ആശുപത്രിയില്‍ എത്തിച്ച പ്രതിയെ വിലങ്ങണിയിച്ചു കൊണ്ടുവരാന്‍ കുറിപ്പെഴുതി വനിതാ ഡോക്ടര്‍ !

ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കായി എത്തിച്ച പ്രതിയെ കൈയ്യില്‍ വിലങ്ങണിയിച്ചു കൊണ്ടുവരാന്‍ രേഖാമൂലം നിര്‍ദ്ദേശിച്ച് വനിതാ ഡോക്ടര്‍. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ വനിതാ ഡോക്ടറാണ് നിര്‍ദ്ദേശം നല്‍കിയത്. കൈവിലങ്ങിട്ട് പ്രതിയെ പരിശോധനയ്ക്കായി കൊണ്ടുവരണമെന്നാണ് ഡോക്ടര്‍ കുറിപ്പില്‍ രേഖപ്പെടുത്തിയത്. പ്രതിഷേധ സൂചകമായാണ് ഡോക്ടര്‍ ഇത്തരത്തില്‍ രേഖപ്പെടുത്തിയതെന്ന് ജനറല്‍ ആശുപത്രി ജീവനക്കാര്‍ അനൗദ്യോഗികമായി പറഞ്ഞു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ വന്ദന ദാസ് അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രതിഷേധം വ്യാപകമാണ്. കൈവിലങ്ങില്ലാത്ത പ്രതികളെ പരിശോധിക്കരുതെന്ന് ഗ്രൂപ്പുകളില്‍ ആവശ്യം ഉയര്‍ന്നിരുന്നു. ശക്തമായ പ്രതിഷേധം ഉണ്ടായില്ലെങ്കില്‍ ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നും ഗ്രൂപ്പുകളില്‍ വിമര്‍ശനം ഉണ്ടായി. കോട്ടയം കുറുപ്പന്തറ സ്വദേശിയാണ് ഇന്നലെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന ദാസ്. ഹൗസ് സര്‍ജനായി ജോലി നോക്കുന്നതിനിടയിലാണ് നെടുമ്പന യുപി സ്‌കൂള്‍ അധ്യാപകനും ലഹരിക്കടിമയുമായ സന്ദീപ് വന്ദനയെ ആക്രമിച്ചത്. വന്ദനയുടെ ശരീരത്തില്‍ പതിനൊന്നിടത്ത്…

Read More

വനിതാ ഡോക്ടര്‍മാര്‍ സന്തോഷിന്റെ ദൗര്‍ബല്യം ? തോടുപുഴയിലെ വനിതാ ഡോക്ടര്‍മാരെയും ആക്രമിച്ചത് ഇയാളെന്ന് സംശയം…

തിരുവനന്തപുരം മ്യൂസിയത്തിനു സമീപം വനിതാ ഡോക്ടര്‍ക്കെതിരേ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി സന്തോഷ് കടുത്ത ഞരമ്പുരോഗിയെന്ന് സൂചന. ഇടുക്കി തൊടുപുഴയില്‍ മറ്റൊരു വനിതാ ഡോക്ടര്‍ ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിലെ പ്രതിയും സന്തോഷ് തന്നെയെന്ന സംശയം ബലപ്പെടുകയാണ്. വൈകിട്ട് ആറുമണിയോടെ നടന്നുപോയ ഡോക്ടറുടെ പിന്നാലെയെത്തിയ മെലിഞ്ഞ വ്യക്തി കടന്നു പിടിച്ചുവെന്നാണ് കേസ്. സന്തോഷ് ആ ദിവസം തൊടുപുഴയില്‍ ഉണ്ടായിരുന്നോയെന്ന് ഉറപ്പിക്കാന്‍ പോലീസ് അന്വേഷണം തുടങ്ങി. തൊടുപുഴ ടൗണിലെ ക്ഷേത്രത്തിനു സമീപം നടന്നുവരികയായിരുന്ന വനിതാ ഡോക്ടറുടെ പിന്നാലെ കൂടിയ പ്രതി, ക്ഷേത്രത്തിനു സമീപത്തുവച്ച് കടന്നുപിടിച്ചെന്നാണ് പരാതി. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ ഇയാള്‍ക്കു പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല. സംഭവത്തില്‍ അന്നുതന്നെ പോലീസില്‍ പരാതി നല്‍കി. പ്രതി മാസ്‌ക് വച്ചിരുന്നതിനാല്‍ മുഖം വ്യക്തമായി കാണാന്‍ കഴിഞ്ഞില്ലെന്നാണു വനിതാ ഡോക്ടര്‍ പൊലീസിനു നല്‍കിയ മൊഴി. രണ്ട് ആക്രമണങ്ങള്‍ക്കും ചില സാമ്യങ്ങളുണ്ടെന്ന് തൊടുപുഴ ഡിവൈഎസ്പി എം.ആര്‍.മധുബാബു പറഞ്ഞു.…

Read More

പ്രഭാകരാ ! ഐഐടി പ്രൊഫസര്‍ ചമഞ്ഞ് വനിതാ ഡോക്ടറെ വിവാഹം ചെയ്ത് ‘തട്ടുകടക്കാരന്‍’ ! കൈക്കലാക്കിയത് വന്‍ സ്ത്രീധനം…

മദ്രാസ് ഐ.ഐ.ടി.യിലെ പ്രൊഫസറാണെന്നു പറഞ്ഞ് വനിതാ ഡോക്ടറെ വിവാഹംചെയ്ത തട്ടുകടയുടമയെ പോലീസ് അറസ്റ്റുചെയ്തു. ചെന്നൈ അശോക് നഗര്‍ ജാഫര്‍ഖാന്‍പേട്ടയിലെ വി. പ്രഭാകരനാ(34)ണ് അറസ്റ്റിലായത്. സ്ത്രീധനം ഉപയോഗിച്ച് കടംവീട്ടാനാണ് 2020-ല്‍ പ്രഭാകരന്‍ ഡോ. ഷണ്‍മുഖ മയൂരിയെ വിവാഹംചെയ്തതെന്ന് പോലീസ് പറഞ്ഞു. 2019-ല്‍ മറ്റൊരു സ്ത്രീയെ പ്രഭാകരന്‍ വിവാഹംചെയ്തിരുന്നു. അതില്‍ ഒരു കുട്ടിയുമുണ്ട്. കടംകയറിയതോടെ കുടുംബത്തിന്റെ അറിവോടെ പ്രഭാകരന്‍ വനിതാ ഡോക്ടറെ വിവാഹം കഴിച്ചത്. പിഎച്ച്.ഡി. നേടിയിട്ടുള്ള താന്‍ മദ്രാസ് ഐ.ഐ.ടി.യില്‍ ബയോകെമിസ്ട്രി വിഭാഗം പ്രൊഫസറാണെന്നാണ് പ്രഭാകരന്‍ മയൂരിയെ അറിയിച്ചത്. ഐഐടി പ്രൊഫസര്‍ എന്നു കേട്ടതോടെ മുംബൈയില്‍ താമസിക്കുന്ന മയൂരിയുടെ മാതാപിതാക്കള്‍ കൂടുതലൊന്നും അന്വേഷിക്കാതെ വിവാഹത്തിനു സമ്മതംനല്‍കി. 110 പവന്‍ സ്വര്‍ണവും 15 ലക്ഷം രൂപയുടെ കാറും 20 ലക്ഷം രൂപയുടെ മറ്റു വിലപിടിപ്പുള്ള വസ്തുക്കളുമാണ് പ്രഭാകരന് സ്ത്രീധനമായി ലഭിച്ചത്. വിവാഹം കഴിഞ്ഞശേഷം പ്രഭാകരന്‍ എല്ലാദിവസവും രാവിലെ വീട്ടില്‍നിന്നിറങ്ങും. വൈകീട്ടുമാത്രമേ…

Read More

ആലപ്പുഴയില്‍ വനിതാ ഡോക്ടര്‍ക്കെതിരേ ലൈംഗികാതിക്രമം !അമ്പാടി കണ്ണന്‍ അറസ്റ്റില്‍…

ആലപ്പുഴയില്‍ സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമം. സംഭവത്തില്‍ ആപ്പൂര്‍ സ്വദേശി അമ്പാടി കണ്ണനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ആലപ്പുഴ കാവുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് എന്ന് പറഞ്ഞാണ് ഇയാള്‍ എത്തിയതെന്ന് ആശുപത്രിയിലെ ജീവനക്കാര്‍ പറയുന്നു. പരിശോധനയ്ക്ക് എത്തിയ വനിതാ ഡോക്ടര്‍ക്ക് നേരെയാണ് ലൈംഗികാതിക്രമത്തിന് ശ്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പോലീസുകാര്‍ക്ക് നേരെയും ഇയാള്‍ തട്ടിക്കയറിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. തൊപ്പി തെറിപ്പിക്കുമെന്നെല്ലാം പറഞ്ഞ് ഭീഷണി മുഴക്കിയതായും പരാതിയില്‍ പറയുന്നു. ഇയാളെ തടയാന്‍ ശ്രമിച്ച ആശുപത്രി ജീവനക്കാരെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. ഇയാള്‍ ലഹരിക്ക് അടിമയാണോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്. മുന്‍പും സമാനമായ കേസില്‍ ഇയാള്‍ പിടിയിലായിട്ടുണ്ട് എന്ന് പോലീസ് പറയുന്നു.

Read More

യുവ വനിതാ ഡോക്ടറെ പട്ടാപ്പകല്‍ കഴുത്തു ഞെരിച്ചു കൊല്ലാന്‍ ശ്രമം ! ഉദയന്‍ കുളങ്ങരയിലെ നടുറോഡില്‍ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…

യുവതിയായ വനിതാ ഡോക്ടറെ നടുറോഡില്‍ പട്ടാപ്പകല്‍ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്താനുള്ള യുവാവിന്റെ ശ്രമം നാട്ടുകാര്‍ തടഞ്ഞു. പാറശാല ഉദിയന്‍കുളങ്ങരയ്ക്കു സമീപം കോളജ് റോഡില്‍ ആണ് സാക്ഷികളായവരെ നടുക്കിയ നാടകീയ സംഭവം നടന്നത്. റോഡരില്‍ കാര്‍ പാര്‍ക്ക് ചെയ്ത് പുറത്തിറങ്ങിയ യുവതിയെ പിന്നില്‍ നിന്ന് പാഞ്ഞെത്തിയ യുവാവ് എടുത്തുയര്‍ത്തി എതിര്‍വശത്തുള്ള കടയുടെ പടിയിലേക്ക് തള്ളി വീഴ്ത്തി കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. നാട്ടുകാര്‍ വലിച്ചു മാറ്റാന്‍ ശ്രമിച്ചെങ്കിലും യുവാവ് കഴുത്തിലെ പിടിത്തം വിട്ടില്ല. കണ്ണുകള്‍ തുറിച്ച് ശ്വാസം നിലച്ച് നില ഗുരുതരമായതോടെ സ്ത്രീകള്‍ അടക്കം കൂടുതല്‍ പേരെത്തി യുവതിയെ മോചിപ്പിച്ചു യുവാവിന്റെ കൈകാലുകള്‍ കെട്ടിയിട്ടു. ‘യുവാവ് ഗുളിക കഴിച്ചെന്നും ഉടന്‍ ആശുപത്രിയില്‍ എത്തിക്കണമെന്നും ‘ ഇതിനിടെ യുവതി വിളിച്ച് പറയുന്നുണ്ടായിരുന്നു. പാറശാല പോലീസെത്തി യുവാവിനെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. തേങ്ങാപട്ടണം സ്വദേശിയായ ഡോക്ടര്‍ സമീപത്തെ ചികിത്സാ കേന്ദ്രത്തില്‍ ജോലി…

Read More

വനിത ഡോക്ടറുടെ മുഖത്ത് തുപ്പി കോവിഡ് രോഗികള്‍ ! പിന്നാലെ കൈയ്യേറ്റ ശ്രമവും കോവിഡ് വരുത്തുമെന്ന ഭീഷണിയും…

വനിത ഡോക്ടറുടെ മുഖത്ത് തുപ്പിയും അവരെ കയ്യേറ്റം ചെയ്തും കോവിഡ് സെന്ററിലെ രോഗികള്‍. വെസ്റ്റ് ത്രിപുരയിലാണ് സംഭവം. കൂടുതല്‍ രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഡോക്ടര്‍ക്ക് നേരെ ആക്രമണം നടത്തിയത്. വെസ്റ്റ് ത്രിപുര ജില്ല നിരീക്ഷണ ഓഫീസര്‍ ഡോ സംഗീത ചക്രവര്‍ത്തിയാണ് കൊവിഡ് രോഗികളാല്‍ ആക്രമിക്കപ്പെട്ടത്. നവജാതശിശുക്കളുള്‍പ്പെടെയുള്ള അഞ്ച് സ്ത്രീകളെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് അവിടെയുണ്ടായിരുന്ന മറ്റ് രോഗികള്‍ അക്രമാസക്തരായത്. സെന്ററിലെ മറ്റ് ഡോക്ടേഴ്സ് രോഗികളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ ഡോ. സംഗീതയുടെ ദേഹത്ത് തുപ്പുകയും കൊവിഡ് വരുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം പോലീസിനെ അറിയിച്ചത്. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് അക്രമം നടത്തിയ രണ്ടുപേരെ തിരിച്ചറിയാന്‍ സാധിച്ചതായും പോലീസ് അറിയിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ട രോഗികള്‍ സുഖം പ്രാപിക്കുന്നത് കാത്തിരിക്കുകയാണെന്നും അതിന് ശേഷം…

Read More