100 രൂപ സന്തോഷത്തിനിരിക്കട്ടെ..! അയ്യായിരം രൂപ ലോട്ടറി അടിച്ചു; മൂന്ന് ഓണം ബമ്പർ എടുത്തശേഷം ബാക്കിയും വാങ്ങി യുവാവ് മടങ്ങി; തട്ടിപ്പിനിരകളായി വീണ്ടും ലോട്ടറി വിൽപ്പനക്കാർ

പാരിപ്പള്ളി: സമ്മാനാർഹമായ ടിക്കറ്റ് എന്ന വ്യാജേന നമ്പർ തിരുത്തിയ ലോട്ടറി നൽകി കടയുടമയിൽ നിന്ന് അജ്ഞാതൻ പണം തട്ടിയെടുത്തു. കഴിഞ്ഞ ദിവസം രാവിലെ ആറോടെയാണ് തന്ത്രപരമായ തട്ടിപ്പ് അരങ്ങേറിയത്. ബൈക്കിലെത്തിയ വ്യക്തി ദേശീയ പാതയിൽ കല്ലുവാതുക്കൽ മേവനക്കോണം ജംഗ്ഷനിലെ വയോധികനായ കടയുടമയോട് കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്‍റർപ്രൈസസിലെ ഉദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തി. രാവിലെ മറ്റ് കടകൾ തുറക്കാത്തത് കാരണമാണ് ഇവിടെ എത്തിയതെന്നും വിശദീകരിച്ചു. തുടർന്ന് 5000 രൂപ സമ്മാനമുള്ള ടിക്കറ്റ് കടയുടമയ്ക്ക് കൈമാറിയ ഇയാൾ കടയിലുണ്ടായിരുന്ന 500 രൂപ വിലയുള്ള മൂന്ന് ഓണം ബമ്പർ ടിക്കറ്റുകൾ വാങ്ങുകയും ചെയ്തു. സമ്മാനാർഹമായ ടിക്കറ്റിന്‍റെ നമ്പർ റിസൾട്ടുമായി ഒത്തുനോക്കിയ ശേഷം ബാക്കി 3500 രൂപ കടയുടമ ഇയാൾക്ക് നൽകി. സന്തോഷ സൂചകമായി 100 രൂപ കടയുടമയ്ക്ക് കൊടുത്തിട്ടാണ് തട്ടിപ്പുകാരൻ മടങ്ങിയത്. പിന്നീട് പ്രധാന ഏജൻസിയിൽ ടിക്കറ്റ് മാറാൻ കൊണ്ടു ചെന്നപ്പോഴാണ്…

Read More

ആ റിക്കാർഡ് നീ ബ്രേക്ക് ചെയ്യുമോ എന്ന് മമ്മൂട്ടി; കിടിലൻ മറുപടി നൽകി ധ്യാൻ

ഞാൻ ജയിലർ സിനിമ ഷൂട്ട് ചെയ്യുമ്പോൾ അപ്പുറത്ത് നൻപകൽ നേരത്തിന്‍റെ ഷൂട്ട് നടക്കുന്നുണ്ടായിരുന്നു. കുറച്ചു ദിവസമായിട്ട് മമ്മൂട്ടി അങ്കിൾ അപ്പുറത്ത് റൂമിൽ ഉണ്ടെന്ന് എനിക്ക് അറിയാം. പക്ഷേ ഞാൻ ഷൂട്ടിൽ തിരക്കായതുകൊണ്ട് കാണാൻ കഴിഞ്ഞില്ല. അവൻ ഇവിടെ ഉണ്ടല്ലോ ഇത്രയും ദിവസമായിട്ട് കാണാൻ വന്നില്ലല്ലോ എന്ന് മമ്മൂക്ക പറഞ്ഞതായറിഞ്ഞു. അങ്ങനെ ഒരു ദിവസം ഞാൻ ഷൂട്ടൊക്കെ കഴിഞ്ഞ് കാണാൻ ചെന്നു. ആന്‍റോ ജോസഫ് ചേട്ടനാണ് എന്നെ മമ്മൂക്കയുടെ അടുത്തേക്ക് കൊണ്ടുപോയത്. പ്രൊഡ്യൂസർ അസോസിയേഷൻ നിലനിന്നു പോകുന്നതിന് കാരണക്കാരനാണ് ഞാനെന്നാണ് മമ്മൂക്കയ്ക്ക് മുന്നിലെത്തിയപ്പോൾ ആന്‍റോ ചേട്ടൻ പറഞ്ഞത്. കാരണം പുതിയ കുറെ നിർമാതാക്കൾ അവിടെ രജിസ്റ്റർ ചെയ്യുകയല്ലേ. അവിടെ വച്ച് മമ്മൂട്ടി അങ്കിൾ എന്നോട് ഈ വർഷം എത്ര സിനിമയായെന്ന് ചോദിച്ചു. ഒരു എട്ടെണ്ണം ആയെന്ന് ഞാൻ മറുപടി നൽകി. എനിക്കൊരു റിക്കാർഡ് ഉണ്ടായിരുന്നു. 84 ലോ 86…

Read More

സ്കൂൾ വിദ്യാർഥിയെ കാറിടിപ്പിച്ചു കൊന്ന സംഭവം; കുട്ടിക്ക് ഭീഷണി ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ; പ്രതിക്കു പിന്നാലെ നാല് പോലീസ് സംഘം

കാട്ടാക്കട: കാട്ടാക്കട പൂവച്ചലിലെ സ്‌കൂൾ വിദ്യാർഥി കാറിടിച്ച് മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞതിനെത്തുടർന്ന് പ്രതിക്കായി നാല് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം. പ്രതി പ്രിയരഞ്ജൻ നാട്ടിലുണ്ടെന്നും ഉടൻ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി. പ്രതി പ്രിയരഞ്ജന് കൊല്ലപ്പെട്ട ആദി ശേഖറിനോട് മുൻവൈരാഗ്യം ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടിയെ അപായപ്പെടുത്തുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായി അച്ഛൻ അരുൺ കുമാർ പറഞ്ഞു. ഒളിവിൽ പോയ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി അന്വേഷണം ഊർജിതമാക്കി. ആദി ശേഖറെന്ന പത്താം ക്ലാസുകാരനെ പ്രതി പ്രിയരജ്ഞൻ കാത്തു കിടന്ന് കാറിടിച്ചു കൊലപ്പെടുത്തിയത് ഓഗസ്റ്റ് 30നാണ്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ കണ്ടതോടെയാണ് കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നത്. അപകടത്തിന് അര മണിക്കൂർ മുമ്പ് കാർ സംഭവസ്ഥലത്തെത്തിയെന്ന് പോലീസ് വെളിപ്പെടുത്തി കൂട്ടുകാരുമൊത്ത് കളിക്കാനിറങ്ങിയ കുട്ടി തിരിച്ച് വീട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നതും ഒപ്പമുണ്ടായിരുന്ന കൂട്ടുകാരൻ മാറിയ അതേ നിമിഷം കാർ സ്റ്റാർട്ടാക്കിയ പ്രതി സൈക്കിളിലിരുന്ന ആദി ശേഖറിനെ ഇടിച്ച്…

Read More

ശൈത്യകാല മലിനീകരണ നിയന്ത്രണം; വീണ്ടും പടക്കങ്ങൾക്ക് നിരോധനം

ശൈത്യകാലത്ത് മലിനീകരണത്തിന്‍റെ അളവ് കുറയ്ക്കുന്നതിനുള്ള കര്‍മ്മ പദ്ധതിയുടെ ഭാഗമായി തലസ്ഥാനത്ത് എല്ലാ വിധത്തിലുമുള്ള പടക്കങ്ങളുടെയും ഉത്പാദനം, വിതരണം, സംഭരണം, ഉപയോഗം എന്നിവയ്ക്ക് നിരോധനം വീണ്ടും ഏര്‍പ്പെടുത്താന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചെന്ന് പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ്. നിരോധനം നടപ്പിലാക്കാന്‍ ഡല്‍ഹി പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയിലെ വായുവിന്‍റെ ഗുണനിലവാരത്തില്‍ കഴിഞ്ഞ കുറച്ചു വര്‍ഷമായി പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും ഇനിയും മെച്ചപ്പെടുത്തേണ്ടതായുണ്ട്. അതിനാലാണ് ഈ വര്‍ഷവും പടക്കം നിരോധിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ദീപാവലി ദിനത്തില്‍ നഗരത്തില്‍ പടക്കം പൊട്ടിച്ചാല്‍ ആറുമാസം വരെ തടവും 200 രൂപ പിഴയും ലഭിക്കുമെന്ന് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹിയില്‍ പടക്കങ്ങളുടെ ഉത്പാദനം, സംഭരണം, വില്‍പ്പന എന്നിവ നടത്തിയാല്‍ സ്ഫോടകവസ്തു നിയമത്തിലെ സെക്ഷന്‍ 9 ബി പ്രകാരം 5000 രൂപ വരെ പിഴയും, മൂന്ന് വര്‍ഷം കഠിന തടവും…

Read More

രണ്ടാം വരവിൽ ശ്രീവല്ലിയ്ക്ക് പ്രതിഫലമിരട്ടിയോ‍?

സോഷ്യല്‍ മീഡിയയില്‍ നാഷണല്‍ ക്രഷായി അറിയപ്പെടുന്ന നടിയാണ് രശ്മിക മന്ദാന. എല്ലാ ഇന്‍ഡസ്ട്രിയിലും സാന്നിധ്യമറിയിച്ചാണ് നടി കരിയറില്‍ വന്‍ കുതിപ്പ് നടത്തുന്നത്. കന്നഡയില്‍ കിറിക്ക് പാര്‍ട്ടിയിലൂടെയാണ് നടി തരംഗമായത്. അത് ദക്ഷിണേന്ത്യയാകെ അറിയപ്പെട്ടതോടെ നടിയെ തേടി എല്ലാ ഇന്‍ഡസ്ട്രിയില്‍നിന്നും അവസരങ്ങള്‍ വരികയായിരുന്നു. പുഷ്പ, ഗീതാ ഗോവിന്ദം, സുല്‍ത്താന്‍, വാരിസ്, പോലുള്ള വമ്പന്‍ ഹിറ്റുകളും നടിക്ക് ലഭിച്ചിരുന്നു. പുഷ്പയില്‍ ശ്രീവല്ലിയായുള്ള നടിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം പുഷ്പയുടെ രണ്ടാം ഭാഗം വരാൻ പോകുന്നു. പുഷ്പയിലെ ശ്രീവല്ലി എന്ന കഥാപാത്രമാവാന്‍ രണ്ട് കോടി രൂപയാണ് നടി വാങ്ങിയത്. അതിനുശേഷം നടി ബോളിവുഡില്‍ വലിയ തിരക്കിലായി. പുഷ്പ ബോളിവുഡില്‍ വരെ വിജയമായി. ശ്രീവല്ലിയെ അവിടെയുള്ള പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തു. രണ്‍ബീര്‍ കപൂറിന്‍റെ ആനിമൽ എന്ന ചിത്രത്തിൽ രശ്മിക നായികയായി. ഈ വര്‍ഷം പ്രേക്ഷകര്‍ ഏറ്റവും കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. അതുകൊണ്ട്…

Read More

റോഡിലെ വെള്ളക്കെട്ടിൽ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു; പൊതുമരാമത്ത് വകുപ്പിനെതിരേ നാട്ടുകാർ

എടവണ്ണ: ഓട്ടോ റോഡിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു, നിലമ്പൂർ വഴിക്കടവ് മണിമൂളി സ്വദ്ദേശി കാരേങ്ങൽ യൂനസ് സലാം (42) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ എടവണ്ണ വടശേരിയലാണ് അപകടം. അയൽവാസികളായ രണ്ടു പേരെ കരിപ്പൂർ എയർപോർട്ടിലേക്ക് കൊണ്ടു പോകുമ്പോഴാണ് റോഡിലെ വെള്ളക്കെട്ടിൽ ഓട്ടോ മറിഞ്ഞത്. യാത്രക്കാർക്ക് പരിക്കില്ല, ഈ ഭാഗത്തെ വെള്ളക്കെട്ട് നീക്കം ചെയ്യണമെന്ന നാട്ടുകാരുടെ ആവശ്യം ഏറെ നാളുകളായിട്ടും പൊതുമരാമത്ത് വകുപ്പ് പരിഹരിക്കാത്തതാണ് അപകടത്തിന് കാരണമായത്.

Read More

ടിക്കറ്റില്ലെന്ന കാരണം; കണ്ടക്ടർമാരിൽനിന്നു പിഴശിക്ഷ ഈടാക്കുന്ന നടപടി തടഞ്ഞ് കോടി

പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടിസി ബസുകളിൽ യാത്രക്കാർക്ക് ടിക്കറ്റില്ലെന്ന കാരണത്താൽ കണ്ടക്ടർമാരിൽനിന്നു പിഴശിക്ഷ ഈടാക്കാനുള്ള മാനേജ്മെന്‍റ് നടപടി കോടതി തടഞ്ഞു. ഫോറം ഫോർ ജസ്റ്റീസ് (എഫ്എഫ്ജെ) നല്കിയ ഹർജിയെ തുടർന്നാണ് പിഴ ഈടാക്കുന്നതിൽനിന്ന് രണ്ടു മാസത്തേക്ക് വിലക്ക് ഏർപ്പെടുത്തിയതെന്ന് എഫ്എഫ്ജെ സെക്രട്ടറി പി. ഷാജൻ അറിയിച്ചു. യാത്രക്കാർക്ക് ടിക്കറ്റില്ലാതിരുന്ന കാരണത്താൽ അടുത്തകാലത്ത് 22 കണ്ടക്ടർമാർക്ക് പിഴ ചുമത്തിയിരുന്നു. 500 രൂപ മുതൽ 5000 രൂപ വരെയായിരുന്നു പിഴ. ഓഗസ്റ്റ് മാസത്തെ ശമ്പളത്തിൽനിന്നു പിഴത്തുക ഈടാക്കാൻ ഉത്തരവിറക്കിയിരുന്നു. ഒരു കണ്ടക്ടർക്ക് 5000, നാല് പേർക്ക് 3000, ഏഴ് പേർക്ക് 2000, ആറ് പേർക്ക് 1000, നാല് പേർക്ക് 500 രൂപ വീതം എന്നിങ്ങനെയായിരുന്നു പിഴ ശിക്ഷ. പിഴ വിധിക്കപ്പെട്ടവരിൽ ഏഴു പേർ ബദലി കണ്ടക്ടർമാരാണ്. യാത്രക്കാരന് ടിക്കറ്റില്ലെങ്കിൽ കണ്ടക്ടർ പിഴ ഒടുക്കണമെന്ന സമീപകാലത്തെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് പിഴ ഈടാക്കിയത്. ടിക്കറ്റില്ലാത്ത…

Read More

ഓൾഡ് ഈസ് ഗോൾഡ്! രണ്ടായിരം വര്‍ഷം മുമ്പ് മുങ്ങിയ കപ്പലിൽ പുതുപുത്തന്‍പോലെ ചില്ല് പാത്രങ്ങൾ

രണ്ടായിരം വര്‍ഷം മുമ്പ് കടലില്‍ മുങ്ങിപ്പോയ കപ്പലിന്‍റെ അവശിഷ്ടങ്ങളില്‍നിന്ന് കണ്ടെടുത്ത വസ്തുക്കള്‍ ശാസ്ത്രലോകത്തിന് അദ്ഭുതമായി! കേടുപാടുകളൊന്നും സംഭവിക്കാത്ത ചില്ലു പാത്രങ്ങള്‍ക്കൊപ്പം അക്കാലത്ത് ഉപയോഗത്തിലുണ്ടായിരുന്ന നിരവധി വസ്തുക്കളാണു പര്യവേഷകര്‍ കണ്ടെത്തിയത്. കാപ്പോ കോര്‍സോ-2 എന്നു വിളിക്കുന്ന റോമന്‍ കപ്പല്‍, ഇറ്റലിക്കും ഫ്രാന്‍സിനും ഇടയിലുള്ള കടലിനടിയിലാണു തകര്‍ന്നുകിടക്കുന്നത്. കടലിന്‍റെ ഉപരിതലത്തില്‍നിന്ന് 1,148 അടി താഴെയാണു കപ്പലുള്ളത്. രണ്ട് വെങ്കല ബേസിനുകള്‍, ആംഫോറെ എന്നു വിളിക്കുന്ന വെങ്കലയുഗത്തിലെ ചില ജാറുകള്‍, പാത്രങ്ങള്‍, കപ്പുകള്‍, കുപ്പികള്‍, പ്ലേറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഗ്ലാസ് ടേബിള്‍വെയര്‍ വസ്തുക്കളുടെ ഒരു വലിയ ശേഖരമാണ് റോബോട്ടുകളുടെ സഹായത്താല്‍ ഗവേഷകര്‍ കരയിലെത്തിച്ചത്. അസംസ്‌കൃത ഗ്ലാസ് ബ്ലോക്കുകളും വീണ്ടെടുത്തവയില്‍ ഉള്‍പ്പെടുന്നു. കൂടുതല്‍ പഠനത്തിനും പുനരുദ്ധാരണത്തിനുമായി പുരാവസ്തുക്കള്‍ ഇറ്റലിയിലെ ലബോറട്ടറിയിലേക്കു കൊണ്ടുപോയി. 2012ല്‍ എന്‍ജിനീയറായ ഗൈഡോ ഗേയാണ് ഈ അവശിഷ്ടം ആദ്യമായി കണ്ടെത്തുന്നത്. പുരാവസ്തു ഗവേഷകര്‍ 2013ല്‍ സൈറ്റിന്‍റെ പ്രാഥമിക സര്‍വേ പൂര്‍ത്തിയാക്കി. 2015ലാണ്…

Read More

സ്കൂളിൽ പോകാൻ മടിയാണോ? എന്നാൽ പകരം പോകാൻ റോബോട്ട് റെഡിയാണ്

ടോക്കിയോ: സ്കൂളിൽ പോകാൻ മടിയുള്ളവരാണു കുട്ടികളിൽ ഭൂരിഭാഗവും. മക്കളെ ചെറുപ്രായത്തിൽ സ്കൂളിൽ വിടാൻ ബുദ്ധിമുട്ടാത്ത മാതാപിതാക്കൾ ഉണ്ടാകില്ല. ഇതിനു പ്രതിവിധിയായി വിദ്യാർഥികൾക്കു പകരം സ്കൂളിൽ പോകാനും ക്ലാസിലിരുന്നു പാഠഭാഗങ്ങൾ പഠിച്ചെടുക്കാനും റോബോട്ടുകളെ ഉപയോഗിക്കാൻ കഴിഞ്ഞാലോ…! അതിനുള്ള പദ്ധതി തയാറാവുകയാണ് അങ്ങ് ജപ്പാനിൽ. മൈക്രോഫോണുകൾ, സ്പീക്കറുകൾ, കാമറകൾ എന്നിവ ഘടിപ്പിച്ച റോബോട്ടുകൾ വഴി വിദ്യാർഥികൾക്കു വീട്ടിലിരുന്നുതന്നെ പാഠഭാഗങ്ങൾ പഠിക്കാനും അധ്യാപകരുമായി സംസാരിക്കാനും സാധിക്കും. സ്കൂളുമായുള്ള കുട്ടികളുടെ അപരിചിതത്വം ഒഴിവാക്കാനും ഇതു സഹായകരമാകും. മൂന്നടി വലിപ്പമുള്ള റോബോട്ടുകൾ സ്വയം ചലനശേഷിയുള്ളവരായിരിക്കും. ജപ്പാനിലെ ഒരു പ്രാദേശിക പത്രമാണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ജപ്പാനിലെ കുമാമോട്ടോ എന്ന നഗരത്തിലെ ക്ലാസ് മുറികളിൽ നവംബർ മാസത്തോടെ ഈ റോബോട്ടുകൾ എത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. കോവിഡ് മഹാമാരിക്കുശേഷം സ്‌കൂളിൽ പോകാത്ത കുട്ടികളുടെ എണ്ണം ലോകമാകെ വർധിച്ച സാഹചര്യത്തിലാണ് പുതിയ കണ്ടുപിടിത്തം.

Read More

സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കം; കാർയാത്രക്കാരിയെ മർദിച്ച എസ്ഐയ്ക്ക് സസ്‌പെന്‍ഷൻ

കോഴിക്കോട്: വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് കാറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയോടും കുടുംബത്തോടും മോശമായി പെരുമാറുകയും കൈയേറ്റം ചെയ്യുകയും ചെയ്ത സംഭവത്തില്‍ ഗ്രേഡ് എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍. കോഴിക്കോട് നടക്കാവ് സ്‌റ്റേഷന്‍ എസ്‌ഐ വിനോദ്കുമാറിനെയാണ് അന്വേഷണവിധേയമായി പോലീസ് കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്തത്. പ്രാഥമിക അന്വേഷണത്തില്‍ എസ്‌ഐയുടെ ഭാഗത്തുനിന്നു വീഴ്ച കണ്ടെത്തിയതിനെതുടര്‍ന്നാണ് നടപടി. സംഭവസമയത്ത് എസ്‌ഐക്കൊപ്പമുണ്ടായിരുന്ന നാല് പോലീസുകാര്‍ക്കെതിരേയും അന്വേഷണം നടത്തുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. കോഴിക്കോട് അത്തോളി സ്വദേശിനി അഫ്ന അബ്ദുൾ നാഫിക്കിനും കുടുംബത്തിനുമാണ് ദുരനുഭവമുണ്ടായത്. ഞായറാഴ്ച പുലർച്ചെ കൊളത്തൂർ ചീക്കിലോട് എന്ന സ്ഥലത്തുവച്ചായിരുന്നു സംഭവം. ഒരു കുടുംബ പരിപാടിയിൽ പങ്കെടുത്ത ശേഷം മുക്കത്തുനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു പരാതിക്കാരി. വാഹനത്തിനു സൈഡ് കൊടുത്തില്ലെന്നാരോപിച്ച് എതിരേ വന്ന വാഹനത്തിലെ യുവാക്കളാണ് വഴക്കുണ്ടാക്കിയത്. പോലീസിനെ വിളിക്കുമെന്ന് യുവതി പറഞ്ഞപ്പോള്‍ യുവാക്കൾ തന്നെ പോലീസിനെ വിളിച്ചുവെന്നും അതുപ്രകാരമാണ് നടക്കാവ് എസ്ഐ…

Read More