തൃശൂർ : പൂരം വെടിക്കെട്ടിന്റെ ഫയർലൈൻ ഇപ്പോഴുള്ളതിനേക്കാൾ അല്പം ഉള്ളിലേക്ക് നീക്കി ഈ വർഷത്തെ സാമ്പിളും പ്രധാന വെടിക്കെട്ടും നടത്തും. പെസോ നിർദ്ദേശിച്ച മാനദണ്ഡങ്ങൾ അനുസരിച്ച് നിയമ ചട്ടലംഘനം നടത്താതെ തന്നെ വെടിക്കെട്ട് ഭംഗിയാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ഫയർ ലൈൻ ഉള്ളിലേക്ക് നീക്കാൻ തീരുമാനിച്ചിരിക്കുന്നത്.
വെടിക്കെട്ട് നടത്തുന്ന ഡിസ്പ്ലേ ഗ്രൗണ്ട് അഥവാ ഫയർലൈനിൽനിന്നു കാണികളുമായുള്ള ദൂരം ഫയർലൈൻ ഉള്ളിലേക്ക് നീക്കുന്നതോടെ പെസോ അനുശാസിക്കുന്ന അകലത്തിൽ ആകും.
വെടിക്കെട്ട് നടക്കുന്ന സമയത്ത് വെടിക്കോപ്പുകൾ സൂക്ഷിക്കുന്ന മാഗസിൻ പൂർണമായും ഒഴിച്ചിടും. ഇതോടെ ഫയർലൈനും മാഗസിനും തമ്മിലുള്ള ദൂരം സംബന്ധിച്ച നിർദ്ദേശവും പ്രശ്നമില്ലാത്ത രീതിയിൽ പരിഹരിക്കാനാകും.
സ്വരാജ് റൗണ്ടില്‍ത്തന്നെ 250 മീറ്റര്‍ നീളത്തില്‍ 12 മീറ്റര്‍ വീതിയിലാണ് ഇത്തവണ വെടിക്കെട്ട് പ്രേമികൾക്ക് നില്‍ക്കാനുള്ള സജ്ജീകരണം ഒരുക്കുന്നത്.
സാമ്പിള്‍ വെടിക്കെട്ടിന് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ആളുകളെ പ്രവേശിപ്പിക്കാന്‍ സാധിക്കുമെന്നും അതിന് പുതിയൊരു ഡിസൈന്‍ തയാറാക്കിയിട്ടുണ്ടെന്നും തൃശൂർ പൂരത്തിന്റെ എല്ലാ ശോഭയും വെടിക്കെട്ടിന് ഉണ്ടാകുമെന്നും മന്ത്രി കെ. രാജന് ഉറപ്പു നൽകിയിട്ടുണ്ട്.