മലയാളി യുവാക്കളെ സെക്‌സ് വലയില്‍ കുരുക്കാന്‍ ഗള്‍ഫിലെ ഫിലിപ്പീനോ യുവതികള്‍, ഇരകളെ കണ്ടെത്തുന്നത് സോഷ്യല്‍ മീഡിയയിലൂടെ, ബ്ലാക്‌മെയിലില്‍ കുടുങ്ങിയവര്‍ ഭീതിയില്‍

sexഅടുത്തിടെയാണ് കൊല്ലം സ്വദേശിയായ മലയാളി യുവാവും ഫിലിപ്പൈന്‍സുകാരിയായ യുവതിയും തമ്മിലുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്തായത്. ഇതോടെ ഗള്‍ഫില്‍ ജോലി ചെയ്യുകയായിരുന്ന യുവാവിന്റെ കുടുംബജീവിതം താറുമാറായി. ഇടുക്കി സ്വദേശിനിയായ ഭാര്യ ബന്ധം വേര്‍പ്പെടുത്താന്‍ കോടതിയെ സമീപിക്കുകയും ചെയ്തു. കേവലമൊരു ഒറ്റപ്പെട്ട സംഭവമല്ല ഇതെന്നാണ് ഗള്‍ഫില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ നല്കുന്ന സൂചന. പ്രവാസികളായ മലയാളി യുവാക്കളെ ഓണ്‍ലൈന്‍ സെക്‌സിന്റെ കെണിയില്‍ പെടുത്താന്‍ ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടത്രേ. ഫിലിപ്പൈനി ഹണി ട്രാപ്പിനെക്കുറിച്ച് മലയാളി യുവാവിന്റെ കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

തൃശൂര്‍ സ്വദേശിയായ ഒരു യുവാവിന് സംഭവിച്ച ദുരനുഭവം മുന്‍നിര്‍ത്തിയാണ് ബാബു കെപി എന്ന യുവാവ് ഫിലിപ്പീനി യുവതികളുടെ ട്രാപ്പ് വിശദീകരിക്കുന്നത്. ഗള്‍ഫിലെ മണലാരണ്യത്തില്‍ അദ്ധ്വാനിച്ചുണ്ടാക്കുന്ന പണം പലപ്പോഴും ഗള്‍ഫിന് പുറത്തുള്ള രാജ്യങ്ങളിലെ ചാറ്റിങ് റൂമിലെ അപരിചിതരായ യുവതികളിലൂടെ നഷ്ടപ്പെട്ട കഥയാണ് മിക്ക പ്രവാസികള്‍ക്കും പറയാനുള്ളത്. എന്നാല്‍ ഭീഷണി ഭയന്ന് പണം നല്‍കേണ്ടി വന്നവര്‍ മാനഹാനി ഭയന്ന് സംഭവം പുറത്ത് പറയാന്‍ മടിക്കുകയും ചെയ്യുന്നതോടെ ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചു വരികയാണ്. കൂടാതെ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറത്തിരുന്ന് യുവതികള്‍ വിരിക്കുന്ന വലയില്‍ കുരുങ്ങുന്നവര്‍ക്ക് നിയമപരമായി മുന്നോട്ട് നീങ്ങാനുള്ള പ്രയാസവും ഇത്തരം തട്ടിപ്പുകള്‍ക്ക് മുതല്‍ക്കൂട്ടാവുന്നു. ഇതോടെ പുതിയ ഇരകളെ കണ്ടെത്തി ഫിലിപ്പീനോ യുവതികളും ഇത്തരത്തില്‍ തട്ടിപ്പ് തുടരുകയും ചെയ്യുന്നു.

തൃശൂര്‍ സ്വദേശിയാണ് ഏറ്റവും ഒടുവില്‍ ഈ ഇന്റര്‍നെറ്റ് കുരുക്കില്‍ പെട്ടത്. മസ്കത്തില്‍ ജോലി ചെയ്യുന്ന ഇയാളോട് ഒരാഴ്ചക്കുള്ളില്‍ രണ്ടായിരം ഡോളര്‍ നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പണം നല്‍കാത്ത പക്ഷം ഇയാളുടെ സ്വകാര്യദൃശ്യങ്ങളടങ്ങിയ വിഡിയോ ഫേസ്ബുക്ക് സുഹൃത്തുക്കള്‍ക്കും മറ്റും അയച്ചുകൊടുക്കുമെന്നാണ് ഭീഷണി. 300 റിയാല്‍ മാസ ശമ്പളത്തിന് ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശി മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന് അവധിയെടുത്ത് നാട്ടിലേക്ക് പോയിരിക്കുകയാണ്. ഈ കുരുക്കില്‍നിന്ന് ഒഴിവാകാന്‍ എന്തു ചെയ്യുമെന്നറിയാതെ ആശങ്കയിലാണ് ഇയാളും സുഹൃത്തുക്കളും.

ഫേസ്ബുക്ക് വഴിയാണ് തട്ടിപ്പ്‌സംഘം വല വിരിക്കുന്നത്. യുവതികളുടെ ചിത്രങ്ങളുള്ള ഐഡികളില്‍നിന്നുള്ള ഫ്രന്‍ഡ്‌സ് റിക്വസ്റ്റ് സ്വീകരിച്ചാല്‍ ഇരയുടെ കുടുംബവിവരങ്ങളും സുഹൃത്തുക്കളുടെ വിവരങ്ങളുമടക്കം ചോദിച്ച് മനസിലാക്കും. തുടര്‍ന്ന് വിഡിയോ ചാറ്റിനായി ക്ഷണിക്കുകയാണ് ചെയ്യുക. ചാറ്റിങ്ങിനിടെ യുവതി ശരീരഭാഗങ്ങള്‍ തുറന്നുകാണിക്കും. പുരുഷന്മാര്‍ നടത്തുന്ന ചാറ്റിങ്ങ് സ്ത്രീകള്‍ റെക്കോഡ് ചെയ്ത് പിന്നെ അത് കാട്ടി ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇവരുടെ ഫിലിപ്പീന്‍സിലേ ബാങ്ക് അക്കൗണ്ട് നല്കി പണം അങ്ങോട്ട് ട്രാന്‍സ്ഫര്‍ ചെയ്യിക്കുന്നു. പല യുവതികളും ഗള്‍ഫിന് പുറത്തിരുന്നാണ് മലയാളി യുവാക്കള്‍ക്കിട്ട് കെണിയൊരുക്കുന്നത്. കഴിഞ്ഞ മാസം മാര്‍ക്കറ്റിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ സ്വദേശിക്ക് സമാന രീതിയില്‍ 1500 ഡോളറോളം നഷ്ടപ്പെട്ടിരുന്നു. അധികൃതരുടെ കാമ്പയിനിങ്ങിന്റെ ഫലമായി ബ്ലാക്ക്‌മെയ്‌ലിങ് കേസുകളില്‍ ഇരകളായ സ്വദേശികള്‍ കൂടുതലായി പരാതികളുമായി രംഗത്തെത്തിയിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു.

Related posts