നൈറ്റ് റൈഡേഴ്സിനെ എറിഞ്ഞൊതുക്കി കിംഗ്സ് ഇലവൻ പഞ്ചാബ്

kings-elevenമൊഹാലി: ഇന്ത്യൻ പ്രീമിയർ ലീഗിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ കിംഗ്സ് ഇലവൻ പഞ്ചാബിന് ജയം. നിർണായകമത്സരത്തിൽ 14 റണ്‍സിനായിരുന്നു പഞ്ചാബിന്‍റെ വിജയം.കിംഗ്സ് ഉയർത്തിയ 168 റണ്‍സ് ലക്ഷ്യം പിന്തുടർന്ന നൈറ്റ് റൈഡേഴ്സിന് നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 153 റണ്‍സ് മാത്രമാണ് നേടാൻ കഴിഞ്ഞത്.

കോൽക്കത്തയ്ക്കായി തുടർച്ചയായ രണ്ടാം മത്സരത്തിലും അർധസെഞ്ചുറി നേടിയ ക്രിസ് ലിൻ 52 പന്തിൽ 84 റണ്‍സ് നേടി പുറത്തായി. മറ്റാർക്കും ലിന്നിനു പിന്തുണ നൽകാനും കഴിഞ്ഞില്ല. അവസാന ഓവറുകളിൽ പഞ്ചാബ് ബൗളർമാർ നടത്തിയ മികച്ച പ്രകടനം നൈറ്റ് റൈഡേഴ്സിന്‍റെ വിജയം തടയുകയായിരുന്നു. പഞ്ചാബിനായി രാഹുൽ തെവാട്ടിയയും മോഹിത് ശർമയും രണ്ടു വിക്കറ്റുകൾ നേടി.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 167 റണ്‍സെടുത്തു. ഹാഷിം അംലയും ഡേവിഡ് മില്ലറുമില്ലാതെ കളത്തിലിറങ്ങിയ പഞ്ചാബിന് മാർട്ടിൻ ഗപ്ടിലും (12) മനൻ വോറയും (25) ചേർന്ന ഭേദപ്പെട്ട തുടക്കമാണ് നൽകിയത്.

തുടർന്നു തകർച്ച നേരിട്ട പഞ്ചാബിനെ 25 പന്തിൽ 44 റണ്‍സെടുത്ത ഗ്ലെൻ മാക്സ്വെലാണ് താങ്ങിനിർത്തിയത്. വൃദ്ധിമാൻ സാഹ 38 റണ്‍സെടുത്തു. എട്ടു പന്തിൽ 15 റണ്‍സെടുത്ത വാലറ്റക്കാരൻ രാഹുൽ തെവാട്ടിയയാണ് പഞ്ചാബിനെ 150 കടത്തിയത്.

Related posts