17.7 അടി നീളം, 97 കിലോയോളം ഭാരം..! ഭീമൻ പെരുമ്പാമ്പിനെ പിടികൂടി

ഫ്ളോറിഡയിൽ ഭീമൻ പെരുന്പാന്പിനെ പിടികൂടി; 17.7 അടി നീളവും 215 പൗണ്ട് തൂക്കവും.

നേപ്പിൾസ് (ഫ്ളോറിഡ): ഫ്ളോറിഡയിൽ പതിനെട്ട് അടിയോളം നീളവും 215 പൗണ്ട് തൂക്കവുമുള്ള പെരുന്പാന്പിനെ പിടികൂടി.

പെരുന്പാന്പിനെ കുറിച്ച് ഗവേഷണം നടത്തുന്നവർ നടത്തിയ പരിശോധനയിലാണ് ഇത്രയും വലിയ പാന്പിനെ പിടികൂടിയത്.

ഇതുവരെ ഫ്ളോറിഡയിൽ പിടികൂടിയിട്ടുള്ള പെരുന്പാന്പുകളിൽവച്ച് ഏറ്റവും വലുതാണിത്. എവർഗ്ലേയ്ഡിൽ നിന്നാണ് പാന്പിനെ പിടികൂടിയത്.

സാധാരണ ഫ്ളോറിഡയിൽ നിന്നു പിടികൂടുന്ന പെരുന്പാന്പുകൾക്ക് ആറു മുതൽ 10 അടിവരെയാണ് വലിപ്പം ഉണ്ടാകാറുള്ളത്.

പെരുന്പാന്പുകൾക്ക് 20 അടിവരെ നീളം ഉണ്ടാകുമെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.സൗത്ത് ഏഷ്യയിൽ കൂടുതൽ കണ്ടുവരുന്ന ഇത്തരം പെരുന്പാന്പിനെ 1970 ലാണ് ഫ്ളോറിഡയിൽ ആദ്യമായി കണ്ടു തുടങ്ങിയത്.

2000 മുതൽ ഇതുവരെ ഫ്ളോറിഡാ ഫിഷ് ആന്‍റ് വൈൽഡ് ലൈഫ് 15,000 പെരുന്പാന്പുകളെ കൊല്ലുകയോ, നീക്കം ചെയ്യുകയോ ചെയ്തിട്ടുണ്ട്.

എവർഗ്ലേയ്ഡ് പൈതോണ്‍ ഹണ്ടിഡ് സീസണിൽ ഇതിനെ പിടികൂടുന്നവർക്ക് പ്രതിഫലവും നൽകുന്നുണ്ട്.

Related posts

Leave a Comment