കോട്ടയം: ഇതരസംസ്ഥാന തൊഴിലാളി വെട്ടേറ്റുമരിച്ച സംഭവം മുൻ വൈരാഗ്യത്തെത്തുടർന്നുണ്ടായ തർക്കമെന്ന് പോലീസ്. ഇന്നലെ കോട്ടയം നാഗന്പടത്താണ് ഇതരസംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തിൽ ഒറീസ ബരംപൂർ സ്വദേശി ശിശിറാ (30) മരിച്ചത്. പ്രതിയായ ഒറീസ ബരംപൂർ സ്വദേശി രാജേന്ദ്ര റെഡി (40) യെ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. മുൻവൈരാഗ്യത്തെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ തന്നെ ആക്രമിക്കുമെന്ന് ഭയന്ന രാജേന്ദ്ര റെഡി ശിശിറിനെ വെട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രാജേന്ദ്ര റെഡി ഒരു വർഷം മുന്‍പും ശിശിർ മൂന്ന് മാസം മുന്‍പുമാണ് കേരളത്തിലെത്തിയത്. രാജേന്ദ്ര റെഡി നാഗന്പടം ഉഴത്തിൽ ലെയ്നിലും ശിശിർ തിരുവഞ്ചൂരിലുമാണ് താമസിക്കുന്നത്. ഇരുവരും ബരംപൂറിലെ അയൽവാസികളാണ്. നാട്ടിൽവെച്ച് ശിശിർ രാജേന്ദ്ര റെഡിയുടെ ഭാര്യയെയും മക്കളെയും കളിയാക്കുകയും ആക്രമിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് ഇയാൾ കേരളത്തിലേക്ക് വന്നത്. ശിശിർ രാജേന്ദ്ര റെഡിയെ ഫോണ്‍ വിളിച്ച് പ്രകോപനപരമായ രീതിയിൽ മുന്‍പ് സംസാരിച്ചിരുന്നു. ഇന്നലെ രാജേന്ദ്ര…
Read MoreDay: June 20, 2022
വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം സുരക്ഷിതമായി പുറത്തെത്തിച്ചു ! എന്നാല്‍ ഗൂഗിള്‍ മാപ്പ് ചതിച്ചതോടെ ചെന്നു പെട്ടത് പോലീസിന്റെ മുമ്പില്‍…
നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്തിയ ഒന്നര കിലോഗ്രാം സ്വര്‍ണം വാഹനപരിശോധനയ്ക്കിടെ പോലീസ് പിടികൂടി. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. അഴീക്കോട് ചെമ്മാത്ത്പറമ്പില്‍ സബീല്‍ (44), മലപ്പുറം വള്ളുമ്പറം തൊണ്ടിയില്‍ നിഷാജ് (27) എന്നിവരാണ് അറസ്റ്റിലായത്. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് കടത്തിയ സ്വര്‍ണം മലപ്പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പോലീസിന്റെ പിടി വീഴുന്നത്. നിഷാജാണ് സ്വര്‍ണം കൊണ്ടുപോയത്. ദുബായില്‍ നിന്ന് സ്വര്‍ണം കൊണ്ടുവന്നത് അഴീക്കോട് സ്വദേശി സബീല്‍ ആണെന്നും പോലീസ് വ്യക്തമാക്കി. ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത നിഷാജിന് വഴിതെറ്റി പോലീസിന്റെ മുന്നില്‍ച്ചെന്നു ചാടുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ അഴീക്കോട് ജെട്ടിയില്‍ പോലീസ് വാഹനപരിശോധന നടത്തുന്നതിനിടെയാണ് നിഷാജ് പിടിയിലായത്. മലപ്പുറം രജിസ്ട്രേഷനിലുള്ള കാറിലാണ് ഇയാള്‍ വന്നത്. വിവരമറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ച സബീലിനെ അണ്ടത്തോട് ഭാഗത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. സുഹൃത്തിന്റെ കാറില്‍ കുടുംബത്തോടൊപ്പം രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു സബീല്‍. പശ ചേര്‍ത്ത് സ്വര്‍ണത്തരികള്‍ പിടിപ്പിച്ച…
Read Moreഅന്ന് 600 പേര്‍ക്ക് മൂന്നു മാസം ഭക്ഷണം നല്കിയ ആളാണ് യൂസഫ് അലി ! ഇനിയൊരു മുസ്ലിംലീഗ് നേതാവും യൂസഫലിയെ വിമര്‍ശിക്കില്ല…
എംഎ യൂസഫലിയെ ഇനിയൊരു കാരണവശാലും വിമര്‍ശിക്കരുതെന്ന നിര്‍ദ്ദേശം നേതാക്കള്‍ക്കു നല്കി ലീഗ് നേതൃത്വം. ലോക കേരള സഭ ബഹിഷ്കരണത്തില്‍ പ്രതിപക്ഷ നിലപാട് ന്യായീകരിച്ചും പ്രതിപക്ഷത്തെ വിമര്‍ശിച്ച എം.എ.യൂസഫലിയെ തള്ളാതെയും മുസ്ലിം ലീഗ് നേതൃത്വം പരസ്യമായി രംഗത്ത് വന്നത് കരുതലിന്റെ ഭാഗമാണ്. യൂസഫലി ആദരണീയ വ്യക്തിത്വമാണ്. അദ്ദേഹം പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും പ്രതിപക്ഷം നടപ്പാക്കിയത് യുഡിഎഫ് നയമാണെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യൂസഫലി ബിസിനസ്സുകാരന് മാത്രമല്ല. ധാരാളമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തി കൂടിയാണ് യൂസഫലി. ലീഗിനെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെന്നും തങ്ങള്‍ പറഞ്ഞു. ലോക കേരളസഭ ബഹിഷ്കരിച്ച പ്രതിപക്ഷ നിലപാടിനെ ലോക കേരളസഭയില്‍ പങ്കെടുത്ത് എം.എ. യൂസഫലി വിമര്‍ശനമുന്നയിച്ചിരുന്നു. ലീഗ് നേതാവ് കെ.എം. ഷാജി ഇതിന് പരോക്ഷമായി കടുത്തഭാഷയില്‍ മറുപടിയും നല്‍കിയിരുന്നു. ഈ മറുപടി ചര്‍ച്ചയായ…
Read Moreപേട്ട-എസ്എന്‍ ജംഗ്ഷന് സർവീസിന് അനുമതി; കൊച്ചി മെട്രോ ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ
കൊച്ചി: കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ പേട്ട മുതല്‍ എസ്എന്‍ ജംഗ്ഷന് വരെയുള്ള പാതയ്ക്ക് മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറുടെ അന്തിമ സുരക്ഷാ അനുമതി ലഭിച്ചു. ഇനി ഈ പാതയിലൂടെ യാത്രാ സര്‍വീസുകള്‍ ആരംഭിക്കാം. ഈ മാസം ആദ്യം സുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തില്‍ പാതയില്‍ സുരക്ഷാ പരിശോധനയും ട്രെയിന്‍ ഓടിച്ചുള്ള പരിശോധനയും നടത്തിയിരുന്നു. കൊച്ചി മെട്രോറെയില്‍ നേരിട്ട് ഏറ്റെടുത്തു 453 കോടി നിര്‍മാണ ചെലവില്‍ നിര്‍മിച്ച ആദ്യപാതയാണിത്. പുതിയ പാതയില്‍ സര്‍വീസ് ആരംഭിക്കുന്നതോടെ കൊച്ചി മെട്രോ ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെയാകും. പേട്ട-എസ്എന്‍ ജംഗ്ഷന് പാത 1.8 കിലോമീറ്ററാണ്. വടക്കേകോട്ട, എസ്എന്‍ ജംഗ്ഷന് എന്നീ രണ്ടു സ്റ്റേഷനുകളാണ് പുതിയ പാതയിലുള്ളത്. ഇതോടെ മെട്രോയിലെ സ്റ്റേഷനുകളുടെ എണ്ണം 24 ആകും. 4.3 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള വടക്കേ കോട്ടയിലേതാണ് നിലവിലുള്ളതില്‍ ഏറ്റവും വലിയ സ്റ്റേഷന്.
Read Moreസ്വർണക്കടത്ത് കേസ് ; സ്വപ്ന കസ്റ്റംസിന് നൽകിയ രഹസ്യമൊഴി ആവശ്യപ്പെട്ട് ഇ.ഡി.
കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് കസ്റ്റംസിനു നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ ഹർജി കൊച്ചിയിലെ സാന്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതി ഇന്ന് പരിഗണിക്കും. ഡോളർ കടത്ത് കേസിലും സ്വർണക്കടത്ത് കേസിലും കസ്റ്റംസ് കസ്റ്റഡിയിലിരിക്കെയാണ് സ്വപ്ന രഹസ്യമൊഴി നൽകിയത്. ഈ മൊഴി പകർപ്പ് ആവശ്യപ്പെട്ട് നേരത്തെ ഇ.ഡി നൽകിയ ഹർജി കോടതി തള്ളിയിരുന്നു. അന്വേഷണം നടക്കുന്നതിനാൽ മറ്റ് ഏജൻസികൾക്ക് മൊഴി പകർപ്പ് നൽകാനാകില്ലെന്നായിരുന്നു കോടതി നിലപാട്. എന്നാൽ നിലവിൽ അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ ഈ പകർപ്പ് വേണമെന്നാണ് ഇഡി ആവശ്യപ്പെട്ടിട്ടുള്ളത്.
Read Moreകുവൈറ്റിലേക്ക് മനുഷ്യക്കടത്ത്: യുവതികളെ ഷാർജയിൽ എത്തിച്ചിരുന്നത് അജുമോൻ; പിന്നെയെല്ലാം ആസൂത്രണം ചെയ്തിരുന്നത് മജീദ്; നിർണായക വിവരം തേടി പോലീസ്
കൊച്ചി: കുവൈറ്റിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി പത്തനംതിട്ട അജു ഭവനിൽ അജുമോനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി എറണാകുളം സൗത്ത് പോലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. ഇയാളെ കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷമാകും കേസിൽ കൂടുതൽ നടപടികൾ ഉണ്ടാകുക. ഇയാളിൽനിന്ന് നിർണായ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. കേസിൽ വിദേശത്ത് ഒളിവിൽ കഴിയുന്ന മുഖ്യ ആസൂത്രകൻ കണ്ണൂർ തളിപ്പറന്പ് സ്വദേശി മജീദിനെ കണ്ടെത്തുന്നതിനും അജുമോൻ നൽകുന്ന വിവരങ്ങൾ നിർണായകമാകും. അജുമോൻ ശനിയാഴ്ചയാണ് സാന്പത്തിക കുറ്റങ്ങൾ അന്വേഷിക്കുന്ന എറണാകുളം എസിജഐം കോടതിയിൽ ഹാജരായത്. അതേസമയം ഈ കേസിൽ മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള വകുപ്പ് ചുമത്തിയതോടെ അന്വേഷണം എൻഐഎ ഏറ്റെടുത്തേക്കും. പശ്ചിമകൊച്ചി സ്വദേശിനിയുടെ പരാതിയിൽ നേരത്തെ പോലീസ് മനുഷ്യക്കടത്ത് കുറ്റങ്ങൾക്കുള്ള വകുപ്പായ ഐപിസി 370 ചുമത്തിയിരുന്നില്ല. എൻഐഎ അജുമോന്റെ മൊഴി രേഖപ്പെടുത്തുമെന്നും സൂചനയുണ്ട്. പ രാതിക്കാരിയുടെ മൊഴി കഴിഞ്ഞ…
Read Moreഒപ്പം കഴിഞ്ഞിരുന്നയാളെ വീട്ടമ്മ കമ്പിവടിക്ക് അടിച്ചുകൊന്നു; ആറുമാസം മുമ്പ് നാടും വീടും ഉപേക്ഷിച്ച് രജനിക്കൊപ്പം കൂടെ ചേർന്നയാൾ
കൂടല്‍ (പത്തനംതിട്ട): ഒപ്പം താമസിച്ചിരുന്നയാളെ വീട്ടമ്മ കമ്പി വടി കൊണ്ട് തലയ്ക്കടിച്ചു കൊന്നു.കൊട്ടാരക്കര നെടുവത്തൂര്‍ സ്വദേശി ശശിധരന് പിള്ള(50) യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കൂടല്‍ നെല്ലിമുരുപ്പ് കോളനിയില്‍ നെല്ലിമുരുപ്പ് വീട്ടില്‍ രജനി (44)യെ പോലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവ് ഉപേക്ഷിച്ച രജനി മകനുമൊപ്പമാണ് കോളനിയില്‍ താമസിച്ചിരുന്നത്. ആറു മാസം മുമ്പാണ് ശശിധരന് പിള്ള ഇവര്‍ക്കൊപ്പം താമസം തുടങ്ങിയതെന്നു പറയുന്നു. നാടും വീടും ഉപേക്ഷിച്ച് വന്നയാളാണ് ഇദ്ദേഹം. ഇന്നലെ വൈകുന്നേരം നാലോടെയാണ് ശശിധരന് പിള്ളയുടെ തലയ്ക്ക് രജനി കമ്പിവടി കൊണ്ട് അടിച്ചത്. ആദ്യം കോന്നി താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. രാത്രിയില്‍ മരിച്ചു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തുമെന്ന് കൂടല്‍ ഇന്‍സ്പെക്ടര്‍ ജി. പുഷ്പകുമാര്‍ അറിയിച്ചു.
Read Moreമെയിന്‍ പരിപാടി അലറി കരയുന്നത് ! കിട്ടുന്നത് വന്‍ പ്രതിഫലം; യുവതി കാശുണ്ടാക്കുന്നതിങ്ങനെ…
ദുഃഖം സഹിക്കാന്‍ കഴിയാതെ വരുമ്പോള്‍ ആളുകള്‍ അലറിക്കരയുന്നത് പതിവാണ്. ഇങ്ങനെയുള്ള കരച്ചില് കാണുന്നവര്‍ക്കും വിഷമമുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍ ആഷ്ലി പെല്‍ഡണ്‍ എന്ന യുവതിയുടെ ജീവിതത്തില്‍ അലറി കരയുന്നത് ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ്. കാരണം ആഷ്ലിയുടെ ജോലി തന്നെ അലറി കരയുക എന്നതാണ്. സിനിമയിലെ ഒരു സ്ക്രീമിംഗ് ആര്‍ട്ടിസ്റ്റാണ് ആഷ്ലി. സിനിമയ്ക്കും സീരിയലുകള്‍ക്കും വേണ്ടി അലറി വിളിയ്ക്കുന്നതാണ് ആഷ്ലിയുടെ ജോലി. മണിക്കൂറുകളോളം മൈക്കിന് മുന്നില്‍ തൊണ്ട പൊട്ടുന്ന പോലെ നിലവിളിയ്ക്കുകയാണ് ആഷ്ലി ചെയ്യുന്നത്. ഹൊറര്‍ സിനിമകളില്‍ പ്രേതത്തെ കണ്ട് കരയുന്നതും, നൈരാശ്യം മൂത്ത് പൊട്ടി കരയുന്നതും ആഷ്ലി ചെയ്യുന്നു. ആഷ്ലിയുടെ പല രീതിയിലുള്ള നിലവിളികള്‍ റെക്കോര്‍ഡ് ചെയ്ത് സിനിമകളിലും ടിവി ഷോകളിലും ഉപയോഗിക്കുന്നു. ഈ മേഖലയിലേക്ക് എത്തുന്നതിന് മുന്‍പ് ആഷ്ലി 40-ലധികം സിനിമകളിലും ടിവി സീരിയലുകളിലും അഭിനയിച്ചിരുന്നു. എന്നാല്‍ അഭിനയം മടുത്തതോടെയാണ് ആഷ്ലി ഡബ്ബിംഗ് രംഗത്തേയ്ക്ക് എത്തിയത്. ഏഴ്…
Read Moreഒരു കാലത്ത് ശ്രീലങ്കന്‍ ക്രിക്കറ്റിലെ മിന്നുംതാരം ! ഇന്ന് ചായയും ബണ്ണും ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നു…
ശ്രീലങ്കയിലെ പെട്രോള്‍ പമ്പിനു മുമ്പില്‍ വരി നിന്നവര്‍ക്ക് ചായയും ബണ്ണും വിതരണം ചെയ്യുന്ന മുന്‍ ലങ്കന്‍ ക്രിക്കറ്റര്‍ റോഷന് മഹാനാമയുടെ ചിത്രം ചര്‍ച്ചയാവുകയാണ്. വാര്‍ഡ് പ്ലേസ്, വിജെറമ മേഖലയിലാണ് താരം ശനിയാഴ്ച ഭക്ഷണവുമായി എത്തിയത്. ഇതുമായി ബന്ധപ്പെട്ട കുറിപ്പും ചിത്രവും അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചു. മീല്‍സ് ഫോര്‍ ആള് എന്ന പദ്ധതിക്കു കീഴിലായിരുന്നു മഹാനാമയുടെ ഭക്ഷണ വിതരണം. അയാതി എന്ന സംഘടനയാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. ലങ്കയിലെ നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് മുമ്പും ഭക്ഷണ വിതരണത്തില്‍ സജീവമാണ് റോഷന് മഹാനാമ. പ്രതിസന്ധിക്കാലത്ത് രാജ്യത്തെ നിരവധി സ്ഥലങ്ങളില്‍ ഇദ്ദേഹം സഹായ ഹസ്തവുമായി എത്തിയിരുന്നു. 1996ല്‍ ലങ്ക ലോകകപ്പ് ജയിച്ച വേളയില്‍ ടീമിലെ പ്രധാനപ്പെട്ട അംഗമായിരുന്നു മഹാനാമ. കളി നിര്‍ത്തിയ ശേഷം ഐസിസി മാച്ച് റഫറിയായി. ടെസ്റ്റ് ചരിത്രത്തിലെ ആദ്യത്തെ രാപകല്‍ മത്സരത്തിന്റെ റഫറിയായിരുന്നു. ലങ്കയിലെ പ്രതിസന്ധിയില്‍ നേരത്തെ നിരവധി…
Read Moreമരണത്തിലും അഞ്ചുപേര്‍ക്ക് പുതുജീവിതമേകി ജിജിത് യാത്രയായി; തീരാവേദനയ്ക്കിടയിലും അവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതം നൽകി കുടുംബാംഗങ്ങൾ
കൊച്ചി: അഞ്ചുപേര്‍ക്കു പുതുജീവിതമേകി ജിജിത് യാത്രയായി. വാഹനാപകടത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സ്ഥിരീകരിച്ച തൃശൂര്‍ വരന്തരപ്പിള്ളി ചുള്ളിപറമ്പില്‍ ജിജിത്തിന്റെ(39) കുടുംബമാണ് തീരാവേദനയ്ക്കിടയിലും അവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതം പ്രകടിപ്പിച്ചുകൊണ്ട് മാതൃകയായത്. ജിജിത്തിന്റെ കരള്‍ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന രോഗിക്കായി ദാനം ചെയ്തു. പാന്‍ക്രിയാസും വൃക്കകളും കോര്‍ണിയകളും വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലിരിക്കുന്ന രോഗികള്‍ക്കും, തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഗവണ്മെന്റെ പൂളിലേക്കും ദാനം ചെയ്തു. ജൂണ്‍ 14നു രാത്രി 10.30 ഓടെ തൃശൂര്‍ പുതുക്കാട് വന്തരപ്പിള്ളിക്കു സമീപമാണ് ജിജിത്തിനെ നാട്ടുകാര്‍ അബോധാവസ്ഥയില്‍ കണ്ടെത്തുന്നത്. രാത്രി തിരികെ വീട്ടിലേക്കു വരും വഴി ബൈക്ക് തെന്നി വീണാണ് അപകടമുണ്ടായതെന്നു കരുതുന്നു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ജിജിത്തിനെ 15നാണ് രാജഗിരി ആശുപത്രിയിലേക്ക് എത്തിക്കുന്നത്. രാജഗിരി ആശുപത്രി ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. ജഗത്ലാല്‍ ഗംഗാധരന്റെയും, കണ്‍സള്‍ട്ടന്റ് ഡോ. ജോ ലിയോ മാര്‍ഷലിന്റെയും കീഴില്‍…
Read More