണാറുണ്ട്. അതൊന്നും നോക്കി വയ്ക്കാറില്ല. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഉടൻ ചെയ്ത് കൊടുക്കുന്ന വ്യക്തിയല്ല.

പി.ആർ. അരവിന്ദാക്ഷനല്ല ആരായാലും തെറ്റ് ചെയ്തു എന്ന് ബോധ്യമായാൽ പാർട്ടി സംരക്ഷിക്കില്ല. അങ്ങനെ സംരക്ഷണം നൽകുന്നത് കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ രീതി അല്ലെന്നും പി.ജയരാജൻ വ്യക്തമാക്കി.

അതേ സമയം കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ വീഴ്ച ഉണ്ട ായെന്ന് മുഖ്യമന്ത്രി പോലും അഭിപ്രായപ്പെടാത്ത സാഹചര്യത്തിൽ ഇ.പി. ജയരാജന്‍റെ പ്രതികരണത്തിന് ഏറെ പ്രാധാന്യം ഉണ്ട്.

Related posts

Leave a Comment