‘ഇത് അപൂർവം’; ലിയോപാർഡ് ടോബി പഫർ ഫിഷിനെ ഓസ്‌ട്രേലിയയിൽ കണ്ടെത്തി

സമുദ്രത്തിന്‍റെ ആഴങ്ങളിൽ അലയുന്ന “സൂപ്പർ അപൂർവ” ജീവിയെ ഓസ്‌ട്രേലിയൻ തീരത്ത് കണ്ടെത്തി. കോറൽ സീ മറൈൻ പാർക്കിൽ നീന്തുകയായിരുന്ന ആഴക്കടൽ മുങ്ങൽ വിദഗ്ധന്‍റെ  കാഴ്ചയിൽ പുള്ളിപ്പുലിയുടെ പോലത്തെ പാടുകളുള്ള ചെറിയ വെളുത്ത മത്സ്യം എത്തി.

ഗ്രേറ്റ് ബാരിയർ റീഫ് മറൈൻ പാർക്ക് അതോറിറ്റിയുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന മാസ്റ്റർ റീഫ് ഗൈഡ്‌സ് ആണ് ലിയോപാർഡ് ടോബി പഫറിന്‍റെ മനോഹരമായ ഫോട്ടോ പങ്കിട്ടത്. മുങ്ങൽ വിദഗ്ധൻ ഇതുവരെ 1,100 മുങ്ങൽ നടത്തിയെന്നും എന്നാൽ ഇതുപോലൊരു മത്സ്യത്തെ കണ്ടിട്ടില്ലെന്നും ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ സംഘടന പറഞ്ഞു.

ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ഗുവാം, മൈക്രോനേഷ്യ എന്നിവിടങ്ങളിലെ വെള്ളത്തിലാണ് ലിയോപാർഡ് ടോബിയെ സാധാരണയായി കാണാറുള്ളതെന്നും എന്നാൽ ഓസ്‌ട്രേലിയയിൽ ഇത് ആദ്യമായാണ് കാണപ്പെടുന്നതും. 

റോക്ക് എൻ ക്രിറ്റേഴ്‌സ് പറയുന്നതനുസരിച്ച്, അക്വേറിയം വ്യാപാരത്തിൽ താരതമ്യേന പുതിയ ഒരു ആഴത്തിലുള്ള വാട്ടർ റീഫ് ഇനമാണിത്. മത്സ്യത്തിന് അതിന്‍റെ മുൻഭാഗത്ത് രണ്ട് വരകളും വശങ്ങളിൽ പാടുകളും ഉണ്ട്. 

ലിയോപാർഡ് ടോബി പഫർ ക്രിൽ, ക്ലാമുകൾ, കടുപ്പമുള്ള ഷെൽഡ് ചെമ്മീൻ എന്നിവയുൾപ്പെടെ പലതരം ഭക്ഷണങ്ങൾ കഴിക്കുന്നുണ്ടെന്ന് റോക്ക് എൻ ക്രിട്ടേഴ്സ് പറഞ്ഞു.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

 

Related posts

Leave a Comment