പാലാ: രണ്ടാൾ കൂടുന്നിടത്ത് പാലായിലെ തെരഞ്ഞെടുപ്പു ഫലത്തെക്കുറിച്ചാണ് ചർച്ച. മേയ് രണ്ടു വരെ കാത്തിരിക്കാനുള്ള ക്ഷമയില്ലാത്തവിധം നാട്ടിൻപുറങ്ങളിലെ ചായക്കടകളിലും മുറുക്കാൻകടകളിലും പാതയോരത്തുമൊക്കെ ചർച്ച മുറുകുകയാണ്. മുന്‍പൊന്നും ഇല്ലാത്തവിധമാണ് ചർച്ച മുറുകുന്നതും അവകാശവാദങ്ങൾ നിരക്കുന്നതും. ഊഹാപോഹങ്ങളും പഴയ കണക്കുകളും നിരത്തി തങ്ങളുടെ ഭാഗം വാദിക്കുകയാണ് പ്രവർത്തകർ. യുഡിഎഫും എൽഡിഎഫും പതിനയ്യായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ തെരെഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലി മുന്നണി പ്രവർത്തകരിൽ ആശങ്ക പടർന്നതായാണ് നാട്ടിൻപുറങ്ങളിൽ നടക്കുന്ന ചർച്ചകളിലെ സൂചന. മുന്നണിമാറ്റം കഴിഞ്ഞുള്ള ആദ്യ തെരഞ്ഞെടുപ്പായതിനാൽ ഫലം പ്രവചനാതീതമെന്നാണ് പറച്ചിൽ. എത്തുംപിടിയും കിട്ടാത്ത രീതിയിൽ കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞിട്ടുണ്ടെന്നാണ് നാട്ടിൻപുറങ്ങളിലെ സംസാരങ്ങളിൽ നിറയുന്നത്. യുഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പനും എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ. മാണിയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഭരണം തങ്ങൾക്കാണെങ്കിൽ മന്ത്രിസ്ഥാനം ഉറപ്പുള്ളവരാണ് ഇരുവരുമെന്ന പ്രത്യേകതയുമുണ്ട്. പന്ത്രണ്ടു പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയുമാണ് പാലാ അസംബ്ലി നിയോജകമണ്ഡലത്തിലുള്ളത്.…
Read MoreDay: April 10, 2021
ജോലി ചെരുപ്പു തുന്നൽ, കാർഡ് എപിഎൽ! കാര്‍ഡ് മാറ്റിക്കിട്ടുന്നതിനായി ഓഫീസില്‍ കയറിയിറങ്ങി മടുത്തതായി ചന്ദ്രശേഖരന്
തൊടുപുഴ: ഉപജീവനത്തിനായി ചെരുപ്പുകുത്തിയുടെ ജോലി ചെയ്യുന്ന ആളിന് ലഭിച്ചത് എപിഎൽ കാർഡ്. കാർഡ് ബിപിഎൽ ആക്കണമെന്നാവശ്യപ്പെട്ട് ഒരുവർഷം മുന്‍പ് സപ്ലൈഓഫീസിൽ പരാതി നൽകിയിട്ടും ഇതുവരെ നടപടിയില്ല. കുമാരമംഗലം പാറ സ്വദേശി ചന്ദ്രശേഖരൻ താഴപ്പള്ളിലിനാണ് ഈ ദുരവസ്ഥ. ഭാര്യ ഗിരിജയുടെ കുടുംബവീടിന്റെ പേരിലുണ്ടായിരുന്ന അന്ത്യോദയ റേഷൻ കാർഡ് സ്വന്തം പേരിൽ മാറ്റിയെടുക്കാൻ നൽകിയ അപേക്ഷയാണ് ഇദ്ദേഹത്തിനു വിനയായത്. തൊടുപുഴ സിവിൽസ്റ്റേഷനു മുന്നിലുള്ള റോഡരികിലാണ് ജോലി ചെയ്യുന്നത്. ഭാര്യ ശാരീരിക ന്യൂനതയുള്ള ആളാണ്. സ്വന്തമായി ഇവർക്ക് വീടില്ല. വാടകവീട്ടിലാണ് 18 വർഷമായി താമസം. കഴിഞ്ഞ 17 വർഷമായി ചെരുപ്പ് കുത്തിയാണ് കുടുംബം പോറ്റുന്നത്. കാർഡ് മാറ്റിക്കിട്ടുന്നതിനായി ഓഫീസിർ കയറിയിറങ്ങി മടുത്തതായും ഇദ്ദേഹം പറഞ്ഞു.
Read Moreആ നമ്പരില്‍ വിളിച്ചപ്പോള്‍..! ഓൺലൈൻ സ്ഥാപനത്തിന്റെ പേരിൽ സ്ക്രാച്ച് ആൻഡ് വിൻ തട്ടിപ്പ്; ശാരീരിക ന്യൂനതയുള്ള പരാതിക്കാരനു നേരേ ഭീഷണി
കുമരകം: ഓണ്‍ലൈൻ സ്ഥാപനത്തിന്റെ സ്ക്രാച്ച് ആൻഡ് വിന്നിൽ കാർ സമ്മാനമായി ലഭിച്ചെന്നു തെറ്റിധരിപ്പിച്ച് തട്ടിപ്പിനിരയാക്കിയ ശാരീരിക ന്യൂനതയുള്ള ലോട്ടറി വില്പനക്കാരനു ഫോണിൽ ഭീഷണി. ‘നാപ്ടോൾ’ ഓണ്‍ലൈൻ കന്പനിയുടെ ഭാഗ്യസമ്മാനമായ ഹ്യുണ്ടായ് കാർ ലഭിച്ചുവെന്നു തെറ്റിധരിപ്പിച്ച് തട്ടിപ്പുനടത്താനുള്ള ശ്രമം പോലീസിനെയും മാധ്യമങ്ങളെയും അറിയിച്ചതിനെത്തുടർന്നാണ് ഭീഷണി. കുമരകം തുണ്ടിയിൽ ടി.ജി. സന്തോഷിനെയാണ് ഫോണിൽ ഭീഷണിപ്പെടുത്തിയത്. രണ്ട് വർഷം മുന്‍പ് ഈ കന്പനിയിൽനിന്നും 2500 രൂപ നൽകി പല വലിപ്പത്തിലുള്ള എട്ടു ബാഗുകൾ സന്തോഷ് വാങ്ങിയിരുന്നു. ഈ വർഷം ആദ്യം തപാലിൽ ലഭിച്ച കവറിൽ സ്ക്രാച്ച് കാർഡും മറ്റുവിവരങ്ങളും ഉണ്ടായിരുന്നു. ഈ കാർഡ് ഉരച്ചു നോക്കിയപ്പോഴാണ് കാറാണ് സമ്മാനം എന്നറിയുന്നത്. കാർഡിൽ നൽകിയിരുന്ന 8335915613 എന്ന നന്പറിൽ വിളിച്ചപ്പോൾ സ്ക്രാച്ച് കാർഡിന്റെ ഫോട്ടോ വാട്ട്സ്ആപ്പിൽ അയച്ചുനൽകാൻ ആവശ്യപ്പെട്ടു. തുടർന്ന് കാർ വേണോ പണം വേണോ എന്നറിയിക്കാൻ ആവശ്യപ്പെട്ടു. കാറിന് 19.5 ലക്ഷം…
Read Moreചെല്ലഞ്ചിപ്പാലത്തില് ബൈക്കുകളുടെ മത്സരയോട്ടം അപകടം വിതയ്ക്കുന്നു! ചെയ്തുകൂട്ടുന്ന കാര്യങ്ങളെക്കുറിച്ച് നാട്ടുകാര്‍ പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
പാലോട് : പുതുതായി നിര്‍മിച്ച ചെല്ലഞ്ചിപ്പാലത്തില് ബൈക്കുകളുടെ മത്സരയോട്ടം കാൽനടയാത്രക്കാർക്ക് ഭീഷണിയാകുന്നു. അവധി ദിവസങ്ങളിൽ വിവിധ പ്രദേശങ്ങളിൽ നിന്ന് എത്തുന്ന യുവാക്കളാണ് മത്സരയോട്ടം നടത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. അവധി ദിനങ്ങളില്‍ ധാരാളംപേര്‍ സായാഹ്നക്കാഴ്ചകള്‍ ആസ്വദിക്കാനായി കുടുംബസമേതം ചെല്ലഞ്ചിപ്പാലത്തിലെത്തുന്നുണ്ട്. ഇവരുടെ മുന്നിലാണ് യുവാക്കളുടെ ബൈക്ക് അഭ്യാസങ്ങള്‍. 150അടി പൊക്കമുള്ള പാലത്തിന്റെ ചെറിയ കൈവരിയിലൂടെ നടന്ന് കൈയടി നേടുന്നതും ഇവരുടെ വിനോദമാണ്. 500രൂപ മുതല്‍ പന്തയം വച്ചുള്ള ബൈക്കുകളുടെ മത്സരയോട്ടം. മത്സര ഒാട്ടം തടയാൻ നാട്ടുകാർ ശ്രമിച്ചപ്പോൾ സംഘം ഇവർക്കെതിരെ തിരിഞ്ഞതായും പരാതിയുണ്ട്. പാലത്തിലെ യുവാക്കളുടെ ബൈക്ക് അഭ്യാസങ്ങളും, പാലത്തിനടിയിലെ മദ്യപാനവും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പാലം സംരക്ഷണസമിതി രൂപീകരിച്ചു. പാലോട്, പാങ്ങോട് പോലീസ് സ്റ്റേഷനുകളില്‍ പരാതിയും നല്കിയിട്ടുണ്ടെങ്കിലുംയാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് ആരോപണമുണ്ട്.
Read Moreതെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത ആശാ വർക്കർമാർക്കു വേതനം ലഭിച്ചില്ലെന്നു പരാതി; വേതനം നല്‍കേണ്ട വില്ലേജ് ഓഫിസര്‍ പറഞ്ഞത് ഇങ്ങനെ…
അന്തിക്കാട്: തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത ആശാവർക്കർമാർക്കു വേതനം ലഭിച്ചില്ലെന്നു പരാതി. പടിയം വില്ലേജ് ഓഫിസ് പരിധിയൽപ്പെട്ട മാങ്ങാട്ടുകര എയുപി സ്കൂൾ, മാങ്ങാട്ടുകര ശ്രീസായ് സ്കൂൾ എന്നീ പോളിംഗ് സ്റ്റേഷനുകളിൽ ഡ്യൂട്ടി ചെയ്ത ആശ വർക്കർമാരാണു വേതനം ലഭിച്ചില്ലെന്ന പരാതിയുമായി രംഗത്തെത്തിയത്. ആറുപേരെയാണ് ഇവിടെ ഡ്യൂട്ടിക്കു നിയമിച്ചത്. പടിയം വില്ലേജ് ഓഫീസറുടെ അനാസ്ഥയാണു വേതനം ലഭിക്കാത്തതിനു കാരണമായതെന്ന് ഇവർ ആരോപിച്ചു. തെരഞ്ഞെടുപ്പു വേതനം നൽകേണ്ടതു വില്ലേജ് ഓഫിസറാണ്. തെരഞ്ഞെടുപ്പു ദിവസം രാവിലെ ആറിന് ഇവർ ഡ്യൂട്ടിക്കെത്തി. രാത്രി ഒന്‍പതു വരെ ഇവർ പോളിംഗ് സ്റ്റേഷനുകളിൽ വില്ലേജ് ഓഫീസറെയും കാത്തിരുന്നു. എന്നാൽ, ഒന്‍പതു മണിയായിട്ടും വില്ലേജ് ഓഫീസർ എത്താത്തതിനെ തുടർന്ന് ഇവർ പഞ്ചായത്ത് പ്രസിഡന്റിനെ വിവരമറിയിച്ചു. പ്രസിഡന്റ് വില്ലേജ് ഓഫീസറുമായി സംസാരിക്കുകയും അടുത്ത ദിവസം പണം നൽകാമെന്നു പറയുകയും ചെയ്തു. എന്നാൽ, പിറ്റേ ദിവസം വേതനത്തിനായ ആശാ വർക്കർമാർ വില്ലേജ്…
Read Moreമത്സ്യപരാദങ്ങളുടെ വിഭാഗത്തില്‍ രണ്ടു പുതിയ കടല്‍ജീവികള്‍! ഒരെണ്ണത്തിന് മുത്തശിപ്പേര്
പാലാവയല്: മത്സ്യങ്ങളുടെ ശരീരത്തില്‍ ജീവിച്ച് അവയില്‍നിന്നും ആഹാരം കണ്ടെത്തുന്ന ചെറു ജീവിവര്‍ഗങ്ങളായ മത്സ്യപരാദ (ക്രസ്റ്റേഷ്യന്‍) വിഭാഗത്തില്‍പ്പെട്ട രണ്ടു പുതിയ ജീവികളെക്കൂടി ഗവേഷകര്‍ കണ്ടെത്തി. അധികമാരും ശ്രദ്ധിക്കാത്ത ഈ ജീവിവര്‍ഗങ്ങളെക്കുറിച്ച് വര്‍ഷങ്ങളായി ഗവേഷണം നടത്തുന്ന തയ്യേനി സ്വദേശി ഡോ. പി.ടി. അനീഷ് ഉള്‍പ്പെട്ട സംഘമാണ് കണ്ടെത്തലിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. കേരളതീരത്തെ ചെറുമത്സ്യങ്ങളുടെ ശരീരത്തില്‍നിന്നും വേര്‍തിരിച്ചെടുത്ത ഐസോപോഡ വിഭാഗത്തില്‍പ്പെട്ട പരാദജീവിക്ക് ആനിലോക്ര ഗ്രാന്ഡ്മായേ എന്ന പേരാണു നല്‍കിയിരിക്കുന്നത്. തന്റെ പഠനത്തിലും ജീവിതത്തിലും വഴികാട്ടിയായിരുന്ന സമീപകാലത്തു മരിച്ച മുത്തശിയുടെ ഓര്‍മകളും ഓരോ കുടുംബത്തിലും മറ്റുള്ളവരുടെ ജീവിതവിജയത്തിനായി ആരാലും അറിയപ്പെടാതെ ത്യാഗങ്ങളനുഷ്ഠിക്കുന്ന മുത്തശിമാരോടുള്ള ബഹുമാനവുമാണ് ഈ പേരു നല്കാന് പ്രേരണയായതെന്ന് ഡോ. അനീഷ് പറഞ്ഞു. കേരള സര്‍വകലാശാല അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വകുപ്പില്‍ ഗവേഷണാനന്തര പഠനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഡോ. അനീഷ് വകുപ്പുമേധാവി പ്രഫ. എ. ബിജു കുമാറിനും ദക്ഷിണാഫ്രിക്കയിലെ നോര്‍ത്ത് വെസ്റ്റ്…
Read Moreഒരുതരം, രണ്ടുതരം, മൂന്നുതരം.. ലേലം ഉറപ്പിച്ചു! നേർച്ചക്കുതിരയ്ക്ക് ലേലത്തിൽ ലഭിച്ചത് 74,100 രൂപ; കുതിരയെ നേര്‍ച്ചയായി ലഭിച്ചത് ഇതാദ്യമായി
കാസർഗോഡ്: തളങ്കര മാലിക്ദീനാര്‍ മസ്ജിദിലേക്ക് നേര്‍ച്ചയായി ലഭിച്ച ആണ്‍കുതിര ലേലത്തില്‍പോയി. ഹിദായത്ത് നഗര്‍ മുട്ടത്തൊടിയിലെ കർഷകനായ ജബ്ബാര്‍ മണങ്കള 74,100 രൂപയ്ക്കാണ് കുതിരയെ സ്വന്തമാക്കിയത്. ജുമുഅ നമസ്ക്കാരത്തിന് ശേഷം മാലിക് ദീനാര്‍ പള്ളി പരിസരത്തുവെച്ചായിരുന്നു ലേലം. കര്‍ണാടക തുംകൂര്‍ സ്വദേശി മുഹമ്മദ് ഷംസീറാണ് ഒരുമാസം മുന്‍പ് കുതിരയെ മാലിക്ദീനാര്‍ പള്ളിക്ക് നേര്‍ച്ചയായി നല്‍കിയത്. ഇവിടേയ്ക്ക് സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ നേര്‍ച്ചയായി ലഭിക്കാറുണ്ടെങ്കിലും ഇതാദ്യമായാണ് കുതിരയെ ലഭിച്ചത്. അതിനാല്‍തന്നെ ഏറെ കൗതുകത്തോടെയാണ് പള്ളിയിലെത്തുന്നവര്‍ കുതിരയെ നോക്കിക്കണ്ടത്.
Read Moreപണ്ട് എല്‍പി ക്ലാസില്‍ പഠിച്ചത് അവിടെ നില്ക്കട്ടെ! തെങ്ങിന്‍തൈകളെ നേരിട്ട് ‘പ്രസവിച്ച്’ ഒരു ന്യൂജനറേഷന് തെങ്ങ്
കാസര്‍ഗോഡ്: നമ്മള് എന്തിനാണ് തെങ്ങ് നട്ടുവളര്‍ത്തുന്നത്? തെങ്ങ് ഒരു കല്പവൃക്ഷമാണ്. അതിന്റെ എല്ലാ ഭാഗങ്ങളും ഉപയോഗയോഗ്യമാണ് എന്നൊക്കെ പണ്ട് എല്‍പി ക്ലാസില്‍ പഠിച്ചത് അവിടെ നില്ക്കട്ടെ. ആത്യന്തികമായി നമ്മളൊക്കെ തെങ്ങ് നട്ടുവളര്‍ത്തി വെള്ളമൊഴിക്കുന്നത് തേങ്ങ കിട്ടാനാണ്. എത്രയധികം തേങ്ങ കിട്ടുന്നുണ്ടോ അത്രയും നല്ലത്. ഇങ്ങനെ നിറയെ തേങ്ങ കായ്ച്ചതുകൊണ്ട് തെങ്ങിനെന്തു ലാഭം എന്ന് ഇതുവരെ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ..? തെങ്ങിനെ സംബന്ധിച്ച് അതിന്റെ വിത്താണ് തേങ്ങ. അടുത്ത തലമുറയെ ഉല്പാദിപ്പിക്കുന്നതിനുള്ള മാര്‍ഗം. നമ്മള് അതെല്ലാം പറിച്ചെടുത്ത് ആഹാരമാക്കുകയോ കൊപ്രയാക്കി വില്ക്കുകയോ ചെയ്യുന്നു. ഒരു നല്ല തെങ്ങിന്റെ ജീവിതകാലത്ത് ചിലപ്പോള്‍ അഞ്ചോ പത്തോ തേങ്ങയെങ്കിലും വിത്തിനു വച്ചാലായി. തെങ്ങുകളോട് കാലങ്ങളായി തുടരുന്ന ഈ ചൂഷണം അവസാനിപ്പിക്കാന്‍ ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണ് കാസര്‍ഗോഡ് കളനാട് ഹദ്ദാദ് നഗറിലെ മുഹമ്മദ്കുഞ്ഞിയുടെ വീട്ടുപറമ്പിലെ ഒരു തെങ്ങ്. ഒരുവട്ടം പോലും കായ്ക്കുകയോ തേങ്ങ പോയിട്ട് പൂക്കുലയോ മച്ചിങ്ങയോ പോലും…
Read Moreവാക്സീൻ കയറ്റിയയച്ചു, രാജ്യത്ത് ക്ഷാമം വരുത്തിവച്ചു; കോവിഡ് സാഹചര്യം മോശമാക്കി; മോദിക്കെതിരെ സോണിയ
ന്യൂഡൽഹി: കേന്ദ്രസർക്കാരിനെ വിമർശിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. നരേന്ദ്ര മോദി സർക്കാരിന്റെ തെറ്റായ നടപടികൾ കോവിഡ് സാഹചര്യം മോശമാക്കിയെന്നും വാക്സീൻ കയറ്റുമതി ചെയ്തത് രാജ്യത്ത് ക്ഷാമത്തിനു കാരണമായെന്നും സോണിയ പറഞ്ഞു. കോവിഡ് സ്ഥിതിഗതികൾ വിലയിരുത്താൻ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മന്ത്രിമാരുമായുള്ള വിഡീയോ യോഗത്തിൽ സംസാരിക്കുകയായിരുന്നു സോണിയ. പരിശോധനയ്ക്കും വാക്സിനേഷനും മുൻഗണന കൊടുക്കണം. മരുന്ന്, വെന്റിലേറ്റർ എന്നിവ ഉറപ്പാക്കണമെന്നും അവർ പറഞ്ഞു. വാക്സീൻ വിദേശരാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്തത് ഇന്ത്യയിൽ ക്ഷാമത്തിനു കാരണമായി. ആൾക്കൂട്ടങ്ങളുണ്ടാകുന്ന യോഗങ്ങളും തെരഞ്ഞെടുപ്പ് റാലികളും ഒഴിവാക്കണം. രാജ്യതാൽപര്യം മുൻനിർത്തി ഇക്കാര്യത്തിൽ നടപടിയെടുക്കണമെന്നും സോണിയ കൂട്ടിച്ചേർത്തു.
Read Moreസംസ്ഥാനത്ത് 14വരെ ശക്തമായ മഴയ്ക്ക് സാധ്യത; 30 – 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റും; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ 14 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 30 – 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടുക്കി, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കിയിൽ ഏപ്രിൽ 12നും ഏപ്രിൽ 14ന് ഇടുക്കിയിലും വയനാട്ടിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
Read More