ക്വലാലംപുര്‍: മലേഷ്യയില്‍ സ്വകാര്യവിമാനം ഹൈവേയില്‍ തകര്‍ന്ന് വീണ് പത്ത് പേർ മരിച്ചു. വിമാനത്തിലെ യാത്രക്കാരായ എട്ടുപേരും റോഡിലൂടെ കാറില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് പേരുമാണ് മരിച്ചത്. വിനോദസഞ്ചാരദ്വീപായ ലാങ്കാവിയിൽനിന്നു പുറപ്പെട്ട വിമാനം സുബാങ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്യേണ്ടതായിരുന്നു. ലാൻഡിംഗിനു മിനിറ്റുകൾ മുൻപ് ഹൈവേയിലേക്ക് ഇടിച്ചിറങ്ങിയ വിമാനം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. അപകടമുണ്ടായ ഉടനെ വിമാനം തീഗോളമായി മാറി. വിമാനം ഹൈവേയില്‍ തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തവന്നിട്ടുണ്ട്. രണ്ടു പൈലറ്റുകളാണ് വിമാനം നിയന്ത്രിക്കാനുണ്ടായിരുന്നു. മരിക്കും മുൻപ് പൈലറ്റുമാരിൽ ഒരാളായ ഷഹറുൾ കമാലിന്റെ അവസാന വാക്ക് “ഐ ലൗ യു മമ്മാ’ എന്നായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിമാനം തകരാനുള്ള കാരണം വ്യക്തമായിട്ടില്ല.
Read MoreDay: August 18, 2023
ആദ്യം ലൂണ, പിന്നെ ചന്ദ്രയാൻ..! ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ചാന്ദ്രയാൻ 3 ന്റെ സോഫ്റ്റ് ലാൻഡിംഗ് 23ന്
ബംഗളൂരു: ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാൻ 3 ബഹിരാകാശ പേടകത്തിനു മുൻപു റഷ്യയുടെ ലൂണ-25 പേടകം ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങും. ചന്ദ്രയാൻ ജൂലൈ 14നും ലൂണ ഓഗസ്റ്റ് 10നുമാണ് വിക്ഷേപിച്ചത്. ചന്ദ്രയാന്‍ ഒന്നോ രണ്ടോ ദിവസം മുന്‍പ് ചന്ദ്രന്റെ ഉപരിതലത്തിൽ ലൂണ ഇറങ്ങുമെന്നാണ് സൂചന. ചന്ദ്രയാന്റെ റോക്കറ്റിനേക്കാൾ കൂടുതൽ ശക്തമായ സോയൂസ് റോക്കറ്റിന്റെ സഹായത്തോടെയാണു ലൂണയുടെ സഞ്ചാരം. അതേസമയം, പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്നു ലാൻഡർ മൊഡ്യൂൾ വിജയകരമായി വേർപെടുത്തിയതോടെ ചന്ദ്രയാൻ 3 മറ്റൊരു പ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടു. മൊഡ്യൂൾ ഇപ്പോൾ ചന്ദ്രന്റെ ഉപരിതലത്തോട് അടുക്കുന്ന ഒരു ഭ്രമണപഥത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ചാന്ദ്രയാൻ 3 ന്റെ സോഫ്റ്റ് ലാൻഡിംഗ് 23നാണ് തീരുമാനിച്ചിരിക്കുന്നത്
Read Moreഭാര്യയും അഞ്ച് മക്കളുമായി ബൈക്കില്‍ യാത്രചെയ്ത് യുവാവ്; വൈറലായി വീഡിയോ
നിയമപ്രകാരം ഇരുചക്രവാഹനങ്ങളില്‍ രണ്ട്പേര്‍ക്ക് മാത്രമാണ് യാത്ര ചെയ്യാന്‍ സാധിക്കുന്നത്. എന്നാല്‍ രണ്ടോ മൂന്നോപേരായിട്ട് യാത്ര ചെയ്യുന്നത് പതിവായി കാണാറുള്ള കാഴ്ചയാണ്. എന്നാല്‍ രണ്ടോ മൂന്നോ അല്ല, ഏഴ് പേരാണിവിടെ ഒരു ബൈക്കില്‍ യാത്ര ചെയ്യുന്നത്. തന്റെ ഭാര്യയെയും അഞ്ച് മക്കളെയും കൂട്ടിയാണ് യുവാവ് ബൈക്കിൽ പോകുന്നത്. ഉത്തര്‍പദേശിലെ ലഖ്നൗ അയോധ്യ ഹൈവേയിലാണ് സംഭവം. ഏഴ്പേര് ഒറ്റ ബൈക്കില്‍ യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട വഴിയാത്രക്കാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Read Moreപ്രവാസികള്‍ക്ക് സന്തോഷം; നോണ്‍സ്റ്റോപ്പ് സര്‍വീസും ഓഫറും പ്രഖ്യാപിച്ച് വിമാനക്കമ്പിനികൾ
ദോഹ: ഖത്തറില്‍നിന്നു തിരുവനന്തപുരത്തേക്ക് നോണ്‍ സ്റ്റോപ്പ് സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. ഒക്ടോബര്‍ 29നാണ് സര്‍വീസ് ആരംഭിക്കുക. ടിക്കറ്റ് ബുക്കിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചു. ആഴ്ചയില്‍ നാല് ദിവസമാണ് ദോഹ-തിരുവനന്തപുരം, തിരുവനന്തപുരം-ദോഹ സെക്ടറിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുള്ളത്. ദോഹയില്‍നിന്ന് തിരുവനന്തപുരത്തേക്ക് ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലും തിരുവനന്തപുരത്തുനിന്ന് ദോഹയിലേക്ക് ചൊവ്വ, വ്യാഴം, വെള്ളി, ഞായര്‍ എന്നീ ദിവസങ്ങളിലുമാണ് സര്‍വീസ്. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ശൈത്യകാല ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയാണ് ദോഹയില്‍നിന്ന് നോണ്‍ സ്റ്റോപ്പ് സര്‍വീസ് പ്രഖ്യാപിച്ചത്. നിലവില്‍ ഖത്തര്‍ എയര്‍വേയ്സ് മാത്രമാണ് ദോഹ-തിരുവനന്തപുരം നേരിട്ടുള്ള സര്‍വീസുകള്‍ നടത്തുന്നത്. അതേസമയം, സൗദി അറേബ്യയുടെ ദേശീയ വിമാന കമ്പനിയായ സൗദിയ വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ചു. എല്ലാ അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് 50 ശതമാനം വരെ ഡിസ്കൗണ്ട് നല്‍കുന്നതാണ് പുതിയ ഓഫര്‍. സൗദി അറേബ്യയില്‍നിന്നും തിരിച്ചുമുള്ള എല്ലാ അന്താരാഷ്ട്ര സര്‍വീസുകള്‍ക്കും നിരക്കില്‍…
Read Moreനാട്ടുകാരുടെ ചൂണ്ടുവിരൽ നഗരസഭയ്ക്ക് നേർ; അടർന്നുവീണത് പൊളിക്കൽ നടപടി നേരിട്ട കെട്ടിടത്തിന്റെ ഭാഗം; നഗരസഭയ്ക്കെതിരേ ഗുരുതര ആരോപണങ്ങൾ
കോട്ടയം: കോട്ടയം നഗരത്തില്‍ കോൺക്രീറ്റ് പാളി തലയില്‍ വീണു യുവാവ് ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിനു പിന്നിൽ നഗരസഭാധികൃതരുടെ അനാസ്ഥയെന്ന് ആരോപണം. കാലപ്പഴക്കത്താല്‍ പൊളിച്ചുമാറ്റാന്‍ നടപടി നേരിട്ട കെട്ടിടത്തിന്റെ ഭാഗമാണ് ഇടിഞ്ഞുവീണത്. അമ്പതു വര്‍ഷത്തിലേറെ പഴക്കമുള്ള ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം പൊളിക്കുന്നതിനുള്ള ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് നഗരസഭ നീക്കം ആരംഭിച്ചിട്ട് നാളുകളായി. അപകടമുണ്ടായ കെട്ടിടത്തിന്റെ താഴത്തെനിലയില്‍ പ്രവര്‍ത്തിക്കുന്ന മീനാക്ഷി ലക്കി സെന്ററിലെ ജീവനക്കാരന് പായിപ്പാട് പള്ളിക്കച്ചിറ കവല കല്ലൂപ്പറമ്പില്‍ ജിനോ കെ. ഏബ്രഹാമാ(42)ണു മരിച്ചത്. നഗരമധ്യത്തില്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത് ഹോട്ടല്‍ രാജധാനിയാണ്. ഷോപ്പിംഗ് കോംപ്ലക്സിന്റെ കെട്ടിടങ്ങള്‍ പൊളിക്കുന്നതില്നിന്നും ഇടിഞ്ഞുവീണ ഈ കെട്ടിടം മാത്രം നഗരസഭ ഒഴിവാക്കിയിരുന്നു. അപകടമുണ്ടാക്കിയ ഷോപ്പിംഗ് കോംപ്ലക്സ് ഭാഗം ഹോട്ടലുടമതന്നെ ബലപ്പെടുത്തിയെന്നു കാണിച്ചാണ് പൊളിക്കലില്‍നിന്ന് ഒഴിവാക്കിയത്. കാലപ്പഴക്കം മൂലം പൊളിച്ചു കളയാന്‍ ഹൈക്കോടതി ഉത്തരവിട്ട ഷോപ്പിംഗ് കോംപ്ലക്സിനൊപ്പം പണിത കെട്ടിടമാണ് തകര്‍ന്നു വീണത്. കെട്ടിടത്തിനു…
Read Moreഅരീക്കൽ വെള്ളച്ചാട്ടത്തിൽ സ്ത്രീകളെ അപമാനിച്ച പോലീസുകാരൻ ആലുവയിലും വിവാദനായകൻ
ആലുവ: പാമ്പാക്കുട അരീക്കൽ വെള്ളച്ചാട്ടത്തിൽ സ്ത്രീകളെ അപമാനിച്ച് സസ്പെൻഷനിലായ മൂവാറ്റുപുഴ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർക്ക് ആലുവയിലും ശിക്ഷാ നടപടി ലഭിച്ചതായി കണ്ടെത്തി. നിരപരാധിയായ യുവാവിനെ മർദിച്ച് കള്ളക്കേസിൽ കുടുക്കിയെന്ന പരാതിയിലാണ് കേസ്.ആലുവ സ്റ്റേഷനിൽ ജോലി ചെയ്യുന്ന സമയത്ത് കോതമംഗലം വെട്ടുകുഴി അമ്പാട്ടുകുഴിയിൽ എ.എസ്. പരീദിനെതിരെ ആലുവ കോടതിയുടെ നിർദേശമനുസരിച്ച് 2013ൽ സിസി 1038/13 പ്രകാരമാണ് കേസെടുത്തത്. ആലുവ കോടതിയിൽ ഫയൽ ചെയ്ത കേസിൽ വിചാരണ അടുത്തമാസം ആരംഭിക്കാനിരിക്കെയാണ് വീണ്ടും അറസ്റ്റിലാകുന്നത്. 2013 ജനുവരി നാലിനായിരുന്നു കള്ളക്കേസെടുക്കുന്നതിനാസ്പദമായ സംഭവം. ആലുവ എടയപ്പുറം കാട്ടുപറമ്പിൽ നൂഹിന്റെ മകൻ മുഹമ്മദ് ഫിറോസിനെതിരെയെടുത്ത കേസിൽ പരാതിക്കാരൻ പിന്നാലെ പോയത് വിനയായി. ഈ കേസിൽ പരീദിനേയും പ്രമോദ് എന്ന മറ്റൊരു പോലീസുകാരനെയും ഇടുക്കിയിലേക്ക് സ്ഥലം മാറ്റി. പിന്നീട് സസ്പെൻഡും ചെയ്തു. ട്രൈബ്യൂണലിനെ സമീപിച്ച് അനുകൂല ഉത്തരവ് നേടി ഇവർ കൊച്ചി സിറ്റി പോലീസിൽ…
Read Moreമഹാരാജാസ് കോളജില്‍ അധ്യാപകനെ അപമാനിച്ച സംഭവത്തിൽ കേസ് ഇല്ല; ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് ഏഴു ദിവസത്തിനകം
കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് ഏഴു ദിവസത്തിനകം പ്രിന്‍സിപ്പാലിന് സമര്‍പ്പിക്കും. അന്വേഷണത്തിനായി മൂന്നംഗ കമ്മീഷനെയാണ് കോളജ് നിയോഗിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാകും സസ്പെന്‍ഷനിലുള്ള ആറു വിദ്യാര്ഥികള്ക്കെതിരേ തുടര്‍നടപടി സ്വീകരിക്കുന്നത്. അതേസമയം അപമാനിക്കപ്പെട്ട അധ്യാപകനായ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ. സി.യു. പ്രിയേഷില്നിന്ന് എറണാകുളം സെന്‍ട്രല്‍ പോലീസ് ഇന്നലെ മൊഴിയെടുത്തിരുന്നു. കോളജില്‍നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് മൊഴിയെടുത്തത്. എന്നാല്‍ സംഭവത്തില്‍ തനിക്ക് പരാതിയില്ലെന്ന് അധ്യാപകന് അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് കേസെടുക്കില്ല. ഡോ.പ്രിയേഷ് ക്ലാസെടുക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ അനുവാദമില്ലാതെ പ്രവേശിച്ച് അധ്യാപകന് പിറകിലായി നില്‍ക്കുകയും അദ്ദേഹത്തെ കളിയാക്കുന്ന രീതിയില്‍ പെരുമാറുകയും ചെയ്തത് കഴിഞ്ഞ ദിവസമാണ്. ചില വിദ്യാര്‍ഥികള്‍ ക്ലാസ് ശ്രദ്ധിക്കാതെ അലക്ഷ്യമായി ഇരുന്ന് മൊബൈല്‍ ഉപയോഗിച്ചു. ഇതെല്ലാം മറ്റൊരു വിദ്യാര്‍ഥി ചിത്രീകരിച്ചു. പിന്നീട് ഈ ദൃശ്യം ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍…
Read Moreപിടിച്ചിരുന്നോ അച്ഛാ.. ഉച്ചഭക്ഷണത്തിനായി അച്ഛനെ കാറില്‍ കൊണ്ടുപോകുന്ന കുട്ടി; വൈറലായി വീഡിയോ
സോഷ്യല്‍ മീഡിയയില്‍ വരുന്ന വീഡിയോകളില്‍ കൂടുതല്‍പേരും വീണ്ടും വീണ്ടും കാണുന്നത് കുട്ടികളുടെയോ അല്ലെങ്കില്‍ ഭക്ഷണത്തിന്റെയോ വീഡിയോകളാണ്. ഇതുപോലൊരു വീഡിയോയാണ് ഇപ്പോള്‍ ട്വിറ്ററില്‍ വൈറലായിരിക്കുന്നത്. തന്റെ അച്ഛനെ ഉച്ച ഭക്ഷണം വാങ്ങി കഴിപ്പിക്കാൻ വേണ്ടി കൊണ്ടുപോകുന്നതാണ് വീഡിയോയിൽ കാണിക്കുന്നത്. ഇന്സെയ്ന് റിയാലിറ്റി എന്ന പേജില്‍ പങ്കുവെച്ച ഈ വീഡിയോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത് വലിയ സ്വീകാര്യതയായിരുന്നു. 14 സെക്കന്റുകൾ മാത്രമാണ് വീഡിയോയുടെ ദൈര്‍ഘ്യം. ഭക്ഷണം കഴിക്കുവാനായി ഹോട്ടലിലേക്ക് അച്ഛനെ കാറില്‍ കൊണ്ടുപോകുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്. സാധാരണ കാർ പോലെ പൂര്‍ണ്ണ രൂപത്തിലുള്ള കാറല്ല ഇത്. കുട്ടികള്‍ക്ക് കളിക്കാനുള്ള കാറാണ്. കാറിലെത്തിയ ശേഷം കുട്ടി ഭക്ഷണം ഓര്‍ഡറു ചെയ്യുകയും പിന്നീട് കാര്‍ഡ് വഴി പണം നല്‍കുകയും ചെയ്യുന്നതായി വീഡിയോയില്‍ കാണിക്കുന്നുണ്ട്. അല്പസമയം ഉള്ള ഈ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. Kid took his dad…
Read Moreകടുത്ത സംശയം,നിത്യവും തമ്മിൽ തല്ലും; ബലമായി കീടനാശിനി കുടിപ്പിച്ച് ഭാര്യയെ കൊല്ലാൻ ശ്രമം; നടക്കുന്ന സംഭവം കൊല്ലത്ത്
അഞ്ചല്‍: ഭാര്യയ്ക്ക് കീടനാശിനി നല്കി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. വിതുര കളിക്കല് കിഴക്കുംകര അജിത്ത് (37) ആണ് പിടിയിലായത്. കഴിഞ്ഞ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കഴിഞ്ഞ എട്ടുമാസമായി അജിത്തും ഭാര്യ സുകന്യയും കുളത്തൂപ്പുഴ കല്ലാര്‍ എസ്റ്റേറ്റിലെ തൊഴിലാളികളാണ്. മിക്കപ്പോഴും ഇരുവരും തമ്മിൽ കലഹവും പതിവായിരുന്നു. സംശയത്തെത്തുടർന്നു സംഭവ ദിവസവും അജിത്ത് സുകന്യയെ മര്‍ദിച്ചു. മര്‍ദനത്തിനിടെ വീട്ടില്‍ കൃഷി ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചിരുന്ന കീടനാശിനി ബലമായി സുകന്യയുടെ വായില്‍ ഒഴിച്ച് നല്‍കുകയായിരുന്നുവന്നു പരാതിയില്‍ പറയുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുകന്യയുടെ മൊഴി രേഖപ്പെടുത്തിയ കുളത്തൂപ്പുഴ പോലീസ് വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കഴിഞ്ഞ ദിവസം അജിത്തിനെ അറസ്റ്റ്ചെയ്തു. വൈദ്യ പരിശോനകള്ക്കും തെളിവെടുപ്പിനും ശേഷം പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കുളത്തൂപ്പുഴ എസ്എച്ച്ഒ ബി.അനീഷിന്റെ നേതൃത്വത്തില്‍ എസ്ഐ ബാലസുബ്രഹ്മണ്യം, എഎസ്ഐ വിനോദ്, സീനിയര്‍ സിവില്‍ പോലീസ്…
Read Moreസാധനം സ്റ്റോക്കില്ലെന്ന് പറഞ്ഞുപോയി; സപ്ലൈകോ മാനേജരെ സസ്പെൻഡ് ചെയ്ത നടപടിയിൽനിന്നു പിന്നോട്ടില്ലെന്നു ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: മാവേലി സ്റ്റോറിൽ സാധനമില്ലെന്ന് പരസ്യപ്പെടുത്തിയ സപ്ലൈകോ മാനേജരെ സസ്പെൻഡ് ചെയ്ത നടപടിയിൽനിന്ന് പിന്നോട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. ജോലി ചെയ്യുന്ന സ്ഥാപനത്തെ അപകീർത്തിപ്പെടുത്തുന്ന കാര്യങ്ങൾ ജീവനക്കാരൻ ചെയ്യാമോയെന്ന് മന്ത്രി ചോദിച്ചു. ‘ പരിശോധിച്ചപ്പോൾ ഏഴ് ഉത്പന്നങ്ങളുടെ സ്റ്റോക്കുണ്ട്. എന്നിട്ടും 13 ഉത്പന്നങ്ങളില്ലെന്ന് എഴുതി വച്ചു. ഈ സ്റ്റോറിലെ സാധനങ്ങൾ വിറ്റുള്ള വരുമാനംകൊണ്ട് ജീവിക്കുന്ന ആളല്ലേ മാനേജർ, എന്നിട്ട് ഇങ്ങനെ ചെയ്യാമോ, സ്വകാര്യ സ്ഥാപനങ്ങളിലാണെങ്കിൽ മാനേജർ ഇങ്ങനെ ചെയ്യുമോ എന്ന് ചോദിച്ച മന്ത്രി സസ്പെൻഡ് ചെയ്ത സർക്കാർ തീരുമാനം തെറ്റെന്ന് ജനങ്ങൾ പറയുമെന്ന് കരുതുന്നില്ലെന്നും അഭിപ്രായപ്പെട്ടു. സസ്പെൻഷൻ നടപടികൾ ഹൈക്കോടതിയെ ബോധ്യപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. സ്റ്റോറിൽ ചില സാധനങ്ങൾ ഇല്ലെന്ന് ബോർഡിൽ എഴുതി പരസ്യപ്പെടുത്തിയ സംഭവത്തെ തുടർന്ന് കോഴിക്കോട് പാളയം മാവേലി സ്റ്റോർ മാനേജർ കെ. നിതിനെയാണ് സസ്പെൻഡ് ചെയ്തത്. ഇതിന് പിന്നാലെ ഡിപ്പോയിൽ പരിശോധന നടത്തിയപ്പോൾ…
Read More