കോട്ടയം: മെഡിക്കൽ കോളജിൽനിന്ന് നവജാത ശിശുവിനെ കടത്തിക്കൊണ്ടുപോകാൻ ശ്രമം. പോലീസിന്റെ സമയോചിത ഇടപെടലിലൂടെ ആശുപത്രി പരിസരത്തെ ഹോട്ടലിൽനിന്ന് കുഞ്ഞിനെ കണ്ടെത്തി. മുണ്ടക്കയം സ്വദേശിനിയുടെ മൂന്നു ദിവസം മാത്രം പ്രായമുള്ള കുട്ടിയെ ആണ് തട്ടിക്കൊണ്ടുപോയത്. നഴ്സിംഗ് അസ്റ്റന്റ് എന്ന് പരിചയപ്പെടുത്തി എത്തിയ സ്ത്രീയാണ് കുട്ടിയെ എടുത്തുകൊണ്ടുപോയത്. വ്യാഴാഴ്ച ഉച്ചയോടെ മെഡിക്കൽ കോളജിലെ പ്രസവവാർഡിലായിരുന്നു സംഭവം. കുട്ടിക്ക് മഞ്ഞ നിറമുണ്ടെന്നും കുട്ടികളുടെ തീവ്രപരിചരണ വിഭാഗത്തിൽ കാണിക്കണമെന്നും വിശ്വസിപ്പിച്ചായിരുന്നു കുട്ടിയെ എടുത്തുകൊണ്ടുപോയത്. അൽപസമയത്തിനു ശേഷം കുട്ടിയുടെ അമ്മയ്ക്കു സംശയം തോന്നുകയും പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. പോലീസ് നടത്തിയ തെരച്ചിലിൽ ആശുപത്രി പരിസരത്തെ ഹോട്ടലിൽനിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ത്രീയെ കണ്ടെത്തി. ഇവരിൽനിന്ന് പോലീസ് കുട്ടിയെ തിരികെ വാങ്ങി അമ്മയെ ഏൽപ്പിച്ചു. കുട്ടിയെ തട്ടിയെടുത്ത സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
Read MoreDay: January 6, 2022
ബോൺ സെറ്റിംഗ് തെറാപ്പി എന്തിന്?
ബോണ്‍ സെറ്റിംഗ് തെറാപ്പി ഒരു മിറക്കിൾ തെറാപ്പിയാണ്. വർഷങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന നടുവേദനയ്ക്കും പിടലി വേദന (സ്പോണ്ടിലൈറ്റിസ്,) ഡിസ്ക് ബൾജിംഗ്, കാൽമുട്ട് വേദന, ടെന്നീസ് എൽബോ എന്നിവയ്ക്കും ഒറ്റ ദിവസം കൊണ്ട് തന്നെ വ്യത്യാസം അറിയാനും തുടർന്നുള്ള ചികിൽസയിൽ പൂർണമായി പരിഹരിക്കാനും കഴിയുന്നു എന്നതാണ് എടുത്തു പറയേണ്ടത്. എപ്പോഴൊക്കെ ബോൺ സെറ്റിംഗ് തെറാപ്പി?ഒാപ്പറേഷൻ നിർദേശിച്ച കേസുകൾ ഓപ്പറേഷൻ ഒഴിവാക്കി സുഖപ്പെടുത്തിയെടുക്കാനും ഓപ്പറേഷൻ ചെയ്തിട്ടും ഫിസിയോ തെറാപ്പി ചെയ്തിട്ടും ശരിയാവാത്ത കേസുകൾക്കും ബോണ്‍ തെറാപ്പി ചെയ്യാവുന്നതാണ്. സ്കോളിയോസിസ്(നട്ടെല്ല് വളഞ്ഞു പോകുക )ഒരു പരിധി വരെ പരിഹരിച്ചെടുക്കാനും ബോൺ സെറ്റിംഗ് തെറാപ്പിയിൽ സാധിക്കും. നീരിനും വേദനയ്ക്കും ആശ്വാസംവളരെ സിന്പിളായി ചെയ്യുന്ന ഒരു തെറാപ്പിയാണ് ബോണ്‍ സെറ്റിംഗ്. രോഗിയിൽ ചെറിയ ചില ചലനങ്ങൾ സാധ്യമാ ക്കാൻ (മൂവ്മെന്റ്) ചികിൽസകൻ രോഗിയിൽ വളരെ ചെറിയ പ്രഷർ ഏൽപിക്കുന്ന രീതിയാണ് ബോണ്‍ സെറ്റിംഗ് തെറാപ്പി.…
Read Moreഉന്നതവിദ്യാഭ്യാസ മേഖലയിൽ സർക്കാരിന് പിന്നാക്ക വിഭാഗങ്ങളോട് അയിത്തമെന്ന് വെള്ളാപ്പള്ളി
തിരുവല്ല: ഉന്നതവിദ്യാഭ്യാസ മേഖലയിൽ സർക്കാരിന് പിന്നാക്ക വിഭാഗങ്ങളോട് അയിത്തമാണെന്ന് എസ്.എൻ.ഡി.പി.യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വിദ്യാഭ്യാസരംഗത്ത് ഈഴവസമുദായം വളരെയേറെ പിന്നിലാണ്. ഒരുപാട് നിവേദനങ്ങളും പരിദേവനങ്ങളുമൊക്ക നൽകിയിട്ടും തിരുവല്ല ശ്രീനാരായണവിലാസം സംസ്കൃത ഹൈസ്കൂളിന് ഇതുവരെയും പ്ലസ് ടു അനുവദിക്കാത്തത് നീതികേടാണ്. ഏഴ് ജില്ലകളിൽ ഇപ്പോഴും ഈഴവ സമുദായത്തിന് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്ല. സാങ്കേതിക തടസ്സങ്ങൾ ഉന്നയിച്ച് പിന്നാക്ക വിഭാഗങ്ങളുടെ സഹായങ്ങൾ അട്ടിമറിക്കുമ്പോൾതന്നെ വിദ്യാഭ്യാസസ്ഥാപനങ്ങൾ ഏറെയുള്ള സംഘടിത സമുദായങ്ങൾക്ക് വാരിക്കോരി നൽകാനും മടിയില്ല. സാമ്പത്തികവും രാഷ്ട്രീയവും വിദ്യാഭ്യാസവുമായ അയിത്തം കൽപ്പിച്ച് അകറ്റിനിർത്തുന്ന വിഭാഗമായി പിന്നാക്കക്കാർ എത്തിനിൽക്കുന്നു. അവസരവാദ രാഷ്്ട്രീയത്തിൽ സംഘടിത വോട്ടുബാങ്കുകളെ തൃപ്തിപ്പെടുത്താൻ വാരിക്കോരി നൽകാൻ മത്സരിക്കുകയാണ്.പിന്നാക്കവിഭാഗങ്ങളെ സഹായിക്കേണ്ട ബാധ്യതയുള്ള ജനപ്രതിനിധികൾ കൊടുംവഞ്ചനയാണ് കാണിക്കുന്നത്. പിന്നാക്കക്കാർ അവകാശങ്ങളോ ആവശ്യങ്ങളോ ഉന്നയിച്ചാൽ അതിനെ ജാതിയായും മറ്റുള്ളവർ ഉന്നയിച്ചാൽ അതിനെ നീതിയായും കണക്കാക്കുന്ന ദുരവസ്ഥയാണ് നമ്മുടെ ജനാധിപത്യത്തിലേത്. സംഘടിച്ചു ശക്തരാകാനും വിദ്യകൊണ്ട് പ്രബുദ്ധരാകാനുമുള്ള…
Read Moreചിറ്റാറിലെ മത്തായിയുടെ കസ്റ്റഡി മരണം: കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിക്കു ശിപാര്‍ശ
പത്തനംതിട്ട: യുവകര്ഷകന് പി.പി. മത്തായി (പൊന്നു) വനപാലകരുടെ കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ വനംവകുപ്പിലെ കൂടുതല്‍ ഉദ്യോഗസ്ഥര്ക്കതെിരെ വകുപ്പുതല നടപടിക്കു സിബിഐ ശിപാര്‍ശ. മത്തായിയെ അനധികൃതമായി കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലിന്റെ ഭാഗമായി അപകടകരമായ സാഹചര്യത്തില്‍ എത്തിക്കുകയും തുടര്‍ന്നു മരണപ്പെടുകയും ചെയ്തുവെന്ന കുറ്റപത്രം സിബിഐ സമര്‍പ്പിച്ചതിനു പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ശിപാര്‍ശ ചെയ്തു വനംവകുപ്പിലേക്ക് കത്തു നല്‍കിയിരിക്കുന്നത്. മത്തായിയുടെ മരണവുമായി ബന്ധപ്പെട്ടു പ്രതി ചേര്‍ക്കപ്പെട്ട ഏഴുപേര്‍ക്കെതിരെയും വകുപ്പുതല നടപടി ഉണ്ടാകും. കൂടാതെ വ്യാജരേഖ ചമച്ചതും തെളിവ് നശിപ്പിക്കാന്‍ കൂട്ടുനി്ന്നതുമായി ബന്ധപ്പെട്ട് മറ്റു രണ്ടുപേര്‍ക്കെതിരെ കൂടി നടപടിക്കു ശിപാര്‍ശയുണ്ട്. മത്തായിയുടേത് അനധികൃത കസ്റ്റഡിയെന്ന് കുറ്റപത്രത്തില്‍ സിബിഐ വ്യക്തമാക്കുന്ന സാഹചര്യത്തില്‍ വകുപ്പുതല നടപടികളില്‍ നിന്നൊഴിയാന്‍ ഉദ്യോഗസ്ഥര്‍ക്കു ബുദ്ധിമുട്ടാകും. ചിറ്റാറില്‍ ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസറായിരുന്ന എ.കെ. രാജേഷ്കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ ജോസ് വില്‍സണ്‍, വില്യം ഡിക്രൂസ്, ഫോറസ്റ്റ് ഓഫീസര്‍മാരായ അനില്‍ കുമാര്‍,…
Read Moreഭാര്യയെ സംശയമുണ്ടായിരുന്ന ശിവദാസൻ കൊല്ലുമെന്ന് ഭീഷണിമുഴക്കിയിരുന്നു; ആറാട്ടുപുഴയിലെ ദമ്പതികളുടെ മരണകാരണം ഇതാണ്
ചേർപ്പ്: ആറാട്ടുപുഴ പട്ടം പള്ളത്ത് ദന്പതികളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭർത്താവ് തൂങ്ങി മരിച്ചതാണെന്നു തെളിഞ്ഞു. തെങ്ങ് കയറ്റ തൊഴിലാളിയായ ചേരി പറന്പിൽ ശിവദാസൻ (ശിവൻ -53), ഭാര്യ സുധ (48) എന്നിവരെയാണ് പുതുവർഷ ദിനത്തിൽ രാവിലെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ശിവദാസൻ വീടിനു മുൻ വശത്തും, ഭാര്യ കിടപ്പുമുറിയിലും മരിച്ച നിലയിലായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സുധയെ കഴുത്തിൽ കയർ മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു. പിന്നീട് നടത്തിയ പരിശോധനയിൽ ശിവദാസൻ തൂങ്ങി മരിക്കാൻ ഉപയോഗിച്ച കയർ ഭാര്യ സുധയുടെ കഴുത്തിൽ മുറുക്കിയാണ് ഇവരെ കൊന്നതൊന്നും സ്ഥിരീകരിച്ചു. 31 ന് രാത്രിയാണ് രണ്ടുമരണങ്ങളും നടന്നതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നതായി ചേർപ്പ് സിഐ ടി.വി. ഷിബു പറഞ്ഞു. സംഭവം നടക്കുന്പോൾ ശിവദാസനും ഭാര്യയും മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളൂ. ശിവദാസനു സുധയെ സംശയമായിരുന്നതായും കൊല്ലുമെന്ന്…
Read Moreഎണ്ണായിരവും കടന്ന് കാർട്ടൂൺസ്കോപ്പ്… 30 വർഷങ്ങൾ… അന്തമില്ലാതെ ചോദ്യങ്ങൾ… ഹാൾമാർക്ക് ഉത്തരങ്ങൾ…
എണ്ണായിരവും കടന്ന് കാർട്ടൂൺസ്കോപ്പ്… 30 വർഷങ്ങൾ… അന്തമില്ലാതെ ചോദ്യങ്ങൾ… ഹാൾമാർക്ക് ഉത്തരങ്ങൾ…
Read Moreകണ്ടെടുത്ത അവശിഷ്ടങ്ങൾ കാണാതായവരുടെ തന്നെയാണോ ? കോന്നി വനമേഖലയിൽ മൃതദേഹാവശിഷ്ടം; അന്വേഷണം കാണാതായ ദമ്പതികളിലേക്ക്
പത്തനംതിട്ട: കോന്നി വനമേഖലയിൽ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. സെപ്റ്റംബറിൽ വനത്തിനുള്ളിൽ കാണാതായ ദമ്പതികൾക്ക് വേണ്ടി വനംവകുപ്പ് സംഘം പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ഉൾവനത്തിൽ തലയോട്ടിയും അസ്ഥികളും ഉൾപ്പടെയുള്ളവ കണ്ടെത്തിയത്. കൊക്കാത്തോട് കോട്ടമണ്‍പാറ ഗിരിജൻ കോളനിയിൽ ശശി (22), ഭാര്യ സുനിത (24) എന്നിവരെയാണ് കാണാതായത്. വനത്തിൽ നിന്നും തേനും കുന്തിരിക്കവും ശേഖരിക്കാൻ പോയ ഇരുവരെയും കാണാനില്ലെന്ന് കാട്ടി യുവതിയുടെ പിതാവ് അച്യുതൻ ജനുവരി ഒന്നിനാണ് പോലീസിൽ പരാതി നൽകിയത്. പിന്നാലെ കോന്നി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് വനപാലക സംഘത്തിനൊപ്പം ബുധനാഴ്ച പോലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തത്. കണ്ടെടുത്ത അവശിഷ്ടങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കും. അതേസമയം കണ്ടെടുത്ത അവശിഷ്ടങ്ങൾ കാണാതായവരുടെ തന്നെയാണോ എന്ന് സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധനകൾ ആവശ്യമാണ്.
Read Moreസുധയെ സംശയമായിന്നു, കൊല്ലുമെന്ന് ഭീഷണി മുഴുക്കിയിരുന്നു! ആറാട്ടുപുഴയിലെ ദന്പതികളുടെ മരണം; ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭർത്താവിന്റെ ആത്മഹത്യ
ചേർപ്പ്: ആറാട്ടുപുഴ പട്ടം പള്ളത്ത് ദന്പതികളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭർത്താവ് തൂങ്ങി മരിച്ചതാണെന്നു തെളിഞ്ഞു. തെങ്ങ് കയറ്റ തൊഴിലാളിയായ ചേരി പറന്പിൽ ശിവദാസൻ (ശിവൻ -53), ഭാര്യ സുധ (48) എന്നിവരെയാണ് പുതുവർഷ ദിനത്തിൽ രാവിലെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ശിവദാസൻ വീടിനു മുൻ വശത്തും, ഭാര്യ കിടപ്പുമുറിയിലും മരിച്ച നിലയിലായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സുധയെ കഴുത്തിൽ കയർ മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു. പിന്നീട് നടത്തിയ പരിശോധനയിൽ ശിവദാസൻ തൂങ്ങി മരിക്കാൻ ഉപയോഗിച്ച കയർ ഭാര്യ സുധയുടെ കഴുത്തിൽ മുറുക്കിയാണ് ഇവരെ കൊന്നതൊന്നും സ്ഥിരീകരിച്ചു. 31 ന് രാത്രിയാണ് രണ്ടുമരണങ്ങളും നടന്നതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നതായി ചേർപ്പ് സിഐ ടി.വി. ഷിബു പറഞ്ഞു. സംഭവം നടക്കുന്പോൾ ശിവദാസനും ഭാര്യയും മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളൂ. ശിവദാസനു സുധയെ സംശയമായിരുന്നതായും കൊല്ലുമെന്ന് ഭീഷണി…
Read Moreഅകകണ്ണിൽ ‘സന്തോഷി’ക്കാൻ ശോഭയുള്ള വീട് റെഡി; സന്തോഷം പങ്കിടാൻ ഉമ്മൻചാണ്ടിയും എത്തും!
പാലപ്പെട്ടി: ഷുഗർ ബാധിച്ച് കാഴ്ച്ച നഷ്ടപ്പെട്ടസന്തോഷിനും കുടുംബത്തിനും ഇനി മനസു തുറന്നു സന്തോഷിക്കാം, പുതിയ ഭവനം സമ്മാനിക്കാൻ ഉമ്മൻ ചാണ്ടിയെത്തും. പാലപ്പെട്ടി വളവിനു പടിഞ്ഞാറുഭാഗം കൊയലാണ്ടി സെന്ററിൽ താമസിക്കുന്ന കിളിയന്തറ സന്തോഷിനാണ് അടച്ചുറപ്പുള്ള മികച്ച ഭവനമൊരുങ്ങിയത്. സന്തോഷിന്റെ ബുദ്ധിമുട്ട് മനസിലാക്കി ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന ശോഭ സുബിനും യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരും ഉമ്മൻ ചാണ്ടിയുടെ 50-ാമത് നിയമസഭ വാർഷികത്തിന്റെ ഭാഗമായി കുടുംബത്തെ ഏറ്റെടുക്കുകയായിരുന്നു. മകളുടെ വിദ്യഭ്യാസവും, സന്തോഷിന്റെ ചികിത്സാചെലവും ഉൾപ്പെടെ കുടുംബത്തെ മുഴുവനുമായും ഏറ്റെടുക്കുകയാണ് ചെയ്തത്. വീട്ടിലേക്ക് ആവശ്യമായ സാധനങ്ങളും പാത്രങ്ങളും കിടക്കയും, ടിവിയും, മേശയും എല്ലാം വീട്ടിലേക്കു എത്തിച്ചിട്ടുണ്ട്. സന്തോഷിനും കുടുംബത്തിനും ഉള്ള പുതുവസ്ത്രങ്ങളും നാളെ കൈമാറും, വൈകീട്ട് മൂന്നുമണിക്ക് പുതിയ ഭവനത്തിന്റെ താക്കോൽദാനം നിർവഹിക്കാൻ ഉമ്മൻ ചാണ്ടി എത്തും. രാഷ്ട്രീയ, പൊതുപ്രവർത്തന മേഖലയിലെ പ്രമുഖർ പങ്കെടുക്കും. ഉമ്മൻ ചാണ്ടിയുടെ 50-ാം നിയമസഭ വാർഷികങ്ങളുടെ ഭാഗമായി…
Read Moreആദ്യത്തെ മീം സൈലന്റാണ്, രണ്ടാമത്തേത് ഞങ്ങളുടെ കർത്തവ്യം നിറവേറ്റൽ! ഇനിയും ഇടിക്കുമെന്ന് എസ്ഐ ബിജുവിന്റെ ട്രോൾ; മണിക്കൂറുകൾക്കകം മുക്കി പോലീസ്
സ്വന്തം ലേഖകൻ തിരുവനന്തപുരം: ആദ്യത്തെ മീം സൈലന്റാണ്, രണ്ടാമത്തേത് ഞങ്ങളുടെ കർത്തവ്യം നിറവേറ്റൽ. ബാക്കി ചിത്രത്തിന്റെ തുടർ രംഗങ്ങളും ഭാവനയും കൊണ്ട് ആലോചിച്ചു സമ്പന്നമാക്കണ്ടെന്ന ട്രോളിലെ മുന്നറിയിപ്പുകളൊന്നും പൊങ്കാലയിടാൻ വന്ന ഫാൻസുകാർ വിലകൽപ്പിച്ചില്ല. ഒടുവിൽ പവനായി പോസ്റ്റും കൊണ്ട് മുങ്ങുകയും ചെയ്തു. കുത്സിത പ്രവർത്തനങ്ങൾ കണ്ടാൽ ഇനിയും ഇടിക്കുമെന്ന ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലെ രംഗം ട്രോളിട്ട കേരളാ പോലീസ് മണിക്കൂറുകൾക്കുള്ളിലാണ് പോസ്റ്റ് മുക്കിയത്. ട്രെയിൻ യാത്രക്കാരനെ ചവിട്ടിക്കൂട്ടിയതിന്റെയും വിദേശിയുടെ മദ്യം ഒഴുക്കി കളഞ്ഞതിന്റെയും ക്ഷീണം തീർക്കാൻ ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലെ സ്ക്രീൻ ഷോട്ടുകൾ പോസ്റ്റാക്കിയ പോലീസ് മാമന്മാർക്ക് പോസ്റ്റിനു കീഴിലെ മാരക ചോദ്യങ്ങൾക്ക് മറുപടി പറയാനായില്ല. വിമർശനം വ്യാപകമായതോടെ ഇന്നലെ തന്നെ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. പ്രതികളെ പൊലീസ് സ്റ്റേഷനില്‍ വെച്ച് തല്ലുന്നുണ്ടെന്ന പരാതിയെത്തുടര്‍ന്ന് അന്വേഷണം നടത്താന്‍ വരുന്ന വനിതാ മനുഷ്യാവകാശ…
Read More