കണ്ടെടുത്ത അവശിഷ്ടങ്ങൾ കാണാതായവരുടെ തന്നെയാണോ ? കോന്നി വനമേഖലയിൽ മൃതദേഹാവശിഷ്ടം; അന്വേഷണം കാണാതായ ദമ്പതികളിലേക്ക്

പത്തനംതിട്ട: കോന്നി വനമേഖലയിൽ മൃതദേഹത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തി. സെപ്റ്റംബറിൽ വനത്തിനുള്ളിൽ കാണാതായ ദമ്പതികൾക്ക് വേണ്ടി വനംവകുപ്പ് സംഘം പരിശോധന നടത്തിവരികയായിരുന്നു.

ഇതിനിടെയാണ് ഉൾവനത്തിൽ തലയോട്ടിയും അസ്ഥികളും ഉൾപ്പടെയുള്ളവ കണ്ടെത്തിയത്.

കൊക്കാത്തോട് കോട്ടമണ്‍പാറ ഗിരിജൻ കോളനിയിൽ ശശി (22), ഭാര്യ സുനിത (24) എന്നിവരെയാണ് കാണാതായത്.

വനത്തിൽ നിന്നും തേനും കുന്തിരിക്കവും ശേഖരിക്കാൻ പോയ ഇരുവരെയും കാണാനില്ലെന്ന് കാട്ടി യുവതിയുടെ പിതാവ് അച്യുതൻ ജനുവരി ഒന്നിനാണ് പോലീസിൽ പരാതി നൽകിയത്.

പിന്നാലെ കോന്നി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് വനപാലക സംഘത്തിനൊപ്പം ബുധനാഴ്ച പോലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെടുത്തത്.

കണ്ടെടുത്ത അവശിഷ്ടങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കും.

അതേസമയം കണ്ടെടുത്ത അവശിഷ്ടങ്ങൾ കാണാതായവരുടെ തന്നെയാണോ എന്ന് സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധനകൾ ആവശ്യമാണ്.

Related posts

Leave a Comment