ചൈന പറയുന്നത് കള്ളമോ ? ചൈനയിലെ മരണത്തിന്റെ കണക്ക് 3,300 അല്ലെന്നും വുഹാനില്‍ മാത്രം മരണമടഞ്ഞത് 42000 പേര്‍ എന്നും റിപ്പോര്‍ട്ട്; പുതിയ വിവരങ്ങള്‍ അങ്ങനെ തള്ളിക്കളയാനാകാത്തത്…

കോവിഡ് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇറ്റലിയില്‍ 10000 പിന്നിട്ടപ്പോള്‍ തൊട്ടു പിന്നിലുള്ള സ്‌പെയിനില്‍ 6000ലധികം ആളുകള്‍ ഇതിനോടകം മരണമടഞ്ഞു.

ഈ രാജ്യങ്ങളെല്ലാം മരണനിരക്കില്‍ പ്രഭവകേന്ദ്രമായ ഇറ്റലിയെ മറികടന്നു എന്നുള്ളതാണ് വാസ്തവം. ഒന്നരലക്ഷത്തോളം രോഗബാധിതരുള്ള അമേരിക്കയും വരും ദിവസങ്ങളില്‍ ചൈനയെ മറികടക്കാനാണ് സാധ്യത.

ചൈനയില്‍ 3300 പേര്‍ കോവിഡ് ബാധിച്ചു മരിച്ചുവെന്നാണ് അധികൃതര്‍ നല്‍കുന്ന കണക്ക്. എന്നാല്‍ ഈ കണക്ക് ശുദ്ധ അസംബന്ധമാണെന്നും വുഹാനില്‍ മാത്രം കുറഞ്ഞത് 42,000 പേര്‍ മരിച്ചെന്ന് പ്രദേശവാസികള്‍ പറയുന്നതായി ബ്രിട്ടിഷ് മാധ്യമം ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ വുഹാനിലുണ്ടായ വൈറസ് മൂലം 81,000 പേര്‍ക്കാണ് രോഗബാധയുണ്ടായിരിക്കുന്നതെന്നാണ് ചൈന വെളിപ്പെടുത്തിയത്. ഹുബെയ് പ്രവിശ്യയില്‍മാത്രം 3,182 പേരാണ് മരിച്ചതെന്നും.

എന്നാല്‍ വുഹാനിലുള്ളവര്‍ ഈ കണക്ക് തെറ്റാണെന്ന് പറയുന്നു. മരിച്ചവരുടെ മൃതദേഹം ദഹിപ്പിച്ചശേഷം ചിതാഭസ്മം ബന്ധുക്കള്‍ക്കു വിട്ടുനല്‍കിയിരുന്നു. ദിവസവും 500 ചിതാഭസ്മ കലശങ്ങളാണ് അധികൃതര്‍ വിട്ടുനല്‍കിയിരുന്നത്.

വുഹാനില്‍മാത്രം ഏഴ് ദഹിപ്പിക്കല്‍ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. അതായത് 24 മണിക്കൂറിനുള്ളില്‍ 3,500 പേരുടെ ചിതാഭസ്മ കലശങ്ങള്‍ വിട്ടുകൊടുത്തുകൊണ്ടിരുന്നു.

ഹാന്‍കൗ, വുചാങ്, ഹന്‍യാങ് എന്നിവിടങ്ങളിലെ ദഹിപ്പിക്കല്‍ കേന്ദ്രങ്ങളില്‍നിന്ന് ഏപ്രില്‍ അഞ്ചിനു മുന്‍പായി ചിതാഭസ്മ കലശങ്ങള്‍ നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

അതായത് 12 ദിവസത്തിനിടയ്ക്ക് ആകെ 42,000 ചിതാഭസ്മ കലശങ്ങള്‍ വിട്ടുനല്‍കിയിട്ടുണ്ട്. നേരത്തേ, ഹാന്‍കുവില്‍നിന്ന് 5000 കലശങ്ങള്‍ വിട്ടുനല്‍കിയതായി പ്രാദേശിക മാധ്യമത്തിന്റെ റിപ്പോര്‍ട്ടുമുണ്ട്.

50 ദശലക്ഷം പേര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രവിശ്യ രണ്ടുമാസത്തെ ലോക്ക്ഡൗണിനുശേഷം അടുത്തിടെയാണ് തുറന്നു കൊടുത്തത്.

കൊറോണയില്ലെന്ന ഗ്രീന്‍ ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാര്‍ച്ച് 25 മുതല്‍ പ്രവിശ്യ വിടാന്‍ അനുമതി കൊടുത്തിരുന്നു.

ജനുവരി 23നാണ് ഹുബെയ് പ്രവിശ്യ അടച്ചിടാന്‍ തീരുമാനിച്ചത്. വുഹാനിനു പുറത്തേക്കുള്ള യാത്ര ഏപ്രില്‍ എട്ടുവരെ വിലക്കിയിരിക്കുകയാണ്.

വീടുകള്‍ക്കുള്ളില്‍ മരിച്ച നിരവധി ആളുകളുടെ മരണകാരണം കൊറോണയാണോ എന്ന് പരിശോധിച്ചിട്ടുപോലുമില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.

ഒരു മാസം 28,000 മൃതദേഹങ്ങളെങ്കിലും ദഹിപ്പിച്ചിട്ടുണ്ടാകാമെന്ന കണക്ക്. പ്രദേശവാസികളുടെ ഈ സംശയത്തെ അത്ര പെട്ടെന്നു തള്ളിക്കളയാനാവുന്നതല്ല എന്നതാണ് സാഹചര്യത്തെളിവുകള്‍ നല്‍കുന്ന സൂചന.

Related posts

Leave a Comment