കൊച്ചി പുറംകടലില്‍ കപ്പൽ മുങ്ങിയ സംഭവം: മോശം കാലാവസ്ഥയെന്ന ക്യാപ്റ്റന്‍റെ വാദം പൊളിയുന്നു; അപകടകാരണം ബല്ലാസ്റ്റ് ടാങ്കിന്‍റെ സാങ്കേതിക തകരാര്‍

കൊച്ചി: കൊച്ചി പുറംകടലില്‍ ലൈബീരിയന്‍ ചരക്കുകപ്പല്‍ എംഎസ്‌സി എല്‍സ 3 മുങ്ങിയത് മോശം കാലാവസ്ഥ മൂലമാണെന്ന ചരക്കുകപ്പലിന്‍റെ മാസ്റ്ററായ (ക്യാപ്റ്റന്‍) റഷ്യന്‍ പൗരന്‍ ഇവാനോവ് അലക്‌സാണ്ടറിന്‍റെ വാദം പൊളിയുന്നു. അപകട കാരണം ബല്ലാസ്റ്റ് ടാങ്കിനുണ്ടായ സാങ്കേതിക തകരാര്‍ മൂലമാണെന്നാണ് മറൈന്‍ മര്‍ക്കന്‍റൈന്‍ ഡിപ്പാര്‍ട്ട്‌മെന്‍റി(എംഎംഡി)ന്‍റെ കണ്ടെത്തല്‍.

യാത്രാമധ്യേ വലതുവശത്തെ ടാങ്കുകളിലൊന്നിലേക്ക് കൂടുതല്‍ വെള്ളം നിറഞ്ഞതിനെത്തുടര്‍ന്ന് കപ്പല്‍ ഒരുവശത്തേയ്ക്ക് ചരിയുകയും മണിക്കൂറുകള്‍ക്ക് ശേഷം മുങ്ങുകയുമായിരുന്നു. കപ്പലിലെ ഫസ്റ്റ് ഓഫീസറുടെ പരിചയക്കുറവ് അപകടത്തിന് കാരണമായോ എന്ന് എംഎംഡി അന്വേഷിക്കുന്നുണ്ട്. അന്വേഷണവുമായി മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി സഹകരിക്കുന്നുണ്ട്.

കപ്പല്‍ പൂര്‍ണമായി നീക്കും
അപകടത്തില്‍പ്പെട്ട കപ്പലും കണ്ടെയ്‌നറുകളും കടലില്‍നിന്ന് ഉടന്‍ നീക്കംചെയ്യുമെന്ന് ഷിപ്പിംഗ് മന്ത്രാലയം അറിയിച്ചു. തന്ത്രപ്രധാന മേഖലയില്‍നിന്ന് കപ്പല്‍ നീക്കണമെന്ന് കമ്പനി അധികൃതര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കപ്പല്‍ മുങ്ങിയെങ്കിലും ടാങ്കുകളിലെ ഇന്ധനം ചോര്‍ന്നിട്ടില്ല.

കാത്സ്യം കാര്‍ബൈഡും മറ്റും സംഭരിച്ചിരുന്ന അപകടകരമായ കണ്ടെയ്‌നറുകളൊന്നും തീരത്ത് എത്തിയിട്ടില്ല. ഇവ വീണ്ടെടുക്കുകയെന്നതിനാണ് പ്രഥമപരിഗണനയെന്ന് ഡറക്ടര്‍ ജനറല്‍ ഒഫ് ഷിപ്പിംഗ് ശ്യാം ജഗനാഥ് പറഞ്ഞു. എംഎസ്‌സി ചുമതലപ്പെടുത്തിയ അമേരിക്കന്‍ സാല്‍വേജ് കമ്പനി കണ്ടെയ്‌നറുകള്‍ വീണ്ടെടുക്കുന്നതിനുള്ള ദൗത്യം ഏറ്റെടുത്തിട്ടുണ്ട്. 108 പേരാണ് ദൗത്യത്തിലുള്ളത്.

അധികമായി 36 പേരെ കൂടി ഇതിനായി നിയോഗിച്ചിട്ടുണ്ട്. ടി.ആന്‍ഡ്.ടി സാല്‍വേജ് നാല് ടഗുകള്‍ ഉപയോഗിച്ച് കപ്പല്‍ മുങ്ങിയ സ്ഥലത്ത് സര്‍വേയും എണ്ണ നീക്കലും നടത്തുന്നുണ്ട്. രണ്ടെണ്ണം എത്തിക്കഴിഞ്ഞു. ബാക്കി രണ്ടെണ്ണം നാളെ എത്തും. തീരത്തടിഞ്ഞ 50 കണ്ടെയ്‌നറുകളും കടലില്‍പതിച്ച കണ്ടെയ്‌നറുകളും കരയ്‌ക്കെത്തിക്കും. ഹാനികരമായ വസ്തുക്കളുള്ള 13 കണ്ടെയ്‌നറുകളും കപ്പലിന്‍റെ ടാങ്കില്‍ 450 ടണ്ണോളം ഇന്ധനവുമാണുള്ളത്. കണ്ടെയ്‌നറുകളെല്ലാം വായുകടക്കാതെയാണ് സംഭരിച്ചിരിക്കുന്നത്.

എന്നാല്‍ ഹാനികരമായ വസ്തുക്കള്‍ ഒന്നുതന്നെ തീരത്തടിഞ്ഞിട്ടില്ലെന്നും ശ്യാം ജഗനാഥ് അറിയിച്ചു. എണ്ണപ്പാട അടക്കം പൂര്‍ണമായും നീക്കം ചെയ്യാനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നത്. എത്രനാളുകൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

20 ഫിലിപൈന്‍സുകാരും രണ്ട് യുക്രെയ്ന്‍ പൗരന്മാരും ഒരു ജോര്‍ജിയക്കാരനുമാണ് ക്യാപ്റ്റനെ കൂടാതെ കപ്പലിലുണ്ടായിരുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് എംഎസ്ഇ എല്‍സ 3 എന്ന ഫീഡല്‍ വെസല്‍ 640 കണ്ടെയ്‌നറുകളുമായി കൊച്ചിയിലേക്ക് തിരിച്ചത്. തൂത്തുക്കുടിയില്‍ നിന്നാണ് കപ്പല്‍ വിഴിഞ്ഞത്ത് എത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 1.35ഓടെ കൊച്ചി തീരത്ത് നിന്ന് 38 നോട്ടിക്കല്‍ മൈല്‍ (70.3 കിലോമീറ്റര്‍) അകലെ കപ്പല്‍ അപകടത്തില്‍പ്പെടുകയായിരുന്നു. കോസ്റ്റ് ഗാര്‍ഡും നേവിയും ചേര്‍ന്നാണ് ക്യാപ്റ്റനുള്‍പ്പെടയുള്ള ജീവനക്കാരെ രക്ഷിച്ചത്.

Related posts

Leave a Comment