തിരുവനന്തപുരം: നിരായുധരായ പ്രതിപക്ഷത്തിന്റെ നാടകമാണ് നിയമസഭയിൽ കാണുന്നതെന്ന് മന്ത്രി എം. ബി. രാജേഷ്. ശബരിമല സ്വർണമോഷണക്കേസിൽ കുറ്റമറ്റ അന്വേഷണം ഇവിടെ നടക്കുകയാണ്. നിസാര വിഷയങ്ങൾ ഉയർത്തി സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് ശരിയല്ല എന്ന് ഹൈക്കോടതി പറഞ്ഞത് പ്രതിപക്ഷ നേതാവിനോടും ബിജെപി സംസ്ഥാന അധ്യക്ഷനോടുമാണ് എന്നും മന്ത്രി ഓർമിപ്പിച്ചു. കേസിൽ സ്വാഭാവിക ജാമ്യം ലഭിച്ചതുകൊണ്ട് ഒരു പ്രതിയും രക്ഷപ്പെടില്ല എന്നു പറയുന്നത് ദേവസ്വം ബെഞ്ചാണ്. അതിന് മുകളിലാണ് പ്രതിപക്ഷ നേതാവ് എന്നാണ് അദ്ദേഹം കരുതുന്നത്. യഥാർഥ പ്രതികൾ രക്ഷപ്പെട്ടു പോകണമെന്നതാണ് പ്രതിപക്ഷത്തിന്റെ ആവശ്യം എന്നും അദ്ദേഹം പറഞ്ഞു. സ്വർണമോഷണക്കേസിൽ കോടതി മറ്റൊരു കാര്യം കൂടി പറഞ്ഞു. ധൃതിപിടിച്ച് കുറ്റപത്രം സമർപ്പിച്ചാൽ പ്രതികൾ രക്ഷപ്പെട്ടു പോകും. അതാണ് പ്രതിപക്ഷ നേതാവിന്റെയും പ്രതിപക്ഷത്തിന്റെയും ആവശ്യം. യഥാർഥ പ്രതികളിലേക്ക് എത്തരുത് എന്നതാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. യഥാർഥ പ്രതികളിലേക്ക് എത്തിയാൽ ഉണ്ണികൃഷ്ണൻ പോറ്റി പോയി…
Read MoreTag: cpm
ടി.പി. വധക്കേസ് പ്രതികള്‍ക്ക് ചട്ടംലംഘിച്ചുള്ള പരോൾച; സഭയിൽ വാക്പോര്; നടുത്തളത്തിലിറങ്ങി പ്രതിപക്ഷം; പരിഹസിച്ച് ഭരണപക്ഷം
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ കേസിലെ പ്രതികൾക്കുൾപ്പടെ തുടർച്ചയായി പരോൾ അനുവദിക്കുന്നതിനെ ചൊല്ലി നിയമസഭയിൽ വാക്പോര്. ചട്ടം 50 പ്രകാരം, സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യാൻ പര്യാപ്തമായ അടിയന്തര പ്രാധാന്യമില്ലാത്തതിനാൽ പ്രസ്തുത നോട്ടീസ് പരിഗണിക്കാൻ നിർവാഹമില്ലെന്ന് സ്പീക്കർ അറിയിച്ചു. ആവശ്യമാണെങ്കിൽ നോട്ടീസ് നൽകിയ അംഗത്തിന് സബ്മിഷനായി വിഷയം ഉന്നയിക്കാമെന്നും സ്പീക്കർ വ്യക്തമാക്കി. എന്നാൽ വലിയ ഗുരുതരമായ വിഷയമാണ് തന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ചട്ടം ലംഘിച്ച്, നിയമം ലഘിച്ച് പരോൾ കൊടുത്ത ക്രിമിനലുകൾ തെരുവിലിറങ്ങി കലാപം നടത്തുകയും ക്രിമിനൽ കുറ്റങ്ങൾ ചെയ്യുകയും ചെയ്യുന്ന ഗുരുതരമായ വിഷയങ്ങളാണ് സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടത്. സർക്കാരിന് സൗകര്യമില്ലാത്ത കാര്യങ്ങൾ നിയമസഭയിൽ ചർച്ച ചെയ്യില്ലെന്നാണോയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. പോലീസിനെ സ്റ്റീൽ ബോംബെറിഞ്ഞിട്ട് കോടതി 20 വർഷം തടവിന് ശിക്ഷിച്ച ക്രിമിനലിനെ ഒരു മാസം…
Read Moreസംസ്ഥാന പോലീസ് മേധാവിയുടെ നിർദേശത്തിന് പുല്ലുവില; സിപിഎമ്മിനു വേണ്ടി സമൂഹമാധ്യമത്തിൽ “പോരാളി എസ്ഐ’ യുടെ പടയോട്ടം; പോലീസ് ഗ്രൂപ്പുകളിൽ ചർച്ച കൊഴുക്കുന്നു
കണ്ണൂർ: പോലീസ് സേനയിലുള്ളവർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളും കമന്റുകളുമിടുന്നതിൽ ജാഗ്രത പുലർത്തണമെന്നും കക്ഷി രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്നുമുള്ള സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശത്തിന് പുല്ലുവില കൽപിച്ച് കണ്ണൂർ കെഎപി നാലാം ബറ്റാലിയനിലെ എസ്ഐ. പയ്യന്നൂരിലെ വി. കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ സിപിഎമ്മിന്റെ ന്യായീകരണ തൊഴിലാളിയായി സിനിലാൽ എന്ന എസ്ഐ മാറുന്നതായാണ് ആക്ഷേപം. ഗതികേടു കൊണ്ടു പോലീസ് ഉന്നതന്റെ മനുഷ്യത്വരഹിത കാര്യങ്ങൾ ഫേസ്ബുക്കിൽ കുറിപ്പായി ഇട്ട പോലീസുകാരനെ അടുത്തിടെ സർവീസിൽ നിന്നും പിരിച്ചു വിട്ട പശ്ചാത്തലം പോലീസ് സേനയിലുണ്ട്. പോലീസ് സേനയിൽ അച്ചടക്കം കർശനമാക്കി നടപ്പാക്കുന്നതിനായാണ് പോലീസുകാർ സേനയെ പൊതുസമൂഹത്തിൽ ഇകഴ്ത്തിക്കാട്ടുന്ന പോസറ്റുകളും രാഷ്ട്രീയ പോസ്റ്റുകളും ഇടരുതെന്ന് ഡിജിപി ഉത്തരവിറക്കിയത്. അതേസയമം സിപിഎമ്മിനു വേണ്ടി പോരാളിയായി എസ്ഐ മാറുന്പോൾ ഡിജിപിയും ഭരണകൂടവും ഇതു കണ്ടില്ലെന്ന് നടിക്കുകയാണെന്നും ആരോപണമുണ്ട്. പോലീസ് സേനയിലെ ഗ്രൂപ്പുകളിൽ ഇക്കാര്യം സജീവ ചർച്ചയായിട്ടും ഔദ്യോഗിക…
Read Moreനിയമസഭാ തെരഞ്ഞെടുപ്പുചുമതല കിട്ടിയോ? ഫോണിൽ വിളിച്ചു, സർക്കുലർ കിട്ടിയിട്ടില്ലെന്ന് ജി. സുധാകരൻ
ആലപ്പുഴ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ സിപിഎമ്മിന്റെ തെരഞ്ഞെടുപ്പു ചുമതല തന്നെ ഏൽപ്പിച്ചെന്ന വാർത്തയിൽ പ്രതികരണവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി. സുധാകരൻ. മൂന്നാഴ്ച മുൻപ് ജില്ലാ സെക്രട്ടറി നാസർ വിളിച്ച് പിണറായി വിജയന്റെ നിർദേശപ്രകാരം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ജില്ലാതല കമ്മിറ്റിയിൽ ചേർത്തിട്ടുണ്ടെന്ന് ഫോണിലൂടെ പറഞ്ഞിരുന്നു. പത്തു ദിവസം മുന്‍പ് ഇതു സംബന്ധിച്ച സർക്കുലർ ഏരിയ കമ്മിറ്റിക്ക് വന്നിട്ടുണ്ടെന്നും തനിക്ക് ഇത് ലഭിച്ചിട്ടില്ലെന്നും ജി. സുധാകരൻ ദീപികയോടു പറഞ്ഞു. ജില്ലാ സെന്റർ ബ്രാഞ്ചംഗവും ജില്ലാകമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവുമാണ് നിലവിൽ ജി. സുധാകരൻ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിലവിൽ അന്പലപ്പുഴ എംഎൽഎ ആയ എച്ച്. സലാമിന്റെ പരാതിയെത്തുടർന്ന് അദ്ദേഹത്തെ പാർട്ടിയിൽ തരംതാഴ്ത്തിയിരുന്നു. പല ജില്ലാകമ്മിറ്റികളിലും അദ്ദേഹത്തെ ക്ഷണിക്കാറില്ലെന്നും പരാതിയുണ്ടായിരുന്നു. എന്നാൽ മന്ത്രിയായിരുന്നപ്പോൾ എടുത്ത നടപടികളുടെ പേരിൽ പൊതുജനങ്ങൾക്കിടയിലുള്ള മതിപ്പ് പരിഗണിച്ചാണ് അദ്ദേഹത്തെ ജില്ലയിലെ തെരഞ്ഞെടുപ്പു…
Read Moreവീട്ടമ്മയെ 30 വർഷമായി പീഡിപ്പിച്ചത് സിപിഎം നേതാവ്; പ്രണയിച്ച് വഞ്ചിച്ച ശേഷവും ഭീഷണിപ്പെടുത്തി പീഡനം തുടർന്നു; വീട്ടമ്മയുടെ പരാതിയിൽ ഞെട്ടിക്കുന്ന മറ്റ് വിവരങ്ങളും
കാസര്‍ഗോഡ്: സിപിഎം പ്രാദേശികനേതാവ് കഴിഞ്ഞ മൂന്നുപതിറ്റാണ്ടായി തന്നെ ലൈംഗികമായി പീഡിപ്പിക്കുന്നെന്ന പരാതിയുമായി വീട്ടമ്മ .എന്മകജെ പെര്‍ളയിലെ എസ്.സുധാകരക്കെതിരേയാണു ഗുരുതര ആരോപണങ്ങളുമായി വീട്ടമ്മ രംഗത്തെത്തിയത്. സംസ്ഥാന പോലീസ് മേധാവിക്ക് തെളിവുകള്‍ സഹിതം യുവതി പരാതി നല്കി. എന്മകജെ പഞ്ചായത്തിലെ മൂന്നാംവാര്‍ഡായ മല്ലെമൂലയിലെനിന്നുള്ള സിപിഎം മെംബറാണ് സുധാകര. ഒരു കൊലക്കേസില്‍ ജീവപര്യന്തം തടവിനും ശിക്ഷിക്കപ്പെട്ടിരുന്നു. എയ്ഡഡ് പ്രൈമറി സ്കൂള്‍ അധ്യാപകന്‍കൂടിയായ സുധാകര അടുത്തവര്‍ഷം സര്‍വീസില്‍നിന്നു വിരമിക്കാനിരിക്കുകയാണ്. 1995 മുതലാണ് സുധാകര തന്നെ പീഡിപ്പിക്കാന്‍ തുടങ്ങിയതെന്ന് വീട്ടമ്മ ആരോപിച്ചു. അപ്പോള്‍ അദ്ദേഹത്തിന് 24 വയസായിരുന്നു. ‘തുടക്കത്തില്‍, എന്നെ വിവാഹം കഴിക്കുമെന്നു വാഗ്ദാനം ചെയ്ത് അയാള്‍ എന്നെ ഉപയോഗിച്ചു. പിന്നീട്, അയാള്‍ മറ്റൊരാളെ വിവാഹം കഴിച്ചു. എന്റെ വിവാഹവും കഴിഞ്ഞിരുന്നു. പക്ഷേ എന്നെ അപമാനിക്കുമെന്നു ഭീഷണിപ്പെടുത്തി പീഡിപ്പിക്കുന്നതു തുടര്‍ന്നു. സ്വന്തം നഗ്നവീഡിയോകള്‍ എന്റെ ഫോണിലേക്ക് അയച്ചു. ഭര്‍ത്താവിനെ ഉപേക്ഷിച്ച് തന്റെ പക്കലേക്ക് വരണമെന്നും…
Read Moreസിപിഎം ബിജെപിക്ക് വോട്ട് മറിച്ചെന്ന് ആരോപണം; തൊടുപുഴയിലെ പാർട്ടി ഗ്രൂപ്പുകളിൽ കണക്ക് നിരത്തി വോട്ട് ചർച്ച കൊഴുക്കുന്നു
തൊടുപുഴ: നഗരസഭയിലെ രണ്ടു വാര്‍ഡുകളില്‍ ബിജെപിക്ക് സിപിഎം വോട്ടു മറിച്ചതായി ആരോപണം. ഒമ്പതാം വാര്‍ഡിലും 22-ാം വാര്‍ഡിലുമാണ് സിപിഎം വോട്ടു മറിച്ചുചെയ്തതായി ആരോപണമുയര്‍ന്നത്. എല്‍ഡിഎഫിന് 250 വോട്ടുകള്‍ ലഭിക്കാന്‍ സാധ്യതയുള്ള ലീഗിന്റെ സിറ്റിംഗ് വാര്‍ഡായ പെട്ടേനാട് ഇടതുസ്ഥാനാര്‍ഥിക്ക് 86 വോട്ട് മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 200ലധികം മാത്രം വോട്ടുകള്‍ ഉണ്ടായിരുന്ന ബിജെപിക്ക് ഈ തെരഞ്ഞെടുപ്പില്‍ 366 വോട്ട് ലഭിക്കുകയും സ്ഥാനാര്‍ഥി വിജയിക്കുകയും ചെയ്തു. യുഡിഎഫ് സ്ഥാനാര്‍ഥിക്ക് 301 വോട്ട് ലഭിച്ചു. ഒമ്പതാം വാര്‍ഡില്‍ ബിജെപിക്ക് വിജയിക്കാന്‍ അവസരം നല്‍കിയത് സിപിഎം ഏരിയാ കമ്മിറ്റിയുടെ അറിവോടെയാണന്ന് യുഡിഎഫ് ആരോപിച്ചു. 22-ാം വാര്‍ഡായ മുതലിയാര്മഠത്തും ഇതേ ആരോപണമാണ് ഉയര്‍ന്നത്. ഇവിടെ ബിജെപി സ്ഥാനാര്‍ഥിയ്ക്ക് 589 വോട്ടു ലഭിച്ചപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 41 വോട്ടുകള്‍ മാത്രമാണ്. യുഡിഎഫിന് 397 വോട്ടുകളും ലഭിച്ചു. ഇവിടെയും ഏരിയാ കമ്മിറ്റിയുടെ അറിവോടെ വോട്ട്…
Read Moreആറുപതിറ്റാണ്ടത്തെ രാഷ്ട്രീയ ജീവിതം; കൺവീനർ സ്ഥാനം തെറിച്ച ഇപി ആത്മകഥയെഴുതുന്നു; കഥയിൽ ബിരിയാണി ചെമ്പും 51 വെട്ടും ഉണ്ടാകുമോ ?
കണ്ണൂർ: തന്റെ രാഷ്ട്രീയജീവിതവും ഇത്രയും നാളും കടന്നുവന്ന വഴികളും നേരിട്ട വിവാദങ്ങളും എല്ലാം ഉൾപ്പെടുത്തിയുള്ള ആത്മകഥ ഉടൻ പുറത്തിറങ്ങുമെന്ന് എൽഡിഎഫ് സംസ്ഥാന കൺവീനർ സ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ട സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ. രാഷ്ട്രീയ ജീവിതവും വിവാദങ്ങളുമെല്ലാം തുറന്നെഴുതിയേക്കുമെന്നാണു സൂചന. ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഇ.പി. ഇക്കാര്യം പറഞ്ഞത്. സാധാരണഗതിയിൽ തനിക്കു പറയാനുള്ളതു തുറന്നടിക്കാറുള്ള ഇ.പി. ജയരാജൻ, എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ട സാഹചര്യത്തിലും പൂർണ സംയമനം പാലിച്ചാണു മാധ്യമങ്ങളോടു പ്രതികരിച്ചതെന്നതു ശ്രദ്ധേയമാണ്. സിപിഎമ്മിന്റെ കണ്ണൂരിലെ ജയരാജൻമാരിൽ പ്രമുഖനായ ഇ.പി. ജയരാജൻ ആറു പതിറ്റാണ്ട് നീണ്ട തന്റെ പാർട്ടിജീവിതം ആത്മകഥയിലൂടെ എഴുതുന്പോൾ പാർട്ടിക്കുള്ളിലെ പല കാര്യങ്ങളും തുറന്നുപറഞ്ഞേക്കുമെന്നാണു കരുതുന്നത്. പലപ്പോഴായി പാർട്ടിക്കുള്ളിൽനിന്നുതന്നെ ഇ.പിയെ ലക്ഷ്യമിട്ട് നടത്തിയ വേട്ടകളുടെ കഥകളും ആത്മകഥയിൽ ഉണ്ടായേക്കും. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയുടെ യഥാർഥ വിവരങ്ങൾ, റിസോർട്ടുമായി ബന്ധപ്പെട്ട്…
Read Moreഇ.പി. ജയരാജന്റെ ബിജെപി ബന്ധം; എല്ലാം അറിഞ്ഞിട്ടും ഒളിപ്പിച്ച് പിണറായിയും ഗോവിന്ദനും; ഇപി-ജാവദേകർ ബന്ധത്തിന്റെ ക്ലൈമാക്സിനായി കാതോർത്ത് രാഷ്ട്രീയകേരളം
തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ഇടതുമുന്നണി കണ്‍വീനറുമായ ഇ.പി. ജയരാജനു ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കറുമായുള്ള ബന്ധം സിപിഎം നേരത്തേതന്നെ അറിഞ്ഞു. എന്നാൽ ഈ രഹസ്യ ബന്ധം പുറത്തു വിടാതിരിക്കാൻ മുഖ്യമന്ത്രി പണറായി വിജയൻ കഴിവതും ശ്രമിച്ചു. ആഭ്യന്തരമന്ത്രികൂടിയായ മുഖ്യമന്ത്രിക്കു ഇവർ തമ്മിലുള്ള ടെലഫോണ്‍ സംഭാഷണം നേരത്തേ ലഭിച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി മാത്രം ഇക്കാര്യം സംസാരിച്ച മുഖ്യമന്ത്രി ഇപ്പോൾ ഈ അതീവരഹസ്യം പുറത്തുപോയതിൽ അതൃപ്തനാണ്. ഇപിക്കെതിരേ അച്ചടക്ക നടപടി വേണമെന്ന നിലപാടിലാണ് എം.വി. ഗോവിന്ദൻ. പക്ഷേ ഇക്കാര്യത്തിൽ പിണറായി വിജയന്റെ നിലപാടായിരിക്കും സിപിഎം കേന്ദ്ര നേതൃത്വം പരിഗണിക്കുക. കേരളത്തിൽനിന്നുള്ള സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളിൽ ഭൂരിപക്ഷവും ഇ.പി. ജയരാജനെതിരേ നടപടി വേണമെന്ന നിലപാടിലാണ്. ജയരാജന്റെ വഴിവിട്ട വ്യക്തിബന്ധങ്ങളെപ്പറ്റി സിപിഎം നേരത്തേ ചർച്ച ചെയ്തിരുന്നതാണ്. അപ്പോഴെല്ലാം അദ്ദേഹത്തിന്റെ സംരക്ഷകനായി നിന്നതു മുഖ്യമന്ത്രി…
Read Moreപൂർത്തിയാവാത്ത രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം പോലെ; കടുത്ത പരിഹാസവുമായി എം.വി. ഗോവിന്ദൻ
മലപ്പുറം: എൽഡിഎഫ് സർക്കാർ രണ്ടാമതും അധികാരത്തിൽ എത്തിയപ്പോൾ ചിലയിടങ്ങളിൽ തെറ്റായ പ്രവണതകൾ കാണുന്നുണ്ട്. ഇതിനെതിരേ കര്‍ശന നടപടി ഉണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ. തെറ്റായ പ്രവണതകൾ ഉണ്ടാകരുത്, പാർട്ടി പ്രവർത്തകരും നേതാക്കളും തെറ്റ് തിരുത്തി മുന്നോട്ട് പോകണമെന്നും, പാർട്ടിയെ പടുത്ത ഭൂതകാലം പ്രവര്‍ത്തകരും നേതാക്കളും ഓര്‍ക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഞായറാഴ്ച നടന്ന പി.എ. മുഹമ്മദിന്റെ അനുസ്മരണ ചടങ്ങിലാണ് സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. എത്ര പേര് ജീവൻ കൊടുത്ത പാർട്ടിയാണ് നമ്മുടേത്. ബിജെപി സർക്കാരിന് നേരെയും എം.വി. ഗോവിന്ദൻ ആഞ്ഞടിച്ചു. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചെയ്തത് പോലെയാണ് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങെന്നും അദ്ദേഹം പരിഹസിച്ചു. 2025 ൽ മാത്രമേ ക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാവൂ. വിശ്വാസത്തെ രാഷ്ട്രീയ ആയുധമായി ബിജെപി ഉപയോഗിക്കുകയാണ്. ഇതാണ് വർഗീയതയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ…
Read Moreമന്ത്രി കെ. രാധാകൃഷ്ണന് അയിത്തം കല്‍പ്പിക്കുന്ന നിങ്ങള്‍, താന്‍ തരുന്ന പണത്തിന് അയിത്തം കല്‍പ്പിക്കാറില്ലല്ലോ; പൊതുപരിപാടിക്കിടെ ജാതിവിവേചനം നേരിട്ട അനുഭവം പങ്കുവച്ച് മന്ത്രി
കോട്ടയം: ക്ഷേത്രപരിപാടിക്കെത്തിയ തനിക്ക് ജാതിവിവേചനം നേരിട്ടുവെന്ന് വെളിപ്പെടുത്തി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്. ഭാരതീയ വേലന്‍ സൊസൈറ്റി(ബിവിഎസ്) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അടുത്തിടെ ക്ഷേത്രത്തില്‍ പരിപാടിക്ക് പോയപ്പോഴാണ് അവഹേളനം നേരിട്ടതെന്ന് മന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിന് നിലവിളക്ക് കത്തിക്കാന്‍ കൊണ്ടുവന്ന തിരി നിലത്തുവച്ച ശേഷം എടുത്ത് കത്തിക്കാന്‍ ആവശ്യപ്പെട്ടതായാണ് മന്ത്രി പറഞ്ഞത്. ക്ഷേത്രത്തിലെ പ്രധാന പൂജാരി നിലവിളക്ക് കത്തിച്ച ശേഷം സഹപൂജാരിക്ക് തിരി നല്കി. എന്നാല്‍ ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിച്ച തനിക്ക് തിരി കൈമാറാന്‍ കൂട്ടാക്കാതെ നിലത്തുവയ്ക്കുകയായിരുന്നു. ഇത് നിലത്തുനിന്ന് എടുത്ത് കത്തിക്കാന്‍ താന്‍ തയാറായില്ല. തനിക്ക് അയിത്തം കല്‍പ്പിക്കുന്ന നിങ്ങള്‍, താന്‍ തരുന്ന പണത്തിന് അയിത്തം കല്പ്പിക്കാറില്ലല്ലോയെന്ന് പ്രസംഗമധ്യേ ചോദിച്ചതായും മന്ത്രി പറഞ്ഞു. കേരളത്തില്‍ അയിത്താചരണം ഇല്ലെങ്കിലും ചിലരുടെയെങ്കിലും മനസില്‍ അവ നിലനില്ക്കുന്നു. ചില സന്ദര്‍ഭങ്ങളില്‍…
Read More