നവകേരള വിളംബര ജാഥയിൽ പങ്കെടുക്കാതെ അങ്കണവാടി ജീവനക്കാർ വീട്ടിൽപോയി; പിന്നാലെ വിശദീകരണം തേടി സൂപ്പർവെെസറുടെ വാട്‌സ് ആപ്പ് സന്ദേശം

നവകേരള സദസിന്‍റെ വിളംബര ജാഥയിൽ പങ്കെടുക്കാത്തവരോട് വിശദീകരണം ചോദിച്ചു കൊണ്ടുള്ള സന്ദേശം പുറത്ത്. നാലു മണിക്ക് നടന്ന വിളംബര ജാഥയിൽ പങ്കെടുക്കാതെ വീട്ടിലേക്ക് പോയവർ വ്യക്തമായ കാരണം എഴുതി തരണമെന്നാണ് സന്ദേശത്തിൽ പറയുന്നത്. വാട്സ് ആപ്പിലൂടെയാണ് വിശദീകരണം തേടിയുള്ള സന്ദേശം അയച്ചത്.

ഐസിഡിഎസ് സൂപ്രവൈസറാണ് വിളംബര ജാഥയിൽ പങ്കെടുക്കാത്തവരോട് വിശദീകരണം ചോദിച്ച് മെസേജ് അയച്ചത്. മലപ്പുറം പൊൻമള്ള ഗ്രാമ പഞ്ചായത്തിലെ അങ്കണവാടി ജീവനക്കാരോടാണ് വിശദീകരണം ചോദിച്ചത്.

പൊന്മള പഞ്ചായത്തിൽ ഇന്നലെ വൈകിട്ടാണ് നവകേരള സദസുമായി ബന്ധപ്പെട്ട വിളംബര ജാഥ നടന്നത്. നേരത്തെ തന്നെ ജാഥയിൽ നിർബന്ധമായും എല്ലാവരും പങ്കെടുക്കണമെന്ന് ജീവനക്കാർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ ചിലർ ജാഥയിൽ പങ്കെടുക്കാതെ വീട്ടിലേക്ക് മടങ്ങി. അതിനെ തുടർന്നാണ് വിളംബര ജാഥയിൽ പങ്കെടുക്കാതെ വീട്ടിലേക്ക് പോയവർ വ്യക്തമായ കാരണം എഴുതി തരണമെന്ന് സൂപ്പർ വൈസർ ആവശ്യപ്പെട്ടത്.

Related posts

Leave a Comment