ന്യൂഡൽഹി: വാക്സിൻ സംഭരണത്തിൽ നിലവിലെ നയത്തിൽ മാറ്റം വരുത്തി കേന്ദ്രം. രാജ്യത്ത് 18 വയസിനുമുകളിലുള്ള എല്ലാവർക്കും ഈ മാസം 21 മുതൽ സൗജന്യ വാക്സിൻ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് അറിയിച്ചു. കേന്ദ്രത്തിന്റെ വാക്സിൻ നയത്തിനെതിരേ സുപ്രീം കോടതിയിൽനിന്ന് ഉൾപ്പെടെ രൂക്ഷമായ വിമർശനം ഉണ്ടായ സാഹചര്യത്തിലാണ് കേന്ദ്രം നയം തിരുത്താൻ തീരുമാനിച്ചത്. നിലവിൽ 45 വയസിനുമുകളിലുള്ളവർക്ക് മാത്രമാണ് കേന്ദ്രം സൗജന്യ വാക്സിൻ നൽകി വന്നിരുന്നത്. വാക്സിന്റെ സംഭരണം പൂർണമായി ഇനി കേന്ദ്ര സർക്കാരിനു കീഴിലായിരിക്കും. വിദേശത്തുനിന്ന് ഉൾപ്പെടെ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് വാക്സിന് സ്വീകരിച്ച് സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യും. 75 ശതമാനം വാക്സിന് സൗജന്യമായി കേന്ദ്രസര്‍ക്കാരിന്റെ മേല്‍നോട്ടത്തിലും 25 ശതമാനം സ്വകാര്യ ആശുപത്രികളിലൂടെയും വിതരണം ചെയ്യും. സ്വകാര്യ ആശുപത്രികളിലെ വിതരണത്തിന് സംസ്ഥാന സർക്കാരുകള്‍ മേല്‍നോട്ടം വഹിക്കണം. സ്വകാര്യ ആശുപത്രികള്‍ക്ക് പരമാവധി 150 രൂപ…
Read MoreDay: June 7, 2021
എങ്ങനെ സംസ്കരിക്കും ? വീടിനു ചുറ്റും വെള്ളക്കെട്ട്…മരണവീട്ടിലെ പ്രതിസന്ധിക്ക് പരിഹാരവുമായി ഫയർഫോഴ്സ്
അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് പതിനാലാം വാർഡിലെ വെളിംപറമ്പ് വീട്ടിൽ തങ്കമ്മ (87) വാർധക്യസഹജമായ അസുഖത്താൽ കഴിഞ്ഞ ദിവസമാണ് മരിച്ചത്. മഴയെ തുടർന്ന് തങ്കമ്മയുടെ വീടും പുരയിടവും വെള്ളത്താൽ ചുറ്റപ്പെട്ടതിനാൽ ശവസംസ്കാരം നടത്താൻ കഴിയാത്ത അവസ്ഥയിലായിരുന്നു. കൂലിവേല ചെയ്ത് ജീവിക്കുന്ന തങ്കമ്മയുടെ മക്കളായ സോമനും പൊടിയനും എങ്ങനെ ശവദാഹം നടത്തുമെന്ന് ചിന്തിച്ച് പ്രതിസന്ധിയിലായ സമയത്ത് സമീപവാസിയും കളക്ടറേറ്റ് കൺട്രോൾ റൂമിലെ ഫയർ ആൻഡ് റെസ്ക്യു ഓഫീസറുമായ രാഗേഷ് ഈ വിവരം ആലപ്പുഴ അഗ്നി രക്ഷാനിലയത്തിലേക്ക് വിളിച്ചറിയിച്ചു. ഉടൻ തന്നെ അഗ്നി സേനാംഗങ്ങൾ മരണ വീട്ടിലെത്തുകയും പോർട്ടബിൾ പമ്പ് ഉപയോഗിച്ച് 100 മീറ്റർ അകലെയുള്ള പാടത്തേക്ക് വെള്ളം പമ്പ് ചെയ്ത് പൂർണമായും വെള്ളക്കെട്ട് ഒഴിവാക്കി മരണാനന്തര ചടങ്ങ് നടത്താനാവുന്ന സാഹചര്യമൊരുക്കുകയും ചെയ്തു. തുടർന്ന് വെള്ളക്കെട്ട് ഒഴിവാക്കിയ സ്ഥലത്ത് മരണാനന്തര ചടങ്ങ് നടത്തി.ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ ആർ.ജയസിംഹന്റെ നേതൃത്വത്തിൽ…
Read Moreവാഹനാപകടം പതിവായ കുറുപ്പന്തറ പുളിന്തറ വളവ് നിവര്‍ത്തണം; യുഡിഎഫ് ജനകീയ കൂട്ടായ്മയും പ്രതിഷേധ സമരവും സംഘടിപ്പിച്ചു
കടുത്തുരുത്തി: ഏറ്റുമാനൂര്‍-എറണാകുളം റോഡില്‍ പതിവായി വാഹനാപകടങ്ങള്‍ ഉണ്ടാകുന്ന കുറുപ്പന്തറ പുളിന്തറ വളവ് നിവര്‍ത്താന്‍ തയാറാകാത്ത സര്‍ക്കാര്‍ അനാസ്ഥയില്‍ പ്രതിഷേധിച്ചു യുഡിഎഫ് മാഞ്ഞൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മയും പ്രതിഷേധ സമരവും സംഘടിപ്പിച്ചു. പ്രതിപക്ഷ ചീഫ് വിപ്പ് അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.പുളിന്തറ വളവില്‍ നിരന്തരമായി അപകടങ്ങള്‍ സംഭവിച്ചിട്ടും വളവ് നിവര്‍ത്താന്‍ നിശ്ചയിച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കാതെ സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥ മനുഷ്യ ജീവനോടുള്ള വെല്ലുവിളിയാണെന്ന് എംഎല്‍എ പറഞ്ഞു. പുളിന്തറ വളവ് നിവര്‍ത്തുന്നത് യാഥാര്‍ത്ഥ്യമാകണമെങ്കില്‍ അളവ് തിട്ടപ്പെടുത്തി മാറ്റിയിട്ടിരിക്കുന്ന സ്വകാര്യ വ്യക്തികളുടെ ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണം. ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ ഇനിയും നീണ്ടുപോയാല്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും എംഎല്‍എ പറഞ്ഞു. പുളിന്തറ വളവിന്റെ അപകടാവസ്ഥ പരിഹരിക്കുന്നതിന് ആവിഷ്കരിച്ചിരിക്കുന്ന വികസന പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്…
Read Moreകുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും തിരയുന്നവരിൽ പ്രായപൂർത്തിയാവാത്തവരും ഐടി മേഖലയിൽ ഉൾപ്പെടുന്നവരും; ഓപ്പറേഷന് പി-ഹണ്ടിൽ 28 പേര് അറസ്റ്റില്‍ ; 370 കേസ് രജിസ്റ്റര്‍ ചെയ്തു
കോഴിക്കോട്: സൈബര്‍ലോകത്ത് കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും തിരയുന്നവരെയും കൈമാറ്റം ചെയ്യുന്നവരേയും കണ്ടെത്താനായി പോലീസ് നടത്തിയ സംസ്ഥാന വ്യാപകപരിശോധനയില്‍ 28 പേര് അറസ്റ്റിലായി. ഓപ്പറേഷൻ പി-ഹണ്ട് 21.1 എന്നപേരില്‍ നടത്തിയ പരിശോധനയില്‍ 370 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിലുള്ള 310 അംഗസംഘം ഞായറാഴ്ച വെളുപ്പിനാണ് റെയ്ഡ് ആരംഭിച്ചതെന്ന് സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ എ.ഡി.ജി.പി മനോജ് ഏബ്രഹാം അറിയിച്ചു.സംസ്ഥാനത്ത് 477 കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന നടത്തിയത്. മൊബൈല്‍ ഫോണ്‍, മോഡം, ഹാര്‍ഡ് ഡിസ്ക്, മെമ്മറി കാര്‍ഡ്, ലാപ്ടോപ്, കംപ്യൂട്ടര്‍ എന്നിവ ഉള്‍പ്പെടെ 429 ഉപകരണങ്ങള്‍ റെയ്ഡില്‍ പിടിച്ചെടുത്തു. കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഉള്ള ഉപകരണങ്ങളാണിവ. ഇവയില്‍ പലതിലും അഞ്ച് വയസ്സിനും 16 വയസിനും ഇടയിലുള്ള തദ്ദേശീയരായ കുട്ടികളുടെ ദൃശ്യങ്ങളാണ് ഉണ്ടായിരുന്നത്. അറസ്റ്റിലായവരില്‍ പലരും ഐടി മേഖലയില്‍ ഉള്‍പ്പെടെ ഉയര്‍ന്ന ജോലി നോക്കുന്ന…
Read Moreഎരുമേലിയിൽ കെഎസ്ആർടിസിക്ക് സ്ഥലം കണ്ടെത്തുമെന്ന് എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ
എരുമേലി: സ്ഥലം ഏറ്റെടുത്ത് കെഎസ്ആർടിസി സെന്ററിന്റെ വികസനം സാധ്യമാക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ.ഇന്നലെ എരുമേലി കെഎസ്ആർടിസി ഓഫീസിൽ ജനപ്രതിനിധികളും ജീവനക്കാരുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സെന്റ് തോമസ് സ്കൂളിന് സമീപമുള്ള ഹൗസിംഗ് ബോർഡിന്റെ എഴ് ഏക്കറോളമുള്ള സ്ഥലം വാങ്ങണമെന്ന് ചർച്ചയിൽ ഉയർന്ന നിർദേശത്തിന് മറുപടി പറയുകയായിരുന്നു എംഎൽഎ. ഈ സ്ഥലം ലഭിച്ചാൽ കെഎസ്ആർടിസിക്കൊപ്പം മറ്റ് വികസന സംരംഭങ്ങൾ കൊണ്ടുവരാനാകുമെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്താണ് സ്ഥലം ഏറ്റെടുക്കേണ്ടത്. അതിന് മുമ്പ് ഹൗസിംഗ് ബോർഡിൽ നിന്ന് അനുമതി നേടണം. ഒപ്പം വകുപ്പുതല അനുമതി പഞ്ചായത്തിന് ലഭിക്കുകയും വേണം. ഇതിനായി സർക്കാർ തലത്തിൽ ഇടപെടാമെന്ന് എംഎൽഎ പറഞ്ഞു. നിലവിൽ കോവിഡ് പ്രതിരോധം വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ആദ്യ പരിഗണന നൽകേണ്ടതിനാൽ വരും വർഷം കെഎസ്ആർടിസിക്ക് വികസനം ഉറപ്പാക്കുന്ന വിധം നടപടികൾ ഇപ്പോൾ തന്നെ തുടങ്ങുമെന്ന് പഞ്ചായത്ത്…
Read Moreപ്രമേഹരോഗികളിലെ ദുഷ്കരമാകുന്ന ഹൃദ്രോഗ ചികിത്സ ; പ്രമേഹബാധിതരിൽ ഹാർട്ട് അറ്റാക്ക് ലക്ഷണങ്ങൾ അനുഭവപ്പെടണമെന്നില്ല
പ്രമേഹരോഗികൾ മൃത്യുവിനിരയാകുന്ന പ്രധാന കാരണങ്ങൾ ഹൃദ്രോഗം, വൃക്കകളുടെ പരാജയം, അമിതരക്തസമ്മർദം, ധമനികളുടെ പൊതുവായ ജരിതാവസ്ഥ എന്നിവയാണ്. പ്രമേഹമില്ലാത്തവരുമായി താരതമ്യപ്പെടുത്തുന്പോൾ ഇൻസുലിൻ ആശ്രിത പ്രമേഹരോഗികളിലെ ഹൃദ്രോഗാനന്തര മരണം പത്തിരട്ടിയും ഇൻസുലിൻ അനാശ്രിത പ്രമേഹരോഗികളിലെ മരണസംഖ്യ നാലിരട്ടിയുമാണ്. പ്രമേഹം വരുതിയിലായില്ലെങ്കിൽ…നിയന്ത്രണവിധേയമാകാത്ത പ്രമേഹത്തിന്റെ അനന്തരഫലമായി രക്തത്തിൽ കുമിഞ്ഞുകൂടുന്ന കൊളസ്ട്രോളും മറ്റ് ഉപഘടകങ്ങളും ഹൃദയം, കണ്ണ്, വൃക്ക, നാഡീഞരന്പുകൾ, ധമനികൾ എന്നീ അവയവങ്ങളിൽ വൈവിധ്യമാർന്ന ജരിതാവസ്ഥയുണ്ടാകുന്നു. കോശങ്ങളുടെ ക്രമരഹിതമായ വളർച്ചയും കട്ടികൂടലും വലുതും ചെറുതുമായ എല്ലാ ധമനികളെയും വികലമാക്കുന്നു. രക്തക്കുഴലുകളുടെ ആന്തരപാളികളിൽ കൊഴുപ്പുകണികകൾ പറ്റിപ്പിടിച്ച് അവയുടെ ഉൾഭാഗം ചെറുതാകുന്നു. ഹൃദയധമനികളിലെ കൊഴുപ്പു നിക്ഷേപം വിണ്ടുകീറി അവിടെ രക്തക്കട്ട ഉണ്ടായി ധമനിയിലൂടെയുള്ള രക്തപര്യയനം ദുഷ്കരമായാൽ ഹാർട്ടറ്റാക്കാണ് അനന്തരഫലം. ശ്വാസതടസം മുതൽ വയറുവേദന വരെപ്രമേഹരോഗികളിലെ ഹൃദയാഘാതം മൂർധന്യാവസ്ഥയിലെത്തിയാലും അതിന്റെ ലക്ഷണങ്ങൾ രോഗികൾ എപ്പോഴും തിരിച്ചറിയണമെന്നില്ല. നെഞ്ചുവേദന പലപ്പോഴും പൂർണമായി അനുഭവപ്പെടാത്ത ഹാർട്ടറ്റാക്കും (സയലന്റ് അറ്റാക്ക്) പ്രമേഹരോഗബാധിതർക്ക്…
Read Moreഇവിടെ പഠനം പുരപ്പുറത്ത് … തില്ലങ്കേരിയിലെ കുട്ടികൾക്ക് ഇക്കുറിയും പഠനം “അഗ്നിപരീക്ഷണം’
മട്ടന്നൂർ(കണ്ണൂർ): രണ്ടാം വർഷവും പഠനം ഓൺലൈനിലായപ്പോൾ അഗ്നിപരീക്ഷണത്തിലായിരിക്കുകയാണ് തില്ലങ്കേരി ആലയാട് പ്രദേശത്തെ വിദ്യാർഥികൾക്ക്. നേരാംവണ്ണം ക്ലാസ് കാണാനോ പ്രവർത്തനങ്ങൾ അയക്കാനോ കഴിയാതെയാണ് ഒരു അധ്യയന വർഷം കഴിഞ്ഞുപോയത്. എന്നാൽ പ്രതീക്ഷയ്ക്ക് വക നൽകാതെ ഈ വർഷവും ഓൺലൈൻ ക്ലാസുകൾ തുടങ്ങി. ഈ പ്രദേശത്തെ നൂറോളം വിദ്യാർഥികളാണ് മൊബൈൽ റേഞ്ച് കുറവായതിനാൽ പഠനം അപകടരമായ രീതിയിൽ റോഡരികിലും വീടിന്റെ ടെറസിലുമായി തള്ളിനീക്കുന്നത്. ചുരുക്കം വീടുകളിൽ ടെലിവിഷൻ ഉണ്ടെങ്കിലും പ്രവർത്തനങ്ങൾ അയയ്ക്കാൻ ഇന്റർനെറ്റ് കൂടിയേ തീരൂ. മാത്രമല്ല കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി അതാത് അധ്യാപകർ ഓൺലൈനിലൂടെ ക്ലാസ് എടുക്കുകയും ഗൂഗിൾ മീറ്റ് ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിക്കാനും തുടങ്ങിയെങ്കിലും ഈ പ്രദേശത്തെ കുട്ടികൾക്ക് ഇതിലൊന്നും പങ്കെടുക്കാൻ സാധിക്കുന്നില്ല. കഴിഞ്ഞ വർഷങ്ങളിൽ മാധ്യമങ്ങളിൽ വാർത്തകൾ വന്നെങ്കിലും ടെലികോം കമ്പനികളെ നിരന്തരം ബന്ധപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല. കേബിൾ ടിവി വഴിയുള്ള നെറ്റ് സൗകര്യം…
Read Moreകേരളത്തിൽ പ്രതിപക്ഷമില്ല; ഉമ്മൻ ചാണ്ടിയുടെ കാലം കഴിഞ്ഞു, രമേശ് ചെന്നിത്തല ആത്മഹത്യ വരമ്പിൽ; വട്ടപൂജ്യമാണ് വി.ഡി. സതീശനെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ: കേരളത്തിൽ പ്രതിപക്ഷമില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കോണ്‍ഗ്രസ് ഇല്ലാത്ത അവസ്ഥയാണ്. കെ. സുധാകരൻ കെപിസിസി പ്രസിഡന്റായാൽ കോണ്‍ഗ്രസ് പതിനാറ് കഷണമാവുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ കാലം കഴിഞ്ഞു. രമേശ് ചെന്നിത്തല നിരാശാ ബോധത്തിൽ ആത്മഹത്യ വരന്പിലാണ്. വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായത് കുറുക്ക് വഴിയിലൂടെയാണ്. നിയമസഭാ സംസാരത്തിൽ അദ്ദേഹം കേമനാണെങ്കിലും പ്രവർത്തിയിൽ വി.ഡി. വട്ടപൂജ്യമാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ സർക്കാരിനെയും വെള്ളാപ്പള്ളി നടേശൻ വിമർശിച്ചു. ഈഴവർക്കും പട്ടികജാതിക്കാർക്കും ഒന്നുമില്ല. അവരെക്കുറിച്ച് ആരും പറയുന്നില്ല. പിന്നാക്ക ക്ഷേമവകുപ്പ് പേരിനുപോലും പ്രവർത്തിക്കുന്നില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. 80 ശതമാനവും 20 ശതമാനവും പറഞ്ഞ് ന്യൂനപക്ഷങ്ങൾ തമ്മിലടിക്കുന്നു. ഒന്നും കിട്ടാത്ത വിഭാഗം കേരളത്തിലുണ്ട്. അവരെ കുറിച്ച് ആരും പറയുന്നില്ലെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.
Read Moreകൊടകര കുഴൽപ്പണക്കേസിൽ ധർമരാജനെ വീണ്ടും ചോദ്യംചെയ്യും; നേരത്തേ ഉൾപ്പെട്ട കേസുകളെക്കുറിച്ചും അന്വേഷണം
തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ധർമരാജനെ വീണ്ടും വിശദമായി ചോദ്യംചെയ്യും. കവർച്ച നടന്ന ശേഷം ധർമരാജൻ ബിജെപിയിലെ ഉന്നത നേതാക്കളെ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ഇയാളെ ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണസംഘം ഒരുങ്ങുന്നത്. പണം നഷ്ടപ്പെട്ട ശേഷം ധർമ്മരാജൻ ഏഴോ എട്ടോ നേതാക്കളെ വിളിച്ചതായാണ് വിവരം. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ മകനെയും ധർമ്മരാജൻ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി പറയുന്നു. കോൾ ഡീറ്റെയിൽസ് പരിശോധിച്ചപ്പോൾ 24 സെക്കൻഡ് ധർമരാജൻ സുരേന്ദ്രന്റെ മകനുമായി സംസാരിച്ചു എന്ന് കണ്ടെത്തിയതായി സൂചനയുണ്ട് ധർമരാജന് സ്പിരിറ്റ് കടത്തുമായി ബന്ധമുണ്ടെന്നാണ് പോലീസ് വെളിപ്പെടുത്തുന്ന പുതിയ വിവരം. ഇയാൾക്കെതിരെ പന്നിയങ്കര,സുൽത്താൻ ബത്തേരി സ്റ്റേഷനുകളിൽ കേസുകളുമുണ്ട്. പന്നിയങ്കര കേസിൽ 70 ദിവസത്തോളം ജയിലിൽ കിടന്ന ധർമ്മരാജൻ ഹൈക്കോടതി ജാമ്യം അവനുവദിച്ചതിനെ തുടർന്നാണ് പുറത്തിറങ്ങിയത്. അറിയപ്പെടുന്ന ഒരു അബ്കാരി കൂടിയാണ് ഇയാൾ. കർണാടകയിലെ മദ്യ ലോബിയും ഖനി…
Read Moreകുഴൽപ്പണക്കേസ്; ആര്‍എസ്എസ് “വടിയെടുത്തു’ , ഒറ്റക്കെട്ടായി നേതാക്കള്‍; സംസ്ഥാന കാര്യാലയത്തില്‍ നിന്ന് കര്‍ശന നിര്‍ദേശം
കെ.ഷിന്റുലാല്‍ കോഴിക്കോട് : ആഭ്യന്തര പ്രശ്നങ്ങളുടെ പേരില്‍ ഇടഞ്ഞു നില്ക്കുന്ന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരേ താക്കീതുമായി ആര്‍എസ്എസ്. ബിജെപിയുടെ അടിത്തറയ്ക്ക് വരെ ക്ഷതമേറ്റ കൊടകര കുഴല്‍പ്പണ കേസിനെ ഗ്രൂപ്പും അഭിപ്രായ വ്യത്യാസവും മാറ്റിവച്ച് നേതാക്കളെല്ലാം ഒറ്റക്കെട്ടായി നേരിടണമെന്നാണ് ആര്‍എസ്എസ് നിര്‍ദേശം. തെരഞ്ഞെടുപ്പിലേറ്റ പരാജയവും മറ്റു കാര്യങ്ങളുമെല്ലാം പിന്നീട് വിശദമായി ചര്‍ച്ച ചെയ്യാമെന്നും ഇപ്പോള്‍ പാര്‍ട്ടി നേരിടുന്ന പ്രതിസന്ധിയെ ഒരു നേതാവിന്റെ ചുമലില്‍ കെട്ടിവച്ച് മുഖം തിരിഞ്ഞ് നില്ക്കുന്ന സമീപനം തുടരാന്‍ അനുവദിക്കരുതെന്നും ആര്‍എസ്എസ് നേതൃത്വം വ്യക്തമാക്കി. ഇന്നലെ ചേര്‍ന്ന ബിജെപി കോര്‍കമ്മിറ്റി യോഗത്തിന് മുമ്പാണ് സംസ്ഥാന നേതാക്കളെല്ലാം ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഒരുമിച്ച് നില്‍ക്കണമെന്ന് ആര്‍എസ്എസ് നിര്‍ദേശിച്ചത്. ആര്‍എസ്എസ് സംസ്ഥാന കാര്യാലയത്തില്‍ നിന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി സി.പി.രാധാകൃഷ്ണനോടാണ് കര്‍ശന നിര്‍ദേശം നല്‍കിയത്. ഈ നിര്‍ദേശമാണ് കോര്‍കമ്മിറ്റി യോഗത്തില്‍ സി.പി. രാധാകൃഷ്ണന് വ്യക്തമാക്കിയത്. തുടര്‍ന്നായിരുന്നു പ്രതിസന്ധി നേരിടാന്‍ ബിജെപി ഒറ്റക്കെട്ടാണെന്ന…
Read More