കേസ് നടത്താന്‍ പിരിച്ച എട്ടു ലക്ഷം ‘മുക്കി’ ജില്ലാ കമ്മിറ്റിയംഗം ! സിപിഎമ്മില്‍ വീണ്ടും ഫണ്ട് തട്ടിപ്പ് വിവാദം

സിപിഎമ്മിനു നാണക്കേടായി വീണ്ടും ഫണ്ട് തട്ടിപ്പ് വിവാദം. കേസ് നടത്തിപ്പിനായി പിരിച്ച എട്ടു ലക്ഷം രൂപ ജില്ലാ കമ്മിറ്റിയംഗം തട്ടിയെടുത്തെന്ന് പാര്‍ട്ടി ജില്ലാ, സംസ്ഥാന നേതൃത്വങ്ങള്‍ക്ക് ചാല മുന്‍ ഏരിയ കമ്മിറ്റിയംഗം പരാതി നല്‍കി.

2015ല്‍ നടന്ന ഡി.ഡി ഓഫിസ് ഉപരോധത്തില്‍ അറസ്റ്റിലായ പ്രവര്‍ത്തകരെ ജാമ്യത്തിലിറക്കാനായിരുന്നു ലോക്കല്‍ കമ്മിറ്റികള്‍ പണം പിരിച്ചത്.

എട്ടുപേരെ ജാമ്യത്തിലിറക്കുന്നതിന് എട്ടുലക്ഷം രൂപ കോടതിയില്‍ കെട്ടിവച്ചു. കേസ് വെറുതെ വിട്ടതോടെ എട്ടുപേരുടെയും അക്കൗണ്ടിലേക്ക് ഒരു ലക്ഷം വീതം തിരികെയെത്തി.

ഈ തുക പ്രവര്‍ത്തകര്‍ ഏരിയ നേതാക്കള്‍ക്ക് കൈമാറിയെങ്കിലും പാര്‍ട്ടി അക്കൗണ്ടിലേക്ക് എത്തിയില്ലെന്നാണ് പരാതി.

Related posts

Leave a Comment