യുപി: ക്ഷേത്ര ദർശനത്തിനിടെ സ്ത്രീയുടെ കൈയിൽനിന്ന് 20 ലക്ഷം രൂപ വിലവരുന്ന സ്വർണം അടങ്ങിയ ബാഗ് കുരങ്ങൻ കവർന്നു. ഉത്തർപ്രദേശിലെ വൃദ്ധാവന്‍ സന്ദർശിക്കാനെത്തിയ അലിഗർ സ്വദേശിയായ അഭിഷേക് അഗര്‍വാളിന്റെ ഭാര്യയുടെ ബാഗാണു കുരങ്ങൾ തട്ടിയെടുത്തത്. വൃദ്ധാവനിലെ താക്കൂർ ബാങ്കേ ബിഹാരി ക്ഷേത്രത്തിനു മുന്നില്‍നിന്നു പ്രാര്‍ഥിക്കുന്നതിനിടെയായിരുന്നു സംഭവം.
തട്ടിയെടുത്ത ബാഗുമായി നിമിഷങ്ങൾക്കുള്ളിൽ കുരങ്ങന് കെട്ടിടങ്ങൾക്കും മരങ്ങൾക്കുമിടയില്‍ മറന്നു. ക്ഷേത്രജീവനക്കാരടക്കമുള്ളവർ കുരങ്ങനെ തെരഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
സംഭവം അറിഞ്ഞെത്തിയ സാദറിലെ സർക്കിൾ ഓഫീസര്‍ സന്ദീപ് കുമാറിന്റെ നേതൃത്വത്തിൽ പ്രദേശത്തെ സിസിടിവി കാമറകളും മറ്റും പരിശോധിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രദേശത്തെ ഉയരം കൂടിയ മരത്തിന്റെ കൊമ്പില്‍ ബാഗ് തൂക്കിയിട്ടിരിക്കുന്നതായി കണ്ടെത്തി.
ഇതിനിടെ അന്വേഷണം എട്ടു മണിക്കൂര്‍ പിന്നിട്ടിരുന്നു. മരത്തിനു മുകളിൽനിന്നു ബാഗ് വീണ്ടെടുത്ത് പരിശോധിച്ചപ്പോൾ അതിനുള്ളിലെ ഒന്നുംതന്നെ നഷ്ടപ്പെട്ടിരുന്നില്ല.