അതിർത്തി കടന്നെത്തുന്ന കുട്ടികകളുടെ പരിപാലനത്തിന് ഒരാഴ്ചയിലെ ചിലവ് 60 മില്യൻ ഡോളർ

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കൻ അതിർത്തിയിലൂടെ മാതാപിതാക്കൾ ഇല്ലാതെ എത്തുന്ന കുട്ടികളെ പാർപ്പിക്കുന്നതിനും, അവരുടെ ചിലവുകൾക്കുമായി ബൈഡൻ അഡ്മിനിസ്ട്രേഷൻ ആഴ്ചയിൽ 60 മില്യണ്‍ ഡോളറാണ് നികുതിദായകർ നൽകുന്ന പണത്തിൽ നിന്നും ചിലവഴിക്കുന്നത്. പ്രതിവർഷം 3.1 ബില്യൻ ഡോളർ, കുട്ടികളുടെ സുരക്ഷയ്ക്കുവേണ്ടി പ്രവർത്തിക്കുന്ന ഫെസിലിറ്റികൾക്കുവേണ്ടി ഡിപ്പാർട്ട്മെന്‍റ് ഓഫ് ഹെൽത്ത് ആൻഡ് ഹുമണ്‍ സർവീസിനെ ഫെഡറൽ ഗവണ്‍മെന്‍റ് ഏൽപിക്കുന്നു. അടുത്ത മാസങ്ങളിൽ ഈ ചിലവിൽ വൻ വർധന വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഇപ്പോൾ തന്നെ 16,000 കുട്ടികളാണ് വിവിധ അതിർത്തി പ്രദേശങ്ങളിലെ ക്യാന്പുകളിൽ കഴിയുന്നത്. പത്ത് എമർജൻസി ഷെൽട്ടറുകൾ കൂടെ സ്ഥാപിക്കുന്നതിന് ഫെഡറൽ ഗവണ്‍മെന്‍റ് അടിയന്തിര നടപടികൾ സ്വീകരിച്ചുവരുന്നു. അതിർത്തിയിലൂടെ മാതാപിതാക്കളുടെ അകന്പടിയില്ലാതെ കടന്നുവരുന്ന കുട്ടികളെ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് കസ്റ്റഡിയിലെടുത്ത് മുപ്പത്തിയൊന്ന് ദിവസം ഹെൽത്ത് ആന്‍റ് ഹൂമണ്‍ സർവീസിന്‍റെ ഷെൽട്ടറുകളിൽ താമസിപ്പിച്ചശേഷം, കുട്ടികളുടെ കുടുംബാംഗങ്ങൾ ആയിട്ട് ആരെങ്കിലും ഉണ്ടെങ്കിൽ അവരേയോ, അല്ലെങ്കിൽ…

Read More

ഇങ്ങനെയൊക്കെ ചെയ്യാമോ? കാൻസർ രോഗിയുടെ മുഖത്ത് നോക്കി ചുമച്ചതിന് യുവതിക്ക് 30 ദിവസം ജയിൽ ശിക്ഷയും പിഴയും

ജാക്സണ്‍വില്ല: കാൻസർ രോഗിയുടെ മുഖത്തു നോക്കി ചുമച്ചതിനു യുവതിക്ക് ജാക്സണ്‍ വില്ല ജഡ്ജി നൽകിയത് 30 ദിവസത്തെ ജയിൽ ശിക്ഷയും, 500 ഡോളർ പിഴയും. കഴിഞ്ഞ വർഷം കോവിഡ് വ്യാപകമായ സമയത്തായിരുന്നു സംഭവം. ഡെബ്ര ഹണ്ടർ എന്ന യുവതി പിയർ വണ്‍ സ്റ്റോറിൽ എത്തിയത് കോവിഡ് ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യം ഉണ്ടോ എന്നറിയുന്നതിനായിരുന്നു. ഇതേ ആവശ്യത്തിനു തന്നെയായിരുന്നു കാൻസർ രോഗിയായ ഹെതറും ഇവിടെയെത്തിയത്. സ്റ്റോറിലെ ജീവനക്കാരുമായി ഹണ്ടർ തർക്കത്തിൽ ഏർപ്പെടുന്നത് ഹെതർ സെൽഫോണിൽ പകർത്തി. ഇത് ഇഷ്ടപ്പെടാതിരുന്ന ഹണ്ടർ, ഹെതറിന്‍റെ മുന്നിലെത്തി ഗൗരവത്തോടെ മുഖത്തേക്കു നോക്കി ചുമയ്ക്കുകയായിരുന്നു. ഈ സംഭവം കാൻസർ രോഗിയായ എന്നെ വല്ലാതെ വേദനിപ്പിക്കുകയും, തനിക്ക് ഉറക്കം നഷ്ടപ്പെട്ടതായും ഹെതർ നൽകിയ പരാതിയിൽ ചൂണ്ടികാട്ടി. തുടർന്നു കേസ് കോടതിയിലെത്തി. സംഭവത്തിൽ ഹണ്ടർ ഖേദം പ്രകടിപ്പിച്ചു. തന്‍റെ വീട്ടിലുണ്ടായ ദുഃഖകരമായ സംഭവങ്ങളാണ് തന്നെ പ്രകോപിപ്പിച്ചതെന്നും ഹണ്ടർ…

Read More

തെക്കേഗോപുരം തുറക്കുന്നത് രാമൻ മനസിൽ കാണും! അതാണ് രാമൻ…. അസാന്നിധ്യത്തിലും നിറ സാന്നിധ്യമാകുന്ന രാമൻ….

സ്വന്തം ലേഖകൻ തൃശൂർ: തൃശൂർ പൂരം വിളംബരം ചെയ്ത് ഇക്കുറി കൊച്ചിൻ ദേവസ്വം ബോർഡ് കൊന്പൻ എറണാകുളം ശിവകുമാർ വടക്കുന്നാഥന്‍റെ തെക്കേഗോപുര നട തള്ളിത്തുറക്കുന്പോൾ ആ കാഴ്ച പത്തുകിലോമീറ്ററകലെയുള്ള രാമൻ മനസിൽ കാണും. തെക്കേഗോപുരനടയ്ക്കു താഴെ കാത്തുനിൽക്കുന്ന പുരുഷാരത്തേയും ആർപ്പുവിളികളേയും രാമൻ അകക്കണ്ണിൽ കണ്ടും കേട്ടുമറിയും. ഇക്കുറി തെക്കേഗോപുര നട തുറക്കാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനില്ല എന്നത് ആനക്കന്പക്കാർക്കും രാമൻ ഫാൻസുകാർക്കും വലിയ നിരാശയാണുണ്ടാക്കിയിട്ടുള്ളത്. രാമൻ ഇക്കുറിയുണ്ടാകുമെന്ന് ആദ്യം കരുതിയിരുന്നുവെങ്കിലും അവസാന നിമിഷം അനുകൂല റിപ്പോർട്ടുകൾ പലതും മാറിയതോടെ കഥ മറ്റൊന്നായി. തൃശൂർ പൂരം പ്രൗഢിയോടെ നടത്താൻ തീരുമാനം വന്നെങ്കിലും പൂരത്തലേന്ന് തെക്കേഗോപുര നട തുറക്കാൻ നെയ്തലക്കാവിലമ്മയേയും കൊണ്ടെത്തുന്നത് എറണാകുളം ശിവകുമാറായിരിക്കുമെന്നത് രാമന്‍റെ ആരാധകർ അന്പരപ്പോടെയാണ് കേട്ടത്. ഇപ്പോഴും രാമന്‍റെ പ്രിയപ്പെട്ടവർ തെച്ചിക്കോട്ടുകാവ് ദേവസ്വം ഓഫീസിൽ വിളിച്ച് തെക്കേഗോപുര നട തുറക്കാൻ രാമചന്ദ്രൻ വരുമോ എന്നു ചോദിക്കുന്നുണ്ട്. എന്നാൽ…

Read More

വിഷുവിന് മൂന്നുനാൾ മാത്രം! പടക്ക വിപണിയിൽ പീകോക്ക് മുതൽ ടോം ആൻഡ് ജെറി വരെ

കണ്ണൂർ: വിഷുവിന് മൂന്നു ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ പടക്ക വിപണി ഉണർന്നു. വർണരാജി വിരിയിച്ച് മാനത്തിലുയർന്ന് ആറു മുതൽ 250 ലധികം പ്രാവശ്യം പൊട്ടുന്ന ഷോട്ട്സ് മുതൽ ഒടിയനും പുലിമുരുകനുമൊക്കെയാണ് ഇത്തവണത്തെ താരം. പീകോക്ക്, സിംഗ് കോപ്പ്, ബൈക്ക്, ടോം ആൻഡ് ജെറി തുടങ്ങിയവയ്ക്കും നല്ല ചെലവുമുണ്ട്. 12 പ്രാവശ്യം ഉയർന്നു പൊട്ടുന്ന ഷോട്സിന് 180 രൂപയാണ് വില. കുട്ടികൾക്കായുള്ള കൂൾ ഫയർ, കന്പിത്തിരി, മത്താപ്പ്, പൂക്കുറ്റി, നിലച്ചക്രം എന്നിവയ്ക്ക് തന്നെയാണ് ആവശ്യക്കാർ ഏറെയും. ഇനിയുള്ള മൂന്ന് ദിവസങ്ങളിൽ പടക്ക വിപണിയിൽ കൂടുതൽ തിരക്കനുഭവപ്പെടും. ഇതിനായി പടക്കക്കടകളും ഒരുങ്ങിക്കഴിഞ്ഞു. മുൻ വർഷത്തെ അപേക്ഷിച്ച് വിലയിൽ കാര്യമായ മാറ്റമില്ല. തെരഞ്ഞെടുപ്പ് കാലത്തുതന്നെ സ്ഥാനാർഥികളെ സ്വീകരിക്കുന്നതിനും പ്രകടനങ്ങൾ കൊഴുപ്പിക്കാനുമെല്ലാം പാർട്ടിക്കാർ പടക്കങ്ങൾ വാങ്ങിയിരുന്നു. കഴിഞ്ഞവർഷം വിഷു ആഘോഷിക്കാൻ സാധിക്കാത്ത സങ്കടം തീർക്കാൻ ഇക്കുറി കൂടുതൽ പടക്കങ്ങൾ ആളുകൾ വാങ്ങുന്നുണ്ടെന്ന് അഴീക്കോട്…

Read More

ഭര്‍ത്താവിനെയും മകളേയും അസഭ്യം പറഞ്ഞതിനെ ചോദ്യം ചെയ്തു! സിപിഎം നേതാവിനെ വീട്ടില്‍ കയറി മര്‍ദിച്ചു

ഇരിട്ടി: മർദനത്തിൽ ഗുരുതര പരുക്കേറ്റ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയായ വീട്ടമ്മയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പായം സ്കൂളിനടുത്ത മുൻ സിപിഎം ബ്രാഞ്ച് സെക്രട്ടറി പ്രസന്ന വേണുഗോപാലി (50)നാണ് പരിക്കേറ്റത്. ആർമിയിൽ നിന്നും വിരമിച്ച അയൽവാസിയായ റെയിൽവേ ഉദ്യോഗസ്ഥൻ പായത്തെ കെ.പി. സുരേഷ് ബാബു പ്രസന്നയെ വീട്ടിൽ അതിക്രമിച്ചു കയറി മർദിച്ചതായാണ് പരാതി. പ്രസന്നയുടെ ഭർത്താവിനേയും മകളെയും റോഡിൽ വച്ച് സുരേഷ് ബാബു അസഭ്യം പറഞ്ഞതിനെ ചോദ്യം ചെയ്തതിനാണ് പ്രസന്നയെ വീട്ടിൽ അതിക്രമിച്ചു കയറി മർദ്ദിച്ചതെന്ന് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. തലയ്ക്കു ഗുരുതര പരുക്കേറ്റ പ്രസന്ന വേണുഗോപാലിന് രണ്ടു തവണ ശസ്ത്രക്രിയ നടത്തി തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്. ഇരിട്ടി പോലീസ് ജാമ്യമില്ലാത്ത വകുപ്പു പ്രകാരം കേസെടുത്തു.

Read More

നായയുണ്ടാക്കിയ പുലിവാൽ! അഴിച്ചുവിട്ട വളര്‍ത്തുനായ ഉണ്ടാക്കിയ അപകടത്തിനും നാശനഷ്ടങ്ങള്‍ക്കുമെതിരെ പരാതി; പയ്യന്നൂരില്‍ ഉടമസ്ഥന് മുട്ടന്‍പണി

പയ്യന്നൂര്‍: നായകളെയും മറ്റുവളര്‍ത്തുമൃഗങ്ങളെയും പോറ്റാം, പക്ഷേ അത് മറ്റുള്ളവര്‍ക്ക് ദ്രോഹമാകരുത്. വളര്‍ത്തുമൃഗങ്ങള്‍ മറ്റുള്ളവര്‍ക്ക് ദ്രോഹമായാല്‍ പുലിവാല് പിടിക്കേണ്ടിവരിക ഉടമസ്ഥനായിരിക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉടമസ്ഥര്‍ കൈമലര്‍ത്തുകയാണ് പതിവെങ്കിലും നിയമ നടപടികളില്‍നിന്ന് ഉടമകള്‍ക്ക് ഒഴിഞ്ഞുമാറാനാകില്ല. അഴിച്ചുവിട്ട വളര്‍ത്തുനായ ഉണ്ടാക്കിയ അപകടത്തിനും നാശനഷ്ടങ്ങള്‍ക്കുമെതിരെ നല്‍കിയ പരാതിയില്‍ നായയുടെ ഉടമസ്ഥനെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. പയ്യന്നൂര്‍ കൊക്കാനിശേരിയിലെ ശ്വേത അശോകിന്‍റെ പരാതിയിലാണ് കൊക്കാനിശേരി സ്വദേശിയായ ഉടമയ്ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. കഴിഞ്ഞ മാസം 12നാണ് സംഭവം. പരാതിക്കാരിയായ ശ്വേത ഭര്‍ത്താവുമൊത്ത് സ്‌കൂട്ടറില്‍ സഞ്ചരിക്കവെയാണ് കൊക്കാനിശേരി സ്വദേശിയായ ഉടമ അഴിച്ചുവിട്ട വളര്‍ത്തുനായ ഇവരുടെ സ്‌കൂട്ടറിന് നേരെ പാഞ്ഞടുത്തത്. പരാതിക്കാരിയുടെ വസ്ത്രം കടിച്ചുവലിച്ചതിനെ തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേല്‍ക്കുകയും സ്കൂട്ടറിനും അതിലുണ്ടായിരുന്ന ലാപ്‌ടോപ്പിനും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ഈ സംഭവത്തിലാണ് വളര്‍ത്തുമൃഗത്തെ അശ്രദ്ധമായി അഴിച്ചുവിട്ട് ബോധപൂര്‍വമായ അപകടം വരുത്തി വച്ചതിന്…

Read More

ആത്മാർഥത വേണം, ആത്മാർഥത..! കാണികൾക്കു പ്രവേശനമില്ലാത്ത മത്സരത്തിൽ അയാൾ എങ്ങനെ എത്തി ? ഒടുവില്‍ പോലീസ് കണ്ടെത്തി…

മാഡ്രിഡ്: സംഗതി എന്താണെങ്കിലും ആത്മാർഥതയാണു പരമപ്രധാനമെന്നത് ലോക തത്വം. ആത്മാർഥതയുടെ മകുടോദാഹരണമായിരുന്നു യുവേഫ യൂറോപ്പ ലീഗ് ഫുട്ബോളിൽ മൈതാനത്തേക്കു പാഞ്ഞെത്തിയ ഓൾമൊ ഗാർസ്യ എന്ന ഗ്രനാഡ ആരാധകൻ. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കാണികളില്ലാതെയാണ് കായികമത്സരങ്ങൾ അരങ്ങേറുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് x ഗ്രനാഡ ആദ്യപാദ ക്വാർട്ടറിലും അക്കാര്യത്തിൽ മാറ്റമുണ്ടായില്ല. എന്നാൽ, മത്സരം തുടങ്ങി ആറാം മിനിറ്റിൽ സ്ട്രീക്കറായി ഗാർസ്യ മൈതാനത്തേക്കു പാഞ്ഞെത്തി. കാണികൾക്കു പ്രവേശനമില്ലാത്ത മത്സരത്തിൽ അയാൾ എങ്ങനെ എത്തിയെന്നത് പോലീസ് അന്വേഷിച്ചപ്പോഴാണു സംഭവത്തിന്‍റെ ചുരുളഴിഞ്ഞത്. മത്സരത്തിനും 14 മണിക്കൂർ മുന്പ് ഗാർസ്യ സ്റ്റേഡിയത്തിനുള്ളിൽ കടന്നിരുന്നു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിക്കാനായി ക്യാൻവാസിനു കീഴിൽ അയാൾ ഒളിച്ചിരുന്നു. ലോകത്തിലെ കളിഭ്രാന്തന്മാർക്കിടയിൽ ആത്മാർഥതയുടെ ഉദാഹരണമായിരിക്കുകയാണ് ഓൾമോ ഗാർസ്യ.

Read More

അയാള്‍ കണ്ടില്ലായിരുന്നെങ്കില്‍..! രണ്ടു വയസുമാത്രം പ്രായമുള്ള കുഞ്ഞ് കാറിനുള്ളില്‍ ശ്വസം കിട്ടാതെ വെപ്രാളപ്പെടുന്നു; കൊല്ലത്ത് നടന്ന സംഭവം ഇങ്ങനെ…

കൊല്ലം: കാറിനുള്ളിൽ കുടുങ്ങിയ രണ്ടുവയസുകാരനെ നാട്ടുകാരുടെ സമയോചിതമായ ഇടപെടിലിനെ തുടർന്ന് രക്ഷപെടുത്തി. കുണ്ടറ ആശുപത്രിമുക്കിൽ ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. രണ്ടു വയസുമാത്രം പ്രായമുള്ള കുഞ്ഞ് കാറിനുള്ളിൽ ശ്വസം കിട്ടാതെ വെപ്രാളപ്പെടുന്നത് കണ്ട വഴിയാത്രക്കാർ കാറിന് ചുറ്റും തടിച്ചുകൂടി. കാറിന്‍റെ ഉടമസ്ഥനെ തിരക്കിയെങ്കിലും സമീപ പ്രദേശങ്ങളിലൊന്നും കാണാത്തതിനെ തുടർന്ന് കുണ്ടറയിലെ ആംബുലൻസ് ഡ്രൈവർ വിൻസന്‍റ് കാറിന്‍റെ ചില്ല് തകർത്തു കുട്ടിയെ പുറത്തെടുത്തു. അരമണിക്കൂറിന് ശേഷം തിരികെ എത്തിയ രണ്ടു വയസുകാരന്‍റെ പിതാവിന് നേരെ നാട്ടുകാർ തട്ടിക്കയറി. പോലീസ് എത്തി സ്ഥിതി ശാന്തമാക്കിയശേഷം കുട്ടിയുടെ മറ്റ് ബന്ധുക്കളെ വിളിച്ചുവരുത്തി കുട്ടിയെ ഏൽപിച്ച ശേഷം കന്യാകുഴി സ്വദേശിയായ പിതാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

Read More

ജീവിതത്തിലാദ്യമായാണ് അവരെ കാണുന്നത്! ആ അമ്മയുടെ അനുഗ്രഹം മറക്കാനാവില്ല; അനുഭവങ്ങൾ പങ്കുവച്ച് ഗോപകുമാർ

പ്രദീപ് ചാത്തന്നൂർ ചാത്തന്നൂർ: ആ അമ്മയുടെ അനുഗ്രഹം ഒരിക്കലും മറക്കാനാവാത്ത അനുഭവമാണെന്ന് എൻ ഡി എ സ്ഥാനാർഥി ബി.ബി.ഗോപകുമാർ തെരഞ്ഞെടുപ്പ് അനുഭവങ്ങൾ പങ്കുവച്ച് പറഞ്ഞു. ജീവിതത്തിലാദ്യമായാണ് അവരെ കാണുന്നത്. വാർധക്യത്തിന്‍റെ അസ്വസ്ഥതകളുമായാണ് അവർ പൊരിവെയിലിൽ കാത്തുനിന്നത്. അവരുടെ കണ്ണുകളിലെ പ്രതീക്ഷയും സ്നേഹം കലർന്ന ആശീർവാദവും കണ്ണുകൾ നനയിച്ചു. ബി.ബി.ഗോപകുമാർ തുടർന്നു. കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെ സ്വീകരണ പരിപാടിയായിരുന്നു. മീനമ്പലം കാടു ജാതി കോളനിയിലെ സ്വികരണം കഴിഞ്ഞ് മറ്റൊരു കോളനിയിലെ സ്വീകരണ സ്ഥലത്തേയ്ക്ക് പോവുകയായിരുന്നു. കത്തിക്കാളുന്ന വെയിൽ. അനൗൺസ്മെന്‍റ് വാഹനത്തിന് പിന്നാലെ നൂറുകണക്കിന് മോട്ടോർ ബൈക്കുകളുടെ റാലി. അതിന് പിന്നാലെയായിരുന്നു സ്ഥാനാർഥിയുടെ വാഹനം. സ്ഥാനാർഥിയുടെ വാഹനം എത്തിയപ്പോൾ തൊട്ടു മുന്നിൽ നിന്ന വയോധിക കൈ കാണിച്ചു. പൊള്ളുന്ന വെയിലിൽ അവർ വീട്ടിന് സമീപത്തെ റോഡിൽ കാത്തു നില്ക്കുകയായിരുന്നു. വാഹനം നിർത്തി.അവർ അടുത്തെത്തി. ഒപ്പം മുന്നോ നാലോ പേർ മാത്രം. മോനെ,…

Read More

വേനൽക്കാലത്ത് വെള്ളച്ചാട്ടങ്ങളിലേക്ക് സഞ്ചാരികൾ! സ്ഥലങ്ങൾ ഏറെയും സ്വകാര്യഭൂമിയോടു ചേർന്ന്, സുരക്ഷ ഒരുക്കാനാകില്ലെന്ന് അധികൃതർ

റാന്നി: വേനൽക്കാലത്ത് കാട്ടരുവികളും വെള്ളച്ചാട്ടങ്ങളും തേടിയുള്ള സഞ്ചാരികളുടെ വരവ് ഏറുന്പോൾ അപകടങ്ങൾക്കുള്ള സാധ്യതയുമേറി. ഗ്രാമീണ മേഖലകളിലെ വെള്ളച്ചാട്ടങ്ങളിലേക്കാണ് കുട്ടികളടക്കം ആളുകളെത്തുന്നത്. പല സ്ഥലങ്ങളിലേക്കും വഴികൾ പോലുമുണ്ടാകാറില്ല. പാത തെളിച്ചിട്ടില്ലാത്ത സ്ഥലങ്ങളിലൂടെ മുൻപരിചയമില്ലാത്തവർ എത്തുന്പോഴാണ് അപകട സാധ്യതയേറുന്നത്. അരുവികൾ, വെള്ളച്ചാട്ടങ്ങൾ, പാറക്കെട്ടുകൾ ഇവയിലെ അപകടസാധ്യത മനസിലാക്കാതെ ഇറങ്ങുകയും കയറുകയും ഒക്കെ ചെയ്യുന്പോൾ അപകടങ്ങൾ വർധിക്കുന്നു. ഇത്തരം വെള്ളച്ചാട്ടങ്ങളും നീരുറവകളും സ്ഥിതി ചെയ്യുന്ന പ്രദേശങ്ങൾ സ്വകാര്യ ഭൂമികളോടു ചേർന്നായതിനാൽ ഒൗദ്യോഗികമായ ഒരു സംവിധാനവും ഉണ്ടാകാറില്ല. ഗ്രാമീണ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്താവുന്ന പ്രദേശങ്ങളാണെങ്കിൽ പോലും അധികൃതർക്ക് ഒന്നും ചെയ്യാനുമാകില്ല.പത്തനംതിട്ട ജില്ല ഇത്തരത്തിൽ ചെറിയ വെള്ളച്ചാട്ടങ്ങൾകൊണ്ട് സന്പുഷ്ടമാണ്. വേനൽമഴ കൂടി ലഭിച്ചതോടെ പല വെള്ളച്ചാട്ടങ്ങളിലും നീരുറവകൾ സജീവമാണ്. ഇത് ആസ്വദിക്കാനും പാറക്കുളങ്ങളിലെ വെള്ളത്തിൽ കുളിക്കാനുമൊക്കെയാണ് ആളുകൾ എത്തുന്നത്. കുട്ടികളും യുവാക്കളും അടങ്ങുന്ന സംഘമാണ് ഏറെയും എത്തുന്നത്.. റാന്നി, കോന്നി വനമേഖലകളോടു ചേർന്നാണ് ഇത്തരം…

Read More