“എവിടെയാണെങ്കിലും മെസി സന്തോഷവാനായാൽ മതി’; അർജന്‍റൈൻ പരിശീലകൻ ലിയോണൽ സ്കലോണി


ബ്യൂണസ് അയേഴ്സ്: ലയണൽ മെസിയുടെ ക്ലബ് മാറ്റവാർത്തകൾ കാര്യമാക്കുന്നില്ലെന്ന് അർജന്‍റൈൻ പരിശീലകൻ ലിയോണൽ സ്കലോണി. എവിടെയാണെങ്കിലും മെസി സന്തോഷമായിരിക്കുകയാണ് പ്രധാനമെന്ന് സ്കലോണി പറഞ്ഞു.

മെസി അടുത്ത സീസണിൽ പിഎസിജി വിടുമെന്നുറപ്പായതോടെയാണ് അമേരിക്കൻ ക്ലബ് ഇന്‍റർമയാമിയും സൗദി ക്ലബ് അൽഹിലാലും സൂപ്പർതാരത്തിന് പിന്നാലെയെത്തിയത്.

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് അൽ-നസ്ർ നൽകുന്ന വേതനത്തിന്‍റെ ഇരട്ടിയിലധികം തുകയാണ് അൽഹിലാൽ മെസിക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്.

എന്നാൽ മെസിയുടെ സൗദി സന്ദർശനത്തിനിടെ കരാറിൽ ധാരണയായെന്ന വാർത്തകൾ പ്രചരിച്ചതോടെ മെസിയുടെ പിതാവും ഏജന്‍റുമായ ഹോർഗെ മെസി ഒരു ക്ലബുമായും ധാരണയിലെത്തിയിട്ടില്ലെന്നു വ്യക്തമാക്കി.

Related posts

Leave a Comment