വടക്കന്‍ കാഷ്മീരിലും ജമ്മുവിനു സമീപവും വിന്യസിച്ചിരിക്കുന്ന വമ്പന്‍ സേനയെ കണ്ട് മേഖലയില്‍ ആശങ്ക. 2019 ഓഗസ്റ്റില്‍ ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിനുശേഷം നടത്തിയ ഏറ്റവും വലിയ സൈനിക വിന്യാസമാണ് ഇപ്പോഴത്തേത്. എന്നാല്‍ ഇതിനെക്കുറിച്ച് ആശങ്ക വേണ്ടെന്നും വലുതെന്തോ സംഭവിക്കാന്‍ പോകുന്നു എന്ന മട്ടിലുള്ള പ്രചാരണങ്ങളില്‍ അടിസ്ഥാനമില്ലെന്നും അധികൃതര്‍ അറിയിച്ചു. ‘പശ്ചിമ ബംഗാളിലും മറ്റു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി പോയവര്‍ കേന്ദ്ര ഭരണ പ്രദേശത്ത് മടങ്ങിയെത്തുകയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്, മറ്റൊന്നുമല്ല’ പൊലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ വിജയ് കുമാര്‍ പറഞ്ഞു. എന്നാല്‍ ചില പ്രാദേശിക നേതാക്കളുടെ സംശയം മാറുന്നില്ല. സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനു ശേഷം ചില പ്രാദേശിക നേതാക്കളെയും വിഘടന വാദി നേതാക്കളെയും കരുതല്‍ തടങ്കലിലാക്കിയിരുന്നു. ഇതാണ് ഇവരെ ആശങ്കയിലാക്കുന്നത്. ജമ്മുവില്‍നിന്നും കാഷ്മീരില്‍നിന്നുമായി വിവിധ സേനാവിഭാഗങ്ങളില്‍പ്പെട്ട 200…
Read MoreDay: June 7, 2021
കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് ഓർത്തോണം; ബിജെപിയെ തകർക്കാനുള്ള ഗൂഢസംഘത്തിന്റെ ക്യാപ്റ്റനായി പിണറായി വിജയൻ പ്രവർത്തിക്കുകയായാണെന്ന് ബിജെപി
തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ സർവശക്തിയും ഉപയോഗിച്ച് പ്രതിരോധിക്കാൻ ബിജെപി കളത്തിലിറങ്ങി. കേസിൽ ബിജെപിയെ കുടുക്കാൻ ആസൂത്രിത നീക്കം നടക്കുന്നുവെന്ന് മുതിർന്ന നേതാവ് എ.എൻ.രാധാകൃഷ്ണൻ ആരോപിച്ചു. തൃശൂരിൽ വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് പിണറായിയെ ഓർമിപ്പിക്കുകയാണെന്ന് രാധാകൃഷ്ണൻ പറഞ്ഞു. നിയമസഭയിൽ പിണറായി വിജയനും വി.ഡി.സതീശനും ചേട്ടനും അനിയനും കളിക്കുകയാണ്. ബിജെപിയെ തകർക്കാനുള്ള ഗൂഢസംഘത്തിന്റെ ക്യാപ്റ്റനായി പിണറായി വിജയൻ പ്രവർത്തിക്കുകയാണ്. ഇതിനെതിരേ ശക്തമായ പ്രതിഷേധമുണ്ടാകും. പൊതുസമൂഹത്തിന് മുന്നിൽ പാർട്ടിയെ തേജോവധം ചെയ്യാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. അന്വേഷണ സംഘത്തിലുള്ള പോലീസുകാരെ ബിജെപി പേരെടുത്ത് വിമർശിക്കുകയാണ്. ഡിവൈഎസ്പി സോജൻ, എസിപി വി.കെ.രാജു എന്നിവർക്കെതിരേയാണ് പാർട്ടി തിരിഞ്ഞിരിക്കുന്നത്. സോജൻ വെറുക്കപ്പെട്ടയാളാണെന്നും രാജു ഇടതു സഹയാത്രികനാണെന്നും രാധാകൃഷ്ണൻ ആരോപിക്കുന്നു. കേസിൽ അറസ്റ്റിലായ മാർട്ടിൻ സിപിഐക്കാരനാണെന്നും ഇയാളെ ചോദ്യം ചെയ്താൽ കൊടുങ്ങല്ലൂർ എംഎൽഎയും കുടുങ്ങുമെന്നും അദ്ദേഹം…
Read Moreവരനും കൂട്ടരും വിവാഹവേദിയിലെത്തിയത് അടിച്ചു പൂസായി ! പിന്നെ ഡാന്‍സോടു ഡാന്‍സ്; നേരെ അങ്ങോട്ടു ചെന്ന പെണ്‍കുട്ടി ചെയ്തത്…
മദ്യപിച്ച് ലക്കുകെട്ട് വിവാഹവേദിയിലെത്തിയ വരനെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ച് വധു. പോലീസ് ഇടപെട്ടിട്ടും വധു നിലപാട് മാറ്റാഞ്ഞതിനെത്തുടര്‍ന്ന് വിവാഹം മുടങ്ങുകയായിരുന്നു. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢിലാണ് സംഭവം. ശനിയാഴ്ചയാണ് വിവാഹം തിരുമാനിച്ചിരുന്നു. ഒരുക്കങ്ങളെല്ലാം തയാറായി, താലികെട്ടാനായി ചെറുക്കനും കൂട്ടരും എത്തിയതോടെ സീന്‍ കോണ്ട്രയായി. അടിച്ചു പൂസായി ആയിരുന്നു ചെറുക്കന്റെയും കൂട്ടരുടെയും വരവ്. മദ്യലഹരിയില്‍ ആയിരുന്ന വരന് കല്യാണപ്പന്തലില്‍ കൂട്ടുകാരോടൊപ്പം ഡാന്‍സ് തുടങ്ങി. ഒപ്പം ചേരാന്‍ ഇവര്‍ വധുവിനെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. വധു വിസമ്മതിച്ചപ്പോള്‍ നൃത്തവേദിയിലേക്കു വരന് പിടിച്ചു തള്ളിയതോടെ കളി കാര്യമായി. ഇയാളെ കല്യാണം കഴിക്കാനില്ലെന്ന് വധു വീട്ടുകാരെ അറിയിച്ചു. ആദ്യമെല്ലാം വരന്റെയും കൂട്ടരുടെയും ‘ലീലകള്‍’ കളിയായെടുത്ത വധുവിന്റെ വീട്ടുകാര്‍ പിന്നീട് ഗൗരവത്തിലായി. അവര്‍ പെണ്‍കുട്ടിയുടെ തീരുമാനത്തിനൊപ്പം നിന്നു. കല്യാണം നടക്കില്ലെന്നായപ്പോള്‍ വരന്റെ വീട്ടുകാര്‍ പൊലീസിനെ സമീപിച്ചു. പോലീസ് വന്നു സംസാരിച്ചപ്പോഴും പെണ്‍കുട്ടി നിലപാടില്‍ ഉറച്ചുനിന്നു. പിന്നീട് വീട്ടുകാര്‍ തമ്മില്‍ സംസാരിച്ച്…
Read Moreആരും അറിഞ്ഞില്ല! സംസ്ഥാനത്ത് പെട്രോള്‍ വില സെഞ്ച്വറിയടിച്ചിട്ട് ഒരാഴ്ച
റോബിന് ജോര്ജ്കൊച്ചി: കുതിച്ചും കിതച്ചും മുന്നോട്ട് നീങ്ങിയ ഇന്ധനവില സംസ്ഥാനത്തും സെഞ്ച്വറിയടിച്ചു. പ്രീമിയം പെട്രോള്‍ വിലയാണു സംസ്ഥാനത്ത് മൂന്നക്കം പിന്നിട്ടത്. പ്രീമിയം പെട്രോള്‍ വില സെഞ്ച്വറിയടിച്ച വിവരം പുറത്തുവരുന്നതാകട്ടെ ഒരാഴ്ചയ്ക്കുശേഷവും. കഴിഞ്ഞ 31 ന് തിരുവനന്തപുരത്ത് 100 രൂപ മറികടന്ന പ്രീമിയം പെട്രോളിന്റെ ഇന്നത്തെ വില 101.41 രൂപയാണ്. തിരുവനന്തപുരത്തിനു പിന്നാലെ വയനാടും ഇടുക്കിയുടെ ചില മേഖലകളിലും പ്രീമിയം പെട്രോള്‍ വില നൂറു കടന്നിട്ടുണ്ട്. കഴിഞ്ഞ മാസം 30 ന് 99.80 രൂപയായിരുന്നു തിരുവനന്തപുരത്ത് പ്രീമിയം പെട്രോളിന്റെ വില. ഇവിടെനിന്നും 29 പൈസയുടെ വര്ധനവോടെയാണു സെഞ്ച്വറി പൂര്‍ത്തീകരിച്ചത്. പിന്നീട് ഈ മാസം ഒന്ന്, നാല്, ആറ് തീയതികളില്‍ വില വര്‍ധിച്ചാണ് 101.41 രൂപയിലെത്തി നില്‍ക്കുന്നത്. അതിനിടെ, സാധാ പെട്രോളിന്റെയും ഡീസലിന്റെയും വില ഇന്നും വര്‍ധിച്ചു. പെട്രോളിന് 28 പൈസയും ഡീസലിന് 29 പൈസയുടെയും വര്‍ധനവാണ് ഇന്നുണ്ടായിട്ടുള്ളത്.…
Read More41-ാം സാക്ഷി ! കുത്തിയിരിപ്പ് സമരത്തില്‍ പങ്കെടുക്കുന്ന പശുവിനെക്കുറിച്ച് കര്‍ഷകര്‍ പറയുന്നതിങ്ങനെ…
മനുഷ്യരുടെ പ്രതിഷേധ സമരത്തില്‍ പശുവിനെന്തു കാര്യം… ഇങ്ങനെ ചോദിച്ചാല്‍ കാര്യമുണ്ടെന്നു തന്നെ പറയാം…ഹരിയാനയില്‍ എംഎല്‍എയുടെ വസതി വളഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് കര്‍ഷകനേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിക്കാന്‍ പോലീസ് സ്റ്റേഷനില്‍ എത്തിയവരില്‍ ഒരാളാണ് ഈ പശു. ഫത്തേഹാബാദ് തൊഹാനയില് ഞായറാഴ്ചയാണ് സംഭവം. അറസ്റ്റ് ചെയ്ത രണ്ട് കര്‍ഷകരേയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് പോലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരത്തിനെത്തിയവരുടെ കൂട്ടത്തിലായിരുന്നു പശുവുമെത്തിയത്. കര്‍ഷകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ നാല്പത്തിയൊന്നാമത്തെ സാക്ഷിയാണ് പശു എന്നായിരുന്നു പശുവുമായെത്തിയവരുടെ വാദം. തങ്ങള്‍ പശുഭക്തരോ പശുപ്രേമികളോ ആണെന്നാണ് നിലവിലെ സര്‍ക്കാരിന്റെ ഭാവമെന്നും പരിശുദ്ധവും പാവനവുമായ മൃഗത്തിന്റെ സാന്നിധ്യം സര്‍ക്കാരിന് ഏതെങ്കിലും തരത്തിലുള്ള ബോധോദയത്തിന് കാരണമാകുമെന്ന പ്രതീക്ഷയിലാണ് പശുവിനെ ഒപ്പം കൂട്ടിയതെന്നും കര്‍ഷകരിലൊരാള്‍ പ്രതികരിച്ചു. പ്രമുഖ കര്‍ഷക നേതാവായ രാകേഷ് ടികായത്ത് ആണ് സ്റ്റേഷനിലെ കുത്തിയിരുപ്പ് സമരത്തിന് നേതൃത്വം നല്‍കിയത്. നേതാക്കളും ഭരണകൂടവുമായി നടത്തിയ മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് അറസ്റ്റിലായ വികാസ്…
Read Moreഫണ്ട് വിനിയോഗം ;അന്വേഷണസമിതിയെക്കുറിച്ച്അറിയില്ലെന്ന് ഇ .ശ്രീധരന്
കോഴിക്കോട്: തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം അന്വേഷിക്കാന്‍ ചുമതല നല്‍കിയിട്ടില്ലെന്ന് ഇ.ശ്രീധരന് . ഇ. ശ്രീധരനുള്പ്പെടെ മൂന്നുപേരാണ് അന്വേഷണ സമിതിയിലെന്നത് പുറത്തുവന്നതിനെ തുടര്‍ന്നാണ് അദ്ദേഹം പ്രതികരിച്ചത്. ആരും ഇക്കാര്യവുമായി ബന്ധപ്പെട്ട് തന്നെ വിളിച്ചിട്ടില്ലെന്നും ഇതേകുറിച്ച് യാതൊന്നും അറിയില്ലെന്നും അദ്ദേഹം രാഷ്ട്ര ദീപികയോട് പറഞ്ഞു.ശ്രീധരനെ കൂടാതെ സി.വി.ആനന്ദബോസ്, ജേക്കബ് തോമസ് എന്നിവരുടെ പേരുകളാണ് പുറത്തുവരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തര മന്ത്രി അമിത് ഷായുമാണ് കമ്മീഷനെ നിയോഗിച്ചതെന്നാണ് പറയുന്നത്. മൂന്ന് പേരും പാര്‍ട്ടി അംഗങ്ങളാണെങ്കിലും സ്വതന്ത്ര വ്യക്തിത്വങ്ങളാണ്. കേരളത്തിലെ കനത്ത തോല്‍വിയെക്കാള്‍ പാര്‍ട്ടിക്ക് ഏറെ നാണക്കേടുണ്ടാക്കിയതാണ് കൊടകര കുഴല്‍പ്പണക്കേസ്. ഇക്കാര്യത്തില്‍ വസ്തുത അറിയാനാണ് കമ്മീഷനെ വച്ചതെന്നാണ് പറയുന്നത്. ഇതോടൊപ്പം തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന നേതൃത്വത്തിനെതിരെയും വലിയ തോതില്‍ പരാതി ഉയര്‍ന്നിട്ടുണ്ട്. ഈ പരാതി സംബന്ധിച്ച് സുരേഷ് ഗോപി എംപിയോടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Read Moreഅഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങൾ; പ്രതിഷേധിച്ച് ലക്ഷദ്വീപില്‍ ജനകീയ നിരാഹാരസമരം തുടങ്ങി
കൊച്ചി: അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്ക്കാരങ്ങളില്‍ പ്രതിഷേധിച്ച് ലക്ഷദ്വീപില്‍ ജനകീയ നിരാഹാര സമരം തുടങ്ങി. വിവിധ രാഷ്ട്രീയ കക്ഷികളും സാമൂഹ്യ സംഘടനകളും ഉള്‍പ്പെട്ടുന്ന സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണു സമരം. രാവിലെ ആറിന് ആരംഭിച്ച സമരം വൈകുന്നേരം ആറുവരെ തുടരും. സാധാരണ ജനങ്ങള്‍ വീട്ടിലിരിന്നും, ജനപ്രതിനിധികള്‍ വിവിധ വില്ലേജ്, പഞ്ചായത്തുകള്‍ക്കു മുന്നില്‍ കറുത്ത ബാഡ്ജ് കെട്ടിയുമാണു നിരാഹാര സമരത്തില്‍ പങ്കാളികളാകുന്നത്. മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെയുള്ള എല്ലാ കടകളും അടച്ചിടാനാണ് സമര സമിതി ആഹ്വാനം ചെയ്തിട്ടുള്ളത്. ദ്വീപിലെ ബിജെപിയടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ നിരാഹാര സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.അഡ്മിനിസ്ട്രേറ്ററെ പുറത്താക്കുക, കരിനിയമങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുള്ള പ്ലക്കാര്‍ഡുകളും സമരത്തിന്റെ ഭാഗമായി വീട്ടുമുറ്റങ്ങളില്‍ ഉയരുന്നുണ്ട്. ജനവിരുദ്ധ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ഭരണകൂടത്തിനെതിരേയുള്ള സമരപരിപാടികളുടെ ആദ്യപടി എന്ന നിലയിലാണ് ഇന്നത്തെ സമരം.ജനദ്രോഹ നടപടികള്‍ പിന്‍വലിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആവിഷ്കരിക്കാനാണ് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ…
Read Moreനിയന്ത്രണം വിട്ട ആംബുലൻസ് മരത്തിലിടിച്ച് ഡ്രൈവർ ഉൾപ്പെടെ മൂന്നു മരണം; മരിച്ചവരിൽ ദമ്പതികളും ; ഒരാൾക്ക് ഗുരുതര പരിക്ക്; അപകടം ഇന്നു പുലർച്ചെ കണ്ണൂരിൽ
കണ്ണൂർ: കണ്ണൂരിൽ ആംബുലൻസ് നിയന്ത്രണം ആൽമരത്തിലിടിച്ച് മൂന്ന് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരപരിക്കേറ്റു. പയ്യാവൂർ ചുണ്ടപ്പറന്പ് സ്വദേശികളായ വെട്ടിക്കുഴിയിലെ ബിജോ (45), ഭാര്യ റെജീന (37), ഡ്രൈവറായ വാതിൽമട ഭൂതത്താൻ കോളനിയിലെ ഒറ്റേടത്ത് നിധിന്‍രാജ് (40) എന്നിവരാണ് മരിച്ചത്. റെജീനയുടെ സഹോദരൻ കാവുന്പായി സ്വദേശി ബെന്നി (43)യാണ് ഗുരുതര പരിക്കുകളോടെ ചികിത്സയിലുള്ളത്.പയ്യാവൂർ വാതിൽമട ഭൂതത്താൻ ട്രസ്റ്റിന്റെ ആംബുലൻസാണ് ഇന്ന് പുലർച്ചെ 5.30 തോടെ അപകടത്തിൽപ്പെട്ടത്. കണ്ണൂര്‍ എളയാവൂരിനടത്ത് വെച്ച് നിയന്ത്രണംവിട്ട ആംബുലൻസ് ആൽമരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മരിച്ച ബിജോയ്ക്ക് രക്തത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതുമൂലം പയ്യാവൂരിലെ മേഴ്സി ഹോസ്പിറ്റലിൽ നിന്നും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകവേയാണ് അപകടം. പരിക്ക് പറ്റിയ ബെന്നി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പത്ത് വർഷമായി ബിജോയും റെജീനയും ചുണ്ടപ്പറമ്പിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. മരിച്ച മൂന്ന് പേരുടേയും മൃതദേഹം ജില്ലാശുപത്രി മോർച്ചറിയിലാണുള്ളത്.പൊട്ടൻപ്ലാവ് വെട്ടികുഴി…
Read Moreകോവിഡ് പ്രതിരോധം; കൊല്ലത്ത് സ്ക്വാഡ് പരിശോധനയിൽ 68 സ്ഥാപനങ്ങള്‍ക്ക് പിഴയിട്ടു
കൊല്ലം : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാനദണ്ഡലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാൻ നടത്തുന്ന താലൂക്കുതല സ്ക്വാഡ് പരിശോധനകളില്‍ 68 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.കൊട്ടാരക്കരയിലെ കുളക്കട, താഴത്ത് കുളക്കട, പുത്തൂര്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ മാനദണ്ഡലംഘനം കണ്ടെത്തിയ 54 സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കി. 120 സ്ഥാപനങ്ങള്‍ക്ക് താക്കിത് നല്കി. തഹസീല്‍ദാര്‍ എസ്. ശ്രീകണ്ഠന് നായരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.കരുനാഗപ്പള്ളി തഹസീല്‍ദാര്‍ കെ. ജി മോഹനന്റെ നേതൃത്വത്തില്‍ കരുനാഗപ്പള്ളി, ഓച്ചിറ, ചവറ, ക്ലാപ്പന, കുലശേഖരപുരം ഭാഗങ്ങളില്‍ പരിശോധന നടത്തി. 70 കേസുകള്‍ക്ക് താക്കീത് നല്കി. 10 കേസുകളില്‍ പിഴ ഈടാക്കി. കുന്നത്തൂരിലെ പടിഞ്ഞാറേകല്ലട ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, പോരുവഴി പ്രദേശങ്ങളില്‍ സ്ക്വാഡ് പരിശോധന നടത്തി. കോവിഡ് നിയമലംഘനം കണ്ടെത്തിയ മൂന്ന് കേസുകളില്‍ പിഴ ഈടാക്കി. 48 എണ്ണത്തിന് താക്കീത് നല്കി. തഹസീല്‍ദാര്‍ കെ. ഓമനക്കുട്ടന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.കൊല്ലത്ത് തഹസീല്‍ദാര്‍ വിജയന്റെ…
Read Moreആര്‍ക്കു വേണം തന്റെ ഉണക്കപ്പുല്ല്…കൊണ്ടു വാടോ പാനിപൂരി ! ഗോല്‍ഗപ്പയുടെ ആരാധകരായ പശുവും കിടാവും;വീഡിയോ കാണാം…
വടക്കേ ഇന്ത്യക്കാരുടെ പ്രിയ വിഭവമായ പാനിപൂരി ഇന്ന് മലയാളികള്‍ക്കും ഏറെയിഷ്ടമാണ്. വടക്കേ ഇന്ത്യയില്‍ നിന്നും മറ്റുമുള്ള കുടിയേറ്റ തൊഴിലാളികള്‍ കേരളത്തില്‍ വ്യാപകമായതോടെയാണ് അവര്‍ക്കൊപ്പം പാനിപ്പൂരിയും കേരളത്തിലെത്തിയത്. ഉത്തരേന്ത്യയില്‍ വഴിയോരക്കച്ചവടക്കാരുടെ പ്രധാന വരുമാനമാര്‍ഗമാണിത്. വഴിയോരക്കച്ചവടക്കാരനില്‍ നിന്നു പാനിപൂരി വാങ്ങി പശുവിനും കിടാവിനും കഴിക്കാന്‍ കൊടുക്കുന്ന മധ്യവയസ്കനും അത് ഏറെ ആസ്വദിച്ചു കഴിക്കുന്ന പശുവും കിടാവുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. കച്ചവടക്കാരന് ഓരോ ഗോല്‍ഗപ്പ(പാനിപൂരി) വീതം ചെറിയ പാത്രത്തില്‍ എടുത്തു നല്‍കുന്നതും ഇയാള്‍ പശുവിനും കിടാവിനുമായി ഓരോന്നുവീതം വായില്‍ വച്ചു നല്‍കുന്നതും ദൃശ്യത്തില്‍ കാണാം. ഏറെ ആസ്വദിച്ചാണ് പശുവും കിടാവും പാനിപൂരി ഓരോന്നായി കഴിക്കുന്നത്. ലക്നൗവിലെ റെഡ്ഹില്‍ കോണ്‍വെന്റ് സ്കൂളിനു സമീപത്തു നിന്നുമാണ് രസകരമായ ഈ ദൃശ്യം പകര്‍ത്തിയത്. തെരുവില്‍ അലയുന്ന പശുക്കള്‍ക്ക് ഇവിടെ വീടുകളില്‍ നിന്ന് പലരും ഭക്ഷണം നല്‍കാറുണ്ടെങ്കിലും പാനിപൂരി വാങ്ങി ഇവയ്ക്ക് നല്‍കിയതാണ് ആളുകളുടെ പ്രീതി…
Read More