പയ്യന്നൂർ സഖാക്കളുടെ പേരിൽ കെ.കെ.രമയ്ക്ക് ഭീഷണിക്കത്ത്; മുഖ്യമന്ത്രിക്കെതിരേ സംസാരിച്ചാൽ ചിലത് ചെയ്യേണ്ടിവരുമെന്ന് ; കാര്യമാക്കുന്നില്ലെന്ന് കെ.കെ.രമ

തിരുവനന്തപുരം: കെ.കെ.രമ എംഎല്‍എയ്‌ക്കെതിരെ ഭീഷണി. പയ്യന്നൂർ സഖാക്കൾ എന്ന പേരിലുള്ള ഭീഷണിക്കത്ത് കഴിഞ്ഞ ദിവസം എംഎൽഎ ഹോസ്റ്റലിലാണ് ലഭിച്ചത്. മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിക്കരുതെന്ന് കത്തിൽ ഭീഷണി മുഴക്കുന്നു. മുഖ്യമന്ത്രിയ്ക്ക് എതിരെ സംസാരിക്കരുതെന്നും ഇനിയും സംസാരിച്ചാല്‍ ചിലത് ചെയ്യേണ്ടിവരുമെന്നും ഭരണം പോയാലും അത് ചെയ്യുമെന്നും കത്തിൽ മുന്നറിയിപ്പ് നല്‍കുന്നു. പയ്യന്നൂരില്‍ കാണാമെന്നും കത്തിൽ പറയുന്നുണ്ട്.തുടര്‍ച്ചയായി മുഖ്യമന്ത്രിക്കെതിരെ നടത്തുന്ന വിമര്‍ശനങ്ങളുടെ പേരിലാണ് കത്ത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, കെ.മുരളീധരന്‍ എംപി, കെ.സി.വേണുഗോപാല്‍ എന്നിവരോട് സൂക്ഷിക്കാന്‍ പറയണമെന്നും കത്തില്‍ മുന്നറിയിപ്പുണ്ട്. ഭീഷണിക്കത്ത് ലഭിച്ചതിനെത്തുടർന്ന് കെ.കെ.രമ ഡിജിപിയ്ക്ക് പരാതി നല്‍കി. അതേസമയം ഭീഷണി കാര്യമാക്കുന്നില്ലെന്ന് കെ.കെ.രമ മാധ്യമങ്ങളോടു പറഞ്ഞു. പേടിപ്പെടുത്താന്‍ വേണ്ടി പറയുന്നതാണ്. കണ്ണൂരില്‍ നിന്നാണ് വന്നിട്ടുള്ളത്, പയ്യന്നൂര്‍ സഖാക്കളെന്നാണ് കത്തിലുള്ളത്. കത്തിന് പിന്നില്‍ സഖാക്കളായിരിക്കാം, അതില്‍ ഒരു തര്‍ക്കവുമില്ല- കെ.കെ.രമ പറഞ്ഞു. ഇടതുപക്ഷത്തിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും സംസാരിക്കരുതെന്നാണ് കത്തിലെ ഭീഷണി. ഇതുപോലെ നേരത്തെയും…

Read More

സൂപ്പർവൈസർ ആറുലക്ഷം രൂപ തട്ടിയെടുത്ത കേസ്; സമാനരീതിയിൽ തട്ടിപ്പ് നടത്തിയോയെന്ന് അന്വേഷണം

കൊച്ചി: ചേരാനല്ലൂരിൽ പ്രവർത്തിക്കുന്ന പ്രൈവറ്റ് സെക്യൂരിറ്റി ഏജൻസിയിൽ സൂപ്പർ വൈസറായി ജോലി ചെയ്യുന്നതിനിടെ വിവിധ സ്ഥാപനങ്ങളിൽ നിന്നും ഏജൻസിയുടെ പേരിൽ പണം വാങ്ങി മുങ്ങിയ പ്രതിയെ കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തുന്നു. ഇയാൾ സമാനരീതിയിലുള്ള തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നിലന്പൂർ ചന്തക്കുന്ന് സ്വദേശി അനിൽ കുമാറാണ് (52) ചേരാനല്ലൂർ പോലീസിന്‍റെ പിടിയിലായത്. ഏജൻസിയുമായി കരാറുള്ള എറണാകുളത്തെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് ആറു ലക്ഷത്തോളം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. സംഭവത്തിനുശേഷം എറണാകുളത്ത് നിന്നു കടന്നു കളഞ്ഞ പ്രതി പാലക്കാട് മറ്റൊരു കന്പനിയിൽ സെക്യൂരിറ്റി ആയി ജോലി ചെയ്തു വരവെയായിരുന്നു അറസ്റ്റ്. എറണാകുളം സെൻട്രൽ എസിപി സി.ജയകുമാറിന്‍റെ മേൽനോട്ടത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ ചേരാനല്ലൂർ പോലീസ് ഇൻസ്പെക്ടർ കെ.ജി. വിപിൻ കുമാർ, എസ്ഐമാരായ തോമസ് കെ. സേവ്യർ, എ.കെ. എൽദോ , പി.പി.…

Read More

ഇനി ആശ്രയം സിസിടിവി;  ഇടറോഡിലൂടെ പോലീസ് നായ ഓടിയെങ്കിലും ഒന്നും കണ്ടെത്താനായില്ല; മലഞ്ചരക്ക് കട കുത്തിത്തുറന്നു കൊണ്ടുപോയത് ലക്ഷങ്ങളുടെ സാധനങ്ങൾ

മുണ്ടക്കയം: മലഞ്ചരക്ക് കട കുത്തിത്തുറന്നു ലക്ഷക്കണക്കിനു രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച സംഭവത്തിലെ അന്വേഷണം സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച്. മോഷണം നടത്തിയ മുണ്ടക്കയം പുത്തൻചന്തയിലെ തോപ്പിൽ റബേഴ്സിലെ സിസിടിവി കാമറകളുടെ കേബിളുകൾ മുറിച്ചു നശിപ്പിക്കുകയും ദൃശ്യങ്ങൾ സൂക്ഷിക്കുന്ന ഡിവിആർ കവരുകയും ചെയ്തതോടെ റോഡിന്‍റെ എതിർവശത്തുള്ള കടയിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു പരിശോധിക്കുകയാണ്. പൂഞ്ഞാർ – എരുമേലി സംസ്ഥാന പാതയോരത്ത് സ്ഥിതി ചെയ്യുന്ന കടയുടെ ഷട്ടർ പിക്കാസ് ഉപയോഗിച്ചാണ് കുത്തിത്തുറന്നിരിക്കുന്നത്. രണ്ട് മേശവലിപ്പിലായി സൂക്ഷിച്ചിരുന്ന 85,000 രൂപയും ലക്ഷക്കണക്കിനു രൂപയുടെ മലഞ്ചരക്ക് സാധനങ്ങളും കവർന്നു. ഒട്ടുപാൽ, കുരുമുളക്, ജാതിക്ക, ജാതിപത്രി, കൊക്കോ എന്നിവയും മോഷ്ടിക്കപ്പെട്ടു. ഏകദേശം മൂന്നു ലക്ഷം രൂപയുടെ മലഞ്ചരക്ക് സാധനങ്ങൾ മോഷ്ടിക്കപ്പെട്ടതായാണ് പ്രാഥമിക കണക്ക്. എതിർവശത്തുള്ള കടകളിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് എതെങ്കിലും വാഹനങ്ങൾ ഇവിടെ നിർത്തിയിട്ടുണ്ടോയെന്നാണു പോലീസ് ആദ്യം പരിശോധിക്കുന്നത്. ഒന്നിലധികം പേരടങ്ങുന്ന മോഷണസംഘം…

Read More

മല്ലികയ്ക്കും മക്കള്‍ക്കുമറിയാത്ത പല ഇടപാടുകളും സുകുമാരന് ഉണ്ടായിരുന്നു ! വെളിപ്പെടുത്തലുമായി പ്രമുഖ നിര്‍മാതാവ്…

ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന താരമായിരുന്നു സുകുമാരന്‍. വേറിട്ട അഭിനയവും ശക്തമായ സംഭാഷണ ശൈലിയും സുകുമാരനെ വ്യത്യസ്ഥനാക്കി. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയ സുകുമാരന്റെ തുടക്കം കോളജ് അധ്യാപകന്‍ ആയിട്ടായിരുന്നു. എംടിയുടെ നിര്‍മാല്യത്തില്‍ അപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് സുകുമാരന്‍ സിനിമയില്‍ എത്തിയത്. എന്നാല്‍ സുകുമാരന്റെ സ്ഥാനം സിനിമയില്‍ ഉറപ്പിച്ചത് സുരാസു തിരക്കഥയെഴുതിയ ശംഖുപുഷ്പം എന്ന ചിത്രത്തിലെ വേഷമാണ്. വളര്‍ത്തുമൃഗങ്ങള്‍, വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ ശാലിനി എന്റെ കൂട്ടുകാരി ഓഗസ്റ്റ് ഒന്ന്, സിബിഐ ഡയറിക്കുറിപ്പ് തുടങ്ങി ഇരുന്നൂറ്റി അമ്പതോതോളം ചിത്രങ്ങളില്‍ സുകുമാരന്‍ വേഷമിട്ടു. കെ.ജി ജോര്‍ജ് സംവിധാനം ചെയ്ത ഇരകള്‍, മമ്മൂട്ടി നായകനായ പടയണി എന്നീ ചിത്രങ്ങളുടെ നിര്‍മാതാവുമായിരുന്നു സുകുമാരന്‍. 1997 ജൂണ്‍ പതിനാറിനാണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് സുകുമാരന്‍ വിടവാങ്ങിയത്. ഇപ്പോള്‍ സുകുമാരനെപ്പോലെ തന്നെ മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും മലയാള സിനിമയിലെ അവിഭാജ്യ ഘടകങ്ങളായി മാറിയിരിക്കുകയാണ്.…

Read More

നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ പ്രതിയാകില്ല; മഞ്ജു വാര്യർ കേസിൽ സാക്ഷിയാകും; 1500 ഓളം പേജുള്ള കുറ്റപത്രത്തിലെ മറ്റ് വിവരങ്ങൾ ഇങ്ങനെ…

  കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ പ്രതിയാകില്ല. ഇവരെ പ്രതിയാക്കാനുള്ള തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. അതേസമയം, കാവ്യയും നടി മഞ്ജു വാര്യരും കേസിൽ സാക്ഷികളാകും. സംവിധായകൻ ബാലചന്ദ്രകുമാർ പ്രധാന സാക്ഷിയാണ്. സായ് ശങ്കർ, പൾസർ സുനിയുടെ അമ്മ, ദിലീപിന്‍റെ വീട്ടു ജോലിക്കാരനായിരുന്ന ദാസൻ എന്നിവരും സാക്ഷികളാണ്. കേസിലെ അനുബന്ധ കുറ്റപത്രം ക്രൈംബ്രാഞ്ച് ഇന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് സമർപ്പിക്കുന്നത്. 1500 ഓളം പേജുള്ള കുറ്റപത്രത്തിൽ 100 ഓളം പുതിയ സാക്ഷികൾ ഉള്ളതായാണ് സൂചന. 125ൽ അധികം പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നെങ്കിലും എണ്‍പതോളം പേരെയാണ് കുറ്റപത്രത്തിൽ പ്രോസിക്യൂഷൻ സാക്ഷികളാക്കിയിരിക്കുന്നതെന്നാണ് സൂചന. കൂടുതലും ഡിജിറ്റൽ തെളിവുകളാണ്. ഇവയിൽ ശബ്ദ സന്ദേശങ്ങളാണ് അധികവും. അനുബന്ധ കുറ്റപത്രം സമർപ്പിക്കുന്നതിനുളള സമയ പരിധി കഴിഞ്ഞ 15ന് അവസാനിച്ചെങ്കിലും അന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ…

Read More

എന്തടിസ്ഥാനത്തിലാണ് അങ്ങനെയൊരു ആക്ഷേപമുന്നയിച്ചത് ? അതിജീവിതയെ വിമര്‍ശിച്ച് ഹൈക്കോടതി…

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജിയില്‍ പ്രതി സ്ഥാനത്തുള്ള ദിലീപിനെ കക്ഷി ചേര്‍ത്ത് ഹൈക്കോടതി. അതിക്രമത്തിനിരയായ നടിയുടെ എതിര്‍പ്പ് തള്ളിയാണ് ഹൈക്കോടതിയുടെ നടപടി. ദിലീപിനെ കക്ഷി ചേര്‍ക്കുന്നതിനെ എതിര്‍ക്കുന്നത് എന്തിനെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ചോദിച്ചു. ഹര്‍ജിയിലെ വിചാരണക്കോടതിക്കെതിരായ പരാമര്‍ശങ്ങളെ കോടതി വിമര്‍ശിച്ചു. എന്ത് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജഡ്ജിക്കെതിരെ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നതെന്ന് കോടതി ആരാഞ്ഞു. ജഡ്ജിക്കെതിരെ അടിസ്ഥാനമില്ലാതെ ആക്ഷേപം ഉന്നയിച്ചാല്‍ നടപടി നേരിടേണ്ടിവരുമെന്ന് കോടതി പറഞ്ഞു. പ്രോസിക്യൂഷന്‍ നല്‍കിയ വിവരങ്ങളാണ് ഉന്നയിച്ചിട്ടുള്ളതെന്ന് നടിയുടെ അഭിഭാഷക കോടതിയെ അറിയിച്ചു. പ്രോസിക്യൂഷന്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുകയാണോയെന്ന ചോദ്യത്തോടെയാണ് കോടതി ഇതിനെ നേരിട്ടത്. തുടരന്വേഷണം പൂര്‍ത്തിയാക്കി സമര്‍പ്പിക്കുന്ന അനുബന്ധ കുറ്റപത്രത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഹര്‍ജി പിന്‍വലിക്കുന്ന കാര്യത്തില്‍ നിലപാട് അറിയിക്കാമെന്ന് നടി കോടതിയെ അറിയിച്ചു. കേസ് അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

Read More

സർക്കാർ അനുമതി കാത്ത്  പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകൾ; ബിരുദപഠനം സാധ്യമാകുമെന്ന പ്രതീക്ഷയിൽ വിദ്യാർഥികൾ

കോട്ടയം: കഴിഞ്ഞ വർഷം സർക്കാർ പ്രഖ്യാപിച്ച പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകൾ ഈ വർഷവും തുടങ്ങിയില്ല. കഴിഞ്ഞവർഷം പാരാമെഡിക്കൽ കോഴ്സുകൾക്കായി എൽബിഎസ് സെന്‍റർ പുറത്തിറക്കിയ പ്രോസ്പെക്‌ടസിൽ ഉൾപ്പെട്ടിരുന്ന കോഴ്സുകളിലേക്ക് വിദ്യാർഥികൾ ഫീസ് അടച്ച് അപേക്ഷ നൽകിയെങ്കിലും സർക്കാർ അനുമതി ലഭിക്കാത്തതിനാലാണ് കോഴ്സ് ആരംഭിക്കാത്തത്. കേരളത്തിൽ സർക്കാർ മേഖലയിലെ പാരമെഡിക്കൽ കോഴ്സുകൾ ഡിപ്ലോമ മാത്രമാണ്. എന്നാൽ മറ്റുസംസ്ഥാനങ്ങളിലെല്ലാം പാരാമെഡിക്കൽ വിഭാഗത്തിൽ ഡിഗ്രി കോഴ്സുകളാണ് നിലവിലുള്ളത്. ഏറ്റവും അധികം തൊഴിൽ സാധ്യതയുള്ള മെഡിക്കൽ ഇമാജിംഗ് ടെക്നോളജി, റേഡിയോ തെറാപ്പി ടെക്നോളജി, ന്യൂറോ ടെക്നോളജി തുടങ്ങിയവയിൽ കേരളത്തിൽ നിലവിൽ ഡിഗ്രി കോഴ്സുകളില്ല. പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകൾ നടത്തുന്ന സർക്കാർ മെഡിക്കൽ കോളജുകളിൽ പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകൾക്ക് ഇൻഫ്രാസ്‌ട്രച്ചറില്ലെന്നാണ് കോഴ്സ് ആരംഭിക്കാത്തതിനു കാരണമായി അധികൃതർ പറയുന്നത്. കഴിഞ്ഞ വർഷം കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളജുകളിൽ വിവിധ ഡിഗ്രി കോഴ്സുകൾ പ്രഖ്യാപിച്ചു. പ്രോസ്പെക്‌ടസിലും ഉൾപ്പെടുത്തിയെങ്കിലും…

Read More

യൂണിഫോമില്‍ വിദ്യാര്‍ഥികള്‍ സ്വകാര്യഫ്‌ളാറ്റില്‍ ചുംബിക്കുന്ന വീഡിയോ വൈറലായി ! സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍…

മംഗളൂരുവില്‍ കോളജ് വിദ്യാര്‍ഥികള്‍ സ്വകാര്യ ഫ്‌ളാറ്റില്‍ വച്ച് ചുംബിക്കുന്നതിന്റെ വീഡിയോ വൈറലായ സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്ത് പോലീസ്. കര്‍ണാടകയിലെ പ്രമുഖ കോളജിലെ വിദ്യാര്‍ഥികളായ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ചുംബിക്കുന്നതിന്റെ വീഡിയോ ആണ് പുറത്തുവന്നത്. രണ്ടു വിദ്യാര്‍ഥികളും യൂണിഫോമിലാണ്. വിദ്യാര്‍ഥികള്‍ ചുംബന മത്സരം നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. സംഭവത്തിന്റെ വീഡിയോ തയാറാക്കിയ വിദ്യാര്‍ഥിയെയാണ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ആറുമാസം മുന്‍പ് സ്വകാര്യ ഫ്‌ളാറ്റിലാണ് സംഭവം നടന്നത്. വിദ്യാര്‍ഥികളിലൊരാള്‍ ഒരാഴ്ച മുന്‍പ് വാട്സാപ്പില്‍ വീഡിയോ ഇട്ടതോടെ വൈറലാവുകയായിരുന്നു. സംഭവത്തിനു പിന്നാലെ, കോളജ് അധികൃതര്‍ വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തു. കോളജ് അധികൃതരോ രക്ഷിതാക്കളോ ഇതുവരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ലെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ എന്‍.ശശികുമാര്‍ പറഞ്ഞു. ചുംബന മത്സരത്തിനിടെ വിദ്യാര്‍ഥികള്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും കമ്മിഷണര്‍ അറിയിച്ചു.

Read More

കെപിസിസിയുടെ  ദ്വിദിന ചിന്തന്‍ ശിബിരം കോഴിക്കോട്; പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിൽ അട്ടിമറിവിജയം നേടിയ മണ്ഡലങ്ങള്‍ നിലനിര്‍ത്താന്‍ മാസ്റ്റര്‍ പ്ലാന്‍

സ്വന്തം ലേഖകന്‍ കോഴിക്കോട്: അടുത്ത പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പു നേരിടുന്നതിനു സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനു ലക്ഷ്യമിട്ട് കെപിസിസിയുടെ ദ്വിദിന ചിന്തന്‍ ശിബിരത്തിനു നാളെ കോഴിക്കോട്ട് തുടക്കമാവും. തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിനുള്ള പദ്ധതികളുടെ കലണ്ടര്‍ ചിന്തന്‍ ശിബിരത്തില്‍ തയാറാക്കാനാണ് സാധ്യത. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തെ വിജയം ആവര്‍ത്തിക്കാന്‍ കഴിയുന്ന സാഹചര്യം നിലവിലില്ലെന്ന വിലയിരുത്തലിലാണ് നേതൃത്വം. 2009-ന് ശേഷം തുടര്‍ച്ചയായി ജയിച്ചുപോരുന്ന മണ്ഡലങ്ങള്‍ക്കൊപ്പം അട്ടിമറി വിജയം നേടിയ ആറ്റിങ്ങല്‍ , ആലത്തൂര്‍, പാലക്കാട്, കാസര്‍ഗോഡ് സീറ്റുകള്‍ നിലനിര്‍ത്തുകയെന്നതും പാര്‍ട്ടിക്ക് മുന്നിലുള്ളവെല്ലുവിളിയാണ്. ഇതിനായി മാസ്റ്റര്‍ പ്‌ളാന്‍ തയ്യാറാക്കും.കഴിഞ്ഞ മൂന്ന് തവണയും ജയിച്ച തിരുവനന്തപുരം, മാവേലിക്കര, എറണാകുളം, കോഴിക്കോട്, വടകര, വയനാട് എന്നിവയും ഇടവേളയ്ക്ക് ശേഷം പിടിച്ചെടുത്ത ഇടുക്കി, ചാലക്കുടി, തൃശൂര്‍, കണ്ണൂര്‍ മണ്ഡലങ്ങളും നിലനിര്‍ത്താന്‍ പാര്‍ട്ടിയെ കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട്. ആലപ്പുഴ തിരിച്ചുപിടിക്കാൻകഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിന് നഷ്ടപ്പെട്ട ആലപ്പുഴ തിരിച്ചുപിടിക്കാനും തന്ത്രങ്ങള്‍ ആവിഷ്‌കരിക്കും.…

Read More

വിവാദങ്ങൾ വിട്ടൊഴിയാതെ പോലീസ്!വടകരയിൽ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; കുഴഞ്ഞുവീണിട്ടും തിരിഞ്ഞുനോക്കിയില്ലെന്ന് ആക്ഷേപം; അന്വേഷണത്തിന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി

സ്വന്തം ലേഖകന്‍ കോഴിക്കോട്: കോഴിക്കോട് വടകരയില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തയാള്‍ പോലീസ് സ്‌റ്റേഷന്‍ കോംപൗണ്ടിന് മുന്നില്‍ തന്നെ ദൂരൂഹ സാഹചര്യത്തില്‍ മരിച്ചു. വടകര കല്ലേരി സ്വദേശി സജീവനാണ് (42) മരിച്ചത്.‌ ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം.സജീവനെ പോലീസ് മര്‍ദിച്ചതായും പോലീസ് മര്‍ദനമേറ്റാണ് മരിച്ചതെന്നും സുഹൃത്തുക്കള്‍ ആരോപിച്ചു. സജീവനും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നായിരുന്നു ഇവരെ കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ മദ്യപിച്ചെന്ന പേരില്‍ സജീവനെ എസ്‌ഐ മര്‍ദിക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ ആരോപിച്ചു. സുഖമില്ലാത്ത ആളാണെന്ന് പറഞ്ഞിട്ടും മര്‍ദനമേറ്റ സജീവന്‍ സ്റ്റേഷനു മുന്നില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്നും കൂടെയുണ്ടായിരുന്നവര്‍ വ്യക്തമാക്കി. സജീവന്‍ സുഖമില്ലാത്ത ആളാണെന്ന് പറഞ്ഞിട്ടും പോലീസ് മര്‍ദിച്ചു. വാഹനങ്ങള്‍ കൂട്ടിയിടിച്ചതുമായി ബന്ധപ്പെട്ട് സജീവനും സുഹൃത്തുക്കളും മറ്റേ വാഹനത്തിലുണ്ടായിരുന്നവരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. തുടര്‍ന്നാണ് പോലീസെത്തി ഇവരെ സ്റ്റേഷനിലേക്ക് മാറ്റിയത്. മദ്യപിച്ചിരുന്ന വിവരം പോലീസിനോട്…

Read More