ന്യൂഡൽഹി: അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ തിളങ്ങിയ മലയാള സിനിമാലോകം. അകാലത്തിൽ അന്തരിച്ച സച്ചിക്ക് മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ചതാണ് ഏറ്റവും ശ്രദ്ധേയം. “അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിനാണ് സച്ചിക്ക് പുരസ്കാരം ലഭിച്ചത്. ഇതേ ചിത്രത്തിലെ അഭിനയത്തിന് ബിജുമേനോൻ മികച്ച സഹനടനുള്ള പുരസ്കാരവും ചിത്രത്തിലെ ടൈറ്റിൽ ഗാനം പാടിയ നഞ്ചിയമ്മ മികച്ച ഗായികയ്ക്കുള്ള പുരസ്കാരവും സ്വന്തമാക്കി. അയ്യപ്പനും കോശിക്കും വേണ്ടി സംഘട്ടനം ഒരുക്കിയ മാഫിയ ശശി, രാജശേഖർ, സുപ്രീം സുന്ദർ എന്നിവർക്കാണ് മികച്ച ആക്ഷൻ കൊറിയോഗ്രാഫർക്കുള്ള പുരസ്കാരം. “സൂരറൈപോട്ര്’ എന്ന തമിഴ് ചിത്രത്തിലൂടെ യുവനടി അപർണ ബാലമുരളി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടതും മലയാളത്തിന് അഭിമാനമായി. മികച്ച മലയാളം ചിത്രമായി “തിങ്കളാഴ്ച നല്ല ദിവസം’ തെരഞ്ഞെടുക്കപ്പെട്ടു. പ്രസന്ന സത്യനാഥ് ഹെഗ്ഡെയാണ് ചിത്രം സംവിധാനം ചെയ്തത്. മികച്ച പ്രൊഡക്ഷൻ ഡിസൈനിംഗിനുള്ള പുരസ്കാരം “കപ്പേള’ എന്ന ചിത്രം സ്വന്തമാക്കി.…
Read MoreDay: July 22, 2022
കാർപൽ ടണൽ സിൻഡ്രോം ;ഷർട്ടിന്റെ ബട്ടൻസ് ഇടുന്നതു പോലും പ്രയാസകരമാകുന്ന അവസ്ഥ!
കാർപൽ ടണൽ സിൻഡ്രോം ബാധിച്ച ഒരു വ്യക്തിയുടെ പ്രതിദിന പ്രവർത്തനങ്ങൾ താറുമാറാകും എന്നതു വാസ്തവം തന്നെയാണ്. കാർപൽ ടണൽ സിൻഡ്രോം, ഒരു ഷർട്ടിന്റെ ബട്ടൻസ് ഇടുന്നതു മുതൽ ഒരു കുപ്പിയുടെ അടപ്പ് തിരിച്ച് അടയ്ക്കുന്നതു പോലെയുള്ള ലളിതമായ ജോലികൾ പോലും പൂർത്തിയാക്കുന്നത് ബുദ്ധിമുട്ടാക്കും. സ്ഥിരമായിആവർത്തിച്ചുള്ള ജോലികൾ ചെയ്യുന്നവർക്കും ഈ രോഗം ബുദ്ധിമുട്ടുണ്ടാക്കുന്നു. അമിതവണ്ണം, ഗർഭനിരോധന മരുന്നുകളുടെ ഉപയോഗം, ഹൈപ്പോതൈറോയ ്ഡിസം, സന്ധിവാതം, പ്രമേഹം, ആഘാതം എന്നിവ ഉൾപ്പെടെ കൈത്തണ്ടയിലെ മീഡിയൻ ഞരമ്പിൽ സമ്മർദം ചെലുത്തുന്ന ഏത് അവസ്ഥയുമായും കാർപൽ ടണൽ സിൻഡ്രോമുമായി ബന്ധപ്പെട്ടിരിക്കുന്നു. കംപ്യൂട്ടറിൽ നിരന്തരമായി ജോലി ചെയ്യുക, അല്ലെങ്കിൽ അമിതമായ ബലം, വൈബ്രേഷൻ എന്നിവ നേരിടേണ്ടി വരുന്നതും കാരണമാവാം. ഏതു തരത്തിലുള്ള ജോലികൾ കാർപൽടണൽ സിൻഡ്രോമിനു കാരണമാകാം?* ധാരാളം ടൈപ്പിംഗ് ആവശ്യമുള്ള ഓഫീസ് ജോലികൾ.* ധാരാളം കീബോർഡിംഗ് അല്ലെങ്കിൽ ഡാറ്റ എൻട്രി ആവശ്യമായ സാങ്കേതിക ജോലികൾ.*…
Read Moreകണ്ണവത്ത് വിദ്യാർഥികളെ സ്കൂളിനുള്ളിൽ കയറി മുഖംമൂടി സംഘം ആക്രമിച്ചു; രണ്ടു വിദ്യാർഥികൾക്ക് പരിക്ക്
കൂത്തുപറമ്പ്: മുഖംമൂടി ധരിച്ചെത്തിയ നാലംഗസംഘത്തിന്റെ മർദനത്തിൽ കണ്ണവം യുപി സ്കൂളിലെ രണ്ട് വിദ്യാർഥികൾക്ക് പരിക്ക്. അഞ്ചാം ക്ലാസ് വിദ്യാർഥികളായ കണ്ണവം പഴശിമുക്കിലെ എം.സൂര്യകൃഷ്ണ (11), പറമ്പുക്കാവ് കോളനിയിലെ റിജിൽ അനീഷ് (11) എന്നിവരെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ വിദ്യാർഥികൾ സ്കൂളിലെത്തിയപ്പോഴാണ് സംഭവം. സ്കൂളിലേക്ക് അതിക്രമിച്ച് കയറിയ സംഘം വിദ്യാർഥികളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ വിദ്യാർഥിയുടെ രക്ഷിതാവ് പറഞ്ഞു. സ്കൂളിന്റെ പിൻഭാഗത്തെ മതിൽ ചാടിക്കടന്നാണ് അക്രമികൾ സ്കൂളിനുള്ളിൽ കയറിയത്. മറ്റ് വിദ്യാർഥികൾ ഇല്ലാത്ത ക്ലാസ് മുറിയിൽ വെച്ചാണ് സംഘം വിദ്യാർഥികളെ മർദിച്ചത്. മർദനമേറ്റ ഒരു വിദ്യാർഥി കുഴഞ്ഞ് വീഴുകയും ചെയ്തു.സംഭവത്തിന്റെ തലേ ദിവസം വിദ്യാർഥികൾ തമ്മിൽ ചെറിയ തോതിലുള്ള വാക്കുതർക്കം ഉണ്ടായിരുന്നു. ഇതിന് തുടർച്ചയായിട്ടായിരുന്നു ഇന്നലത്തെ അക്രമം.ബാലാവകാശ കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്. കണ്ണവം ഇൻസ്പെക്ടർ എം. സജിത്തിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.
Read Moreമങ്കിപോക്സ് ; കൊച്ചിയിൽ ലക്ഷണം കണ്ടെത്തിയ നാലു പേരിൽ ഒരാൾക്ക് ചിക്കൻപോക്സ്;അതീവ ജാഗ്രതയിൽ നെടുമ്പാശേരി വിമാനത്താവളം
നെടുമ്പാശേരി: വിദേശ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് രാജ്യാന്തര വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ മങ്കി പോക്സ് ലക്ഷണങ്ങൾ കണ്ടെത്തിയതിൽ ഒരാൾക്ക് ചിക്കൻപോക്സാണെന്ന് സ്ഥിരീകരണം. യുകെ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നെത്തിയ യാത്രക്കാർക്കാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. ഇതിൽ യുകെയിൽ നിന്നെത്തിയ തൃശൂർ ജില്ലക്കാരനായ യാത്രക്കാരനാണ് വൈറോളജി പരിശോധനാ ഫലത്തിൽ ചിക്കൻപോക്സ് സ്ഥിരീകരിച്ചത്. ഇയാളോടൊപ്പം എത്തിയ കുടുംബാംഗങ്ങളായ മൂന്നു പേരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിരുന്നു. സൗദിയിൽനിന്ന് എത്തിയ മൂന്നു പേരുടെ പരിശോധനാ ഫലമാണ് ഇനി ലഭിക്കാനുള്ളത്. കുന്നംകുളം സ്വദേശികളായ ഇവരെ നിരീക്ഷണത്തിനായി തൃശൂർ മെഡിക്കൽ കോളജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരുടെ സാന്പിളുകൾ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്. വിശേദ രാജ്യങ്ങളിൽനിന്നു കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ ആരോഗ്യ വകുപ്പിന്റെ പ്രത്യേക സംഘമാണ് പരിശോധന നടത്തുന്നത്. പ്രാഥമിക പരിശോധനയിൽ നാല് യാത്രക്കാർക്ക് മങ്കി പോക്സ് ലക്ഷണങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് അതീവ ജാഗ്രതാ നിർദേശമാണ് ആരോഗ്യ വിഭാഗത്തിന്…
Read Moreമോഹൻലാൽ സാറിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു; മമ്മൂക്കയുടെ കൈയിൽ നിന്ന് പഠിച്ച ത് ഒരു കാര്യം;നടൻ ബാല തുറന്നു പറയുന്നു…
ഞാൻ സൂപ്പർസ്റ്റാർ രജനികാന്തിന്റെ ഫാനാണ്. പക്ഷേ മോഹൻലാൽ സാറിനെപ്പോലെ മറ്റൊരു നടനെ ഞാൻ കണ്ടിട്ടില്ല. അദ്ദേഹത്തിൽ ഒരുപാട് കാര്യങ്ങൾ ഞാൻ പഠിക്കാൻ ശ്രമിച്ചിട്ടുണ്ട്. ആരാധന കൊണ്ട് മാത്രം പുകഴ്ത്തി പറയുന്നതല്ല. മോഹൻലാൽ സാറിന് റിഹേഴ്സലിന്റെ ആവശ്യമില്ല. പക്ഷേ അദ്ദേഹം തന്റെ കൂടെ അഭിനയിക്കുന്നവർക്ക് കാര്യങ്ങൾ എളുപ്പമാകാൻ വേണ്ടി റിഹേഴ്സൽ ചെയ്യാറുണ്ട്. മമ്മൂക്കയുടെ കൈയിൽനിന്ന് ഡിസിപ്ലിൻ എന്ന കാര്യമാണ് ഞാൻ പഠിച്ചിട്ടുള്ളത്. സങ്കടം വിധിയാണ്. ഹാപ്പിനസ് നമ്മൾ കണ്ടെത്തണം. അത് നമ്മുടെ കടമയാണ്. എന്നോടൊപ്പം ഇരിക്കുന്നവർ എപ്പോഴും സന്തോഷത്തോടെ ഇരിക്കാൻ വേണ്ടത് ചെയ്യാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്. -ബാല
Read Moreതാരം എന്നതിൽ നിന്ന് മാറി ഒരു നടൻ എന്നതിലേക്ക് എത്താനായെന്ന് കുഞ്ചാക്കോ ബോബൻ
ഇപ്പോൾ താരം എന്നതിൽ നിന്ന് മാറി ഒരു നടൻ എന്നതിലേക്ക് എത്താനായെന്നാണ് വിശ്വാസം. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ഭരതനാട്യം പഠിച്ച് അരങ്ങേറ്റം നടത്തിയിട്ടുണ്ട്. അമ്മൂമ്മയുടെ നിർബന്ധം മൂലമായിരുന്നു അത്. പിന്നെ അത് വിട്ടു. ശേഷം കോളജിൽ ആയിരിക്കുമ്പോൾ ഡാൻസ് എൻജോയ് ചെയ്തിരുന്നു. ക്ലാസിക്കൊക്കെ മറന്നു. ബ്രേക് ഡാൻസിലായി പ്രിയം. അതാകാം സിനിമയിൽ ഡാൻസ് ചെയ്യുന്നതിന് തുണയായത്. ട്രെയിൻഡ് ഡാൻസറാണ് ഞാൻ. ഇനി ഡാൻസിന് പ്രാധാന്യമുള്ള ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ട്. -കുഞ്ചാക്കോ ബോബൻ
Read Moreഅതീവ ഗ്ലാമറസായി കാണാൻ ആഗ്രഹിക്കാത്ത ആരാധകർക്ക് മുന്നിലേക്ക് വീണ്ടും ഐറ്റം ഡാൻസുമായി സാമന്ത
നടന് നാഗചൈതന്യയുമായിട്ടുള്ള വിവാഹമോചന ശേഷം സാമന്ത കൂടുതൽ ഗ്ലാമറസായാണു സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. ഇതോടെയാണ് നടി താരസുന്ദരിക്കു നേരേ വിമര്‍ശനങ്ങള്‍ വന്നു തുടങ്ങിയത്. വിവാഹമോചനം കഴിഞ്ഞ ഉടന്‍ പുഷ്പ എന്ന സിനിമയിലെ ഐറ്റം ഡാന്‍സില്‍ പ്രത്യക്ഷപ്പെട്ടു. സാമന്തയെ അത്രയും ഗ്ലാമറസായി കാണാന്‍ ഇഷ്പ്പെടാത്ത ആരാധകര്‍ നടിയെ കുറ്റം പറയുകയും പരിഹസിക്കുകയുമൊക്കെ ചെയ്തു. എന്നാല്‍ തെന്നിന്ത്യയിലെ മറ്റൊരു നടിയും വാങ്ങാത്ത അത്രയും വലിയ പ്രതിഫലം വാങ്ങിയാണ് സാമന്ത അഭിനയിച്ചത്. പുഷ്പയുടെ രണ്ടാം ഭാഗത്തിലും നടി ഉണ്ടാവുമെന്നും ഇല്ലെന്നുമുള്ള വാര്‍ത്തകളാണ് വരുന്നത്. എന്നാല്‍ സാമന്തയുടെ ഏറ്റവും പുതിയ ചിത്രമായ യശോദയിലൂടെ നടി വീണ്ടും വിമർശനങ്ങൾക്ക് ഇരയാകും എന്നാണ് റിപ്പോർട്ടുകൾ. ഈ സിനിമയിലും സാമന്തുടെ കിടിലനൊരു ഐറ്റം ഡാന്‍സ് പെര്‍ഫോമന്‍സ് ഉണ്ടാവാന്‍ സാധ്യതയുള്ളതായിട്ടാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. ഹൈദരബാദില്‍ അതിഗംഭീരമായി ഒരുക്കിയ സെറ്റില്‍ ഈ പാട്ടിന്റെ ചിത്രീകരണം നടക്കുകയാണെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നതായാണ്…
Read Moreദ്രൗപതി മുര്‍മുവിന് വോട്ട് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു ! തുറന്നു പറഞ്ഞ് കൊടിക്കുന്നില്‍ സുരേഷ്…
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മുവിന് വോട്ട് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് തുറന്നു പറഞ്ഞ് കോണ്‍ഗ്രസ് നേതാവും എംപിയുമായ കൊടിക്കുന്നില്‍ സുരേഷ്. ദ്രൗപദി മുര്‍മുവിന് വോട്ട് ചെയ്യണമെന്ന് ആഗ്രഹിച്ചെങ്കിലും പാര്‍ട്ടിയുടെ തീരുമാനപ്രകാരമാണ് താന്‍ വോട്ട് ചെയ്തതെന്നും ഗോത്ര വിഭാഗത്തില്‍ നിന്ന് ഒരാള്‍ തിരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. ഫലപ്രഖ്യാപനത്തിനു പിന്നാലെ കേരളത്തില്‍നിന്ന് ക്രോസ് വോട്ട് നടന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത് ഇരുമുന്നണികളെയും ഞെട്ടിച്ചിരുന്നു. 140 അംഗ നിയമസഭയില്‍ 139 അംഗങ്ങളുടെ വോട്ടാണ് പ്രതിപക്ഷ സ്ഥാനാര്‍ഥിയായ യശ്വന്ത് സിന്‍ഹയ്ക്ക് ലഭിച്ചത്. കേരളത്തില്‍നിന്നുള്ള ഒരു വോട്ട് മുര്‍മുവിന് ലഭിച്ചുവെന്നത് ഇതില്‍നിന്നും വ്യക്തമാണ്. കേരളത്തിലെ നിയമസഭയില്‍ 140 അംഗങ്ങളില്‍ ഒരാള്‍ പോലും എന്‍ഡിഎ പക്ഷത്തില്ല. എന്നിട്ടും എങ്ങിനെ ഒരു വോട്ട് ദ്രൗപദി മുര്‍മുവിന് ലഭിച്ചുവെന്നത് ചോദ്യം ഉയര്‍ത്തുന്നുണ്ട്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ രഹസ്യ വോട്ട് ആയതിനാല്‍ ക്രോസ് വോട്ട്…
Read Moreബാലാവകാശ കമ്മീഷന് ഉത്തരവ് ഹൈക്കോടതി ഉത്തരവൊന്നുമല്ലല്ലോ ! എല്ലാം മിക്സഡ് സ്കൂള്‍ ആക്കുകയെന്നത് അപ്രായോഗികമെന്ന് വിദ്യാഭ്യാസ മന്ത്രി…
സംസ്ഥാനത്തെ എല്ലാ സ്കൂളുകളും മിക്സഡ് ആക്കുകയെന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ടു പോകുന്നുവെന്ന സൂചനയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അടുത്ത അധ്യായന വര്‍ഷം മുതല്‍ പദ്ധതി നടപ്പാക്കുക അപ്രായോഗികമെന്ന് ശിവന്‍കുട്ടി പറഞ്ഞു. പതിനെട്ട് സ്കൂളുകള്‍ മിക്സഡ് ആക്കിയിട്ടുണ്ട്. സാഹചര്യങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ കൂടുതല്‍ നടപടികളിലേക്ക് കടക്കാനാകൂവെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് നിലവില്‍ 280 ഗേള്‍സ് സ്കൂളുകളും 164 ബോയ്സ് സ്കൂളുകളുമുണ്ട്. സ്കൂളുകള്‍ മിക്സഡ് ആക്കണമെങ്കില്‍ തദ്ദേശ സ്ഥാപനങ്ങളുടെയും പിടിഎയുടെയും അനുമതി വേണമെന്നും മന്ത്രി വ്യക്തമാക്കി. ബാലാവകാശ കമ്മിഷന് ഉത്തരവ് ഹൈക്കോടതി ഉത്തരവൊന്നുമല്ലല്ലോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ കേരളത്തിലെ എല്ലാ സ്കൂളുകളും മിക്സഡ് ആക്കണമെന്നും ബോയ്സ്- ഗേള്‍സ് സ്കൂളുകള്‍ നിറുത്തലാക്കണമെന്നുമാണ് സംസ്ഥാന ബാലാവകാശ കമ്മിഷന്റെ ഉത്തരവ്. 90 ദിവസത്തിനകം പൊതുവിദ്യാഭ്യാസ വകുപ്പ് ഇതിനു മറുപടി നല്‍കണമെന്നും കമ്മിഷന് നിര്‍ദേശം നല്‍കിയിരുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും…
Read More28 കോടി പ്രവർത്തന ലാഭവുമായി കെഎസ്ആർടിസി; ശമ്പളം കിട്ടാതെ ജീവനക്കാരും; സ്പെയർ പാട്സിലെ കോടികളുടെ ചിലവിൽ സംശയം പ്രകടിപ്പിച്ച് ജീവനക്കാർ
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ : കെ എസ് ആർ ടി സി കഴിഞ്ഞ ജൂൺ മാസത്തിലും പ്രവർത്തന ലാഭം നേടി. 28 കോടിയാണ് ലാഭം. മാസങ്ങളായി കെ എസ് ആർ ടി സി പ്രവർത്തന ലാഭത്തിലായിട്ടും ജീവനക്കാർക്ക് ജൂൺ മാസത്തെ ശമ്പളം ഇതുവരെയും ലഭിച്ചിട്ടില്ല. ശമ്പളം നല്കാൻ 50 കോടി സർക്കാർ അനുവദിക്കുമെന്നറിയിച്ചിട്ടും കഴിഞ്ഞ ദിവസം ധനവകുപ്പ് 30 കോടിയാണ് കെ എസ് ആർ ടി സി യ്ക്ക് അനുവദിച്ചത്. ജൂൺ മാസത്തെ ടിക്കറ്റ് വരുമാനം 186 കോടിയാണ്. ടിക്കറ്റിതര വരുമാനം 10 കോടിയും ഉൾപ്പെടെ 196 കോടിയാണ് വരുമാനം. ജീവനക്കാരുടെ ശമ്പളത്തിന് 82 കോടിയാണ് ആവശ്യം. കഴിഞ്ഞ മാസം 78 കോടി രൂപയാണ് ഡീസൽ വാങ്ങിയതിന് വേണ്ടി വന്നത്. 8 കോടി സ്പെയർ പാർട്ട്സിന് ചില വായതായും കണക്കുകളിലുണ്ട്. എന്നാലും ആകെ ചിലവ് 168 കോടിയാണ്. 28…
Read More