ലണ്ടന്‍: താൻ ചര്‍മാര്‍ബുദ ബാധിതനെന്നു വെളിപ്പെടുത്തി ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സാം ബില്ലിംഗ്സ്. അര്‍ബുദവുമായി പൊരുതുകയാണെന്നും വെയിലത്തു കളിക്കാനിറങ്ങുമ്പോള്‍ ഉണ്ടായേക്കാവുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് താന്‍ മറ്റുള്ളവരില്‍ അവബോധം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും 31-കാരന് വ്യക്തമാക്കി. കഴിഞ്ഞ വർഷം രണ്ടു തവണ ശസ്ത്രക്രിയയ്ക്കു വിധേയനായി. നെഞ്ചിൽ .066 മില്ലിമീറ്റർ ആഴത്തിലുള്ള മെലാനോമ ബാധിച്ചിരുന്നു. ഇതു നീക്കം ചെയ്തു. മെലാനോമ .077 മില്ലിമീറ്റർ ആവുമ്പോൾ കൂടുതൽ മാരകമാവും. അതിനടുത്തെത്തി. ഭയാനകമായ രോഗത്തോടുള്ള പോരാട്ടം തന്നെ കൂടുതൽ ഗൗരവത്തോടെ ചിന്തിക്കുന്നതിലേക്കെത്തിച്ചതായി ബില്ലിംഗ്സ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. 31-കാരനായ ബില്ലിംഗ്സ് ഇംഗ്ലണ്ടിനായി മൂന്ന് ടെസ്റ്റുകളും 28 ഏകദിനങ്ങളും 37 ട്വന്റി-20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകള്‍ക്കായും കളിച്ചിട്ടുണ്ട് ഇംഗ്ലീഷ് താരം.
Read MoreDay: May 11, 2023
“എവിടെയാണെങ്കിലും മെസി സന്തോഷവാനായാൽ മതി’; അർജന്റൈൻ പരിശീലകൻ ലിയോണൽ സ്കലോണി
ബ്യൂണസ് അയേഴ്സ്: ലയണൽ മെസിയുടെ ക്ലബ് മാറ്റവാർത്തകൾ കാര്യമാക്കുന്നില്ലെന്ന് അർജന്റൈൻ പരിശീലകൻ ലിയോണൽ സ്കലോണി. എവിടെയാണെങ്കിലും മെസി സന്തോഷമായിരിക്കുകയാണ് പ്രധാനമെന്ന് സ്കലോണി പറഞ്ഞു. മെസി അടുത്ത സീസണിൽ പിഎസിജി വിടുമെന്നുറപ്പായതോടെയാണ് അമേരിക്കൻ ക്ലബ് ഇന്റർമയാമിയും സൗദി ക്ലബ് അൽഹിലാലും സൂപ്പർതാരത്തിന് പിന്നാലെയെത്തിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് അൽ-നസ്ർ നൽകുന്ന വേതനത്തിന്റെ ഇരട്ടിയിലധികം തുകയാണ് അൽഹിലാൽ മെസിക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാൽ മെസിയുടെ സൗദി സന്ദർശനത്തിനിടെ കരാറിൽ ധാരണയായെന്ന വാർത്തകൾ പ്രചരിച്ചതോടെ മെസിയുടെ പിതാവും ഏജന്റുമായ ഹോർഗെ മെസി ഒരു ക്ലബുമായും ധാരണയിലെത്തിയിട്ടില്ലെന്നു വ്യക്തമാക്കി.
Read Moreതാനൂര്‍ ബോട്ടപകടം; നിയമലംഘനം നടത്തിയത് മുതലാളിയുടെ അറിവോടെ; ബോട്ടുടമയ്ക്കു കുരുക്കു മുറുക്കി സാങ്ക്രിന്റെ മൊഴി
സ്വന്തം ലേഖകന്‍ കോഴിക്കോട്: താനൂർ ബോട്ട് അപകടത്തിൽ നിർണായക വെളിപ്പെടുത്തലുമായി സ്രാങ്ക് ദിനേശൻ. ഉടമ നാസറിന്റെ അറിവോടെയും സമ്മതത്തോടെയുമാണ് നിയമലംഘനങ്ങൾ നടത്തിയതെന്നാണ് അപകടത്തിൽപ്പെട്ട ബോട്ടിന്റെ സ്രാങ്കായ ദിനേശന്റെ മൊഴി. നേരത്തെയും നിരവധി തവണ ആളുകളെ കുത്തിനിറച്ചും ഡക്കിൽ കയറ്റിയും സർവീസ് നടത്തിയതായും ദിനേശൻ മൊഴി നൽകി.ഇതോടെ താനൂര്‍ ബോട്ടപകടത്തില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ അനാസ്ഥ ഒന്നുകൂടി വെളിച്ചത്തായി. അതിനിടെ താനൂര്‍ ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട് ബോട്ടുടമയുടെ ഉന്നത ഉദ്യേഗസ്ഥ-രാഷ്ട്രീയ ബന്ധങ്ങളും പുറത്തുവന്നു.റിമാൻഡിലുള്ള ബോട്ടുടമ നാസറിനെ കസ്റ്റഡിയിൽ ലഭിക്കാൻ പോലീസ് ഇന്ന് അപേക്ഷ നൽകും. മത്സ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തി സർവീസ് നടത്താൻ ഉദ്യോഗസ്ഥരിൽനിന്നു ലഭിച്ച സഹായങ്ങളെക്കുറിച്ച് കൂടുതലറിയാൻ നാസറിനെ ചോദ്യം ചെയ്യേണ്ടതുണ്ട്. ബോട്ടുടമ നാസറിനെ ഇന്നലെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. പ്രതിയെ തിരൂർ സബ് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.22 പേർക്ക് സഞ്ചരിക്കാൻ ശേഷിയുള്ള ബോട്ടിലാണ് 37 പേരെ കയറ്റിയത്.…
Read Moreദേഷ്യം വരുന്ന ഡയലോഗ്; കുടുംബിനിയാകാന്‍ കുക്ക് ചെയ്യേണ്ട കാര്യമില്ലെന്ന്-നിഖില വിമൽ
കുറച്ചു ഫെമിനിസമൊക്കെ ഇറക്കുന്ന മക്കളാണു ഞാനും ചേച്ചി അഖിലയും. സ്ത്രീകള്‍ക്ക് അത്യാവശ്യം സ്വാതന്ത്ര്യം തരുന്ന മോഡേണ്‍ ഫാമിലിയാണ് എന്ന് അമ്മ പറയുമെങ്കിലും സ്വാതന്ത്ര്യം നിങ്ങള്‍ തരേണ്ട, അതു ഞങ്ങളുടെ കൈയിലുണ്ട് എന്നൊക്കെ മറുപടി പറയും. നല്ല ഭാര്യയാക്കാനുള്ള ട്രെയ്നിംഗ് തുടങ്ങിയെങ്കിലും ഞങ്ങള്‍ മുളയിലേ നുള്ളി. വേറൊരു വീട്ടിലേക്കു കയറി ചെല്ലാനുള്ളതാ എന്നൊക്കെയുള്ള ഡയലോഗ് വന്നാല്‍ മാറിയ കാലത്തെ പെണ്‍കുട്ടികളെ കുറിച്ചു ഞങ്ങള്‍ മറുപടി കൊടുക്കും. എനിക്ക് കേട്ടാല്‍ ദേഷ്യം വരുന്ന മറ്റൊരു ഡയലോഗ് ഉണ്ട്. ഞാന്‍ അത്യാവശ്യം പാചകം ചെയ്യും. അതു കൊണ്ട് നിന്നെ കല്യാണം കഴിക്കാന്‍ പോകുന്നയാളിന്റെ ഭാഗ്യം… എന്നാരെങ്കിലും പറഞ്ഞാലുണ്ടല്ലോ, അതൊടെ തീര്‍ന്നു. കുടുംബിനിയാകാന്‍ കുക്ക് ചെയ്യേണ്ട കാര്യമില്ലല്ലോ.-നിഖില വിമൽ
Read Moreനന്നായി ഉപയോഗിച്ചാൽ ഞാൻ നല്ല നടൻ; തമിഴ്നാട്ടിൽ സിനിമാക്കാരെ ജനങ്ങൾ പ്രോത്സാഹിപ്പിക്കുമെന്ന് ധ്യാൻ ശ്രീനിവാസൻ
ആരെങ്കിലും നന്നായി ഉപയോഗിച്ചാൽ ഞാൻ നല്ല നടനാണ്. ചെന്നൈയിലായിരുന്ന കാലത്ത് അഭിനയം പഠിക്കാൻ പോയിട്ടുണ്ട്. അമ്മയൊക്കെ സിനിമയ്ക്ക് പോവുന്നത് കല്യാണത്തിന് പോകുന്നത് പോലെ ഒരുങ്ങിയാണ്. എന്റെ നാട്ടിലൊക്കെ ഒരുവിധം ആളുകൾ നൈറ്റ് ഷോയ്ക്ക് പോകുന്നതുപോലും നന്നായി ഒരുങ്ങിയാണ്. ചെന്നൈയിൽ പോയ ശേഷമാണ് അത്തരം കാര്യങ്ങളൊക്കെ മാറിയത്. തമിഴ്നാട്ടിൽ സിനിമാക്കാരെ ജനങ്ങൾ പ്രോത്സാഹിപ്പിക്കും. അടച്ച് കുറ്റം പറയില്ല. അതുപോലെതന്നെ ചേട്ടന്റെ മലർവാടി ഇറങ്ങിയ സമയത്ത് പ്രേക്ഷകരുടെ കൈയിൽനിന്ന് പരിഗണന കിട്ടിയിട്ടുണ്ട്. കാരണം ചേട്ടനെ എല്ലാവർക്കും പാട്ടുകാരൻ എന്ന രീതിയിൽ ഇഷ്ടമാണ്. മലർവാടി ഭയങ്കര സിനിമയൊന്നുമല്ല. ചേട്ടനോടുള്ള ഇഷ്ടമാണ് ആ സിനിമയ്ക്കും ലഭിച്ചത്. ഇന്നും ചേട്ടന് പ്രേക്ഷകരിൽനിന്ന് ആ സ്നേഹം ലഭിക്കുന്നുണ്ട്. പൊതുവെ പാട്ടുകാരോട് എല്ലാവർക്കും ഒരു സ്നേഹമുണ്ടല്ലോ. -ധ്യാൻ ശ്രീനിവാസൻ
Read Moreആശുപത്രിയില്‍ എത്തിച്ച പ്രതിയെ വിലങ്ങണിയിച്ചു കൊണ്ടുവരാന്‍ കുറിപ്പെഴുതി വനിതാ ഡോക്ടര്‍ !
ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കായി എത്തിച്ച പ്രതിയെ കൈയ്യില്‍ വിലങ്ങണിയിച്ചു കൊണ്ടുവരാന്‍ രേഖാമൂലം നിര്‍ദ്ദേശിച്ച് വനിതാ ഡോക്ടര്‍. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ വനിതാ ഡോക്ടറാണ് നിര്‍ദ്ദേശം നല്‍കിയത്. കൈവിലങ്ങിട്ട് പ്രതിയെ പരിശോധനയ്ക്കായി കൊണ്ടുവരണമെന്നാണ് ഡോക്ടര്‍ കുറിപ്പില്‍ രേഖപ്പെടുത്തിയത്. പ്രതിഷേധ സൂചകമായാണ് ഡോക്ടര്‍ ഇത്തരത്തില്‍ രേഖപ്പെടുത്തിയതെന്ന് ജനറല്‍ ആശുപത്രി ജീവനക്കാര്‍ അനൗദ്യോഗികമായി പറഞ്ഞു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ വന്ദന ദാസ് അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രതിഷേധം വ്യാപകമാണ്. കൈവിലങ്ങില്ലാത്ത പ്രതികളെ പരിശോധിക്കരുതെന്ന് ഗ്രൂപ്പുകളില്‍ ആവശ്യം ഉയര്‍ന്നിരുന്നു. ശക്തമായ പ്രതിഷേധം ഉണ്ടായില്ലെങ്കില്‍ ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നും ഗ്രൂപ്പുകളില്‍ വിമര്‍ശനം ഉണ്ടായി. കോട്ടയം കുറുപ്പന്തറ സ്വദേശിയാണ് ഇന്നലെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന ദാസ്. ഹൗസ് സര്‍ജനായി ജോലി നോക്കുന്നതിനിടയിലാണ് നെടുമ്പന യുപി സ്കൂള്‍ അധ്യാപകനും ലഹരിക്കടിമയുമായ സന്ദീപ് വന്ദനയെ ആക്രമിച്ചത്. വന്ദനയുടെ ശരീരത്തില്‍ പതിനൊന്നിടത്ത്…
Read Moreസ്വന്തമായി അഭിപ്രായമുള്ള പെണ്ണ് താന്തോന്നിയല്ല; സിനിമയിൽ വന്നതോടെ ജീവിതത്തിൽ കുറേക്കൂടി കോൺഫിഡന്റായെന്ന് ഐശ്വര്യ ലക്ഷ്മി
മലയാളത്തിലൂടെ അരങ്ങേറ്റം കുറിച്ച് വളരെ പെട്ടെന്ന് തെന്നിന്ത്യയിലെതന്നെ ശ്രദ്ധേയ താരങ്ങളിൽ ഒരാളായി മാറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗമാണ് ഐശ്വര്യയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിൽ പൂങ്കുഴലീ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത് വളരെ ബോൾഡായ ഒരു കഥാപാത്രത്തെയാണ് ഐശ്വര്യ ചിത്രത്തിൽ കൈകാര്യം ചെയ്തിരിക്കുന്നത്. തന്റെ അഭിപ്രായങ്ങൾ തുറന്നു പറയാൻ യാതൊരു മടിയും കാണിക്കാത്ത നടിയാണ് ഐശ്വര്യ ലക്ഷ്മി. ഐശ്വര്യ അവതരിപ്പിക്കുന്ന മിക്ക കഥാപാത്രങ്ങൾക്കും അങ്ങനെയൊരു ബോൾഡ്നെസ് കടന്നു വരാറുണ്ട്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ഐശ്വര്യ ഇതേ കുറിച്ച് സംസാരിച്ചിരുന്നു. കൂടാതെ താൻ സിനിമയിലേക്ക് വന്നശേഷം ജീവിതത്തിൽ ഉണ്ടായ മറ്റാങ്ങളെക്കുറിച്ചും നടി സംസാരിച്ചിരുന്നു. തന്റെയും കഥാപാത്രങ്ങളുടെയും ബോൾഡ്നെസിനെപ്പറ്റി ചോദിച്ചപ്പോൾ ഐശ്വര്യയുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു. സ്വന്തം കാര്യത്തിൽ സ്വയം തീരുമാനമെടുക്കാൻ കഴിയുന്ന പെണ്ണിനെയാണ് ബോൾഡ് എന്നതുകൊണ്ട്…
Read Moreകാറിനുള്ളില്‍ 174 കിലോ കഞ്ചാവ്; ഒളിവില്‍ കഴിയുന്ന 4 പേര്‍ക്കായി അന്വേഷണം ഊര്‍ജിതം
കൊച്ചി: പളളുരുത്തി മധുര കമ്പനി ഭാഗത്ത് പാര്‍ക്ക് ചെയ്ത കാറില്‍ നിന്നും 174 കിലോ കഞ്ചാവ് കണ്ടെത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന നാലു പേര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ ഏഴിനാണ് നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ നിന്ന് 174 കിലോ കഞ്ചാവ് കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി തിരുവാങ്കുളം മാമല സ്വദേശി അക്ഷയ് രാജ്(24) ഉള്‍പ്പെടെ ആറു പേരെ പള്ളുരുത്തി പോലീസ് ഇന്‍സ്പെക്ടര്‍ സുനില്‍ തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. കാര്‍ വാടകയ്ക്ക് എടുത്തത് അക്ഷയ് രാജാണ്. അമ്പലമേട് കഞ്ചാവു കേസിലെ പ്രതിയാണ് ഇയാള്‍. അറസ്റ്റിലായ പ്രതികളുടെ സാമ്പത്തിക ഇടപാടുകളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreദൈവത്തിന്റെ കൈകളാണ് ഡോക്ടര്‍മാര്‍;കൊലപാതകിക്ക് എറ്റവും വലിയ ശിക്ഷ ഉറപ്പാക്കണം; ഫേസ്ബുക്ക് പോസ്റ്റുമായി ഷെയ്ന് നിഗം
കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ ഡോക്ടര്‍ വന്ദനയെ ഡ്യൂട്ടിക്കിടെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി നടന് ഷെയിന്‍ നിഗം. വന്ദനയുടെ കൊലപാതകിക്ക് ഏറ്റവും വലിയ ശിക്ഷ ലഭിക്കുന്നത് ഉറപ്പാക്കണമെന്ന് ഷെയ്ന് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം പ്രതികരിച്ചത്. “നമ്മുടെ ജീവന് രക്ഷിക്കുന്ന ദൈവത്തിന്റെ കൈകളാണ് ഡോക്ടര്‍മാര്‍, നഴ്സുമാര്‍ അടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകര്‍ എന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. ഡോ. വന്ദനക്ക് സംഭവിച്ചത് ഏറെ നിര്‍ഭാഗ്യകരവും വേദനാജനകവുമാണ്. കുടുംബത്തിന്റെ വേദനയില്‍ ഞാനും എന്റെ കുടുംബവും പങ്ക് ചേരുന്നു. കൊലപാതകിക്ക് എറ്റവും വലിയ ശിക്ഷ ഉറപ്പാക്കാന്‍ നമ്മള് ഓരോരുത്തരും ബാധ്യസ്ഥരാണ്’.- ഷെയ്ന് ഫേസ്ബുക്കില്‍ കുറിച്ചു.
Read Moreനമ്മുടെ സംവിധാനമാണ് ഡോ. വന്ദനയുടെ ജീവന് നഷ്ടപ്പെടുത്തിയത് ; പ്രതി മജിസ്ട്രേറ്റിനെ ആക്രമിക്കുന്ന കാലവും വിദൂരമല്ല; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: ഡോ.വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനെതിരേ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഇന്നു രാവിലെ പത്തിന് ആരംഭിച്ച പ്രത്യേക സിറ്റിംഗിലാണ് ഹൈക്കോടതി രൂക്ഷവിമര്‍ശനം ആവര്‍ത്തിച്ചത്. സിറ്റിംഗില്‍ ഡിജിപി അനില്‍കാന്ത്, എഡിജിപി അജിത്കുമാര്‍ എന്നിവര്‍ ഓണ്‍ലൈനായി പങ്കെടുക്കുന്നുണ്ട്. ജസ്റ്റീസുമാരായ ദേവന് രാമചന്ദ്രന്, കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷന് ബഞ്ചാണ് വിഷയം പരിഗണിക്കുന്നത്. വിഷയം ആളിക്കത്താതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നു കോടതി ആവശ്യപ്പെട്ടു. നമ്മുടെ സംവിധാനമാണ് ഡോ. വന്ദനയുടെ ജീവന് നഷ്ടപ്പെടുത്തിയത്. വന്ദനയുടെ മാതാപിതാക്കളെ തീരാദുഃഖത്തിലാഴ്ത്തിയതും ഇതേ സംവിധാനം തന്നെയാണ്. വിഷയത്തെ സര്‍ക്കാര്‍ അലസമായി കാണരുത്. സര്‍ക്കാര്‍ ന്യായീകരിക്കാന്‍ ശ്രമിക്കുന്നു. പ്രതി മജിസ്ട്രേറ്റിനെ ആക്രമിക്കുന്ന കാലവും വിദൂരമല്ലെന്നു ഡിവിഷന് ബെഞ്ച് പറഞ്ഞു. ഡോക്ടര്‍മാര്‍ ഇന്നും സമരത്തിലാണ്. എത്രയോ ആളുകളാണ് ചികിത്സയ്ക്കായി കാത്തിരിക്കുന്നത്. ഈ സമയത്ത് എന്തെങ്കിലും സംഭവിച്ചാല്‍ എന്തു ചെയ്യും. ഭയത്തില്‍ നിന്നാണ് ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നതെന്നും കോടതി പറഞ്ഞു.…
Read More