കോഹ്‌ലി നാട്ടിലെ താരം; ടെസ്റ്റ് വിജയങ്ങളിൽ ധോണിയെ മറികടന്നു



അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ആധികാരിക ജയം സ്വന്തമാക്കിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ തൊപ്പിയിൽ മറ്റൊരു പൊൻതൂവൽ കൂടി.

നാട്ടിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയിപ്പിച്ച നായകനെന്ന റിക്കാർഡ് ആണ് കോഹ്‌ലി സ്വന്തംപേരിലാക്കിയത്. ക്യാപ്റ്റൻ കൂൾ എം.എസ് ധോണിയുടെ റിക്കാർഡാണ് കോഹ്‌ലി മറികടന്നത്.

നാട്ടിൽ 29 ടെസ്റ്റ് മത്സരങ്ങൾ നയിച്ച കോഹ്‌ലി 22 എണ്ണം ജയിച്ചു. ധോണി 30 ടെസ്റ്റ് മത്സരങ്ങളിൽ 21 എണ്ണം ജയിച്ചു. കോഹ്‌ലി നാട്ടിലും വിദേശത്തുമായി 35 ടെസ്റ്റുകളാണ് നായകനെന്ന നിലയിൽ ജയിച്ചത്. ഇന്ത്യയുടെ എക്കാലത്തേയും വിജയനായകരിൽ ഒരാളാണ് കോഹ്‌ലി.

ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 10 വിക്കറ്റിന്‍റെ ആധികാരിക ജയമാണ് സ്വന്തമാക്കിയത്. ബാറ്റ്സ്മാന്മാരുടെ ശവപ്പറമ്പായി മൊട്ടേര മാറിയപ്പോൾ ഇന്നലെ വീണത് 17 വിക്കറ്റ്.

ആ 17 വിക്കറ്റും വീഴ്ത്തിയത് സ്പിന്നർമാരും. അതോടെ രണ്ടാം ടെസ്റ്റ് രണ്ടാം ദിനംതന്നെ അവസാനിച്ചു. പരന്പരയിൽ ഇന്ത്യ 2-1ന്‍റെ ലീഡ് നേടു കയും ചെയ്തു.

സ്കോർ: ഇംഗ്ലണ്ട് 112, 81. ഇന്ത്യ 145, 49/0. ആദ്യ ഇന്നിംഗ്സിൽ ആറും ഇന്നലെ അഞ്ചും വിക്കറ്റ് വീഴ്ത്തിയ അക്സർ പട്ടേൽ ആണ് മാൻ ഓഫ് ദ മാച്ച്. ജയത്തോടെ ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് പോയിന്‍റ് ടേബിളിൽ ഇന്ത്യ ഒന്നാം സ്ഥാനത്തു തിരിച്ചെത്തി. 71 പോയിന്‍റാണ് ഇന്ത്യക്കുള്ളത്. 70 പോ യിന്‍റുമായി ന്യൂസിലൻഡ് രണ്ടാം സ്ഥാനത്താണ്.

Related posts

Leave a Comment