വിവാദ ശബ്ദ സന്ദേശം ! തമിഴ്‌നാട്ടില്‍ പളനിവേല്‍ ത്യാഗരാജന്റെ ‘ധനമന്ത്രി സ്ഥാനം’ തെറിച്ചു…

ധനമന്ത്രി സ്ഥാനത്തു നിന്നും പഴനിവേല്‍ ത്യാഗരാജനെ നീക്കി തമിഴ്‌നാട് സര്‍ക്കാര്‍. മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്റെ കുടുംബത്തിന്റെ അഴിമതികളെക്കുറിച്ച് പറയുന്ന ശബ്ദസന്ദേശം പുറത്തുവന്നതിനെത്തുടര്‍ന്ന് ഉണ്ടായ വിവാദത്തിന്റെ ബാക്കിപത്രമായാണ് ഈ സ്ഥാനമാറ്റം വിലയിരുത്തപ്പെടുന്നത്. ഐടി വകുപ്പിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. വ്യവസായ മന്ത്രി തങ്കം തെന്നരശുവാണ് പുതിയ ധനമന്ത്രി. വിവാദ ശബ്ദസന്ദേശം പുറത്തായ സാഹചര്യത്തില്‍ പളനിവേലിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പളനിവേല്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടൊപ്പം മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായി സംസ്ഥാന ക്ഷീര വികസനമന്ത്രി എസ് എം നാസറിനെ ഒഴിവാക്കി. പകരം പുതിയ മന്ത്രിയായി നിയോഗിക്കപ്പെട്ട ടി ആര്‍ ബി രാജയുടെ സത്യപ്രതിജ്ഞ ചടങ്ങ് വ്യാഴാഴ്ച രാവിലെ നടന്നു. വ്യവസായ മന്ത്രിയായാണ് ടിആര്‍ബി രാജയുടെ നിയമനം. മന്നാര്‍ഗുഡി നിയമസഭ മണ്ഡലത്തില്‍നിന്ന് മൂന്നു തവണ തെരഞ്ഞെടുക്കപ്പെട്ട രാജ ഡിഎംകെയിലെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ടി…

Read More

നഗരത്തിലെ ലോഡ്ജിൽ യുവതി മരിച്ച നിലയിൽ; ഒപ്പം താമസിച്ചിരുന്ന യുവാവ് മുങ്ങി; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്

തൃശൂര്‍ : നഗരത്തിൽ പോസ്‌റ്റോഫീസ് റോഡിലെ അല്‍ അമാന്‍ ലോഡ്ജില്‍ ഝാര്‍ഖണ്ഡ് സ്വദേശിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള യുവാവിന്‍റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. യുവതിയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.ലോഡ്ജിൽ യുവതിയുടെ കൂടെയുണ്ടായിരുന്നയാളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഝാര്‍ഖണ്ഡ് സ്വദേശിനി മുനിക കിഷ്‌കുവിനെയാണ് (30) മരിച്ചനിലയില്‍ കണ്ടെത്തിയത്. യുവതിയുടെ കൂടെയുണ്ടായിരുന്ന ഒഡീഷ സ്വദേശിയായ ബെസേജ ശാന്തയെ സംഭവം നടന്നശേഷം കാണാനില്ലായിരുന്നു.എന്നാൽ കഴിഞ്ഞ ദിവസം ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കൊല നടത്തിയെന്ന് പോലീസിനോട് സമ്മതിച്ചതാണ് സൂചന.തലയണകൊണ്ട് മുഖത്തമര്‍ത്തി യുവതിയെ കൊലപ്പെടുത്തുകയായിരുന്നെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചുവെന്ന് പോലീസ് സൂചന നൽകി. യുവതിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടുന്നതിനനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നു പോലീസ് പറഞ്ഞു. പോലീസ് പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.

Read More

മലക്കപ്പാറ പോലീസ് സ്റ്റേഷന്  പിന്നിലൂടെ കടന്നുപോയത് പുലിക്കൂട്ടം; ദൃശ്യങ്ങൾ പ്രചരിച്ചതോടെ പുറത്തിറങ്ങാന്‍ ഭയന്ന് ജനങ്ങള്‍

തൃശൂര്‍: മലക്കപ്പാറയില്‍ പുലിക്കൂട്ടമിറങ്ങി. മലക്കപ്പാറ പോലീസ് സ്‌റ്റേഷനു സമീപമാണ് മൂന്നു പുലികള്‍ ഇറങ്ങി റോഡിലൂടെ വിലസുന്ന ത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് പുലികള്‍ നടന്നു നീങ്ങുന്ന ദൃശ്യം സിസി ടിവി കാമറയില്‍ പതിഞ്ഞത്. തേയിലത്തോട്ടത്തിനോടു ചേര്‍ന്നാണ് മലക്കപ്പാറ പോലീസ് സ്‌റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. സ്‌റ്റേഷന്റെ പിന്‍വശത്തുകൂടി ഒന്നിനു പുറ കെ ഒന്നായി മൂന്നു പുലികള്‍ കടന്നുപോകുന്ന ദൃശ്യമാണ് ലഭിച്ചിട്ടുള്ളത്. ജനവാസ കേന്ദ്രം കൂടിയാണിത്. നിരവധി തോട്ടം തൊഴിലാളികള്‍ ഈ ഭാഗത്ത് താമസിക്കുന്നുണ്ട്. പുലിശല്യം രൂക്ഷമായ ഭാഗം കൂടിയാ ണിത്. തൊഴിലാളികള്‍ ഇതെക്കുറിച്ച് നിരവധി പരാതികള്‍ നേരത്തെ തന്നെ പോലീസിലും മറ്റും നല്‍കിയിട്ടുണ്ട്. ചാലക്കൂടി-വാല്‍പ്പാറ റൂട്ടിലെ മലക്കപ്പാറയില്‍ പുലിക്കൂട്ടം ഇറങ്ങിയത് സ്ഥിരീകരിച്ചതോടെ നാട്ടുകാര്‍ വീടിനു പുറത്തിറങ്ങാന്‍ ഭയക്കുക യാണ്.

Read More

സൂപ്പർമാർക്കറ്റ് ജീവനക്കാരുടെ മൊബൈൽ ഫോൺ മോഷ്ടിക്കും; ക്രിമിനൽ കേസ് പ്രതി അൻസാരിയെ കുടുക്കി പോലീസ്

കുറവിലങ്ങാട്: സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുടമാളൂര്‍ ചാമത്തല ഭാഗത്ത് കപ്രായില്‍പറമ്പില്‍ എം.ആര്‍. അന്‍സാരി (38) യെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞദിവസം ഉച്ചയോടെ വെമ്പള്ളിയിൽ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു കടന്നുകളയുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപമുള്ള മൊബൈല്‍ ഫോണ്‍ കടയില്‍ തുച്ഛമായ വിലയ്ക്കു വിറ്റിരുന്നു. അടുത്തിടെ, വെമ്പള്ളിയിലെ മറ്റൊരു സൂപ്പര്‍മാര്‍ക്കറ്റില്‍നിന്നും ഇയാൾ ഫോൺ മോഷ്ടിച്ചിരുന്നു. പ്രതിക്ക് കോട്ടയം വെസ്റ്റ് സ്റ്റേഷനില്‍ ക്രിമിനല്‍ കേസുണ്ട്

Read More

പി.കെ. ശശിയെ അനുകൂലിക്കുന്ന നേവിനെ പുറത്താക്കാൻ തീരുമാനം; പാർട്ടി ഓഫീസിനു മുന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൂട്ടയടി

പാലക്കാട്ട് : മണ്ണാർക്കാട്ട് ഡിവൈഎഫ് പ്രവർത്തകർ പരസ്യമായി ഏറ്റുമുട്ടി. മണ്ണാർക്കാട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിനു മുമ്പിലാണ് ഡിവൈഐയിലെ ഇരുവിഭാഗങ്ങൾ പരസ്യമായി ഏറ്റുമുട്ടിയത്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.സി. റിയാസുദ്ദീൻ ഉൾപ്പെടെയുള്ളവർക്ക് മർദനമേറ്റു. ഇന്നലെ രാത്രി ഒമ്പതോടെയാണ് സംഭവം. ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ ഫാക്ഷൻ യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ പ്രവർത്തകരും പുറത്ത് കൂടി നിന്നവരും ചേരിതിരിഞ്ഞ് നടന്ന വാക്കേറ്റമാണ് സംഘട്ടനത്തിൽ കലാശിച്ചത്. പി.കെ.ശശിയെ അനുകൂലിക്കുന്ന ഡിവൈഎഫ് ഐ ബ്ലോക്ക് കമ്മിറ്റി അംഗം കെ.ഷാനിഫിനെ പുറത്താക്കാനും റഷീദ് തച്ചനാട്ടുകരയെ ബ്ലോക്ക് ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റാനും യോഗം തീരുമാനിച്ചിരുന്നു. ഇതിനെതിരെ ഷാനിഫ് ഡിവൈഎഫ്ഐ നേതാക്കൾക്ക് എതിരെയും സിപിഎം ഏരിയ സെക്രട്ടറിക്ക് എതിരെയും പ്രതിഷേധിച്ചതാണ് സംഘട്ടത്തിനിടയാക്കിയതെന്ന് പറയുന്നു. നേതാക്കളോട് മോശമായി സംസാരിച്ചുവെന്ന് ആരോപിച്ച് കരിമ്പയിൽ നിന്ന് എത്തിയ ഒരു സംഘം ഡിവൈഎഫ്ഐ പ്രവർത്തകർ ഓഫിസിനു പുറത്ത് ഷാനിഫിനെ ചോദ്യം…

Read More

ഇടനാഴിയില്‍ പ്രേതം ! കാലൊച്ചയും പൊട്ടിച്ചിരിയും കേട്ട് ഭയന്ന് വിറച്ച് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍; വീഡിയോ വൈറല്‍…

പ്രേതഭീതിയില്‍ വിറച്ച് ഛത്തീസ്ഗഢിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍. ഇടനാഴിയിലൂടെ പ്രേതം നടക്കുന്നതായുള്ള കിംവദന്തികള്‍ ഉയര്‍ന്നതാണ് വിദ്യാര്‍ഥികളെ ഭീതിയിലാഴ്ത്തിയിരിക്കുന്നത്. മഹാസമുന്ദിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലാണ് സംഭവം. ഹോസ്റ്റലില്‍ ഒരു പെണ്‍കുട്ടിയുടെ ചിരി കേട്ടതായും റൂമില്‍ നിന്ന് പുറത്തിറങ്ങി നോക്കിയപ്പോള്‍ ആരെയും കണ്ടില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. വിദ്യാര്‍ഥികളുടെ പരാതിയില്‍ ഹോസ്റ്റലില്‍ എത്തി പോലീസ് അന്വേഷണം നടത്തി. ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്നാണ് പെണ്‍കുട്ടിയുടെ ശബ്ദം കേട്ടത്. 54 വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ ഇപ്പോള്‍ ആറ് കുട്ടികള്‍ മാത്രമേ ഉള്ളൂ. ബാക്കിയുള്ള കുട്ടികള്‍ എല്ലാം വേനലവധിക്ക് നാട്ടില്‍ പോയിരിക്കുകയാണ്. ചില ആളുകള്‍ കുട്ടികളെ കളിപ്പിക്കുന്നതായിരിക്കും എന്നാണ് കോളജിലെ ഡീന്‍ പറയുന്നത്.

Read More

”കൈ വിടില്ല”..! ലീഡേഴ്സ് മീറ്റിലെ പാർട്ടി തീരുമാനം  അനുസരിക്കും; ലോക്സഭയിലേക്കു മത്സരിക്കുമെന്ന്  കെ. മുരളീധരൻ

കോഴിക്കോട്: ലോക്സഭയിലേക്ക് മത്സരിക്കുമെന്ന് കെ. മുരളീധരൻ വ്യക്തമാക്കി.ഇന്നലെ ചേർന്ന ലീഡേഴ്സ് മീറ്റില്‍ സിറ്റിംഗ് എംപിമാർ മത്സരിക്കണമെന്നാണ് നിർദേശം.സിറ്റിംഗ് എംപിമാർ മത്സരിച്ചില്ലെങ്കിൽ പരാജയം ഭയന്ന് ആണെന്ന സന്ദേശം നൽകും. നിയമസഭയിലേക്ക് മത്സരിക്കാൻ ഇനി ഇല്ല. പാര്‍ട്ടിയിലെ പുനഃസംഘടന 30ന് പൂർത്തിയാക്കുമെന്നും അദ്ദേഹം കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വയനാട്ടില്‍ രണ്ട് ദിവസങ്ങളിലായി നടന്ന ലീഡേഴ്സ് മീറ്റിലാണ് ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്ന് കെ. മുരളീധരനും ടി.എന്‍. പ്രതാപനും പ്രഖ്യാപിച്ചത്. ഇത് വികാരനിര്‍ഭര രംഗങ്ങള്‍ക്കിടയാക്കി.വി.ഡി. സതീശനും ബെന്നി ബഹനാനും വൈകാരികമായി നടത്തിയ പ്രസംഗത്തെ തുടർന്ന് ഇരു നേതാക്കളും പാർട്ടി തീരുമാനം അനുസരിക്കുമെന്ന് പറഞ്ഞു മയപ്പെടുകയായിരുന്നു. ബിജെപിയെ മുഖ്യശത്രുവായി കാണുന്ന രാഷ്ട്രീയനയരേഖയ്ക്ക് കെപിസിസി നേതൃയോഗം അംഗീകാരം നൽകി. അഞ്ചുമാസം നീളുന്ന രാഷ്ട്രീയ കർമപരിപാടികൾക്കും വയനാട്ടിൽ ചേർന്ന ലീഡഴ്സ് മീറ്റ് രൂപം നൽകി.

Read More

എല്ലാവർക്കും പ്രിയപ്പെട്ടവൾ;  ഡോ. വന്ദനയ്ക്ക് കണ്ണീർപ്പൂക്കളുമായി ജന്മനാട്; ഏകമകളുടെ വിയോഗം ഇനിയും ഉള്‍ക്കൊള്ളാനാവാതെ മാതാപിതാക്കൾ

കടുത്തുരുത്തി: പോലീസ് ചികിത്സയ്ക്കെത്തിച്ച രോഗിയുടെ കുത്തേറ്റു മരിച്ച ഡോ. വന്ദന ദാസിനു കണ്ണീർപ്പൂക്കളുമായി ജന്മനാട്. ഉച്ചകഴിഞ്ഞ് രണ്ടിനു വീട്ടുവളപ്പിൽ സംസ്കാരച്ചടങ്ങുകൾ നടക്കും. വന്ദനയുടെ മരണവാര്‍ത്തയറിഞ്ഞു നൂറുകണക്കിനാളുകളാണു മുട്ടുചിറ പട്ടാളമുക്കിലെ വീട്ടിലേക്കെത്തിയത്. ബന്ധുമിത്രാദികൾ, മന്ത്രിമാർ, എംഎൽഎമാർ, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ, വന്ദന പഠിച്ചിരുന്ന സ്‌കൂളിലെ അധ്യാപകർ തുടങ്ങി നിരവധിപ്പേർ വീട്ടിലെത്തി. അക്ഷരാർഥത്തിൽ മുട്ടുചിറ എന്ന ഗ്രാമം കണ്ണീർക്കടലായി മാറി. ഒരു തേങ്ങലായി, നൊന്പരപ്പെടുത്തുന്ന ഓർമയായി നാടിന്‍റെ മനസിൽ ആ പെൺകുട്ടി എന്നുമുണ്ടാകും. വന്ദന, എല്ലാവർക്കും പ്രിയപ്പെട്ട പെൺകുട്ടി‌നാടിനു നൊമ്പരമായി ഡോ. വന്ദന ദാസിന്‍റെ മരണം. ഏറേ പ്രതീക്ഷയോടെ പഠിപ്പിച്ചു ഡോക്ടറാക്കിയ ഏക മകളുടെ വിയോഗം താങ്ങാനാവാതെ നെഞ്ചുപിടയുന്ന അവസ്ഥയിലാണു വന്ദനയുടെ മാതാപിതാക്കളും കുടുംബാംഗങ്ങളും. വന്ദനയുടെ മരണവാര്‍ത്തയറിഞ്ഞു നൂറുകണക്കിനാളുകളാണ് മുട്ടുചിറ പട്ടാളമുക്കിലെ വീട്ടിലേക്കെത്തിയത്. കള്ളു ഷാപ്പു കോണ്‍ട്രാക്ടറായ മുട്ടുചിറ നമ്പിച്ചിറക്കാലയില്‍ ടി.ജി. മോഹന്‍ദാസിന്‍റെയും – വസന്തകുമാരി (ബിന്ദു) യുടെയും ഏക…

Read More

ദീപിക ബിക്കിനിയിട്ടാല്‍ ‘ആഹാ’ ഞാന്‍ ബിക്കിനിയിട്ടാല്‍ ‘ ഓഹോ’ ! ദീപികയ്ക്ക് ആകാമെങ്കില്‍ എന്തുകൊണ്ട് എനിക്കും ആയിക്കൂടാ എന്ന് ലെച്ചു…

ബിഗ്‌ബോസ് മലയാളത്തിന്റെ അഞ്ചാം പതിപ്പിലൂടെ മലയാളികളുടെ ശ്രദ്ധ നേടിയാ താരമാണ് നടിയും മോഡലുമായ ലെച്ചു എന്ന ഐശ്വര്യ സുരേഷ്. എന്നാല്‍ ബിഗ് ബോസില്‍ നിന്നും ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ട് ലെച്ചു പുറത്തായിരുന്നു. ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം എന്ന സിനിമയിലൂടെ ആണ് ലെച്ചു അഭിനയരംഗത്തേക്ക് എത്തിയത്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് താരം. തന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടിലൂടെ സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരെയും സൃഷ്ടിക്കാന്‍ താരത്തിനായി. തന്റെ കുട്ടിക്കാലത്ത് വര്‍ഷങ്ങളോളം താന്‍ നേരിടേണ്ടി വന്ന ചൂഷണത്തെക്കുറിച്ചുള്ള ബിഗ്‌ബോസില്‍ വച്ച് ലച്ചു തുറന്നു പറഞ്ഞത് ചര്‍ച്ചയായിരുന്നു. അതേ സമയംതന്റെ വസ്ത്ര ധാരണത്തിനെക്കുറിച്ച് ലച്ചു പറഞ്ഞ വാക്കുകള്‍ ആണ് ഇപ്പോള്‍ ഏറെ ശ്രദ്ധ നേടുന്നത്. പൂളില്‍ ഞാന്‍ മൂന്നാല് വട്ടം ഇറങ്ങിയിട്ടുണ്ട്. പൂള്‍ വൈറലായി പക്ഷെ ഞാന്‍ അതിനെ വലിയ കാര്യമായിട്ട് ഒന്നും കാണുന്നില്ല. പൂളില്‍ സെറ്റ് സാരിയും, സ്യൂട്ടും കോട്ടുമൊന്നും…

Read More

ദൈവത്തിനു മാത്രമേ ഇനി രക്ഷിക്കാനാകൂ ! ഡോക്ടര്‍മാര്‍ കൈയ്യൊഴിഞ്ഞ മകളെ രക്ഷിച്ചത് ദൈവമെന്ന് ദേവയാനി…

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ ശാലീനസൗന്ദര്യത്തിന്റെ അവസാന വാക്കായിരുന്നു നടി ദേവയാനി. ദേവതപ്പോലെ വന്ന് മലയാളികള്‍ അടക്കമുള്ള ആരാധകരുടെ മനം കീഴടക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. തമിഴിനെ പുറമേ മലയാളത്തിലും, തെലുങ്കിലും അവര്‍ അറിയപ്പെടുന്ന താരമായി. ഓരോ കുടുംബങ്ങളോടും വളരെ അടുത്ത് നില്ക്കുന്ന വേഷങ്ങളാണ് താരം ചെയ്തതില്‍ ഏറെയും. അതുകൊണ്ട് തന്നെ കുടുംബപ്രേക്ഷകരുടെ പ്രത്യേക സ്നേഹം താരത്തിന് ലഭിക്കുകയും ചെയ്തു. മുംബൈക്കാരിയായ ദേവയാനിയെ നെക്സ്റ്റ് ഡോര്‍ ഗേള്‍ ഇമേജിലാണ് ആരാധകര്‍ സ്നേഹിച്ചത്. കോയല്‍ എന്ന ഹിന്ദി സിനിമയിലായിരുന്നു ദേവയാനി ആദ്യം അഭിനയിച്ചത്. എന്നാല്‍ ഈ സിനിമ റിലീസ് ചെയ്തില്ല. ഇതിനിടെ മറാത്തി സിനിമയിലും ബംഗാളി സിനിമയിലും ദേവയാനി അഭിനയിച്ചു. മലയാളം സിനിമകളിലൂടെയാണ് ദേവയാനി തെന്നിന്ത്യയിലേക്ക് ചുവട് വെച്ചത്. നടിയുടെ ആദ്യ മലയാള സിനിമ കിന്നരിപ്പുഴയോരമായിരുന്നു. പിന്നീട് നിരവധി തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ ദേവയാനി അഭിനയിച്ചു. ഇപ്പോഴിതാ തന്റെ…

Read More