വീട്ടുമുറ്റത്ത് ഒരു മുരിങ്ങ. ഇതു നാട്ടിൻപുറത്തെ സാധാരണ കാഴ്ച്ച. കായയുണ്ടാകുന്പോൾ അവിയലിലോ സാന്പാറിലോ ഇടും. ഇല പറിച്ചു വല്ലപ്പോഴും ഒരു തോരനും വയ്ക്കും. അതോടെ മുരിങ്ങ കൊണ്ടുള്ള ഉപയോഗം കഴിഞ്ഞു. മഴക്കാലമായാൽ വീട്ടുകാർക്കു ചെറിയ പേടിയുണ്ടാകും. ശക്തമായ കാറ്റൊന്നു വീശിയാൽ മതി ദുർബലമായ മുരിങ്ങക്കന്പ് ഒടിഞ്ഞു വീഴും. വീട്ടുമുറ്റത്തോ പുരപ്പുറത്തോ വീണാൽ പണിയാകുകയും ചെയ്യും. ഇതു മുന്നിൽക്കണ്ടു പലരും മഴക്കാലത്തിനു മുന്‍പേ മുരിങ്ങയുടെ ചില്ലകൾ വെട്ടി തെങ്ങിൻ ചുവട്ടിലിടും. അങ്ങനെ വെറുതെ വെട്ടി മണ്ണിൽ തള്ളാനുള്ളതല്ല മുരിങ്ങയും മുരിങ്ങയിലയുമെന്നും തെളിയിച്ച വീട്ടമ്മ കേരളത്തിനു പുതിയ മാതൃകയാകുകയാണ്. തൃശൂർ ജില്ലയിലെ മരോട്ടിച്ചാലിലാണു മുരിങ്ങകൊണ്ടു വിപ്ലവം സൃഷ്ടിച്ച അംബികാ സോമസുന്ദരന്റെ സ്ഥാപനം. സ്വകാര്യ ബാങ്കിൽ നിന്നു ജോലി രാജിവച്ച് ഇറങ്ങിയ ഇവർ തയാറാക്കിയ മുരിങ്ങയിലയിൽ നിന്നുള്ള മൂല്യവർധത ഉത്പന്നങ്ങൾ വിദേശ വിപണിയുടെ പടിവാതിക്കൽ വരെ എത്തിക്കഴിഞ്ഞു. മുരിങ്ങയിലയിലെ വിപ്ലവത്തിനു തുടക്കം…
Read MoreDay: September 12, 2023
ആഴക്കടൽ വിഭവങ്ങളെക്കുറിച്ചു പഠിക്കാൻ സമുദ്രയാനുമായി ഇന്ത്യ ആഴക്കടലിലേക്ക്
ന്യൂഡൽഹി: ചന്ദ്രയാൻ മൂന്നിനും ആദിത്യ എൽ വണ്ണിനും ശേഷം മറ്റൊരു വന്പൻ ദൗത്യവുമായി ഇന്ത്യ. ആഴക്കടൽ വിഭവങ്ങളെക്കുറിച്ചു പഠിക്കാനും ജൈവവൈവിധ്യ വിലയിരുത്തലുമായി സമുദ്രത്തിന്റെ 6,000 മീറ്റർ അടിയിലേക്ക് മനുഷ്യരെ അയയ്ക്കാൻ ഇന്ത്യ പദ്ധതി തയാറാക്കുന്നതായി കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. മൂന്ന് പേരെയാണ് ആഴക്കടലിലേക്ക് അയക്കുക. ‘സമുദ്രയാൻ’ എന്നാണ് പദ്ധതിയുടെ പേര്.ആദ്യമായിട്ടാണ് മനുഷ്യരെ ഉൾക്കൊള്ളുന്ന ആഴക്കടൽ ദൗത്യത്തിന് രാജ്യമൊരുങ്ങുന്നത്. ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയിൽ വികസിപ്പിക്കുന്ന പ്രത്യേക അന്തർവാഹിനി ‘മത്സ്യ 6000’ മന്ത്രി പരിശോധിച്ചു. ഇതിന്റെ ചിത്രങ്ങൾ മന്ത്രി സോഷ്യൽമീഡിയയിൽ പങ്കുവച്ചു.
Read Moreമേക്കപ്പ് ഇട്ടുകൊണ്ടിരുന്നപ്പോൾ കുഴഞ്ഞുവീണു; ആ വാർത്ത ഇപ്പോഴും ഉൾക്കൊള്ളാനാവുന്നില്ലെന്ന് കനിഹ
എന്നത്തെയുംപോലെ രാവിലെ ഭര്‍ത്താവിനോടും മകനോടും ഷൂട്ടിംഗിന് പോയിട്ടു വരാം എന്ന് പറഞ്ഞ് വീട്ടില്‍നിന്നിറങ്ങുമ്പോള്‍ ഇത്തരമൊരു ദുഃഖവാര്‍ത്ത കേള്‍ക്കേണ്ടി വരും എന്ന് കരുതിയില്ല. അഭിനയിക്കുന്നതിനായി മേക്കപ്പ് ഇട്ടുകൊണ്ടിരിക്കെയാണ് മാരിമുത്തു സാര്‍ കുഴഞ്ഞു വീണുവെന്നും ആശുപത്രിയില്‍ കൊണ്ടുപോയെന്നും അറിയുന്നത്. ആദ്യം പ്രാർഥിച്ചത് വ്യാജ വാര്‍ത്തയാകണേ എന്നായിരുന്നു. വാര്‍ത്ത ശരിയാണെങ്കില്‍ അദ്ദേഹത്തിന് ഒന്നും സംഭവിക്കരുതേ എന്നും പ്രാര്‍ഥിച്ചു. എന്നാല്‍ പിന്നാലെ അദ്ദേഹത്തിന്റെ മരണവാര്‍ത്ത എത്തി. ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ പറ്റുന്നതായിരുന്നില്ല ആ വാര്‍ത്ത. രണ്ട് വര്‍ഷമായി ഒരുമിച്ച് അഭിനയിക്കുന്നു. എതിര്‍നീച്ചല്‍ ടീം ഞങ്ങള്‍ക്ക് ഒരു കുടംബംപോലെയാണ്. ഏത് വിഷയത്തെക്കുറിച്ചും നല്ല അറിവുള്ള വ്യക്തിയായിരുന്നു മാരിമുത്തു. രാഷ്ട്രീയം, സിനിമ, സാഹിത്യം എല്ലാത്തിനെയും കുറിച്ച് അദ്ദേഹത്തിന് അറിവുണ്ടായിരുന്നു. -കനിഹ
Read Moreജീവിതത്തിലും ഷാരൂഖ് സൂപ്പർഹീറോ; അറുപതാം വയസിലും ഇന്ത്യൻ സിനിമയിലെ മാസ് ഹീറോയെന്ന് കങ്കണ
ഷാരൂഖ് ഖാന്റെ ജീവിതം രാജ്യത്തെ സിനിമ പ്രവര്‍ത്തകര്‍ക്ക് പാഠമാണ്. യഥാര്‍ഥ ജീവിതത്തിലും ഷാരൂഖ് സൂപ്പർ ഹീറോയാണ്. തൊണ്ണൂറുകളിലെ പ്രണയനായകനെന്ന നിലയില്‍ സിനിമയില്‍ ശ്രദ്ധയാകര്‍ഷിച്ച അദ്ദേഹം, ഒരു ദശാബ്ദത്തോളം നീണ്ട പരിശ്രമത്തില്‍ തന്റെ നാല്പതുകളുടെ അവസാനത്തിലും അമ്പതുകളുടെ മധ്യത്തിലും പ്രേക്ഷകരുടെ പ്രിയങ്കരനായി. അറുപതാം വയസില്‍ അദ്ദേഹം ഇന്ത്യൻ സിനിമയിലെ മാസ് ഹീറോയായി മാറി. ഒരിക്കലും അത് ചെറിയ കാര്യമല്ല. ഒരുകാലത്ത് ആളുകള്‍ അദ്ദേഹത്തെ എഴുതിത്തള്ളുകയും പരിഹസിക്കുകയും ചെയ്തത് ഞാൻ ഓര്‍ക്കുന്നു. അദ്ദേഹത്തിന്റെ പോരാട്ടം ഇന്ത്യൻ സിനിമാ പ്രവര്‍ത്തകര്‍ക്ക് ഒരു പാഠമാണ്. -കങ്കണ റണൗത്ത്
Read Moreഇതുപോലും അറിയാത്ത ഇന്ത്യക്കാരിയോ?കരീനയ്ക്കെതിരേ ട്രോള്‍ മഴ
ബോളിവുഡിലെ സൂപ്പര്‍ താരമാണ് കരീന കപൂര്‍. വിവാഹശേഷം നടിമാര്‍ അഭിനയം നിര്‍ത്തുകയോ ഇടവേളയെടുക്കുകയോ ചെയ്യുന്ന പതിവ് തെറ്റിച്ച് രണ്ട് മക്കളുടെ അമ്മയായശേഷവും നായികയായി അഭിനയിക്കുന്ന താരമാണ് കരീന. ഇപ്പോഴിതാ ഒടിടി ലോകത്തേക്കും എത്തുകയാണ് കരീന കപൂര്‍. നെറ്റ്ഫ്ളിക്സിന്റെ ജാനേ ജാന്‍ എന്ന ഷോയിലൂടെയാണ് കരീനയുടെ ഒടിടി എന്‍ട്രി. പുതിയ സിനിമയുടെ റിലീസിന് മുമ്പായുള്ള പ്രൊമോഷന് പരിപാടികളുടെ തിരക്കിലാണ് കരീന ഇപ്പോള്‍. കഴിഞ്ഞ ദിവസം താരം പങ്കെടുത്തൊരു പരിപാടിയില്‍നിന്നു ള്ള വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. വീഡിയോയില്‍ ദേശീയഗാനം ആലപിക്കുന്ന കരീനയാണുള്ളത്. എന്നാല്‍ ഈ വീഡിയോ കരീനയ്ക്ക് കനത്ത വിമര്‍ശനങ്ങളാണ് നേടിക്കൊടുക്കുന്നത്. ചുവന്ന നിറത്തിലുള്ള വസ്ത്രമാണ് വീഡിയോയില്‍ കരീന ധരിച്ചിരിക്കുന്നത്. താരം ദേശീയഗാനം ആലപിക്കുമ്പോള്‍ തന്റെ കൈകള്‍ ചേര്‍ത്തു പിടിച്ചുവെന്നതാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്ന പിഴവ്. നിരവധിപ്പേരാണ് താരത്തിനെതിരേ വിമര്‍ശനങ്ങളുമായി എത്തുന്നത്. ആരെങ്കിലും ഇവള്‍ക്കൊന്ന് പറഞ്ഞു കൊടുക്കുമോ…
Read Moreബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി: അഞ്ച് ദിവസം മഴ തുടരും; 55 കിലോമീറ്റർ വേഗതയിൽ കാറ്റിന് സാധ്യത
തിരുവനന്തപുരം: വടക്ക് പടിഞ്ഞാറൻ മധ്യ പ്രദേശിന് മുകളിലായും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും സ്ഥിതി ചെയ്യുന്ന ചക്രവാതചുഴികൾ മൂലം കേരളത്തിൽ വീണ്ടും മഴ ശക്തമായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.അടുത്ത അഞ്ച് ദിവസം മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. തെക്കൻ ശ്രീലങ്കൻ തീരത്തിന്റെ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ മധ്യ ഭാഗങ്ങൾ, തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്നുള്ള മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40…
Read Moreഉമ്മൻചാണ്ടി മന്ത്രിസഭയിൽ സതീശനെ ഉൾപ്പെടുത്താതിരുന്നത് തെറ്റായിപ്പോയെന്ന തോന്നൽ തനിക്കിപ്പോഴുമുണ്ട്; പ്രവർത്തക സമിതിയിൽ താനില്ലെങ്കിലും കുഴപ്പമില്ലെന്ന് അവർ കരുതിയിരിക്കുമെന്ന് ചെന്നിത്തല
തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗത്വ വിവാദത്തിൽ കൂടുതൽ പ്രതികരണവുമായി രമേശ് ചെന്നിത്തല. തന്റെ സ്ഥാനത്ത് മറ്റൊരാൾ ആയിരുന്നെങ്കിൽ പാർട്ടിയിൽ വൻ പ്രതിസന്ധി ഉണ്ടാക്കുമായിരുന്നുവെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. പ്രവർത്തക സമിതിയിൽ അംഗത്വം സംബന്ധിച്ച് തീരുമാനം എടുത്തത് ഉന്നതതലത്തിലാണ്. ഇക്കാര്യത്തിൽ കെ. സി. വേണുഗോപാൽ മാത്രം വിചാരിച്ചാൽ ഒരു തീരുമാനം എടുക്കാൻ കഴിയില്ലെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. പ്രവർത്തക സമിതിയിൽ രമേശ് ചെന്നിത്തലയ്ക്ക് അംഗത്വം ഉണ്ടായിരിക്കുമെന്ന് കെ.സി.വേണുഗോപാൽ മുന്‍പ് പറഞ്ഞിരുന്നുവെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. ഗാന്ധി കുടുംബവുമായി വളരെ അടുപ്പമുള്ളതുകൊണ്ട് പ്രവർത്തക സമിതിയിൽ താനില്ലെങ്കിലും കുഴപ്പമില്ലെന്ന് ഒരുപക്ഷെ അവർ കരുതിയിരിക്കാമെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ വി.ഡി.സതീശനെ ഉൾപ്പെടുത്താതിരുന്നത് തെറ്റായിപ്പോയെന്ന തോന്നൽ തനിക്കിപ്പോഴുമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. സതീശൻ നൂറു ശതമാനം യോഗ്യനായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ എംഎൽഎമാരെ മത്സരിപ്പിക്കരുതെന്നും അനാവശ്യമായ ഉപതെരഞ്ഞെടുപ്പുകൾ ഒഴിവാക്കേണ്ടതാണെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.…
Read Moreസോളാർ കേസിൽ ഗൂഢാലോചനയില്ലെങ്കിൽ പിന്നെന്താണ് നടന്നതെന്തെന്ന് ചാണ്ടി ഉമ്മൻ
തിരുവനന്തപുരം: സോളാര്‍ കേസില്‍ ഗൂഢാലോചനയില്ലെങ്കില്‍ പിന്നെ എന്താണ് നടന്നതെന്ന് ചാണ്ടി ഉമ്മന്‍ എംഎൽഎ. ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് താൻ നേരത്തെ വിശ്വസിച്ചിരുന്നുവെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. മുഖ്യമന്ത്രി പദവിയില്‍ നിന്നും ഉമ്മന്‍ചാണ്ടിയെ താഴെയിറക്കുകയെന്ന ലക്ഷ്യത്തിനൊപ്പം വ്യക്തിപരമായി അദ്ദേഹത്തെ തേജോവധം ചെയ്യുക കൂടിയായിരുന്നു. ഒരു കെട്ടുകഥയെടുത്ത് രാവിലേയും രാത്രിയും വാര്‍ത്തയാക്കി ലോകം മുഴുവന്‍ പ്രക്ഷേപണം ചെയ്യുകയായിരുന്നുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. കോണ്‍ഗ്രസിലെ ഒരു നേതാവിനും ഇതില്‍ പങ്കില്ലെന്നും പാർട്ടിയിൽ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് രണ്ടിനേയും കൂട്ടിക്കുഴക്കുന്നത് ശരിയല്ലെന്നും ചാണ്ടി ഉമ്മൻ അഭിപ്രായപ്പെട്ടു. സഭയില്‍ പിടിച്ചുനില്ക്കാന് വേണ്ടിയാണ് ഭരണപക്ഷം ഇങ്ങനെയൊക്കെ പറയുന്നത്. അപ്പ അഞ്ച് വര്‍ഷം മുഖ്യമന്ത്രിയായിരുന്നത് കോൺഗ്രസ് നേതാക്കളുടെ പിന്തുണയോടെയാണ്. പാര്‍ട്ടി നേതൃത്വവുമായി കൂടിയാലോചിച്ചിട്ടേ സിബിഐ റിപ്പോര്‍ട്ടില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെടുമോയെന്ന കാര്യത്തിൽ എന്തെങ്കിലും പറയാന്‍ ആഗ്രഹിക്കുന്നുള്ളൂ. ഒന്നുമില്ലാത്ത ഒരു കേസിന്റെ പുറത്ത് എത്രരൂപയാണ് ചെലവഴിച്ചിരിക്കുന്നത്. സര്‍ക്കാരിന്റേയും…
Read Moreപ്രമേഹരോഗത്തിന്റെ തലസ്ഥാനമായി കേരളം; ചർച്ചയ്ക്കായി പ്രമേഹരോഗ വിദഗ്ധരുടെ സമ്മേളനം കണ്ണൂരിൽ
കണ്ണൂർ: ഇന്ത്യയിലെ പ്രമേഹരോഗ ഗവേഷണത്തിനും ചികിത്സക്കും നേതൃത്വം നൽകുന്ന റിസർച്ച് സൊസൈറ്റി ഫോർ സ്റ്റഡി ഡയബെറ്റിസ് ഇന്ത്യ (ആർഎസ്എസ്ഡി) സംസ്ഥാന സമ്മേളനം 17ന് കണ്ണൂരിൽ നടക്കും. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ), ഫിസിഷ്യൻ ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. കേരളത്തിന് അകത്തും പുറത്തുമുള്ള ഡോക്ടർമാർ സമ്മേളനത്തിൽ പങ്കെടുക്കും. പ്രമേഹരോഗത്തിന്റെ തലസ്ഥാനമായി കേരളം മാറാനുള്ള സാമൂഹ്യ സാഹചര്യങ്ങളെക്കുറിച്ച് വിശദമായ ചർച്ചകൾ നടക്കും. കുട്ടികളിലും ചെറുപ്പക്കാരിലും പ്രമേഹരോഗം കൂടി വരാനുള്ള കാരണങ്ങൾ സമ്മേളനം ചർച്ച ചെയ്യും. വൃക്കകൾ, കണ്ണ്, നാഡി ഞരമ്പുകൾ മറ്റ് അവയവങ്ങൾ എന്നിവയെ പ്രമേഹം ബാധിക്കുന്നതെങ്ങനെ എന്നും അതിനെ ശാസ്ത്രീയമായി എങ്ങനെ പ്രതിരോധിക്കാം എന്നും വിദഗ്ധർ വിശദീകരിക്കും. പ്രമേഹരോഗത്തിന്റെ അത്യാധുനിക ചികിത്സ രീതികളും പുതിയ കണ്ടെത്തലുകളും യോഗം വിശദമായി അപഗ്രഥിക്കും. റിസർച്ച് സൊസൈറ്റി ഫോർ സ്റ്റഡി ഓഫ് ഡയബറ്റിസ് കേരള സ്റ്റേറ്റ് ചെയർമാൻ പ്രഫ. ജി.…
Read Moreമൊഴികളില്‍ പൊരുത്തക്കേട്; എ.സി. മൊയ്തീനെ വീണ്ടും ചോദ്യംചെയ്തേക്കും
കൊച്ചി: കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രി എ.സി. മൊയ്തീന് എംഎല്‍എയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യ ചെയ്തേക്കും. കേസില്‍ അറസ്റ്റിലായ പ്രതികളും എ.സി. മൊയ്തീനും അന്വേഷണസംഘത്തിന് നല്കിയ മൊഴികളില്‍ പൊരുത്തക്കേട് ഉണ്ടെന്നാണ് കണ്ടെത്തല്‍. ഇന്നലെ നടന്ന ആദ്യഘട്ട ചോദ്യം ചെയ്യലില്‍ മൊയ്തീന് സമര്‍പ്പിച്ച രേഖകളും ഇഡി ശേഖരിച്ച രേഖകളും വിവരങ്ങളും തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്നുമാണ് പ്രാഥമിക വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ മൊഴികളും രേഖകളും വിശദമായി പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. വരുമാനം, നിക്ഷേപങ്ങള്‍, ആദായനികുതി റിട്ടേണുകള്‍ തുടങ്ങിയവ സംബന്ധിച്ച രേഖകള്‍ പരിശോധിക്കും. വൈരുദ്ധ്യങ്ങള്‍ വിലയിരുത്തിയാകും ഇനിയുള്ള ചോദ്യം ചെയ്യല്‍. അതേസമയം മൊയ്തീന്റെ വീട്ടില്‍ ഇഡി നടത്തിയ പരിശോധനയെത്തുടര്‍ന്ന് 28 ലക്ഷം രൂപയുടെ നിക്ഷപം ഉള്‍പ്പെടെ അക്കൗണ്ടുകള്‍ നേരത്തെ മരവിപ്പിച്ചിരുന്നു. എംഎല്‍എ, മന്ത്രി എന്നീ നിലകളില്‍ തനിക്ക് ലഭിച്ച വരുമാനവും ഭാര്യയുടെ ശമ്പളവും…
Read More