കൊച്ചി: വാ തുറന്നാല്‍ അബദ്ധം മാത്രം പറയുന്ന ഇ.പി. ജയരാജന് യുഡിഎഫിന്റെ ഐശ്വര്യമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കൊച്ചിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃക്കാക്കരയിലെ ഇടതു സ്ഥാനാര്‍ഥിയുടെ അശ്ലീല വീഡിയോ ഇറക്കിയത് പ്രതിപക്ഷ നേതാവാണെന്ന ആരോപണത്തില്‍ നിയമ നടപടിയുണ്ടാകും. കണ്‍വീനര്‍ സ്ഥാനത്ത് ഇരുന്നാണ് ഇക്കാര്യം പറഞ്ഞത്. അതുകൊണ്ടുതന്നെ നിയമപരമായി നേരിടും. വാക്കുകള്‍ മാറ്റി മാറ്റി പറയാനും യുഡിഎഫിന് അനുകൂലമായി കാര്യങ്ങള്‍ തിരിച്ചുവിടാനും ജയരാജനെപ്പോലെ ഒരാള്‍ വേണം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കാലത്ത് കൊമ്പുകുലുക്കി വന്ന ജയരാജന് കാല് ലക്ഷത്തിന്റെ ഭൂരിപക്ഷവും കണ്ടാണു മടങ്ങിയത്. അതിന്റെ ക്ഷീണം മാറ്റാന്‍ ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ‘അവതാരങ്ങളെ മുട്ടി നടക്കാന്‍ വയ്യാത്ത അവസ്ഥ’സമ്പന്ന പ്രവാസികളോട് മാത്രമല്ല, പാവങ്ങളോടും മുഖ്യമന്ത്രി സ്നേഹം കാട്ടണം. സിപിഎം പീഡനംമൂലം പ്രവാസികള്‍ ആത്മഹത്യ ചെയ്തപ്പോള്‍ പിണറായിയുടെ നീതിബോധം എവിടെയായിരുന്നു. ലോക കേരളസഭയില്‍ പങ്കെടുക്കാത്ത യുഡിഎഫ് നടപടി…
Read MoreDay: June 20, 2022
അഗ്നിപഥ്; അഗ്നിവീറുകൾക്ക് എല്ലാ ആനുകൂല്യങ്ങളും ചേർത്ത് വരുമാനമായി ലഭിക്കുക 23 ലക്ഷം; ജോലിക്കിടെ മരിച്ചാൽ കുടുംബത്തിന് ഒരു കോടി നഷ്ടപരിഹാരം; മറ്റ് ആനുകൂല്യങ്ങൾ ഇങ്ങനെ…
ന്യൂഡൽഹി: അഗ്നിപഥിന് എതിരേയുള്ള പ്രതിഷേധസമരങ്ങളുടെ ഭാഗമാകുന്നവർക്ക് റിക്രൂട്ട്മെന്റിന് അപേക്ഷിക്കാനാവില്ലെന്നു പ്രതിരോധ മന്ത്രാലയം. അച്ചടക്കം ഇല്ലാത്തവരെ സൈന്യത്തിന് ആവശ്യമില്ല. അപേക്ഷകരെ അഗ്നിവീർ റിക്രൂട്ട്മെന്റിനു പരിഗണിക്കുന്നതിനു രാജ്യത്തു നടന്ന ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധങ്ങളുടെയോ അക്രമങ്ങളുടെയോ ഭാഗമായിട്ടില്ലെന്നു വ്യക്തമാക്കുന്ന സത്യവാങ്മൂലം സമർപ്പിക്കണം. ഇക്കാര്യം ഉറപ്പു വരുത്തുന്നതിനു പോലീസ് കർശന പരിശോധന നടത്തും. അഗ്നിവീറുകളും മറ്റു സൈനികരും തമ്മിൽ വിവേചനമില്ല. ജോലിക്കിടെ ജീവഹാനി സംഭവിച്ചാൽ അഗ്നിവീറുകളുടെ കുടുംബാംഗങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകും. തുടക്കത്തിൽ അഗ്നിപഥ് പദ്ധതിയിലൂടെ 46,000 പേരെയാണ് തെരഞ്ഞെടുക്കുന്നത്. തുടർന്നുള്ള അഞ്ച് വർഷത്തിനുള്ളിൽ 90,000 പേരെ തെരഞ്ഞെടുക്കും. പിന്നീട് പ്രതിവർഷം 1.25 ലക്ഷം അഗ്നിവീറുകളെവരെ റിക്രൂട്ട് ചെയ്യും. നാലുവർഷത്തെ സേവനത്തിനൊടുവിൽ 11.74 ലക്ഷം രൂപ മാത്രമല്ല അഗ്നിവീറുകൾക്ക് വരുമാനമായി ലഭിക്കുക. ഇൻഷ്വറൻസ് പരിരക്ഷയ്ക്കു പുറമേ സേവന കാലഘട്ടത്തിലെ ശന്പളവും മറ്റു ആനുകൂല്യങ്ങളും ചേർത്ത് 23.24 ലക്ഷം രൂപ ലഭിക്കും.…
Read Moreവിമാനത്തിനുള്ളിലെ പ്രതിഷേധം; മൂന്നാം പ്രതിയുടെ മുൻകൂർ ജാമ്യഹർജി ഇന്ന് പരിഗണിക്കും; ആക്രമണത്തിൽ പങ്കിലെന്ന് സുനിൽ
കൊച്ചി: വിമാനത്തിനുള്ളില്‍ വച്ച് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കേസിലെ മൂന്നാം പ്രതി സുനിത് നാരായണന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഇയാള്‍. തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നും ആക്രമണത്തില്‍ പങ്കില്ലെന്നുമാണ് സുനിത്തിന്റെ വാദം. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കാണ് കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായതിനാല്‍ രാഷ്ട്രീയ വിരോധം വച്ച് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും അന്വേഷണവുമായി സഹകരിക്കാമെന്നും സുനിത്ത് പറയുന്നു. ഫർസീൻ മജീദ്, നവീൻ എന്നിവരാണ് കേസിലെ മറ്റ് രണ്ട് പ്രതികൾ. ഇവരുടെ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഹർജി ചൊവ്വാഴ്ച പരിഗണിക്കും.
Read Moreകാമുകിക്ക് കല്യാണ ആലോചനകൾ വരുന്നു; മൂന്നുവർഷത്തെ പ്രണയം അവസാനിപ്പിച്ച് തിരുവനന്തപുരത്ത് യുവാവും യുവതിയും ചെയ്തത് കണ്ട് ഞെട്ടി നാട്ടുകാർ
കല്ലറ: യുവതിയെയും യുവാവിനെയും റബ്ബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പാങ്ങോട് പുലിപ്പാറ ആണ് സംഭവം. പുലിപ്പാറ സ്വദേശിനി സുമി (18) വെഞ്ഞാറമൂട് കീഴായിക്കോണം സ്വദേശി ഉണ്ണിക്കുട്ടൻ (22) എന്നിവരാണ് മരിച്ചത്. സുമിയുടെ അകന്ന ബന്ധു കൂടിയാണ് ഉണ്ണിക്കുട്ടൻ. പോലീസ് പറയുന്നത് ഇങ്ങനെ- കഴിഞ്ഞ ദിവസം സുമിക്ക് ഒരു കല്യാണ ആലോചന വരികയും പെണ്ണ് കാണൽ നടക്കുകയും ചെയ്തിരുന്നു. ഈ സമയം സുമിയുടെ വീട്ടിൽ ഉണ്ണിയും ഉണ്ടയിരുന്നു. ഇതിന് ശേഷം ഉണ്ണിയും സുമിയും തമ്മിൽ സംസാരിച്ചത് ബന്ധുക്കൾ കണ്ട ിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രി എട്ടര മണിയോടെ ഉണ്ണിക്കുട്ടൻ സുമിയുമായി വീടിനു പുറത്തേക്ക് ഇറങ്ങിയിരുന്നു. പത്തു മണി ആയിട്ടും കാണാതെ വന്നതോടെ വീട്ടിലുള്ളവർ അന്വേഷിച്ചു ഇറങ്ങിയപ്പോഴാണ് വീടിനുസമീപത്തെ റബ്ബർ മരത്തിൽ ഉണ്ണിക്കുട്ടൻ തൂങ്ങി മരിച്ച നിലയിലും സുമിയെ നിലത്തും കാണപ്പെട്ടത്. ഉടൻ തന്നെ സുമിയേ…
Read Moreതൊണ്ടി മുതൽ മുക്കിയത് തൊണ്ടിമുതലിന് കാവലാകേണ്ടവൻ; കടുത്ത സാമ്പത്തിക പ്രതിസന്ധിവന്നപ്പോൾ അറിയാതെ കൈ തരിച്ചു; ശ്രീകണ്ഠൻ നായർ മുക്കിയത് നൂറുപവനും വെള്ളിയും…..
തിരുവനന്തപുരം: തിരുവനന്തപുരം ആര്‍ഡിഒ കോടതിയിലെ തൊണ്ടി സ്വര്‍ണം മോഷ്ടിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. മുന്‍ സീനിയര്‍ സൂപ്രണ്ട് ശ്രീകണ്ഠന് നായരെയാണ് പേരൂര്‍ക്കട പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ പേരൂര്‍ക്കടയിലെ വീട്ടില്‍ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സാമ്പത്തികബുദ്ധിമുട്ട് വന്നപ്പോഴാണ് സ്വര്‍ണം മോഷ്ടിച്ചതെന്ന് ഇയാള്‍ പോലീസിന് മൊഴി നല്കി. നൂറ് പവനില്‍ കൂടുതല്‍ സ്വര്‍ണവും വെള്ളി ആഭരണങ്ങളും പണവുമാണ് മോഷണം പോയത്. കഴിഞ്ഞ മാസം 31ന് സബ് കളക്ടറുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. തൊണ്ടിമുതലുകളുടെ ചുമതലയുള്ള സീനിയര്‍ സൂപ്രണ്ടായി ഒരു വര്‍ഷത്തോളം ശ്രീകണ്ഠൻ നായര്‍ പ്രവര്‍ത്തിച്ചിരുന്നു. ഇക്കാലയളവിലാണ് മോഷണം നടന്നത്. 2020 മാര്‍ച്ചിലാണ് ഈ പദവിയിലേക്ക് എത്തിയത്. 2021 ഫെബ്രുവരിയിൽ ഇതേ പദവിയിലിരുന്ന് വിരമിക്കുകയും ചെയ്തു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ഇദ്ദേഹത്തെ പോലീസ് സംശയിച്ചിരുന്നു.
Read More