ദ്രൗപതി മുര്‍മുവിന് വോട്ട് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു ! തുറന്നു പറഞ്ഞ് കൊടിക്കുന്നില്‍ സുരേഷ്…

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മുവിന് വോട്ട് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് തുറന്നു പറഞ്ഞ് കോണ്‍ഗ്രസ് നേതാവും എംപിയുമായ കൊടിക്കുന്നില്‍ സുരേഷ്.

ദ്രൗപദി മുര്‍മുവിന് വോട്ട് ചെയ്യണമെന്ന് ആഗ്രഹിച്ചെങ്കിലും പാര്‍ട്ടിയുടെ തീരുമാനപ്രകാരമാണ് താന്‍ വോട്ട് ചെയ്തതെന്നും ഗോത്ര വിഭാഗത്തില്‍ നിന്ന് ഒരാള്‍ തിരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫലപ്രഖ്യാപനത്തിനു പിന്നാലെ കേരളത്തില്‍നിന്ന് ക്രോസ് വോട്ട് നടന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത് ഇരുമുന്നണികളെയും ഞെട്ടിച്ചിരുന്നു.

140 അംഗ നിയമസഭയില്‍ 139 അംഗങ്ങളുടെ വോട്ടാണ് പ്രതിപക്ഷ സ്ഥാനാര്‍ഥിയായ യശ്വന്ത് സിന്‍ഹയ്ക്ക് ലഭിച്ചത്.

കേരളത്തില്‍നിന്നുള്ള ഒരു വോട്ട് മുര്‍മുവിന് ലഭിച്ചുവെന്നത് ഇതില്‍നിന്നും വ്യക്തമാണ്. കേരളത്തിലെ നിയമസഭയില്‍ 140 അംഗങ്ങളില്‍ ഒരാള്‍ പോലും എന്‍ഡിഎ പക്ഷത്തില്ല.

എന്നിട്ടും എങ്ങിനെ ഒരു വോട്ട് ദ്രൗപദി മുര്‍മുവിന് ലഭിച്ചുവെന്നത് ചോദ്യം ഉയര്‍ത്തുന്നുണ്ട്.

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ രഹസ്യ വോട്ട് ആയതിനാല്‍ ക്രോസ് വോട്ട് ചെയ്തത് ആരെന്ന് കണ്ടെത്താന്‍ കഴിയില്ലെന്നാണ് നിയമ സെക്രട്ടേറിയേറ്റ് പറയുന്നത്.

പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും 17 എംപിമാരും സംസ്ഥാനങ്ങളില്‍ നിന്നുള്ള 126 എംഎല്‍എമാരും പാര്‍ട്ടി ലൈനുകള്‍ ലംഘിച്ച് മുര്‍മുവിന് വോട്ട് ചെയ്തതായാണ് ബിജെപിയുടെ അവകാശവാദം.

ഗുജറാത്തില്‍ 10, അസമില്‍ 22, ഉത്തര്‍പ്രദേശില്‍ 12, ഗോവയില്‍ 4 എംഎല്‍എമാര്‍ മുര്‍മുവിന് ക്രോസ് വോട്ട് ചെയ്തതായി ബിജെപി നേതാക്കള്‍ പറയുന്നു.

Related posts

Leave a Comment