അമ്പലപ്പുഴ: അമ്പലപ്പുഴ വടക്കു പഞ്ചായത്ത് മാടവനതോപ്പിൽ അമൽ ബാബുവിനെ പുന്നപ്ര പോലീസ് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കുറ്റക്കാരായ പോലീസുകാർക്കെതിരെ കർശനമായ ശിക്ഷണ നടപടി സ്വീകരിക്കണമെന്ന് കെപിസിസി രാഷ്്ട്രീയ കാര്യ സമിതി അംഗം എം ലിജു ആവശ്യപ്പെട്ടു. ക്രൂരമായ പോലീസ് മർദനത്തിൽ മാരകമായ പരിക്കുകളാണ് അമലിന് സംഭവിച്ചിട്ടുള്ളതെന്ന് അദ്ദേഹത്തെ സന്ദർശിച്ചപ്പോൾ മനസിലാക്കാൻ സാധിച്ചു. അതിക്രൂരമായി വളഞ്ഞിട്ട് മർദിച്ചതിനുശേഷം ആശുപത്രിയിൽ ഈ വിവരം പറയാതിരിക്കാൻ അമലിനെ പോലീസ് ഭീഷണിപ്പെടുത്തിയതായും ഒരൂ മനുഷ്യന് കൊടുക്കേണ്ട പരിഗണന നൽകാതെയാണ് ക്രൂരമായി അമലിനെ മർദ്ദിച്ചതെന്നും ലിജു പറഞ്ഞു.
Read MoreDay: January 6, 2022
ലക്ഷദ്വീപിലെ വൈദ്യുതിമേഖല വില്പനയ്ക്ക് ! വിറ്റഴിക്കുന്നത് 100 ശതമാനം ഓഹരികൾ; എതിർപ്പുകൾ ശക്തിയാർജിക്കില്ലെന്ന് പ്രതീക്ഷ
വി.എസ്. ഉമേഷ് കൊച്ചി: ലക്ഷദ്വീപിലെ വൈദ്യുതിമേഖലയെ സമ്പൂര്‍ണമായി സ്വകാര്യവത്കരിക്കാനൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് ടെന്‍ഡറുകള്‍ ക്ഷണിച്ചുകൊണ്ടുള്ള നോട്ടീസ് കഴിഞ്ഞദിവസം യൂണിയന് ടെറിട്ടറി ഓഫ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് പുറത്തിറക്കി. ലക്ഷദ്വീപിലുള്ള വൈദ്യുതി ഉത്പാദനത്തിനും വിതരണത്തിനുള്ള ലൈസന്‍സുമടക്കം സ്വകാര്യമേഖലയ്ക്കു നല്‍കാനാണ് നീക്കം. കേന്ദ്രഭരണ പ്രദേശമായതിനാല്‍ എതിര്‍പ്പു കുറയുമെന്ന പ്രതീക്ഷയിലാണ് അവിടെ ഇത്തരമൊരു നീക്കം നടത്തുന്നതിനു പിന്നിലെന്നാണ് സൂചന. നിലവില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിക്കാണ് ലക്ഷദ്വീപിലെ വൈദ്യുതി ഉത്പാദനത്തിനും വിതരണത്തിനുള്ള ലൈസന്‍സുള്ളത്. ഏകദേശം അറുനൂറു കോടിയോളം രൂപയുടെ ആസ്തിയാണ് കമ്പനിക്കുള്ളത്. വിറ്റഴിക്കുന്നത് 100 ശതമാനം ഓഹരികൾ നിലവില്‍ വൈദ്യുതിയുടെ വിതരണത്തിനും ചില്ലറ വില്പനയ്ക്കും ഉത്തരവാദിയായ കമ്പനിയുടെ 100 ശതമാനം ഓഹരികളും വാങ്ങുന്നതിനാണ് ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്. ജനുവരി മൂന്നിനാണ് ടെന്‍ഡര്‍ നോട്ടീസ് ഇറക്കിയിരിക്കുന്നത്. മാര്‍ച്ച് 21 വരെയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. എന്തെങ്കിലും സംശയങ്ങള്‍ ഉന്നയിക്കാനുണ്ടെങ്കില്‍ ജനുവരി 17 വരെ സമയമുണ്ട്. ഇതിനുശേഷം സംശയദൂരീകരണത്തിനും മറ്റുമായി…
Read Moreമണ്ണെണ്ണ മാഫിയ! മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ പെർമിറ്റിന്റെ മറവിൽ വൻ കൊള്ളയെന്ന്..! പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍….
തുറവൂർ മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങൾക്ക് നൽകുന്ന മണ്ണെണ്ണ പെർമിറ്റിന്റെ മറവിൽ വൻ കൊള്ള നടക്കുന്നതായി ആരോപണം . സർക്കാരിന്റെ പരിശോധന സമയത്ത് വള്ളവും എൻജിനും പരിശോധിച്ചാണ് മണ്ണെണ്ണ പെർമിറ്റ് അനുവദിക്കുന്നത്. എന്നാൽ ഇത്തരത്തിൽ മണ്ണെണ്ണ പെർമിറ്റ് ലഭിച്ചതിനുശേഷം ഈ പെർമിറ്റുകൾ മണ്ണെണ്ണ വ്യാപാരികൾ കുറഞ്ഞ വിലയ്ക്ക് കൈക്കലാക്കുന്നതായാണ് ആരോപണമുയർന്നിരിക്കുന്നത്. മത്സ്യ തൊഴിലാളികളുടെ കൈയ്യിൽ പണമില്ലാതെ വരുമ്പോൾ കുറഞ്ഞ തുക കൊടുത്ത് മണ്ണെണ്ണ മൊത്തവ്യാപാരികൾ മത്സ്യത്തൊഴിലാളികളിൽ നിന്ന് ഇത്തരത്തിലുള്ള സർക്കാർ പെർമിറ്റ് കൈക്കലാക്കുകയുംസർക്കാറിൽനിന്ന് സബ്സിഡി മണ്ണെണ്ണ എടുത്ത് ഇരട്ടി വിലക്ക് മത്സ്യത്തൊഴിലാളികൾക്കും മറ്റും മറിച്ച് വിൽക്കുകയാണ് ചെയ്യുന്നത്. ലിറ്ററിന് 50 രൂപ നിരക്കിൽ ഒരു മാസം 90 ലിറ്റർ മണ്ണെണ്ണയാണ് ഒരു എൻജിന് ലഭിക്കുന്നത്. ഇത് നൂറു മുതൽ നൂറ്റി അൻപത് രൂപ വിലക്കാണ് മണ്ണെണ്ണ മാഫിയ മറിച്ച് മത്സ്യതൊഴിലാളികൾക്ക് തന്നെ വിൽക്കുന്നത്. വ്യാജ മണ്ണെണ്ണ ഇത്തരത്തിൽ മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ…
Read Moreകെ.റെയില്‍: വസ്തുതകള്‍ മറച്ചുവച്ച് മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുന്നു; ഇ. ശ്രീധരന്റെ നിലപാട് പ്രതിഷേധക്കാര്‍ക്ക് ഊര്‍ജം
സ്വന്തം ലേഖകന്‍കൊച്ചി: കെ. റെയില്‍ പദ്ധതിക്കെതിരേ മെട്രോമാന് ഇ. ശ്രീധരന് പരസ്യമായ പ്രതികരണവുമായി രംഗത്തുവന്നത് പദ്ധതിയെ എതിര്‍ക്കുന്ന പ്രതിപക്ഷത്തിനും വിവിധ സംഘടനകള്‍ക്കും പുത്തന്‍ ഊര്‍ജം പകരും. പദ്ധതിക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്നവരുടേയും പ്രതിഷേധക്കാരുടേയും വാദങ്ങള്‍ക്കു ബലം പകരുന്നതാണ് പദ്ധതിയുടെ ദോഷവശങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ശ്രീധരന്റെ ഇന്നലത്തെ പ്രസ്താവന. സില്‍വര്‍ലൈന്‍ പദ്ധതി കേരളത്തെ രണ്ടായി വിഭജിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അവകാശവാദം തള്ളിയ അദ്ദേഹം പദ്ധതികൊണ്ടുണ്ടാകാവുന്ന ദോഷങ്ങളും അക്കമിട്ടു നിരത്തി. പദ്ധതിയുടെ നേട്ടങ്ങള്‍ വിശദീകരിക്കാന്‍ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൊച്ചിയില്‍ യോഗം ചേരുന്നതിനു തൊട്ടുമുമ്പ് ശ്രീധരന് പുറത്തിറക്കിയ പത്രക്കുറിപ്പ്, എന്തു വില കൊടുത്തും പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനത്തിനും തിരിച്ചടിയായിരിക്കുകയാണ്. രാജ്യത്തെ ഒട്ടേറെ വലിയ പദ്ധതികളുടെ നിര്‍മാണത്തിന് നേതൃത്വം നല്കി ജനവിശ്വാസം ആര്‍ജിച്ചിട്ടുള്ള ഇ. ശ്രീധരനെപോലൊരാളുടെ വാക്കുകളെ പൂര്‍ണമായും അവഗണിക്കുന്നതും ക്ഷീണമാകും. സില്‍വര്‍ലൈന്‍ ഭൂമിയിലൂടെ പോകുന്ന ഭാഗങ്ങളിലെല്ലാം ട്രാക്കിന്റെ ഇരുവശത്തും മനുഷ്യരും മൃഗങ്ങളും…
Read Moreമൊബൈൽ ഗെയിമിൽ ഹരം കയറി രണ്ട് വിദ്യാർഥികൾ ജീവനൊടുക്കി! സംഭവം ധർമടത്തും കതിരൂരിലും
സ്വന്തം ലേഖകൻ തലശേരി: മൊബൈൽ ഗെയിമിൽ ഹരം കയറി രണ്ട് വിദ്യാർഥികൾ ജീവനൊടുക്കി. ധർമടത്തും കതിരൂർ മലാലിലുമാണ് രണ്ട് സ്കൂൾ വിദ്യാർഥികൾ മരിച്ചത്. പ്ലസ് ടു വിദ്യാർഥിയായ ധര്‍മടം കിഴക്കെ പാലയാട് റിവർവ്യൂവിൽ റാഫി- സുനീറ ദമ്പതികളുടെ മകനും എസ്എൻ ട്രസ്റ്റ് സ്കൂൾ വിദ്യാർഥിയുമായ അദിനാന് (17), കതിരൂർ മലാൽ എകെജി വായനാശാലക്ക് സമീപത്തെ അഥർവ് (14) എന്നിവരാണ് മരിച്ചത്. തന്റെ മൊബൈൽ ഫോൺ എറിഞ്ഞ് തകർത്ത ശേഷം അദിനാൻ വിഷം കഴിക്കുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. മൊബൈൽ തകർത്ത ശേഷം മുറിക്ക് പുറത്ത് ഇറങ്ങിയ അദിനാൻ താൻ വിഷം കഴിച്ചതായി വീട്ടുകാരെ അറിയിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അദിനാന്റെ മുറിയിൽ നിന്നും സോഡിയം നൈട്രേറ്റ് കണ്ടെടുത്തു. അദിനാൻ എറിഞ്ഞു തകർത്ത മൊബൈൽ പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ച് വരികയാണ്. ധർമ്മടം സിഐ സുമേശിന്റെ നേതൃത്വത്തിലുള്ള…
Read Moreഅപകടത്തില്‍പ്പെട്ട കാറിന്റെ രഹസ്യ അറയില്‍ എംഡിഎംഎ; പയ്യന്നൂരിൽ യുവാവിനെ കുടുക്കിയത് പോലീസിന്റെ ആ കണ്ടെത്തൽ
പയ്യന്നൂര്‍: അപകടത്തില്‍പ്പെട്ട കാറിന്റെ രഹസ്യ അറയില്‍ നിന്നും എംഡിഎംഎ കണ്ടെടുത്തു. ഇതേതുടര്‍ന്ന് പഴയങ്ങാടി നെരുവമ്പ്രത്തെ മുഹമ്മദ് ജിഷാനെ (32) പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ പതിനൊന്നോടെ പെരുമ്പയിലാണ് രണ്ടുകാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്.ഇതേതുടര്‍ന്ന് അപകടമുണ്ടാക്കിയ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്ത് രേഖകള്‍ പരിശോധിച്ചപ്പോള്‍ ആര്‍സിയില്‍ നീല കളറായി രേഖപ്പെടുത്തിയിരുന്ന കാര്‍ ചുവപ്പാക്കി മാറ്റിയതായി കണ്ടെത്തി. ഇതേതുടര്‍ന്ന് യഥാര്‍ഥ വാഹനയുടമയെ പോലീസ് വിളിച്ച് വരുത്തിയതോടൊപ്പം കാര്‍ പരിശോധനാ വിധേയമാക്കിയപ്പോഴാണ് സ്റ്റിയറിംഗിന് സമീപത്ത് രഹസ്യ അറയുണ്ടാക്കി അതില്‍ വിലകൂടിയ മാരക ലഹരി വസ്തുവായ രണ്ടുഗ്രാം എംഡിഎംഎ ഒളിപ്പിച്ച് വെച്ചിരിക്കുന്നതായി കണ്ടെത്തിയത് .ഇതേതുടര്‍ന്നാണ് മുഹമ്മദ് ജിഷാനെ പയ്യന്നൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ മഹേഷ് കെ.നായര്‍ അറസ്റ്റ് ചെയ്തത്. മയക്കു മരുന്ന് കടത്തുന്നതിനിടയില്‍ ഇയാളെ മുമ്പും പിടികൂടിയിരുന്നതായി പോലീസ് പറഞ്ഞു. ലഹരി മരുന്നുകള്‍ക്ക് പുറമേ വില കൂടിയ എംഡിഎംഎ അടക്കം സിന്തറ്റിക് ഡ്രഗ്സുകള്‍…
Read Moreവൈറ്റിലയിലേക്കുള്ള റോഡില്‍ വച്ച് ബിച്ചുവിനെ കീഴ്പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും..! എഎസ്ഐയെ കുത്തിയ മോഷ്ടാവിനെ പിടികൂടുന്ന ദൃശ്യം പുറത്ത്
കൊച്ചി: കഴിഞ്ഞ ദിവസം കൊച്ചി ഇടപ്പള്ളി മെട്രോ സ്റ്റേഷനു സമീപം എളമക്കര സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ ഗിരീഷ് കുമാറിനെ പേനാക്കത്തിക്ക് കുത്തിപ്പരിക്കേല്പിച്ച ബൈക്ക് മോഷ്ടാവ് ബിച്ചുവിനെ പോലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കുന്നതിന്റെ ദൃശ്യം പുറത്ത്. ആദ്യം വൈറ്റിലയിലേക്കുള്ള റോഡില്‍ വച്ച് ബിച്ചുവിനെ കീഴ്പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെട്ടു. ഇടപ്പള്ളി ജംഗ്ഷനിലേക്കു വന്ന ബിച്ചുവിനെ അവിടെ വച്ചു പോലീസ് വളഞ്ഞിട്ടു പിടിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നാലെ ഓടിയ എഎസ്ഐ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ, ബിച്ചു എഎസ്ഐയുടെ കൈയില്‍ പേനാക്കത്തിക്ക് കുത്തി. ഇതിനിടെ മറ്റു പോലീസുകാര്‍ സാഹസികമായി കീഴടക്കുകയായിരുന്നു.
Read Moreഎഎസ്ഐയെ കുത്തിയ ബിച്ചു നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി! ഇയാള്‍ സുനിക്കൊപ്പം കാക്കനാട് ജില്ല ജയിലിലെ കഴിഞ്ഞിരുന്നത് ഒരേ സെല്ലില്‍
കൊച്ചി: ഇടപ്പള്ളിയില്‍ എഎസ്ഐയെ കുത്തിപരിക്കേല്‍പ്പിച്ച ബിച്ചു നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി. 2017 ഫെബ്രുവരിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനി ജയില്‍ ശിക്ഷ അനുഭവിക്കുന്ന സമയത്ത് ഇയാള്‍ സുനിക്കൊപ്പം കാക്കനാട് ജില്ല ജയിലിലെ ഒരേ സെല്ലിലാണ് കഴിഞ്ഞിരുന്നത്. ബിച്ചുവിനെ വിചാരണയ്ക്കായി കോടതിയില്‍ കൊണ്ടുപോയ സമയത്ത് നടന് ദിലീപിന് നല്‍കാനായി പള്‍സര്‍ സുനി കത്തുകൊടുത്തുവിട്ടത് ബിച്ചുവിന്റെ കൈവശമായിരുന്നു. ഈ കത്ത് ദിലീപുമായി ബന്ധമുള്ള ഒരാളെ ഇയാള്‍ ഏല്‍പ്പിച്ചതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിചാരണയ്ക്കുശേഷം ബിച്ചുവിനെ കേസിലെ മാപ്പു സാക്ഷിയാക്കുകയുണ്ടായി. 2016-17 കാലയളവില്‍ കളമശേരി, പാലാരിവട്ടം, തൃക്കാക്കര, ചേരാനല്ലൂര്‍ പോലീസ് സ്റ്റേഷനുകളില്‍ ഉള്‍പ്പെടെ ഇയാള്‍ക്കെതിരേ 26 ലധികം കേസുകളുണ്ടായിരുന്നു. ഇതിലാണ് ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചത്. അതേസമയം ചേരാനല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ ബിച്ചുവിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടാകും. ഇടപ്പളളിയില്‍ ബൈക്ക് മോഷ്ടാവായ ബിച്ചുവിനെ…
Read Moreപോലീസുകാരനെ കൊന്ന പ്രതിയ്ക്ക് ജയിലില്‍ വനിതാ ജഡ്ജിയുടെ ചുടുചുംബനം ! വിവാദം കത്തുന്നു…
വളരെ വിചിത്രമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പോലീസുകാരന്റെ കൊലയാളിയെ വനിതാ ജഡ്ജി ജയിലിലെത്തി ചുംബിച്ചതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിരിക്കുന്നത്. അര്‍ജന്റീനയിലാണ് സംഭവം. ജഡ്ജി ജയിലില്‍ പോയത് അപകടകാരിയായ ഒരു തടവുകാരനെ കാണാന്‍ മാത്രമല്ല, തടവുകാരന്റെ അടുത്തേക്ക് കൂടിയാണ്. ഇപ്പോള്‍ സിസിടിവിയില്‍ പതിഞ്ഞ വീഡിയോ സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകളില്‍ വൈറലായിരിക്കുകയാണ്. ഈ വനിതാ ജഡ്ജിക്കെതിരെ ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുകയാണ്. തെക്കന്‍ ചുബുട്ട് പ്രവിശ്യയിലെ ജഡ്ജിയായ മരിയേല്‍ സുവാരസ് ആണ് വിവാദ നായിക. ഇവര്‍ ഡിസംബര്‍ 29 ന് ഉച്ചകഴിഞ്ഞ് ട്രെലെവ് നഗരത്തിനടുത്തുള്ള ജയിലിലെത്തി ക്രിസ്റ്റ്യന്‍ ‘മായി’ ബസ്റ്റോസ് എന്ന കൊലപാതകിയെ ചുംബിക്കുകയായിരുന്നു. ലിപ്ലോക്ക് ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ക്രിസ്റ്റ്യന്‍ മായി ബസ്റ്റോസ്. കേസില്‍ പ്രതിക്ക് ജീവപര്യന്തം നല്‍കണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള ജഡ്ജിമാരുടെ പാനലില്‍ വനിതാ…
Read Moreമാര്‍ക്ക് വാഗ്ദാനം ചെയ്ത് 16കാരിയെ അധ്യാപകന് ബലാല്‍സംഗം ചെയ്തു ! പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും ഒന്നേകാല്‍ ലക്ഷത്തിന്റെ ആഭരണം കവര്‍ന്നു…
കൂടുതല്‍ മാര്‍ക്ക് വാഗ്ദാനം ചെയ്ത് അധ്യാപകന് പതിനാറുകാരിയെ ബലാത്സംഗത്തിനിരയാക്കിയതായി പരാതി. ഗുജറാത്തിലെ കച്ചിലാണ് സംഭവം. 46കാരനായ അധ്യാപകനെതിരെ പോലീസ് കേസ് എടുത്തു. മുണ്ട്ര പൊലീസ് ഒരു മോഷണക്കേസ് അന്വേഷിക്കുന്നതിനിടെയാണ് സംഭവം പുറത്തറിഞ്ഞത്. പ്രതിയായ സ്കൂള്‍ അധ്യാപകന് ഒക്ടോബറിലും ഡിസംബറിലും പെണ്‍കുട്ടിയെ പീഡിപ്പിച്ചതായും പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് മോഷണം നടത്താന്‍ പ്രേരിപ്പിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി. വീട്ടില്‍ നിന്ന് 1.2 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ മോഷണം പോയതായി ഡിസംബര്‍ 14ന് ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വഷണത്തില്‍ ആഭരണങ്ങള്‍ മോഷ്ടിച്ചതായി പെണ്‍കുട്ടി സമ്മതിക്കുകയും ചെയ്തു. തന്റെ അധ്യാപകനായ തക്കറിന്റെ നിര്‍ദേശപ്രകാരമാണ് മോഷ്ടിച്ചതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. എന്തിനാണ് മോഷണം നടത്തിയതെന്ന് പോലീസ് ചോദിച്ചപ്പോള്‍, പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് നല്‍കാമെന്ന് പറഞ്ഞ് അധ്യാപകന് തന്നെ രണ്ട് തവണ ബലാത്സംഗം ചെയ്തതായും വീട്ടില്‍ നിന്ന് ആഭരണങ്ങള്‍ മോഷ്ടിക്കാന്‍ നിര്‍ബന്ധിക്കുകയും…
Read More