ഉത്ര കൊലക്കേസ്; ശീതീകരിച്ച മുറിയുടെ ജനല്‍ തുറന്നിട്ടതെന്തിനെന്ന മാതാപിതാക്കളുടെ സംശയം, കൊലപാതകത്തിന്‍റെ ചുരുളഴിയിച്ച കഥയിങ്ങനെ…

കൊല്ലം : പാന്പിനെക്കൊണ്ട് കടിപ്പിച്ചു കൊല്ലുക എന്നത് കേരളത്തിന് കേട്ടുകേൾവി പോലുമില്ലാത്തതായിരുന്നു. വിചിത്രവും ക്രൂരവുമായ ഒരു കൊലപാതകം തെളിയിക്കാൻ അന്വേഷണ സംഘം സഞ്ചരിച്ചത് അസാധാരണ വഴികളിലൂടെയും. 2018 മാര്‍ച്ച് 25 നായിരുന്നു ഏറം വെള്ളിശേരില്‍ വീട്ടില്‍ ഉത്രയുടെയും അടൂര്‍ പറക്കോട് ശ്രീസൂര്യയില്‍ സൂരജിന്‍റെയും വിവാഹം നടക്കുന്നത്. വിവാഹ സമ്മാനമായി നൂറുപവന്‍ സ്വര്‍ണം, ലക്ഷങ്ങള്‍ വിലവരുന്ന കാര്‍, എന്നിവയുൾപ്പെടെ ഉത്രയുടെ കുടുംബത്തില്‍ നിന്നും അരക്കോടി രൂപയോളം വരുന്ന സ്വത്ത് വകകളാണ് സ്ത്രീധനമായി സൂരജന് ലഭിച്ചത്. വീടുപണിയ്ക്കും വാഹനം വാങ്ങുന്നതിനുമായി വേറെയും ലക്ഷങ്ങള്‍, സഹോദരിക്ക് സ്കൂട്ടര്‍ എന്നിവ പുറമേ. മാസം വട്ടചെലവിന് പ്രത്യേകം തുക. വിവാഹം കഴിഞ്ഞ് കുറച്ചു നാള്‍ കഴിഞ്ഞപ്പോഴേക്കും ഉത്രയെ ഒഴിവാക്കാനുള്ള പോംവഴികളും സൂരജ് ആലോചിച്ചു തുടങ്ങി. ഇതിനടിയില്‍ ഇരുവര്‍ക്കും കുഞ്ഞും ജനിച്ചു. വിവാഹ മോചനം ആദ്യം ആലോചിച്ചുവെങ്കിലും അങ്ങനെ വന്നാല്‍ തനിക്ക് ലഭിച്ച അരക്കോടിയോളം സ്വത്ത്…

Read More

ഉത്ര കൊലക്കേസ്; പാമ്പുപിടുത്തക്കാരൻ സുരേഷിന് എല്ലാം അറിയാമായിരുന്നു; മൂർഖൻ കുഞ്ഞുങ്ങളെ ലഹരിക്ക് ഉപയോഗിച്ചു; നാവിൽ ഒരു തവണ കൊത്തുന്നതിന് ഈടാക്കിയിരുന്ന ചാർജ്ജ് ഞെട്ടിക്കുന്നത്

അഞ്ചല്‍ : കൊലക്കേസില്‍ വനപാലകരുടെ കസ്റ്റഡിയില്‍ ഉണ്ടായിരുന്ന പ്രധാന പ്രതികളായ സൂരജ്, സുരേഷ്കുമാര്‍ എന്നിവരുടെ കുറ്റസമ്മത മൊഴി പുറത്തുവന്നിരുന്നു. ഒരാഴ്ചത്തെ തെളിവെടുപ്പിന് ശേഷം പ്രതികളെ വനംവകുപ്പ് കോടതിയില്‍ ഹാജരാക്കിയിരുന്നു. തെളിവെടുപ്പിനിടെ പ്രതികള്‍ നിര്‍ണായക വെളിപ്പെടുത്തലാണ് അന്വേഷണ സംഘത്തിന് മുന്നില്‍ നടത്തിയത്. സൂരജിന് സുരേഷ് പാമ്പിനെ നല്‍കിയത് ഉത്രയെ കൊലപ്പെടുത്താനാണ് എന്ന് അറിഞ്ഞുകൊണ്ടായിരുന്നു എന്നതാണ് ഇതില്‍ പ്രധാനം. രണ്ടുതവണയും പാമ്പിനെ നല്‍കിയപ്പോഴും സുരേഷിന് വ്യക്തമായി അറിയാമായിരുന്നുവെന്നും തന്‍റെ സങ്കല്‍പ്പത്തിലെ ഭാര്യയാകാന്‍ ഉത്രക്ക് കഴിഞ്ഞിരുന്നില്ലെന്നും സൂരജ് സമ്മതിച്ചു. വിവാഹ മോചനം നടത്തിയാല്‍ സ്വത്തുക്കളും കുഞ്ഞിനേയും നഷ്ടമാകും. അങ്ങനെ ഉണ്ടാകാതിരിക്കാനാണ് ആസൂത്രിതമായി കൊല നടത്തിയതെന്നും സൂരജ് വെളിപ്പെടുത്തി. അതേസമയം കേസില്‍ രണ്ടാംപ്രതിയായ സുരേഷിനെതിരെ ഗുരുതരമായ കണ്ടെത്തലുകളാണ് തെളിവെടുപ്പിനിടയില്‍ വനം നടത്തിയിരുന്നത്. കൊലയെക്കുറിച്ചു സുരേഷിന് വ്യക്തമായ അറിവുണ്ടായിരുന്നു. ഉത്രയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച പാമ്പിന്‍റെ പടം തെളിവെടുപ്പിനിടെ വനപാലകര്‍ കണ്ടെടുത്തിയിരുന്നു. വിവിധയിടങ്ങളില്‍ നിന്നും പാമ്പുകളെ…

Read More

ഉത്ര കേസ്: 87 സാക്ഷികളും 286 രേഖകളും 40 തൊണ്ടിമുതലുകളും;  അന്തിമവാദം നാളെ മുതല്‍

കൊല്ലം: അഞ്ചലിൽ ഉത്ര എന്ന യുവതിയെ പാന്പിനെ കൊണ്ടു കടിപ്പിച്ചുകൊന്നുവെന്ന കേസിൽ അന്തിമവാദം നാളെ മുതല്‍ കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജ് മുമ്പാകെ ആരംഭിക്കും. അന്തിമവാദത്തിന് മുമ്പുള്ള മുഴുവന്‍ വിചാരണ നടപടികളും പൂര്‍ത്തിയായി. പ്രതിഭാഗം സാക്ഷി വിസ്താരമാണ് ഇന്നലെ പൂര്‍ത്തിയായത്. പ്രതിഭാഗം മൂന്ന് സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകള്‍ ഹാജരാക്കുകയും മൂന്ന് സിഡികള്‍ തൊണ്ടിമുതലായി കോടതി മുമ്പാകെ സമര്‍പ്പിക്കുകയും ചെയ്തു. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 87 സാക്ഷികളെയും 286 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷന്‍ ഭാഗം സാക്ഷികളായി വിസ്തരിച്ചവരെ പ്രതിഭാഗത്തിന്‍റെ ആവശ്യപ്രകാരം വീണ്ടും വിസ്തരിച്ചിരുന്നു. വാദത്തിന്‍റെ വേളയില്‍ ഡിജിറ്റല്‍ തെളിവുകള്‍ നേരില്‍ പരിശോധിക്കണമെന്നതിനാല്‍ തുറന്ന കോടതിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വാദം കേള്‍ക്കുന്നത്. പ്രതി ഉത്രയുടെ ഭർത്താവായ സൂരജിനെ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് വിചാരണ നടപടികളില്‍ പങ്കെടുപ്പിക്കുന്നത്. നാളെ സ്പെഷ്യല്‍ പബ്ലിക്…

Read More

ഉത്രവധക്കേസ് കടുത്ത വെല്ലുവിളി ഉയർത്തി;  തന്‍റെ ടീമിന് ഏറെ വിയര്‍ക്കേണ്ടിവന്നുവെന്ന് റൂറൽ എസ്പി

കൊട്ടാരക്കര: റൂറല്‍ എസ്പി ഹരിശങ്കര്‍ രണ്ട് ദിവസത്തിനകം വയനാട് എസ്പി ഇളങ്കോക്ക് ചാര്‍ജ് കൈമാറും. തന്‍റെ പോലീസ് ജീവിതത്തിലെ തന്നെ ഏറ്റവും വലിയവെല്ലുവിളിയായിരുന്നു അഞ്ചലില്‍ ഉത്രയെ പാമ്പിനെകൊണ്ട് കടുപ്പിച്ച് കൊന്ന കേസെന്ന് ഹരിശങ്കര്‍ കൊട്ടാരക്കര പ്രസ് ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. അത് തെളിയിക്കാനായതും, പിന്നിലെ പോലീസിന്‍റെ പരിശ്രമവും ദേശീയ അന്തര്‍ദേശീയ തലത്തില്‍ തന്നെ പഠനത്തിന് വിധേയമാക്കേണ്ടതാണ്. കേസിന്‍റെ വിധി വന്ന് കഴിഞ്ഞാല്‍ അതിനായി ശ്രമിക്കും. യാതൊരു തെളിവുമില്ലാത്ത കേസ് കൊലപാതകമാണന്ന് കണ്ടെത്താന്‍ തന്‍റെ ടീമിന് ഏറെ വിയര്‍ക്കേണ്ടിവന്നു. അപകടമരണം അന്‍പത് ശതമാനം കുറക്കണമെന്ന് നിര്‍ദേശം നടപ്പാക്കിയ ഏക പോലീസ് ജില്ലയാണ് റൂറല്‍ ജില്ല. അടിപിടികേസുകള്‍, പീഢനങ്ങള്‍, പട്ടികജാതി അതിക്രമങ്ങള്‍ തുടങ്ങി കേസുകളുടെ എണ്ണം വന്‍തോതില്‍ കുറക്കാന്‍ സാധിച്ചു. റോഡ് സുരക്ഷ കര്‍ശനമായി നടപ്പാക്കിയതോടെ ഇരുചക്രവാഹനയാത്രികരുടെ മരണവും, കാല്‍നടക്കാരുടെ മരണവും അന്‍പത് ശതമാനം കുറക്കാന്‍ സാധിച്ചു. റൂറല്‍…

Read More

ഉത്ര വധക്കേസ്‌ ; കോടതി വിചാരണ ഏഴിന് ‌‌ തുടങ്ങും; കേസില്‍ സാക്ഷികളായി ഹാജരാകാൻ വാവ സുരേഷും

അഞ്ചല്‍ : പ്രമാദമായ അഞ്ചല്‍ ഉത്ര കൊലക്കേസില്‍ ഈ മാസം ഏഴിന് വിചാരണ ആരംഭിക്കാന്‍ കോടതി തീരുമാനം. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തിന്‍ മേല്‍ കൊല്ലത്തെ ആറാം നമ്പർ അഡീഷണൽ സെഷൻസ്‌ കോടതി ജഡ്‌ജി എം മനോജ്‌ മുമ്പാകെയാണ് കേസിന്‍റെ വിചാരണ നടക്കുക. വിചാരണ നടപടികളുടെ ഭാഗമായി പ്രതിഭാഗം അഭിഭാഷകനോട് കോടതിയില്‍ ഏഴിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊല്ലപ്പെട്ട ഉത്രയുടെ ഭര്‍ത്താവ് സൂരജ് (27) ആണ് കേസിലെ മുഖ്യ പ്രതി. മാസങ്ങളായി നടന്ന ഗൂഡാലോചനയും ആസൂത്രിതവുമായിരുന്നു ഉത്രയുടെ കൊലപാതകമെന്നും സ്വത്തുക്കള്‍ നഷ്ടമാകാതിരിക്കാന്‍ വേണ്ടിയുള്ള ശ്രമായിരുന്നു ആര്‍ക്കും സംശയം തോന്നാത്ത വിധം പാമ്പിനെ ഉപയോഗിച്ചുള്ള കൊലപാതകം എന്നും ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്നു. ഇക്കഴിഞ്ഞ മേയ് ഏഴിനാണ് അഞ്ചല്‍ ഏറം വിഷു വെള്ളിശേരി വീട്ടില്‍ ഉത്രയെ അഞ്ചലിലെ വീട്ടില്‍ കിടപ്പ് മുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.…

Read More

ഉത്രയെ ഇല്ലാതാക്കാൻ ഗൂഢാലോചന, പിടിക്കപ്പെടാതിരിക്കാൻ തെളിവ് നശിപ്പിക്കൽ; ഉത്ര കൊലക്കേസിൽ സൂരജിന്‍റെ അമ്മയും സഹോദരിയും അറസ്റ്റിൽ

  അടൂർ: ഉത്ര കൊലക്കേസിൽ പ്രധാന പ്രതിയായ സൂരജിന്‍റെ അമ്മ രേണുക, സഹോദരി സൂര്യ എന്നിവരെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അന്വേഷണ സംഘത്തിന്‍റെ നടപടി. അടൂരിലെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്ത ഇരുവരെയും കൊട്ടാരക്കരയിലേക്ക് കൊണ്ടുവന്നു. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. കേസിൽ ഇരുവരെയും നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. അന്വേഷണ സംഘം കേസിലെ ആദ്യ കുറ്റപത്രം കഴിഞ്ഞ ദിവസം സമർപ്പിച്ചതാണ്. ഇതിൽ സൂരജാണ് കൊലപാതകത്തിന്‍റെ സൂത്രധാരനെന്ന് വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് അമ്മയെയും സഹോദരിയെയും അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാം കുറ്റപത്രത്തിൽ സൂജരിന്‍റെ പിതാവ്, മാതാവ്, സഹോദരി എന്നിവരുടെ പങ്ക് കൃത്യമായി വ്യക്തമാക്കാനാണ് ക്രൈംബ്രാഞ്ചിന്‍റെ നീക്കം.

Read More

ഉത്ര വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; പ്രതി സൂരജ് മാത്രം

പുനലൂർ: ഉത്രയുടെ കൊലപാതകത്തിൽ അന്വേഷണ സംഘം പുനലൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഭർത്താവ് സൂരജ് മാത്രമാണ് കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. പ്രതിയായ സൂരജ് നടത്തിയത് അത്യപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യമെന്നും കുറ്റപത്രത്തിൽ പരാമർശം. സ്ത്രീധനം നഷ്ടമാകാതെ ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനായിരുന്നു കൊലപാതകം നടത്തിയത്. പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയാൽ സ്വഭാവിക മരണമെന്ന് ബന്ധുക്കൾ ധരിക്കുമെന്ന് പ്രതി കരുതി. ശാസ്ത്രീയ തെളിവുകൾ അടിസ്ഥാനമാക്കിയായിരുന്നു കേസ് അന്വേഷണമെന്നും കുറ്റപത്രത്തിൽ പറയുന്നു. പാമ്പിനെ ഉപയോഗിച്ചുള്ള കൊലപാതകം സംസ്ഥാനത്ത് ആദ്യമാണെന്നും ആയിരത്തിലധികം പേജുള്ള കുറ്റപത്രത്തിൽ പറയുന്നു. അറസ്റ്റ് രേഖപ്പെടുത്തി 90 ദിവസങ്ങൾക്ക് മുമ്പ് കുറ്റപത്രം സമർപ്പിച്ചതിനാൽ സൂരജിന് ജാമ്യം ലഭിക്കില്ല. കേസില്‍ മാപ്പ് സാക്ഷിയായ പാമ്പ് പിടുത്തക്കാരന്‍ സുരേഷാണ് പ്രാസിക്യൂഷന്‍റെ നിര്‍ണായക സാക്ഷി. കേസില്‍ രണ്ടാമത്തെ കുറ്റപത്രം രണ്ടാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കും. അതിവേഗ വിചാരണയ്ക്കായി ഹൈക്കോടതിയെ സമീപിക്കും. അഞ്ചൽ ഏറം സ്വദേശിയായ…

Read More

കടിച്ചത് മൂർഖൻ തന്നെ; ഉത്രയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധനാഫലം അന്വേഷണ സംഘത്തിന്

അടൂര്‍: ഉത്രയുടെ മരണത്തിനു കാരണമായ വിഷം മൂര്‍ഖന്‍ പാമ്പിന്‍റേതു തന്നെയെന്നു വ്യക്തമായി. ഉത്രയുടെ ശരീരത്തില്‍ മൂര്‍ഖന്‍റെ വിഷാംശവും ഉറക്കഗുളികയുടെ അമിത സാന്നിധ്യവും കണ്ടെത്തുകയും ചെയ്തു. ആന്തരിക അവയവങ്ങളുടെ രാസപരിശോധനാഫലം അന്വേഷണ സംഘത്തിനു ലഭിച്ചു. ഉത്രയെ മൂര്‍ഖനെകൊണ്ട് കടിപ്പിക്കുന്നതിനു മുമ്പ് പാരസെറ്റമോള്‍ ഗുളികകളും അലര്‍ജിക്ക് ഉപയോഗിക്കുന്ന ഗുളികകളും അമിത അളവില്‍ പഴച്ചാറില്‍ കലര്‍ത്തി നല്‍കിയിരുന്നതായി സൂരജ് നേരത്തെ മൊഴി നല്‍കിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിനു പുറമേ വനംവകുപ്പ് കൂടി നടത്തിയ അന്വേഷണത്തിലും ഉത്രയെ കടിച്ചത് മൂര്‍ഖന്‍ തന്നെയെന്നു വ്യക്തമാകുന്നുണ്ട്. ഉത്രയുടെ ഭര്‍ത്താവ് സൂരജ് ഏനാത്ത് സ്വദേശി സുരേഷില്‍ നിന്നു രണ്ടാമത് വാങ്ങിയത് മൂര്‍ഖനെയായിരുന്നു. ആദ്യം അണലിയെ വാങ്ങി ഇതിനെ ഉപയോഗിച്ച് കടിപ്പിച്ചെങ്കിലും ഉത്ര വിദഗ്ധ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരികെ വന്നിരുന്നു. ഇതിനിടെയാണ് രണ്ടാമതും കിടപ്പുമുറിയില്‍ പാമ്പിനെ എത്തിക്കുന്നത്. ഉത്രയെ പാമ്പു കടിച്ച ദിവസം ഇവരുടെ വീടിന്‍റെ കിടപ്പുമുറിയില്‍ നിന്ന് മൂര്‍ഖന്‍…

Read More

ഉത്രവധക്കേസ് ; സൂരജിന്‍റെ അമ്മയേയും സഹോദരിയേയും വീണ്ടും ചോദ്യം ചെയ്തേക്കും

കൊല്ലം : അഞ്ചൽ ഉത്ര വധക്കേസിൽ പ്രതിയായ സൂരജിന്‍റെ അമ്മയേയും സഹോദരിയേയും വീണ്ടും ചെയ്തേക്കും . ഇന്നലെ രാവിലെമുതൽ സന്ധ്യവരെ ഇരുവരെയും ചോദ്യം ചെയ്തെങ്കിലും ഉത്രവധം സംബന്ധിച്ച ഗൂഢാലോചനയിൽ ഇരുവർക്കും പങ്കില്ലെന്ന മൊഴിയിൽ ഉറച്ചുനിൽക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ചില തെളിവുകൾ കൂടി ശേഖരിച്ചശേഷം ഇരുവരെയും ചോദ്യം ചെയ്യാൻ അന്വേഷണസംഘം ആലോചിക്കുന്നത്. ഉത്രയുടെ ആഭരണം സംബന്ധിച്ചുള്ള കാര്യങ്ങൾ തങ്ങൾക്ക് അറിയാമായിരുന്നുവെന്നും ഇരുവരും ആവർത്തിച്ചു. ആഭരണം വിറ്റതും പണയം വച്ചതും സംബന്ധിച്ചുള്ള കാര്യങ്ങളാണ് ഇരുവരും വെളിപ്പെടുത്തിയത്. അതേസമയം പലകാര്യങ്ങളും സൂരജ് തങ്ങളെ അറിയിച്ചിരുന്നില്ലെന്നും ഉത്രയെ പാന്പിനെകൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത് തങ്ങൾ പിന്നീടാണ് അറിഞ്ഞതെന്നും ഇരുവരും മൊഴിനൽകിയിരുന്നു. ഇരുവരും പോലീസിനോട് പറഞ്ഞ കാര്യങ്ങളിൽ ചിലത് വൈരുദ്ധ്യമെന്നും അന്വേഷണസംഘത്തിന് തോന്നിയ സാഹചര്യത്തിലാണ് ഇരുവരെയും വീണ്ടും ചോദ്യംചെയ്യാൻ തീരുമാനിച്ചത്.

Read More

തലയിൽ ഹെൽമറ്റ്ധരിപ്പിച്ച് സൂരക്ഷിതനാക്കി… തെളിവെടുപ്പിനെത്തിച്ച സൂരജിനെ അസഭ്യം പറഞ്ഞ് നാട്ടുകാർ; എല്ലാം ചൂണ്ടിക്കാണിച്ച് വനപാലകരോട് സഹകരിച്ച് പ്രതി സൂരജ്; നിർണായ വെളിപ്പെടുത്തൽ നടത്തിയെന്ന് ഉദ്യോഗസ്ഥർ

അഞ്ചല്‍: അഞ്ചല്‍ ഉത്ര കൊലക്കേസില്‍ പ്രധാന പ്രതി സൂരജിനെ അഞ്ചല്‍ ഏറത്തെ ഉത്രയുടെ വീട്ടില്‍ എത്തിച്ച് വനം വകുപ്പ് തെളിവെടുപ്പ് നടത്തി. രാവിലെ ഒന്‍പതരയോടെയാണ് കനത്ത കാവലില്‍ സൂരജിനെ ഏറത്തുള്ള വീട്ടില്‍ എത്തിച്ചത്. വീട്ടില്‍ എത്തിച്ച് തെളിവെടുപ്പിനായി ഇറങ്ങുന്നതിനിടെ തടിച്ചുകൂടിയ നാട്ടുകാര്‍ സൂരജിനെ അസഭ്യം പറഞ്ഞ് പ്രകോപനപരമായി സംസാരിച്ചത് അല്‍പ്പസമയം നാടകീയ രംഗങ്ങള്‍ക്ക് വഴിയൊരുക്കി. തുടര്‍ന്ന് വീട്ടിനുള്ളിലേക്ക് കൊണ്ടുപോയി തെളിവെടുപ്പ് നടത്തുകയായിരുന്നു. പാമ്പിനെ സൂക്ഷിച്ചിരുന്ന സ്ഥലം ഉത്രയെ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ച രീതി എന്നിവ സൂരജ് വനപാലപകര്‍ക്ക് കാട്ടികൊടുത്തു. പാമ്പിനെ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് ജാര്‍ കൊലപാതകത്തിന് ശേഷം ഒളിപ്പിച്ച സ്ഥലവും സൂരജ് അന്വേഷണ സംഘത്തിന് കാണിച്ച് നല്‍കി. വിശദമായ തെളിവെടുപ്പിന് ശേഷം പതിനൊന്നരയോടെയാണ് സൂരജിനെ തിരികെ കൊണ്ടുപോയത്. ഉത്രയുടെ വീട്ടില്‍ നിന്നും തിരികെ ഇറക്കുമ്പോള്‍ ഹെല്‍മറ്റ് അടക്കം നല്‍കി കനത്ത സുരക്ഷ ഒരുക്കിയാണ് വനപാലകര്‍ സൂരജിനെ വാഹനത്തില്‍…

Read More