കോഴിക്കോട് മണ്ഡലത്തില്‍ കൂടുതല്‍ സ്ത്രീ വോട്ടര്‍മാര്‍; എട്ട് ട്രാന്‍സ് ജെന്‍ഡറുകള്‍

കോഴിക്കോട്: കോഴിക്കോട് മണ്ഡലത്തില്‍ ഇത്തവണ വിധി എഴുതുന്നത് 12,64,844 പേര്‍. ഇതില്‍ സ്ത്രീവോട്ടര്‍മാരാണ് കൂടുതല്‍ .6,51,560 സ്ത്രീകളാണ് ഇത്തവണ സമ്മതിദാനഅവകാശം വിനിയോഗിക്കുക. 6,13,276 പുരുഷന്‍മാരാണ് മണ്ഡലത്തിലുള്ളത് ഇതിനു പുറമേ എട്ട് ട്രാന്‍സ് ജെന്‍ഡറുകളാണ് മണ്ഡലത്തിലുള്ളത്. കോഴിക്കോട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ബാലുശ്ശേരിയില്‍ 99,567 പുരുഷന്‍മാരും 1,069,98 സ്ത്രീകളുമാണ് ഉള്ളത്. എലത്തൂരില്‍ 88,682 പുരുഷന്‍മാരും 96,679 സ്ത്രീകളുമാണ് ഉള്ളത്.

കോഴിക്കോട് നോര്‍ത്തില്‍ ഇത് യഥാക്രമം77,429,86,358 എന്നിങ്ങനെയാണ്. സൗത്തില്‍ 69,072 പുരുഷന്‍മാരും 74,232 സ്ത്രീകളുമുണ്ട്. ബേപ്പൂരില്‍ 91,461 പുരുഷന്‍മാരും 95,999 സ്ത്രീകളുമുണ്ട്.കുന്നമംഗലത്ത് 1,02,585 പുരുഷന്‍മാരും 83,869 സ്ത്രീകളും ഉണ്ട്. കൊടുവള്ളിയില്‍ ഇത് 84,480, 83,869 എന്നിങ്ങനെയാണ്. കോഴിക്കോട്‌നോര്‍ത്തിലും കുന്നമംഗലത്തും നാല് വീതം ട്രാന്‍സ് ജെന്‍ഡറുകളുണ്ട്.

Related posts