കോഴിക്കോട്: ദുബായില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വ്ലോഗർ റിഫ മെഹ്നാസിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴുത്തിലെ അടയാളം തൂങ്ങിമരണം ശരിവയ്ക്കുന്നുവെന്നാണ് നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് അന്വേഷണസംഘത്തിന് കൈമാറി. ഇനി കിട്ടാനുള്ളത് ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം മാത്രമാണ്. ഈ മാസം ഏഴിനാണ് പാവണ്ടൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ അടക്കം ചെയ്ത റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയത്. റിഫയുടെ മരണവുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുന്ന ഭർത്താവ് മെഹ്നാസിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്. ഇയാളുടെ ഫോണടക്കം സ്വിച്ച്ഡ് ഓഫ് ആണ്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ താമരശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. റിഫയുടെ സുഹൃത്തുക്കള്‍, ദുബായില്‍ ഒപ്പം താമസിച്ചിരുന്നവര്‍, ബന്ധുക്കള്‍ എന്നിവരുടെയെല്ലാം മൊഴി രേഖപ്പെടുത്തിയിരുന്നു. ദുബായില്‍ പോസ്റ്റ്മോര്‍ട്ടം നടത്താതെയാണ് മൃതദേഹം നാട്ടില്‍ കൊണ്ടുവന്നു സംസ്കരിച്ചത്. കഴിഞ്ഞ മാര്‍ച്ച് ഒന്നിനു പുലര്‍ച്ചെയാണ് റിഫയെ ദുബായ് ജാഹിലിയയിലെ ഫ്ളാറ്റില്‍…
Read MoreDay: May 17, 2022
ക്രൂരതയ്ക്കു സഹായികൾ! ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ സംഭവം; പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ്; മുങ്ങിയതു പാസ്പോർട്ടുമായി
നിലന്പൂർ: മൈസൂരു സ്വദേശിയായ നാട്ടുവൈദ്യൻ ഷാബാ ഷെരീഫിനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ കേസിൽ ഒളിവിലുള്ള പ്രതികൾക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. നിലന്പൂർ സ്വദേശികളായ കൈപ്പഞ്ചേരി ഫാസിൽ (31), കുന്നേക്കാടൻ ഷമീം എന്ന പൊരി ഷമീം (32), പൂളക്കുളങ്ങര ഷബീബ് റഹ്മാൻ (30), കൂത്രാടൻ മുഹമ്മദ് അജ്മൽ (30), വണ്ടൂർ പഴയ വാണിയന്പലം ചീര ഷഫീക്ക് (28) എന്നിവരെ കണ്ടെത്താനാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. ക്രൂരതയ്ക്കു സഹായികൾ! ഷാബാ ഷെരീഫിനെ മാസങ്ങൾ തടങ്കലിൽ പാർപ്പിച്ച് മർദിച്ചു കൊന്നു വെട്ടിനുറുക്കി പുഴയിൽ ഒഴുക്കിയ കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ എല്ലാ ക്രൂരകൃത്യങ്ങൾക്കും സ്വദേശത്തും വിദേശത്തും സഹായികളായി നിന്നവരാണ് ഒളിവിലായ പ്രതികൾ. കേസിൽ മൊത്തം ഒന്‍പതു പ്രതികളാണുള്ളത്. മുഖ്യപ്രതി നിലന്പൂർ മുക്കട്ട ഷൈബിൻ അഷ്റഫ്(37), ഷൈബിന്റെ മാനേജരായിരുന്ന വയനാട് സുൽത്താൻ ബത്തേരി കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരൻ ഷിഹാബുദീൻ…
Read Moreമീന്‍ വലയില്‍ കുടുങ്ങിയ സാധനം കണ്ട് രാജന് ഞെട്ടി! സംശയമുണ്ടായതിനെ തുടർന്ന് പട്ടാളക്കാരായ സുഹൃത്തുക്കളെ രാജൻ വിവരം അറിയിച്ചു; ഒടുവില്‍…
മാവേലിക്കര: തെക്കേക്കര കുറത്തികാട് ഭാഗത്ത് മത്സ്യ ബന്ധനത്തിനായി തോട്ടിലേക്ക് ഇട്ട വലയിൽ കുടുങ്ങിയത് പിൻ ഔട്ട് ചെയ്യാത്ത ഗ്രനേഡ്. പല്ലാരിമംഗലം പള്ളിയാമ്പലിൽ രാജൻ്റെ വലയിലാണ് ഗ്രനേഡ് ലഭിച്ചത്. ഇന്നലെ രാത്രി 9.10 ഓടെയാണ് സംഭവം. തെക്കേക്കര വസൂരിമാല ക്ഷേത്രത്തിന് തെക്ക് വശത്തുളള തൊടിയൂർ – കണ്ടിയൂർ ആറാട്ടു കടവ് വരെയുള്ള ടി.എ കനാലിന്റെ ഭാഗത്തു വലവീശുന്നതിനിടെയാണ് ഗ്രനേഡ് ലഭിച്ചത്. കട്ടിയുള്ള ഇരുമ്പു വസ്തു വലയിൽ കുടുങ്ങിയപ്പോൾ സംശയമുണ്ടായതിനെ തുടർന്ന് സമീപവാസികളായ പട്ടാളക്കാരായ സുഹൃത്തുക്കളെ രാജൻ വിവരം അറിയിച്ചു. അവരെത്തി പരിശോധിച്ചപ്പോഴാണ് ഗ്രനേഡാണ് വലയിൽ ലഭിച്ചതെന്ന് മനസിലായത്. ഉടൻ തന്നെ പോലീസ് കൺട്രോൾ റൂ നമ്പറിൽ വിവരം അറിയിക്കുകയും കുറത്തികാട് പോലീസ് എത്തി ഗ്രനേഡ് സ്റ്റേഷനിലേക്ക് മാറ്റുകയുമായിരുന്നു. ഇന്ന് ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം ഗ്രനേഡ് നിർവീര്യമാക്കും. ഇത് മിലട്ടറി അല്ലെങ്കിൽ പോലീസിലെ സേനാ വിഭാഗങ്ങൾ…
Read Moreസംസ്ഥാനത്ത് വരുന്ന മൂന്നു ദിവസം വ്യാപക മഴയ്ക്ക് സാധ്യത; ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടും കാറ്റോടും കൂടിയ ശക്തമായ മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസം കൂടി വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടും കാറ്റോടും കൂടിയ ശക്തമായ മഴ പെയ്തേക്കും. അറബിക്കടലിലെയും ബംഗാൾ ഉൾക്കടലിലെയും ചക്രവാതച്ചുഴികളും ഇതിന്റെ സ്വാധീനഫലമായുള്ള ശക്തമായ പടിഞ്ഞാറൻ കാറ്റുമാണ് മഴയ്ക്ക് കാരണം. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. മറ്റ് ജില്ലകളിലെല്ലാം ഇന്ന് യെല്ലോ അലര്‍ട്ടാണ്. കേരളാ തീരത്ത് മത്സ്യ ബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മലയോര പ്രദേശങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. മണ്ണിടിച്ചില്‍-വെള്ളപ്പൊക്ക സാധ്യതാ പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്ന നടപടികള്‍ തുടരുകയാണ്. അടിയന്തര സാഹചര്യം നേരിടാന്‍ സംസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്ട്രോള് റൂം തുറന്നു. 1077 എന്ന നമ്പറില്‍ പൊതുജനങ്ങള്‍ക്ക് 24 മണിക്കൂറും ബന്ധപ്പെടാം. എല്ലാ…
Read Moreമംഗളൂരുവില്‍ മലയാളി യുവതിയുടെ മരണം കൊലപാതകം! ഭര്‍ത്താവ് പിടിയില്‍; കുടുക്കിയത് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
മംഗളൂരു: അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മലയാളി യുവതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. മംഗളൂരു കുമ്പള ചേതന്നഗറില് താമസിച്ചിരുന്ന എറണാകുളം സ്വദേശിനി ഷൈമ (44) ആണ് മരിച്ചത്. ഭര്‍ത്താവ് റെന്സണ് എന്ന ജോസഫ് ഫ്രാന്‍സിസി(54)നെ ഉള്ളാള്‍ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 11 നാണ് ഷൈമയെ റെന്സണ് തന്നെ ദേര്‍ലക്കട്ടെയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കുടുംബവഴക്കിനിടയില്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നായിരുന്നു ആശുപത്രി അധികൃതരോടും പോലീസിനോടും ഇയാള്‍ പറഞ്ഞത്. അന്ന് രാത്രിയോടെതന്നെ ഷൈമയുടെ മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന്, കൊച്ചിയില്‍ നിന്നെത്തിയ ബന്ധുക്കളാണ് മരണത്തില്‍ സംശയമുണ്ടെന്നു കാണിച്ച് പോലീസില്‍ പരാതി നല്‍കിയത്. ഷൈമ മരിച്ചത് അടിയേറ്റ് വിഷം അകത്തുചെന്നിട്ടില്ലെന്നും തലയ്ക്കും ആന്തരികാവയവങ്ങള്‍ക്കും ഗുരുതരമായ പരിക്കേറ്റതാണ് മരണകാരണമായതെന്നുമാണ് പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞത്. ഇതേത്തുടര്‍ന്ന് പോലീസ് കഴിഞ്ഞദിവസം റെന്സണിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. കുടുംബവഴക്കിനിടയില്‍ തന്റെ അടിയേറ്റാണ് ഷൈമ ബോധരഹിതയായതെന്ന് റെന്സണ് ചോദ്യംചെയ്യലില്‍ സമ്മതിച്ചതായി പോലീസ്…
Read Moreഎംബാപെ റയലിലേക്ക്; അഞ്ച് വർഷത്തെ കരാർ ഒപ്പിടും
മാഡ്രിഡ്: ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ സൂപ്പർ താരം കിലിയൻ എംബാപെ അടുത്ത സീസണ് മുതല്‍ സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിന് വേണ്ടി കളിച്ചേക്കും. എംബാപെയുടെ ട്രാന്‍സ്ഫര്‍ റയൽ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. 25 മില്യന്‍ യൂറോയാണ് താരത്തിന് വാർഷിക പ്രതിഫലമായി ലഭിക്കുകയെന്നാണ് റിപ്പോർട്ട്. തുടർച്ചയായി മൂന്നാം തവണയും ഫ്രഞ്ച് ലീഗ് വണ്ണിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് താരം ക്ലബ് വിടുന്നത്. അടുത്ത മാസത്തോടെ താരത്തിന്റെ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കുകയാണ്. റയലുമായി അഞ്ചുവര്‍ഷത്തെ കരാറാണ് എംബാപെ ഒപ്പുവയ്ക്കുകയെന്നാണ് റിപ്പോർട്ടുകൾ.
Read Moreഅന്നുമുതല്‍ മഞ്ജുവിന്റെ കടുത്ത ആരാധകനായിരുന്നു ഞാന്‍..! ജയസൂര്യ പറയുന്നു…
വര്‍ഷങ്ങള്‍ക്കുമുമ്പ് പത്രം എന്ന സിനിമയില്‍ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ വേഷം ചെയ്യാന്‍ ഭാഗ്യം ലഭിച്ചിരുന്നു. ആ വേഷത്തിനായി ദിവസങ്ങളോളം ഞാന്‍ സിനിമയുടെ സെറ്റില്‍ എത്തിയിട്ടുണ്ട്. അവിടെ വച്ചാണ് ഞാന്‍ ആദ്യമായി മഞ്ജു വാര്യരെ കാണുന്നത്. അന്നുമുതല്‍ അവരുടെ കടുത്ത ആരാധകനായിരുന്നു ഞാന്‍. വര്‍ഷങ്ങള്‍ക്കുശേഷം മഞ്ജുവിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായിത്തന്നെ കാണുന്നു. എന്നും ചിരിച്ച മുഖത്തോടെയാണ് ഞാന്‍ മഞ്ജുവിനെ കണ്ടിട്ടുള്ളത്. മേരി ആവാസ് സുനോയുടെ സെറ്റില്‍ വന്നപ്പോഴും മഞ്ജു വളരെ പോസിറ്റീവ് ആയിട്ടാണ് ഓരോരുത്തരോടും ഇടപെട്ടത്. ഒരു സീനിയര്‍ ആക്ടര്‍ എന്ന ചിന്തയെല്ലാം മാറ്റിവെച്ച് സംവിധായകന്റെ ഓരോ നിര്‍ദേശത്തെയും ഉള്‍ക്കൊണ്ട് അതിനനുസരിച്ച് അഭിനയിക്കുന്ന മഞ്ജുവിനെയാണ് ഞാന്‍ കണ്ടത്. ഓരോ സീനിലും അവര്‍ അഭിനയിക്കുന്നത് കാണാന്‍തന്നെ ഭയങ്കര രസമാണ്. ഓരോ സീനും വളരെ നാച്വറലായി അവതരിപ്പിക്കാനുള്ള അവരുടെ കഴിവ് ഒരേസമയം എന്നെ പ്രചോദിപ്പിക്കുകയും അദ്ഭുതപ്പെടുത്തുകയും ചെയ്തു. -ജയസൂര്യ
Read Moreപോയത് തിരിച്ചു കിട്ടുമോ? ഒന്നും കിട്ടില്ല, എന്നാല്‍ ഇതൊക്കെ അറിഞ്ഞുകൊണ്ട് നമ്മളെ വഞ്ചിക്കുന്നവരാണ് കേമന്മാര്; കുളപ്പുള്ളി ലീല വേദനയോടെ പറയുന്നത് ഇങ്ങനെ…
എന്റെ അമ്മയ്ക്ക് കലയോട് താല്പര്യം ഉണ്ടായിരുന്നു. അമ്മ കച്ചേരി പഠിച്ച ആളാണ്. ഞാന്‍ ഏഴാം ക്ലാസ് വരെയെ പഠിച്ചിട്ടുള്ളു. എങ്കിലും അതിനൊപ്പം കൈകൊട്ടി കളി പഠിച്ചിട്ടുണ്ട്. കൂടുതലായും ഞാന്‍ ചെയ്തിട്ടുള്ളത് നെഗറ്റീവ് വേഷങ്ങളാണ്. അത്തരമൊരു വേഷം കിട്ടിയാല്‍ ഞാന്‍ തന്നെ കൂതറയാവാം എന്ന് സംവിധായകരോട് പറയും. ഇപ്പോള്‍ അതിനും വിളിക്കാതെയായി. പലരും ആ പടത്തില്‍ ചേച്ചിയുണ്ട്. ഈ പടത്തില്‍ ചേച്ചിയുണ്ടെന്നൊക്കെ മാധ്യമങ്ങളിലൂടെ പറയും. മിക്കവാറും ആ പടം തിയറ്ററിലെത്തുമ്പോഴാണ് ആ പടത്തിന് എന്നെ വിളിച്ചിരുന്നതാണല്ലോ എന്നറിയുന്നത്. ഞാന്‍ പടത്തിലില്ലെങ്കിലും അതൊക്കെ റിലീസായി പോവാറുണ്ട്. ഇപ്പോള്‍ തീരെ വര്‍ക്കല്ല. ഒരു പ്രായത്തിലെത്തുമ്പോള്‍ വിവാഹം കഴിഞ്ഞോന്ന് ചോദിക്കും. അടുത്തത് കുട്ടികള്‍ ആയില്ലേ എന്നായിരിക്കും ചോദ്യം. അത് സ്വാഭാവികമാണ്. പോയതൊന്നും തിരിച്ച് കിട്ടില്ല. വരാനുള്ളത് എന്ത് എന്നു മാത്രം നോക്കിയാല്‍ മതി. എത്ര പൈസ എനിക്ക് പോയി. അത് തിരിച്ച് കിട്ടുമോ?…
Read Moreആൺകുട്ടികൾ നൃത്തം അഭ്യസിച്ചാൽ സ്ത്രൈണത വരുമോ? സ്ത്രൈണത വരാൻ മറ്റ് പല കാരണങ്ങളുമുണ്ട്; വിനീത് പറയുന്നത് ഇങ്ങനെ…
ആൺകുട്ടികൾ നൃത്തം അഭ്യസിച്ചാൽ സ്ത്രൈണത വരുമെന്നത് തെറ്റായ ധാരണയാണ്. നൃത്തം ആദ്യം ചെയ്ത് തുടങ്ങിയത് പോലും പുരുഷന്മാരാണ്. പിന്നീട് സ്ത്രീകൾക്ക് വേണ്ടി ചെറിയ മാറ്റങ്ങൾ വരുത്തിയതാണ്. ഭരതനാട്യം അതിന്റെ ചിട്ടയോടെ പഠിക്കുന്ന ഒരു ആൺകുട്ടിക്കും ഒരിക്കലും സ്ത്രൈണത വരില്ല. ഒരു ലാസ്യവും ഗ്രേസും മാത്രമാണ് ആ കുട്ടിയിൽ കാണാൻ കഴിയുന്നത്. അത് സ്ത്രൈണത എന്ന് വിശേഷിപ്പിക്കാൻ പറ്റില്ല. ഒരു പരിധിവരെ നൃത്തം പഠിച്ചാൽ സ്ത്രൈണത വരുമെന്ന ചിന്തയാണ് ചില ആൺകുട്ടികളെ എങ്കിലും നൃത്തത്തിൽ നിന്ന് മാറ്റി നിർത്തുന്നത്. സ്ത്രൈണത വരാൻ മറ്റ് പല കാരണങ്ങളുമുണ്ട്. അങ്ങനെയുള്ള ഒരു കുട്ടി ഡാൻസ് പഠിച്ചില്ലേലും സ്ത്രൈണത വരും. ക്ലാസിക് ഭരതനാട്യം അതിന്റെ ചിട്ടയോടെ പഠിക്കുന്ന ഒരു കുട്ടിക്ക് ഒരിക്കലും സ്ത്രൈണതയുണ്ടാകില്ല. നിരവധി പെൺകുട്ടികൾക്കൊപ്പം നൃത്തം പഠിക്കുമ്പോൾ അവരുടേതായ ചില രീതികൾ ആൺകുട്ടികളെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. -വിനീത്
Read Moreഇന്നത്തെക്കാലത്ത് കുട്ടികൾക്ക് പൈസയുടെ വിലയെക്കുറിച്ച് യാതൊരുവിധ അറിവുമില്ല; കിട്ടുന്ന അവസരങ്ങളെക്കുറിച്ച് യാതൊരു വിധ ബോധവുമില്ല! വൈറലായി നവ്യയുടെ പ്രഭാഷണം
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ഇഷ്ടം, നന്ദനം, കല്യാണരാമൻ എന്നീ ചിത്രങ്ങൾ മാത്രം മതി നവ്യയെ ഓർത്തിരിക്കാൻ. 2002ൽ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡും നവ്യ നേടി. മലയാളത്തിലെ മുൻനിര നായകന്മാരോടൊപ്പമെല്ലാം അഭിനയിച്ച നവ്യ, തമിഴിലും കന്നഡയിലും തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. മലയാളത്തിൽ സിനിമകൾ അധികം ചെയ്യാതെ കുറച്ച ു നാൾ ഇടവേള എടുത്തുവെങ്കിലും റിയാലിറ്റി ഷോകളിലും മറ്റും ജഡ്ജായും അതിഥിയായും ടെലിവിഷൻ പ്രേക്ഷകർക്ക് മുന്നിൽ നിരന്തരം പ്രത്യക്ഷപ്പെട്ടിരുന്നു. ഈ വർഷം പുറത്തിറങ്ങിയ ഒരുത്തീ എന്ന വി.കെ. പ്രകാശ് ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവാണ് നവ്യ നടത്തിയത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രം തന്നെയായിരുന്നു നവ്യ. ഏറെ പ്രശംസ നേടിയ ചിത്രമായിരുന്നു ഒരുത്തീ. ഇപ്പോഴിതാ നവ്യയുടെ ഏറ്റവും പുതിയ ഒരു പ്രഭാഷണമാണ് സോഷ്യൽ മീഡിയയിലൂടെ വൈറൽ ആയി മാറുന്നത്. പത്തനാപുരത്ത് ഗാന്ധിഭവനിൽ…
Read More