ഡല്‍ഹി മുന്‍സിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞടുപ്പില്‍ ചരിത്രം കുറിച്ച് ബോബി കിന്നാര്‍.ഏക ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ഥിയും ആംആദ്മി പാര്‍ട്ടി നേതാവുമായ ബോബി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വരുണ ധാക്കയെ 6,714 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സുല്‍ത്താന്‍പുരി എ വാര്‍ഡില്‍ നിന്ന് വിജയിച്ചു കയറിയത്. കഴിഞ്ഞ തവണയും ഈ വാര്‍ഡ് ആംആദ്മിക്ക് ഒപ്പമായിരുന്നു. 2017ല്‍ സഞ്ജീവ് കുമാറാണ് വിജയിച്ചത്. ആദ്യമായാണ് ഡല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞടുപ്പില്‍ ഒരു ട്രാന്‍സ്ജെന്‍ഡര്‍ മത്സരിക്കുന്നത്. വിജയിച്ചതോടെ കൗണ്‍സിലില്‍ എത്തുന്ന ആദ്യട്രാന്സ്ജന്ഡര് അംഗവും ബോബിയാകും. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ ബോബി സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരരംഗത്തുണ്ടായിരുന്നെങ്കിലും ജയിക്കാനായിരുന്നില്ല. സുല്‍ത്താന്‍പുരിയില്‍ ‘ബോബി ഡാര്‍ലിങ്’ എന്നറിയപ്പെടുന്ന ബോബി ഹിന്ദു യുവ സമാജ് ഏകതാ അവാം തീവ്രവാദ വിരുദ്ധ സമിതിയുടെ ഡല്‍ഹി യൂണിറ്റ് പ്രസിഡന്റാണ്. ട്രാന്‍സ്ജെന്‍ഡറായതിനാല്‍ താന്‍ നേരിട്ട ദുരനുഭവങ്ങള്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ 38 വയസുള്ള അവര്‍ വെളിപ്പെടുത്തിയിരുന്നു. തെരഞ്ഞെടുക്കപ്പെട്ടാല്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ അഴിമതി തുടച്ചുനീക്കാന്‍ പ്രവര്‍ത്തിക്കുമെന്നും അവര്‍…
Read MoreDay: December 7, 2022
വീണ്ടും നരബലി ! ജീവന് നഷ്ടമായത് മൂന്നു വയസുകാരന്; തലയും കയ്യും കാലും മുറിച്ചു മാറ്റപ്പെട്ട നിലയില്‍…
ഉത്തര്‍പ്രദേശില്‍ കാണാതായ മൂന്നുവയസുകാരന്റെ മൃതദേഹം തലയും കയ്യും കാലും മുറിച്ചുമാറ്റപ്പെട്ട നിലയില്‍ കണ്ടെത്തി. കുട്ടിയെ നരബലിയുടെ ഭാഗമായി കൊന്നതാവാമെന്നാണ് പോലീസ് നിരീക്ഷിക്കുന്നത്. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് ഈ ദാരുണ സംഭവം. കിഴക്കന്‍ ഡല്‍ഹിയില്‍നിന്നും കാണാതായ കുട്ടിയുടെ മൃതദേഹമാണ് ഇത്തരത്തില്‍ വികൃതമാക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഒക്ടോബര്‍ 30നാണ് കുട്ടിയെ കാണാതാകുന്നത്. ഡല്‍ഹിയിലെ പ്രീത് വിഹാറിലുള്ള വീട്ടില്‍നിന്നും കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. അന്വേഷണം പുരോഗമിക്കുമ്പോഴാണ് മീററ്റിലെ വയലില്‍നിന്നും തലയില്ലാത്ത നിലയില്‍ കുട്ടിയുടെ മൃതദേഹം ലഭിച്ചത്. കാണാതാകുമ്പോള്‍ കുട്ടി ധരിച്ചിരുന്ന വസ്ത്രം നോക്കി മൃതദേഹം തിരിച്ചറിഞ്ഞു. കുട്ടിയുടെ തല പിന്നീട് കണ്ടെത്തി. സംഭവത്തില്‍ 16 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് മീററ്റിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥ അമൃത ഗുഗുലോത് അറിയിച്ചു.
Read Moreവുമൺ ഐപിഎൽ മത്സരത്തിന് കേരളത്തിലും വേദി; ഡൊമസ്റ്റിക് സ്റ്റേഡിയങ്ങൾ ഓരോ ജില്ലയിലും വേണമെന്ന് ബിനീഷ് കോടിയേരി
തലശേരി: ക്രിക്കറ്റ് കളിയിൽ ഉയർന്നുവരാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾക്ക് പരിശീലനത്തിനായി കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും വുമൺ ഐപിഎൽ മത്സരത്തിന് കേരളത്തിലും വേദി ഒരുക്കുമെന്നും കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരി. തലശേരി പ്രസ് ഫോറവും ഇ.കെ. നായനാർ സ്മാരക ലൈബ്രറിയും ഒരുക്കിയ സ്വീകരണത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു ബിനീഷ്. മിക്ക ജില്ലകളിലും സ്റ്റേഡിയങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. ഇത്രയും കളിസ്ഥലങ്ങൾ കേരളത്തിൽ ഉണ്ടാവാൻ കാരണം ഇ.പി. ജയരാജൻ എന്ന കായികമന്ത്രിയാണ്. കേരള ക്രിക്കറ്റ് അസോസിയേഷന് സ്വന്തമായി ഡൊമസ്റ്റിക് സ്റ്റേഡിയങ്ങൾ ഓരോ ജില്ലയിലും വേണം. കെസിഎയുടെ ഒരു ക്രിക്കറ്റ് സ്റ്റേഡിയം ഈ ഭരണ സമിതിയുടെ നാളുകളിൽതന്നെ ഉണ്ടാവും. മിക്കവാറും അത് കൊച്ചിയിൽ തന്നെയാവും അത് സ്ഥാപിക്കുക. രഞ്ജി ട്രോഫി മത്സരങ്ങൾ കേരളത്തിൽ വരാൻ മടിക്കുന്നത് ഫൈവ് സ്റ്റാർ ഫെസിലിറ്റിയുള്ള താമസ സ്ഥലങ്ങളും അനുബന്ധ സൗകര്യങ്ങളും ലഭിക്കാത്തതിനാലാണെന്നും ബിനീഷ് പറഞ്ഞു.
Read Moreവിലക്കയറ്റം ദേശീയ പ്രതിഭാസം; പച്ചക്കറി വിലയെപ്പറ്റി പ്രതിപക്ഷത്തിന് ധാരണയില്ലെന്ന് മന്ത്രി ജി.ആർ. അനിൽ
തിരുവനന്തപുരം:വിലക്കയറ്റം ദേശീയ പ്രതിഭാസം ആണെന്ന് മന്ത്രി ജി. ആര് അനിൽ. സർക്കാർ വിപണിയില്‍ ഫലപ്രദമായി ഇടപെടുന്നുണ്ടെന്നും നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നൽകവേ മന്ത്രി പറഞ്ഞു. ടി.വി.ഇബ്രാഹിം എം എല്‍എയാണ് അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്. പൊതുവിതരണസമ്പ്രദായത്തിന്റെ തകര്‍ച്ചയും വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ പരാജപ്പെട്ടതും മൂലം ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടും ആശങ്കയും സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്. പച്ചക്കറി വിലയെ സംബന്ധിച്ച് എന്തെങ്കിലും ധാരണ പ്രതിപക്ഷ എംഎൽഎമാർക്കുണ്ടോയെന്ന് മന്ത്രി ചോദിച്ചു. വിപണിയെക്കുറിച്ച് ഒന്നുമറിയാതെയാണ് പ്രതിപക്ഷം നോട്ടീസ് നൽകിയതെന്നും മന്ത്രി പറഞ്ഞു. നെല്ലിന്റെ ഉത്പാദനം കൂടി. ഇന്നത്തെ തക്കാളിയുടെ വില പ്രതിപക്ഷത്തിന് അറിയുമോയെന്നും രാജ്യത്തെ ഈ അവസ്ഥയിൽ എത്തിച്ചത് കോൺഗ്രസാണെന്നും മന്ത്രി പറഞ്ഞു. പഴയ രീതിയിൽ ചിന്തിക്കാതെ കുറച്ചുകൂടി വസ്തുതകൾ പരിശോധിക്കാൻ പ്രതിപക്ഷം തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഉയർന്ന വിലയുള്ള അരി വർഷം 1600 കോടി…
Read Moreഓണസമ്മാനമായി വിഴിഞ്ഞത്ത് കപ്പലടുക്കും; വിഴിഞ്ഞം സമരക്കാരില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കില്ലെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ മത്സ്യത്തൊഴിലാളികൾ നടത്തിയ സമരം മൂലം അദാനി ഗ്രൂപ്പിനുണ്ടായ നഷ്ടം സമരക്കാരില്‍നിന്ന് ഈടാക്കില്ലെന്ന് സര്‍ക്കാര്‍. 140 ദിവസമാണ് സമരം നടന്നത്. തുറമുഖം ഉപരോധിച്ചുകൊണ്ടുളള പ്രതിഷേധം 110 ദിവസമുണ്ടായിരുന്നു. തുറമുഖ ഉപരോധം മൂലം 220 കോടിയുടെ നഷ്ടം സംഭവിച്ചതായാണ് കമ്പനി പറയുന്നത്. അതേസമയം കരാര്‍ പ്രകാരം പദ്ധതിക്ക് കാലതാമസമുണ്ടായാല്‍ ആദ്യ മൂന്ന് മാസവും പിന്നീട് പിഴയോട് കൂടിയ ആറ് മാസവും നീട്ടി നല്‍കാമെന്നാണ് വ്യവസ്ഥ. അത്പ്രകാരം ഇന്നലെവരെ ഏകദേശം 28 കോടിയോളം രൂപ കമ്പനി സര്‍ക്കാരിന് പിഴയും കൂടാതെ പലിശയും നല്‍കേണ്ടി വരും. സര്‍ക്കാരിന്റെ ഈ ആവശ്യത്തിനെതിരെ കമ്പനി ആര്ബിട്രേഷന് ഫയല്‍ ചെയ്തിരിക്കുകയാണ്. സമരത്തിന്റെ പേരിലുളള നഷ്ടപരിഹാരമായി 200 കോടിയോളം രൂപ കമ്പനി ചോദിക്കുന്നുമുണ്ട്. ഓണസമ്മാനമായി വിഴിഞ്ഞത്ത് കപ്പലടുക്കും: മന്ത്രി അഹമ്മദ് ദേവർകോവിൽതിരുവനന്തപുരം: ഓണസമ്മാനമായി വിഴിഞ്ഞത്ത് കപ്പലടുക്കുമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. തുറമുഖത്തിന്റെ…
Read Moreആണ്‍കുട്ടികള്‍ക്കില്ലാത്ത നിയന്ത്രണങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് എന്തിന് ? പ്രശ്നക്കാരായ ആണുങ്ങളെ പൂട്ടിയിടുകയല്ലേ വേണ്ടതെന്ന് ഹൈക്കോടതി…
ആണ്‍കുട്ടികള്‍ക്കില്ലാത്ത നിയന്ത്രണങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് മാത്രം എന്തിനെന്ന ചോദ്യവുമായി ഹൈക്കോടതി. നിയന്ത്രണങ്ങളുടെ പേരില്‍ പെണ്‍കുട്ടികളെ എത്ര നേരം പൂട്ടിയിടുമെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് ചോദിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ക്കു മാത്രം സമയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് എതിരായ ഹര്‍ജി പരിഗണിക്കുമ്പോഴാണ് പരാമര്‍ശം. രാത്രി 9.30നു ശേഷം പെണ്‍കുട്ടികള്‍ പുറത്തിറങ്ങാന്‍ പാടില്ലെന്ന് ഹോസ്റ്റല്‍ അധികൃതര്‍ ഉത്തരവിറക്കിയിരുന്നു. ഇതിനെയാണ് കോടതി ചോദ്യം ചെയ്തത്. 9.30ന് ശേഷം പെണ്‍കുട്ടികളുടെ തല ഇടിഞ്ഞുവീഴുമോ? പ്രശ്നക്കാരായ ആണുങ്ങളെ പൂട്ടിയിടുകയല്ലേ വേണ്ടതെന്നും കോടതി ചോദിച്ചു. ക്യാംപസ് സുരക്ഷിതമല്ലെങ്കില്‍ ഹോസ്റ്റല്‍ എങ്ങനെ സുരക്ഷിതമാവുമെന്ന് കോടതി ചോദിച്ചു. പ്രായപൂര്‍ത്തിയായ പൗരന്മാരെ അവര്‍ക്ക് ഇഷ്ടമുള്ളയിടത്ത് പോകാന്‍ അനുവദിച്ചുകൂടെയെന്ന്, മെഡിക്കല്‍ കോളജ് വിഷയത്തിലെ ഹര്‍ജി പരിഗണിച്ചുകൊണ്ട് നേരത്തെ ഹൈക്കോടതി ആരാഞ്ഞിരുന്നു. സുരക്ഷയുടെ പേരില്‍ വിദ്യാര്‍ഥിനികളെ നിയന്ത്രിക്കുന്നത് പരിഷ്കൃത സമൂഹത്തിനു ചേര്‍ന്നതല്ലെന്നും ഇത്തരം നിയന്ത്രണം ആണധികാര വ്യവസ്ഥയുടെ ഭാഗമാണെന്നും കോടതി പറഞ്ഞിരുന്നു. സുരക്ഷയുടെ…
Read MoreIdeas For Ensuring Children Keep Secure Online Old Bridge Township Public Schools
When it entails changing into a member of, people can do it instantly inside seconds, and the most effective factor about it? Bazoocam is a well-liked chat web site that shortly connects you with strangers to speak. They could allow you to determine which product is additional popular and what individuals think about it. There are some verrrry grotesque books and tales in the marketplace, to not mention movement footage. I search for the appliance precisely where customers are usually starting up, but We nonetheless required a good quality webpages.…
Read MoreLive Streaming Webcams Canine And Puppies Pets And Repair Animals
Blur, take away or exchange your background with the flip of a swap with Virtual Backgrounds throughout web conferences, video chats, and virtual school rooms without a green display screen. UI rendering and general efficiency at high resolutions are much improved. There shall be times that you need meetings and even only a casual dialog with your folks. Being that mentioned, you need a device that may assist you to record and keep a copy. AceThinker Screen Grabber Pro is an application that you should use to document your display…
Read Moreയുപിയില്‍ മൂന്നു വയസുകാരന്റെ തലയും കൈയും അറുത്ത നിലയിൽ; നരബലിയെന്ന് സംശയം; അയൽക്കാരനായ പതിനാറുകാരൻ സംശയനിലയിൽ
ന്യൂഡല്‍ഹി: യുപിയില്‍ മൂന്നു വയസുകാരന്റെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി. ഡല്‍ഹിയില്‍നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കിഴക്കന്‍ ഡല്‍ഹിയിലെ പ്രീത് വിഹാറില്‍നിന്ന് കഴിഞ്ഞ നവംബര്‍ 30നാണ് കുട്ടിയെ കാണാതായത്. ഇവരുടെ അയല്‍ക്കാരനായ പതിനാറുകാരനാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ ബലി നല്‍കിയതാണെന്ന് സംശയിക്കുന്നെന്നും പോലീസ് പറഞ്ഞു. തലയും ഒരു കൈയും ഇല്ലാത്ത നിലയില്‍ മീററ്റിലെ ഒരു കരിമ്പിന്തോട്ടത്തില്നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ മരണവാര്‍ത്തയറിഞ്ഞ് രോഷാകുലരായ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് പ്രീത് വിഹാര്‍ പ്രദേശത്ത് റോഡ് ഉപരോധിച്ചു. തടിച്ചുകൂടിയ ജനങ്ങള്‍ പോലീസിനുനേരെയും കല്ലെറിഞ്ഞു.
Read Moreമാങ്ങാക്കാര്യം അന്താരാഷ്ട്ര പ്രശ്നമായി; കായംകുളത്ത് മൂന്ന് യുവതികളെ വടിവാളിന് വെട്ടിവീഴ്ത്തി; മുഖത്തും കൈക്കും വെട്ടേറ്റവർ ഗുരുതരാവസ്ഥയിൽ
കായംകുളം : മൂലശ്ശേരി അമ്പലത്തിന് സമീപം അയൽവാസികൾ തമ്മിലുള്ള സംഘർഷത്തിൽ മൂന്ന് സ്ത്രീകൾക്ക് വേട്ടേറ്റു. കായംകുളം കീരീക്കാട് തെക്ക് മുലേശ്ശേരിൽ മിനി (49 )നമ്പലശ്ശേരീൽ സ്മിത (34 ) നന്ദുഭവനത്തിൽ നീതു (19 ) എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ ആദ്യം കായംകുളം താലുക്ക് ആശുപത്രിയിലും തുടർന്ന്, പരിക്ക് ഗുരുതരമായതിനാൽ ആലപ്പുഴ വണ്ടാനം മെഡി.കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഏതാനും ദിവസം മുമ്പ് മാങ്ങ പറിച്ചതിനെ തുടർന്നുണ്ടായ തർക്കം കായംകളം പോലിസ് മധ്യസ്ഥതയിൽ പരിഹരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും തർക്കവും ആക്രമണവുണ്ടായത്. അയൽ വാസിയായ ബിജുവിന്റെ നേതൃത്വത്തിൽ മൂന്നംഗ സംഘമാണ് അക്രമിച്ചതെന്ന് വെട്ടേറ്റവർ മൊഴി നൽകി. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് കായംകുളം പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. കൈക്കും മുഖത്തും വടിവാൾ കൊണ്ട് വെട്ടുകയായിരുന്നു.
Read More