വിനോദയാത്രാസംഘത്തിന്‍റെ ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസ് മരങ്ങള്‍ക്കിടയില്‍ തങ്ങിനിന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി; കുട്ടികളെല്ലാം സുരക്ഷിതർ

അടിമാലി: വിനോദയാത്രാസംഘം സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം തെറ്റി താഴ്ചയിലേക്ക് പതിച്ചു. മുന്‍വശം താഴേക്ക് തല കുത്തിയ നിലയിലായ ബസ് മരങ്ങള്‍ക്കിടയില്‍ തങ്ങി നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

ഇന്നലെ രാത്രി 10.30 ഓടെ കൊച്ചി -ധനുഷ്‌കോടി ദേശീയ പാതയില്‍ ആറാം മൈലിന് സമീപമായിരുന്നു അപകടം. കര്‍ണാടക ഗവ.പ്രീ യൂണിവഴ്‌സിറ്റിയില്‍ നിന്നുള്ള 48 അംഗ വിദ്യാര്‍ഥി സംഘം സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

നേര്യമംഗലം ഭാഗത്തുനിന്നു മൂന്നാറിനു വരികയായിരുന്നു ബസ്.വാഹനത്തെ മറികടക്കുമ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് സൂചന.

അടിമാലിയില്‍ നിന്നെത്തിയ പോലീസും ഫയര്‍ഫോഴ്‌സ് സംഘവും ഇതുവഴിയെത്തിയ വാഹനയാത്രക്കാരും മറ്റും ചേര്‍ന്ന് ബസിലുണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തിറക്കി. അപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്കേറ്റില്ലെന്ന് പോലീസ് പറഞ്ഞു.

Related posts

Leave a Comment