കോട്ടയം: വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തതിൽ പ്രതിഷേധിച്ച് കോട്ടയത്തു യൂത്ത്കോണ്‍ഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് ഏറ്റുമുട്ടലിൽ കലാശിച്ചു. യൂത്ത്കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി, കെപിസിസി സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളി എന്നിവർക്കു പരിക്കേറ്റു. യൂത്ത്കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്കു നടത്തിയ മാർച്ചാണു സംഘർഷത്തിൽ കലാശിച്ചത്. ഇന്നലെ രാത്രി 7.30നാണു സംഭവം. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ നഗരത്തിൽനിന്നു മുദ്രാവാക്യം മുഴക്കി സിപിഎം ഓഫീസിലേക്കു പോവുകയായിരുന്നു. ഈ സമയം സിഐടിയു, മോട്ടോർ തൊഴിലാളി യൂണിയൻ ഓഫീസ് പരിസരത്തുനിന്നു ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ പഴയ പോലീസ് സ്റ്റേഷൻ വഴി മുദ്രാവാക്യം വിളികളുമായി എത്തി. ഇതിനിടെ കല്ലേറുമുണ്ടായി.ഇരുന്പുവടി പോലുള്ള ആയുധമുപയോഗിച്ചുള്ള ആക്രമണത്തിൽ ചിന്റുവിനും കുഞ്ഞ് ഇല്ലംപള്ളിക്കും പരിക്കേൽക്കുകയായിരുന്നു. നെറ്റിയിലാണ് ഇരുവർക്കും പരിക്കേറ്റിരിക്കുന്നത്. കുഞ്ഞ് ഇല്ലംന്പള്ളിയെ ഉടൻതന്നെ ജില്ലാ ആശുപത്രിയിലേക്കു…
Read MoreDay: June 25, 2022
തൃക്കാക്കര മണ്ഡലത്തിലെ ഓരോ വീടും കയറിയിറങ്ങി മന്ത്രിമാരുടെ വാഗ്ദാന പെരുമഴ; എന്റെ പണി എളുപ്പമാക്കിയെന്ന് ഉമ തോമസ്
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പു കാലത്ത് എല്ലാ മന്ത്രിമാരും മണ്ഡലത്തിലെ ഓരോ വീടും കയറിയിറങ്ങി വോട്ടര്‍മാരുടെ പരാതികള്‍ നേരിട്ടു കേട്ട് പരിഹാരം ഉറപ്പു നല്കിയതിനാല് തന്റെ പണി എളുപ്പമായെന്ന് തൃക്കാക്കര എംഎല്‍എ ഉമ തോമസ്. അവര്‍ ജനത്തിനു കൊടുത്ത വാക്കു പാലിക്കുമെന്നു തന്നെ വിശ്വസിക്കുന്നു. ഇത്രയധികം മന്ത്രിമാരുടെ പിന്തുണയുള്ളപ്പോള് മണ്ഡലവികസനത്തെക്കുറിച്ചു തനിക്കു യാതൊരു ആശങ്കയുമില്ലെന്നും ഉമ പറഞ്ഞു. പ്രതിപക്ഷ എംഎല്‍എയെന്ന നിലയില്‍ മണ്ഡലവികസനത്തിനു സര്‍ക്കാരിന്റെ പിന്തുണയുണ്ടാകുമോ എന്നു ചോദിച്ചപ്പോഴായിരുന്നു നര്‍മത്തില്‍ പൊതിഞ്ഞ മറുപടി. തെരഞ്ഞെടുപ്പുകാലത്ത് എതിര് സ്ഥാനാര്‍ഥി ജോ ജോസഫിനെതിരായ വ്യക്തിഹത്യ ശരിയായിരുന്നോ എന്ന ചോദ്യത്തോട്, ഒരു വിധവയായ തനിക്കല്ലേ ആദ്യം വ്യക്തിഹത്യ നേരിടേണ്ടിവന്നത് എന്നായിരുന്നു ഉമയുടെ മറുചോദ്യം. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ വാക്കുകള്‍കൊണ്ട് എന്നെ വേദനിപ്പിച്ചില്ലേ. ജോ ജോസഫിനെതിരേ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതു നടക്കാന്‍ പാടില്ലാത്ത സംഭവമാണ്. ഇതിനുപിന്നില്‍ ആരാണെങ്കിലും അന്വേഷിച്ചു കണ്ടെത്തി നിയമത്തിനുമുന്നില്‍ കൊണ്ടുവരണം. ജോ. ജോസഫ് എന്നല്ല,…
Read Moreഗുജറാത്ത് കലാപക്കേസ്: മോദിക്ക് സുപ്രീംകോടതിയുടെ ക്ലീൻ ചിറ്റ്; സാക്കിയ ജാഫ്രിയുടെ ഹർജി തള്ളി; ടീസ്റ്റ സെറ്റൽവാദിനും വിധിയിൽ വിമർശനം
സെബി മാത്യുന്യൂഡൽഹി: ഗുജറാത്ത് കലാപക്കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയതു ശരിവച്ച് സുപ്രീംകോടതി. മോദിയെ കുറ്റവിമുക്തനാക്കിയതിനെതിരേ കലാപത്തിൽ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി എഹ്സാൻ ജാഫ്രിയുടെ പത്നി സാക്കിയ ജാഫ്രി നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ഗുജറാത്ത് കലാപത്തിൽ അന്നു സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് മജിസ്ട്രേറ്റ് കോടതി ശരിവച്ചിരുന്നു. പിന്നീട് ഹൈക്കോടതിയും ഇക്കാര്യം ശരിവച്ചതോടെയാണ് സാക്കിയ ജാഫ്രി സുപ്രീംകോടതിയെ സമീപിച്ചത്. ഗുജറാത്ത് കലാപത്തിനു പിന്നിൽ ഉന്നതതല ഗൂഢാലോചന ഉണ്ടെന്ന ആരോപണം ശരിവച്ചാൽ ഗോധ്ര കൂട്ടക്കൊലയും ഒരു വലിയ ക്രിമിനൽ ഗൂഢാലോചനയുടെ ഫലമാണെന്നു പറയേണ്ടിവരും. അത്തരം ആരോപണങ്ങളും വീക്ഷണങ്ങളും തികച്ചും അപഹാസ്യമാണെന്നാണ് 452 പേജുള്ള വിധിയിൽ സുപ്രീംകോടതി ഇന്നലെ വ്യക്തമാക്കിയത്. കേസിൽ നരേന്ദ്ര മോദി ഉൾപ്പെടെ 63 പേരെ വിചാരണ ചെയ്യാൻ തക്ക തെളിവുകളില്ലാത്തതിനാൽ അന്വേഷണം അവസാനിപ്പിക്കുന്നു…
Read More