ബ്രിജ് ഭൂഷണെതിരായ പോക്സോ കേസ് റദ്ദാക്കി; പോലീസ് റിപ്പോർട്ടിനെതിരേ പരാതിക്കാരിയും കുടുംബവും  എതിർക്കാത്തതിനാലാണ് കോടതി നടപടി

ന്യൂഡൽഹി: മുൻ റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്‍റ് ബ്രിജ് ഭൂഷൺ സിംഗിനെതിരേ പോക്‌സോ നിയമപ്രകാരം ഫയൽ ചെയ്ത ലൈംഗിക പീഡനക്കേസ് ഡൽഹി പട്യാല ഹൗസ് കോടതി റദ്ദാക്കി. പ്രായപൂർത്തിയാകാത്ത പരാതിക്കാരിയുടെയും അവളുടെ പിതാവിന്‍റെയും മൊഴികളുടെ അടിസ്ഥാനത്തിൽ, കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പോലീസ് സിആർപിസി സെക്ഷൻ 173 പ്രകാരം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

തുടർന്ന് പരാതിക്കാരിക്കും അവളുടെ പിതാവിനും കോടതി നോട്ടീസ് അയച്ചു. അവർ പോലീസ് റിപ്പോർട്ടിനെതിരേ ഒരു എതിർപ്പും ഉന്നയിക്കാത്ത സാഹചര്യത്തിലാണ് കേസ് റദ്ദാക്കി ഉത്തരവ് പുറപ്പെടുവിച്ചത്.

ബ്രിജ് ഭൂഷൺ സംഗിനെതിരേ 2023ൽ നിരവധി വനിതാ ഗുസ്തിക്കാർ ലൈംഗികാതിക്രമ ആരോപണം ഉന്നയിക്കുകയും അന്വേഷണം ആവശ്യപ്പെട്ട് ആഴ്ചകളോളം സമരം നടത്തുകയും ചെയ്തിരുന്നു.

Related posts

Leave a Comment