ഉയര്‍ന്ന വിമാനനിരക്ക്: ഡിജിസിഎ രേഖകള്‍ ആവശ്യപ്പെട്ടു

bis-airoplainന്യൂഡല്‍ഹി: ദുരന്ത സമയത്തും സീസണുകളിലും വിമാനടിക്കറ്റ് നിരക്ക് ഉയര്‍ത്തിയ കമ്പനികളില്‍നിന്നു ടിക്കറ്റുകളുടെ വിവരങ്ങളും ആ റൂട്ടുകളില്‍നിന്നു ലഭിച്ച ലാഭത്തിന്റെ കണക്കും ഹാജരാക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിസിജിഎ) ആവശ്യപ്പെട്ടു.

മുംബൈ-ശ്രീനഗര്‍, കോല്‍ക്ക ത്ത- ഗോഹട്ടി, കോല്‍ക്കത്ത- പോര്‍ ട്ട് ബ്ലയര്‍, ഡല്‍ഹി-ശ്രീനഗര്‍, ഡല്‍ ഹി-ലേ, ഡല്‍ഹി- ഡെറാഡൂണ്‍, ഡല്‍ഹി- പാട്‌ന, ഡല്‍ഹി-മുംബൈ, ബംഗളൂരു-ഡെല്‍ഹി, ഡല്‍ഹി- ഹൈദരാബാദ്, മുംബൈ- ഹൈദാരാബാദ് എന്നീ റൂട്ടുകളിലാണ് ഉയര്‍ന്ന നിരക്കില്‍ ടിക്കറ്റ് നല്കിയതായി ഡിജിസിഎ കണെ്ടത്തിയത്.അനധികൃതമായി ടിക്കറ്റ് ചാര്‍ജി വര്‍ധിപ്പിക്കുന്നത് തടയുന്നതിനായി ഈ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണവും സാധാരണ നിരക്ക് സംബന്ധിച്ച വിവര വും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അടിയന്തര സാഹചര്യങ്ങളിലും സീസണുകളിലും വിമാന നിരക്ക് വര്‍ധിപ്പിക്കുന്നത് തടയാന്‍ ആവശ്യമായ നപടി സ്വീകരിക്കാന്‍ വ്യോമയാന മന്ത്രി അശോക് ഗജപതി രാജു മന്ത്രിസഭയില്‍ ആവശ്യപ്പെട്ടു.ശ്രീനഗര്‍, ചെന്നൈ വെള്ളപ്പൊക്ക സമയത്തും, ഗുജറാത്തിലെ ജാട്ട് കലാപത്തിന്റെ സമയത്തും വിമാന കമ്പനികള്‍ നിരക്ക് വര്‍ധിപ്പിച്ചതാണ് ഇത്തരം നടപടി സ്വീകരിക്കാന്‍ കാരണം.

Related posts