ബിഹാറിൽ ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ വഖഫ് ഭേദഗതി നിയമം ചവറ്റുകുട്ടയിൽ എറിയുമെന്നാണ് ആർജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞത്. ഇത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണോയെന്നറിയാൻ വഖഫ് ഇരകൾക്കും ആപത്ത് തിരിച്ചറിഞ്ഞവർക്കുമൊക്കെ ആഗ്രഹമുണ്ട്. ഇന്ത്യ മുന്നണിയുടെ നയമാണെങ്കിൽ ഔദ്യോഗികമായി പ്രഖ്യാപിക്കണം. കോൺഗ്രസ് നടപ്പാക്കിയ നിയമത്തിലെ കൈയേറ്റ വകുപ്പുകളിൽ ഉൾപ്പെടെ ബിജെപി ഭേദഗതി വരുത്തി. ഇതിനെതിരേ മുസ്ലിം സംഘടനകൾ ഹർജി കൊടുത്തെങ്കിലും ജനാധിപത്യ-മതേതര-ഭരണഘടനാ വിരുദ്ധമായ വകുപ്പുകളിലെ ഭേദഗതി സുപ്രീംകോടതിയും തള്ളിക്കളഞ്ഞിട്ടില്ല. മറ്റുള്ളവരുടെ ഭൂമി തട്ടിയെടുക്കാനുള്ള വഖഫ് ബോർഡിന്റെ തന്ത്രത്തെക്കുറിച്ച് കേരള ഹൈക്കോടതി നിരീക്ഷിച്ചത് രണ്ടാഴ്ച മുന്പാണ്. ഭേദഗതികൾ ചവറ്റുകുട്ടയിലെറിയുമെന്ന് ഇന്ത്യ സഖ്യത്തിന്റെ പേരിലാണ് തേജസ്വി ആണയിട്ടിരിക്കുന്നത്. ബിഹാറിലെ മുസ്ലിം വോട്ടാണു ലക്ഷ്യം. മറുവശത്ത് ഹിന്ദു വോട്ടും. ഇരുകൂട്ടരും തങ്ങളുടേതായ ന്യായങ്ങൾ നിരത്തി ഇന്ത്യയെ മതത്തിന്റെ പേരിൽ വീണ്ടും വിഭജിക്കുന്ന ഭയാനകമായ സ്ഥിതിവിശേഷമാണുള്ളത്. വർഗീയതയും തീവ്രവാദവും വേണ്ടാത്തവർ എവിടെ പോകും? കത്തിഹാർ,…
Read MoreTag: rd-editorial
ഉപചാരം ചൊല്ലി പിരിയാനല്ലീ അവകാശസംരക്ഷണ യാത്ര
പൊതുസമൂഹത്തിനും ക്രൈസ്തവർക്കു പ്രത്യേകിച്ചും നിഷേധിക്കപ്പെട്ട അടിസ്ഥാന അവകാശങ്ങളെ എണ്ണിയെണ്ണിപ്പറഞ്ഞും ആ നിഷേധാത്മക രാഷ്ട്രീയത്തെ വിചാരണ ചെയ്തും കടന്നുപോയ ഒരു യാത്ര ഇന്നു സമാപിക്കുകയാണ്. കാസർഗോഡുനിന്ന് കത്തോലിക്ക കോൺഗ്രസ് (എകെസിസി) തുടങ്ങിയ 12 ദിവസത്തെ അവകാശസംരക്ഷണ യാത്ര ഇന്നു തിരുവനന്തപുരത്ത് എത്തുന്പോൾ, എല്ലാ മനുഷ്യരെയും ഉൾക്കൊള്ളാത്ത രാഷ്ട്രീയത്തെ അംഗീകരിക്കില്ലെന്ന പ്രഖ്യാപനമായി അതു മാറും. ഭരണകൂടങ്ങൾ വന്യജീവികളേക്കാൾ വിലകെട്ടവരായി കണ്ട കർഷകരുടെയും, ഭരണകൂട പിന്തുണയുള്ള വർഗീയ-തീവ്രവാദ സംഘടനകളാൽ പീഡിതരായ ന്യൂനപക്ഷങ്ങളുടെയും, ഭരണകൂട പക്ഷപാതിത്വം അനുഭവിക്കുന്ന പരിവർത്തിത ക്രൈസ്തവരുടെയും ശബ്ദമാകാൻ എകെസിസി നടത്തിയ ശ്രമം അനിവാര്യമായൊരു രാഷ്ട്രീയ നവോത്ഥാനത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നു. മാറ്റം അനിവാര്യമാണ്. കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറന്പിൽ നയിക്കുന്ന യാത്രയുടെ ലക്ഷ്യങ്ങൾ ഈ രാജ്യത്തിന്റെ ഐക്യത്തിനും പുരോഗതിക്കുമുള്ള അടിസ്ഥാന ആവശ്യങ്ങളാണ്. ബിജെപി സർക്കാരുകൾ കൊണ്ടുവന്ന ഭരണഘടനാവിരുദ്ധമായ മതപരിവർത്തന നിരോധന നിയമങ്ങൾ പിൻവലിക്കുക, ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്ന വര്ഗീയ…
Read Moreതാമരശേരിയിലെ തീ കെടുത്തണം
താമരശേരിയിൽ മാലിന്യസംസ്കരണ ഫാക്ടറി വായുവും വെള്ളവും മലിനമാക്കുന്നെങ്കിൽ അതെന്തു മാലിന്യസംസ്കരണമാണ് എന്നറിയണം. കോടതികൾക്കും ജനാധിപത്യ മാർഗങ്ങൾക്കും മുകളിൽ തീയിടുന്നവരുടെ മുഖംമൂടി അഴിച്ചുമാറ്റുകയും ചെയ്യണം. താമരശേരിക്കടുത്ത് അമ്പായത്തോട്ടിലെ മാലിന്യസംസ്കരണ കേന്ദ്രം ചാന്പലാക്കിയതിൽ ചില മുന്നറിയിപ്പുകളുണ്ട്. ഒന്നാമത്, ജനജീവിതം ദുഃസഹമാക്കിയ ഫാക്ടറിക്കെതിരേ അഞ്ച് വർഷമായി ജനങ്ങൾ സമാധാനപരമായി നടത്തിയ സമരം സർക്കാർ പരിഹരിച്ചില്ല. ചൊവ്വാഴ്ചത്തെ ഉപരോധസമരത്തിനിടെ മാലിന്യവുമായെത്തിയ വാഹനങ്ങൾ കടത്തിവിട്ട പോലീസ് നടപടി പ്രകോപനമാകുകയും ചെയ്തു. അതേസമയം, ജനം പ്രതിഷേധിക്കുന്നതിനിടെ മുഖംമൂടി ധരിച്ച ഒരുസംഘമാളുകൾ കുറച്ചകലെയുള്ള ഫാക്ടറിയിൽ കടന്നു തീയിടുകയും നിരവധി വാഹനങ്ങൾ കത്തിക്കുകയും തല്ലിത്തകർക്കുകയും ചെയ്തത് അത്ര സ്വാഭാവികമെന്നു കരുതാനുമാകില്ല. അവഗണിക്കപ്പെടുന്ന സമരങ്ങളിൽ നിക്ഷിപ്ത താത്പര്യക്കാർ നുഴഞ്ഞുകയറിയോ എന്നും അറിയേണ്ടതാണ്. കട്ടിപ്പാറ പഞ്ചായത്തിലാണ് ഫ്രഷ്കട്ട് ഓർഗാനിക് പ്രൊഡക്ട്സ് എന്ന കോഴിമാലിന്യ നിർമാർജന കേന്ദ്രം. ജില്ലയിലെ കോഴിക്കടകളിൽനിന്നുള്ള അഴുകാത്ത അവശിഷ്ടങ്ങൾ എത്തിച്ച് മറ്റ് ഉത്പന്നങ്ങളാക്കുന്നതാണ് പ്രക്രിയ. പക്ഷേ, 20-30 ടൺ…
Read Moreതണ്ടപ്പേർ ഫയലിലും ഒരു ജീവനൊടുക്കിയോ?
ഒരു തണ്ടപ്പേർ മാറ്റിക്കിട്ടാൻ ആറു മാസം വില്ലേജ് ഓഫീസ് കയറിയിറങ്ങിയിട്ടാണ് കൃഷ്ണസ്വാമി കയറെടുത്തത്. അല്ലെങ്കിൽ അദ്ദേഹം ജീവനൊടുക്കില്ലായിരുന്നെന്നു ഭാര്യ പറയുന്നു. അതു വസ്തുതാപരമാണെങ്കിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരേ ആത്മഹത്യാ പ്രേരണയ്ക്കു കേസെടുക്കുകയും ജോലിയിൽനിന്നു പിരിച്ചുവിടുകയും വേണം. പക്ഷേ, സാധ്യതയില്ല. ഓരോ ഫയലും ഒരോ ജീവിതമാണെന്ന് ഉപദേശിച്ചവർ കാണുന്നുണ്ടോ ജീവനക്കാർ ചവിട്ടിപ്പിടിച്ച ഒരു ഫയൽകൂടി നിശ്ചലമായത്? ജനങ്ങളുടെ ചോരയൂറ്റിക്കുടിക്കുന്ന ഈ ദുഷ്പ്രഭുക്കളെ ഒതുക്കാൻ ശേഷിയുള്ള ഭരണാധികാരികൾക്കായി ഇനിയെത്ര കാലം കാത്തിരിക്കണം! അട്ടപ്പാടി കാവുണ്ടിക്കൽ ഇരട്ടക്കുളം സ്വദേശി കൃഷ്ണസ്വാമിയെ ആണ് തിങ്കളാഴ്ച രാവിലെ കൃഷിസ്ഥലത്തു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് ഏക്കർ കൃഷിഭൂമിയുള്ള കർഷകനാണ് കൃഷ്ണസ്വാമി. ഇദ്ദേഹത്തിന്റെ ഭൂമിയുടെ തണ്ടപ്പേര് മറ്റൊരാളുടെ പേരിലായിരുന്നു. ഇതു മാറ്റിക്കിട്ടാൻ ആറുമാസമായി വില്ലേജ് ഓഫീസിലും റവന്യു ഉദ്യോഗസ്ഥരെ നേരിൽ കണ്ടും പരാതി ബോധിപ്പിച്ചിട്ടും നടപടിയുണ്ടായില്ലെന്നാണ് കുടുംബം പറഞ്ഞത്. എന്നാൽ, സാങ്കേതിക പ്രശ്നങ്ങൾ കാരണമാണു തണ്ടപ്പേരിൽ വ്യത്യാസം…
Read Moreകെട്ടിക്കിടക്കുന്ന കേസുകൾ: പരിഹാരവും അവധിക്ക്
ഇതല്ലേ യാഥാർഥ്യം? ഒരു പകലത്രയും കോടതിവരാന്തയിൽ ഇരിക്കാനൊരിടമില്ലാതെ കാതു കൂർപ്പിച്ചു നിൽക്കുന്ന സ്ത്രീകളും വൃദ്ധരും രോഗികളും ഉൾപ്പെടെയുള്ള കക്ഷികളിൽ ഏറെ പേർക്കും ആകെ അറിയാനുള്ളത്, കേസിന്റെ അടുത്ത അവധി എന്നായിരിക്കുമെന്നു മാത്രമാണ്. അഭയാർഥികളെപ്പോലെ നിൽക്കാനുള്ള അടുത്ത തീയതിയും കുറിച്ച് വീട്ടിലെത്തുന്പോൾ നഷ്ടമാകുന്നത് ഒരു ദിവസം മാത്രമല്ല, നീതിയെക്കുറിച്ചുള്ള ജനാധിപത്യ പ്രതീക്ഷകളുമാണ്. ജില്ലാ കോടതികളിൽ 8,82,578 സിവിൽ കേസുകളിലെ ഹർജികൾ തീർപ്പാകാതെ കിടക്കുന്നതിൽ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നു. സെപ്റ്റംബർ 25ലെ മറ്റൊരു കണക്കനുസരിച്ച്, രാജ്യത്ത് 5.34 കോടി കേസുകൾ തീർപ്പാകാതെ കെട്ടിക്കിടക്കുന്നു. കാരണങ്ങൾ അറിയാമെങ്കിലും, പരിഹാരം സർക്കാരും കോടതിയും ചേർന്ന് അവധിക്കു വച്ചിരിക്കുകയാണ്. ഹർജികൾ ആറു മാസത്തിനകം തീർപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഹൈക്കോടതികൾക്ക് സുപ്രീംകോടതി നിർദേശം നൽകിയിരിക്കേയാണ് കേസുകൾ വൈകുന്നത്. ഹൈക്കോടതികളിൽനിന്ന് ലഭിക്കുന്ന കണക്കുകൾ നിരാശപ്പെടുത്തിയെന്ന് ജസ്റ്റീസുമാരായ ജെ.ബി. പർദിവാലയും പങ്കജ് മിത്തലും അടങ്ങിയ ബെഞ്ച് കഴിഞ്ഞദിവസത്തെ ഉത്തരവിൽ നിരീക്ഷിച്ചു.…
Read Moreസംഘടനകളല്ല, ഭരണഘടനയെ കോടതി വ്യാഖ്യാനിക്കട്ടെ
ശാന്തമായി മുന്നോട്ടുപോയിരുന്ന ഒരു സ്കൂളിൽ തുടങ്ങിവച്ച ഹിജാബ് വിവാദത്തിന് വിദ്യാഭ്യാസമന്ത്രി കൊടുത്ത പിന്തുണയെ മതമൗലികവാദികളും രാഷ്ട്രീയ മുതലെടുപ്പുകാരും വിദഗ്ധമായി ഏറ്റെടുത്തു. യൂണിഫോം കോഡ് നിർബന്ധമായും നടപ്പാക്കാനുള്ള സ്വാതന്ത്ര്യം സ്കൂൾ മാനേജ്മെന്റുകൾക്ക് ഉണ്ടെന്നും ഹിജാബ് അനുവദിക്കണമെന്നു വിധിക്കാനാകില്ലെന്നുമുള്ള 2018ലെ കേരള ഹൈക്കോടതി വിധി നിലനിൽക്കേയാണ് പള്ളുരുത്തി സെന്റ് റീത്താസ് സ്കൂൾ എന്തോ ഭരണഘടനാലംഘനം നടത്തിയെന്നു പ്രചരിപ്പിക്കുന്നത്. നിലവിൽ പല ക്രൈസ്തവ സ്കൂളുകളും ഹിജാബ് അനുവദിക്കുന്നുണ്ട്. അതുപോലെ സെന്റ് റീത്താസ് പോലെയുള്ള സ്കൂളുകളുടെ തീരുമാനവും മാനിക്കപ്പെടണം. അതിനപ്പുറം, ഹിജാബ് വിഷയത്തിലെ ഭരണഘടനാ വ്യാഖ്യാനങ്ങൾ കോടതി നടത്തട്ടെ. അത്തരം വിധികൾ എന്തായാലും മാനിക്കാൻ ക്രൈസ്തവർക്കറിയാം. പക്ഷേ, മതസംഘടനകളും അഭ്യുദയകാംക്ഷികളും നടത്തുന്ന വ്യാഖ്യാനങ്ങളും കുത്തിത്തിരിപ്പും സ്വീകാര്യമല്ല. സമീപകാലത്ത്, ക്രൈസ്തവ സ്കൂളുകളിൽ മാത്രം മുസ്ലിം മതാചാരങ്ങൾ നടപ്പാക്കാൻ ചിലർ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത് പതിവായതുകൊണ്ടാണ് അതു പറയേണ്ടിവരുന്നത്. കഴിഞ്ഞ നിലന്പൂർ തെരഞ്ഞെടുപ്പിലും ഓരോ മതമൗലികവാദ സംഘടനകളെ ഒക്കത്തിരുത്തിയവർക്കും…
Read Moreഅടച്ചിട്ട വെറുമൊരു മുറിയല്ല ഐസിയു
ആശുപത്രികളിലെ പൊതു തീവ്രപരിചരണ വിഭാഗങ്ങൾക്കും (ഐസിയു) ഹൃദ്രോഗ തീവ്രപരിചരണ വിഭാഗങ്ങൾക്കും (സിസിയു) രാജ്യവ്യാപകമായി മാനദണ്ഡങ്ങൾ രൂപീകരിക്കുന്നതിന് സുപ്രീംകോടതി നൽകിയ നിർദേശങ്ങൾ പാലിക്കാത്ത കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കോടതിയലക്ഷ്യ നോട്ടീസ് നൽകിയിരിക്കുകയാണ്. ഐസിയുവിലെ അശ്രദ്ധയും അണുബാധയും പീഡനങ്ങളും വരെ വിവാദമാകുന്പോഴാണ് ഈ നന്പർ വൺ അനാസ്ഥ. ആരോഗ്യരംഗത്തെ മികവ് പ്രസംഗവിഷയമാക്കിയ നാം ഇക്കാര്യത്തിൽ സുപ്രീംകോടതി ആവശ്യപ്പെട്ട അടിസ്ഥാനജോലിപോലും ചെയ്തില്ലെന്നതു തെറ്റാണ്. അതു തിരുത്തിയില്ലെങ്കിൽ അക്ഷന്ത്യവ്യമാകും. പൊതു-സ്വകാര്യ ആരോഗ്യ വിദഗ്ധരെ ഉൾപ്പെടുത്തി തീവ്രപരിചരണത്തിനു നടപടിക്രമങ്ങൾ തയാറാക്കി ഈ മാസം അഞ്ചിനുള്ളിൽ റിപ്പോർട്ട് തയാറാക്കി നൽകാനായിരുന്നു ഓഗസ്റ്റ് 19ന് സുപ്രീംകോടതി ഉത്തരവിട്ടത്. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് സെപ്റ്റംബർ 30ഉം റിപ്പോർട്ട് കൈമാറുന്നത് ഒക്ടോബർ അഞ്ചും എന്ന സമയപരിധിയും നിശ്ചയിച്ചു. അത് അവഗണിച്ചതിനാലാണ് കോടതി നടപടികളിലേക്കു കടന്നത്. സർക്കാരുകളുടെ ഭാഗത്തുനിന്നുണ്ടായ അലംഭാവം ഞെട്ടലോടെ കാണുന്നുവെന്നു പറഞ്ഞ കോടതി, വിഷയം വീണ്ടും പരിഗണിക്കുന്ന നവംബർ…
Read Moreതീവ്രവാദം കെടുത്തുന്ന പലസ്തീൻ സ്വപ്നങ്ങൾ
ഏതു ദുഃഖമാണു കൂടുതൽ ഭാരപ്പെട്ടത്, വീടില്ലാത്തവന്റെയോ രാജ്യമില്ലാത്തവന്റെയോ? വീടില്ലാത്തവന്റെ ദുഃഖം അതു ലഭിക്കുന്നതോടെ തീരും. പക്ഷേ, രാജ്യമില്ലാത്തവനു വീടു കിട്ടിയാലും ഉറപ്പുള്ള വാസഗേഹമാകില്ല. അന്യഥാബോധം വിട്ടൊഴിയാത്ത മുറികളിൽ അവൻ തിരിഞ്ഞും മറിഞ്ഞും കിടക്കും. ഭീഷണിയില്ലാത്തൊരു രാജ്യം ഉറപ്പായാൽ പലസ്തീനികളുടെയും ഇസ്രേലികളുടെയും പ്രശ്നം തീരും. പക്ഷേ, ഹമാസിന്, മറ്റേതൊരു ഇസ്ലാമിക ഭീകരപ്രസ്ഥാനത്തെയുംപോലെ യഹൂദരും ക്രിസ്ത്യാനികളുമില്ലാത്തൊരു ലോകം കിട്ടിയേ തീരൂ. അതുകൊണ്ടാണ് ഹമാസിനെ നിരായുധീകരിക്കാത്ത ഒരുടന്പടിയും അംഗീകരിക്കില്ലെന്ന് ഇസ്രയേൽ ആവർത്തിക്കുന്നത്. വെടിനിർത്തൽ കരാർ നിലവിൽ വന്നയുടനെ ഇസ്രയേലിന്റെ വാദത്തെ ന്യായീകരിക്കുന്ന സംഭവങ്ങളാണ് അരങ്ങേറുന്നത്. ഒറ്റുകാരെന്നു സംശയിക്കുന്ന സ്വന്തം ജനത്തെ പോലും ഹമാസ് നിരത്തിനിർത്തി പരസ്യമായി കൊല്ലുന്ന ദൃശ്യങ്ങൾ ഐക്യദാർഢ്യക്കാരൊഴികെയുള്ള ലോകം കണ്ടു. വിവിധ മുസ്ലിം രാജ്യങ്ങളിൽ “അല്ലാഹു അക്ബർ’’ വിളിച്ച് ക്രൈസ്തവരെ കൊന്നൊടുക്കുന്ന അതേ രീതി. ഗാസ സങ്കീർണമാകുകയാണ്. കഴിഞ്ഞെന്നു ട്രംപ് പറഞ്ഞാൽ തീരുന്നതല്ല ഇസ്രയേൽ-ഹമാസ് യുദ്ധം. കഴിഞ്ഞദിവസം, പടിഞ്ഞാറൻ…
Read Moreകുറ്റവാളി രക്ഷപ്പെട്ടാലും ജനാധിപത്യം ശിക്ഷിക്കപ്പെടരുത്
ഗുരുതരമായ കുറ്റകൃത്യം ചെയ്യുന്നതു പ്രധാനമന്ത്രിയായാലും കസേര തെറിക്കുമെന്ന നിയമം ഒരു ജനാധിപത്യരാജ്യത്തിന്റെ ഏറ്റവും വലിയ കരുത്തായി ആഘോഷിക്കപ്പെടേണ്ടതാണ്. പക്ഷേ, 130-ാം ഭരണഘടനാ ഭേദഗതിയായി ബിജെപി അതു കൊണ്ടുവരുന്പോൾ ജനാധിപത്യ ധ്വംസനവും അഴിമതിയുമായി ചിത്രീകരിക്കപ്പെടുന്നു. ഇതു ചർച്ച ചെയ്യാനുള്ള പാർലമെന്ററി സമിതിയെ പ്രതിപക്ഷം ഒന്നടങ്കം ബഹിഷ്കരിച്ചു. എന്തുകൊണ്ടാണിത്? ജനാധിപത്യ ഭരണഘടനയ്ക്കു ചുവട്ടിലിരുന്ന് പ്രതിപക്ഷമുക്ത ഭാരതം സ്വപ്നം കാണുന്ന ബിജെപിയുടെ രാഷ്ട്രീയമാണ് പ്രധാന കാരണം. മറ്റൊന്ന്, ഈ നിയമം വന്നാൽ, പ്രധാനമന്ത്രിയോ ബിജെപിക്കൊപ്പമുള്ള ഏതെങ്കിലും മന്ത്രിയോ കേസിൽ പെടുകയോ സ്ഥാനഭ്രഷ്ടരാകുകയോ ചെയ്യുമെന്ന് സാമാന്യബോധമുള്ള ഒരു പൗരനും കരുതുന്നില്ല. യുക്തിസഹമായി ചിന്തിച്ചാൽ, മോദിയുടെ 10 വർഷത്തിനിടെ അഴിമതിക്കാരനായ ഒരു ബിജെപിക്കാരനെപ്പോലും കണ്ടെത്താനാകാത്ത ഇഡിക്ക് ഇനിയും ജനാധിപത്യ ശുദ്ധീകരണത്തിന് പ്രതിപക്ഷം വേണ്ടിവരും. ഉറപ്പാണ്, ഈ നിയമം ദുരുപയോഗിക്കപ്പെടും. ആയിരം രാഷ്ട്രീയ കുറ്റവാളികൾ രക്ഷപ്പെട്ടാലും ഈ ജനാധിപത്യവും ഫെഡറൽ സംവിധാനവും ശിക്ഷിക്കപ്പെടരുത്! അഞ്ച് വർഷത്തിൽ…
Read Moreനിസ്കാരമുറിയടച്ചപ്പോൾ ശിരോവസ്ത്രം
പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിൽ മുസ്ലിം പെൺകുട്ടിയെ ശിരോവസ്ത്രം (ഹിജാബ്) ധരിക്കാൻ അനുവദിക്കാത്തതിനെതിരേ മാതാപിതാക്കളും മുസ്ലിം സംഘടനയും സമ്മർദം ചെലുത്തിയതിനെത്തുടർന്ന് രണ്ടു ദിവസം സ്കൂൾ അടയ്ക്കേണ്ടിവന്നു. കഴിഞ്ഞവർഷം ക്രൈസ്തവ സ്കൂളുകളിൽ നിസ്കാരമുറികൾ അനുവദിക്കണമെന്നാവശ്യപ്പെട്ടവർ ഇക്കൊല്ലം ഹിജാബ് ധരിക്കാനുള്ള ആവശ്യവുമായി എത്തിയിരിക്കുകയാണ്. കോടതിവിധികളെപ്പോലും മാനിക്കാതെ, ഭരണഘടനാവകാശം നിഷേധിച്ചെന്ന ഇരവാദവും പൊക്കിപ്പിടിച്ചുള്ള നാടകങ്ങൾക്ക് ബന്ധപ്പെട്ട സമുദായത്തിന്റെ നേതാക്കൾ തന്നെ തിരശീലയിടുന്നത് നല്ലതാണ്. ഒരു ജനാധിപത്യ-മതേതര സമൂഹത്തെ മതശാഠ്യങ്ങൾകൊണ്ട് പൊറുതിമുട്ടിക്കുന്നവരെ നിയന്ത്രിക്കണം. പള്ളുരുത്തിയിലുൾപ്പെടെ എല്ലാ സ്കൂളുകളിലെയും യൂണിഫോം മാനേജ്മെന്റുകൾ തീരുമാനിക്കട്ടെ; താത്പര്യമില്ലാത്തവർക്കു മതപ്രകടനങ്ങൾ അനുവദിക്കുന്ന സ്കൂളിലേക്കു പോകാമല്ലോ. അച്ചടക്കത്തിന്റെ ഭാഗമായുള്ള യൂണിഫോം വസ്ത്രധാരണത്തെ മാനിക്കാതെ, എട്ടാം ക്ലാസ് വിദ്യാർഥിനിയെ ശിരോവസ്ത്രം ധരിക്കാൻ മാനേജ്മെന്റ് അനുവദിക്കാത്തതാണ് പ്രശ്നം. ഈ വർഷം പ്രവേശനം നേടിയ വിദ്യാർഥിനി ഇതുവരെ ഹിജാബ് ധരിച്ചിരുന്നില്ലെങ്കിലും അപ്രതീക്ഷിതമായി അത് ആവശ്യപ്പെടുകയായിരുന്നു. വിദ്യാർഥിനിയെ ശിരോവസ്ത്രം ധരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ തൃപ്പൂണിത്തുറ…
Read More