കോവിഡ് സെന്ററില്‍ വച്ച് യുവതിയെ പീഡിപ്പിച്ച ഡിവൈഎഫ്‌ഐ നേതാവ് മൂന്നു വര്‍ഷത്തിനു ശേഷം പിടിയില്‍ ! മനു മംഗലശ്ശേരിയെ പൊക്കിയത് ഡല്‍ഹിയില്‍ നിന്ന്

കോവിഡ് ക്വാറന്റൈന്‍ സെന്ററില്‍ ഒപ്പം ജോലി ചെയ്തിരുന്ന യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ ഡിവൈഎഫ്‌ഐ നേതാവ് മൂന്നു വര്‍ഷത്തിനു ശേഷം അറസ്റ്റില്‍. ഡിവൈഎഫ്‌ഐ മുന്‍ മേഖലാ സെക്രട്ടറിയായിരുന്ന സീതത്തോട് മംഗലശേരി വീട്ടില്‍ മനു എന്ന് വിളിക്കുന്ന എംപി പ്രദീപിനെ(36)യാണ് മൂഴിയാര്‍ എസ്എച്ച്ഓ ഗോപകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ രഹസ്യ നീക്കത്തിനൊടുവില്‍ ഡല്‍ഹിയില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ നാളെ നാട്ടിലെത്തിക്കുമെന്നാണ് വിവരം. 2020 നവംബര്‍ 14 നാണ് ഇയാള്‍ക്കെതിരേ പോലീസ് പീഡനക്കേസ് എടുത്തത്. 2020 മെയ് മുതല്‍ ജൂലൈ വരെ രണ്ടര മാസം തുടര്‍ച്ചയായി യുവതിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. ജില്ലാ കലക്ടര്‍ക്കാണ് യുവതി പരാതി നല്‍കിയത്. കലക്ടര്‍ ഇത് എസ്പിക്ക് കൈമാറുകയും മൂഴിയാര്‍ പോലീസ് കേസെടുക്കുകയുമായിരുന്നു. പീഡന പരാതി വരുമ്പോള്‍ സിപിഎം ലോക്കല്‍ കമ്മറ്റിയംഗവും ഡിവൈഎഫ്‌ഐ മേഖലയാ സെക്രട്ടറിയുമായിരുന്നു മനു. ഇയാള്‍ക്കെതിരേ പെണ്‍കുട്ടി…

Read More