വാടകയ്ക്ക് താമസത്തിനെത്തി ശ്രീകോവിലിന് മുന്നിലെ ആമവിളക്ക് മോഷ്ടിച്ചു മുങ്ങി;1ലക്ഷം രൂപയുടെ വിളക്ക്  പന്ത്രണ്ടായിരം രൂപയ്ക്ക് ആക്രിക്കടയിൽ വിറ്റു; മണിക്കൂറുകൾക്കുള്ളി ൽ കള്ളൻമാർ വലയിലായതിങ്ങനെ…

കൊല്ലം: മോഷണം നടന്ന് മണിക്കൂറുകൾക്കകം പ്രതികളെ പിടികൂടി .കൊല്ലം ശക്തികുളങ്ങര വെൻകുളങ്ങര സ്ക്കൂളിന് സമീപത്തെ ക്ഷേത്രത്തിൽ ഒരു ലക്ഷം രൂപ വിലമതിക്കുന്ന ആമ വിളക്ക് മോഷ്ടിച്ച കേസിലെ രണ്ട് പ്രതികളെയാണ് ശക്തികുളങ്ങര പോലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസമാണ് ശക്തികുളങ്ങര കുളക്കുടി ഭന്ദ്രാദേവി ക്ഷേത്രത്തിൽ മോഷണം നടന്നത്. ക്ഷേത്ര ശ്രീകോവിലിന് മുന്നിൽ സ്ഥാപിച്ചിരുന്ന ആമ വിളക്കാണ് മോഷണം പോയത്.

മോഷണവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് മണിക്കൂറുകൾക്കകം കസ്റ്റഡിയിലെടുത്തു.ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന വൈഷ്ണവ്(18) ,ശക്തികുളങ്ങര സ്വദേശി അജിത് (40) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

മറ്റൊരു പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല.ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ പോലീസ് ആരംഭിച്ചു. മോഷണം നടന്ന ക്ഷേത്രത്തിന് സമീപം സിസിടിവി കാമറകൾ ഇല്ലായിരുന്നു.

ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന സിസിടിവി കാമറകൾ പരിശോധിച്ച് സംശയം തോന്നിയവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതിൽ നിന്നുമാണ് പ്രതികളെ പിടികൂടാൻ സാധിച്ചത്.

ഒന്നാം പ്രതി വൈഷ്ണവ് ചെറുപ്രായത്തിലെ മോഷണങ്ങളിൽ ഏർപ്പെട്ടിട്ടുള്ളതാണെന്ന് ചോദ്യം ചെയ്തതിൽ നിന്നും പോലീസ് മനസിലാക്കി.

മൂന്നാം പ്രതി അജിത് ഓട്ടോ ഡ്രൈവറാണ് ഇയാളുടെ ഓട്ടോയിലാണ് മോഷണമുതൽ കടത്തികൊണ്ട് പോയത്.കൊല്ലത്തെ ആക്രി കടയിലാണ് മോഷ്ടിച്ച ആമ വിളക്ക് വിറ്റത്. പന്ത്രണ്ടായിരം രൂപയ്ക്കാണ് വിറ്റത് .

Related posts

Leave a Comment