പത്തനംതിട്ട: അവശ്യസാധനങ്ങളുടെ വിലക്കയറ്റംമൂലം കുടുംബ ബജറ്റുകള്‍ താളംതെറ്റി. നിത്യോപയോഗ സാധനങ്ങളുടെയും പച്ചക്കറിയുടെയും വില കുതിച്ചുയരുമ്പോഴും വിപണി ഇടപെടല്‍ നടത്താനാകാതെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തികളായി മാറി. സപ്ലൈകോ സ്ഥാപനങ്ങള്‍ ഏറെക്കുറെ കാലിയാണ്. സബ്സിഡി ഉത്പന്നങ്ങളുടെ വില ഉയര്‍ത്താന്‍ തീരുമാനമായതോടെ കൂടിയ വിലയ്ക്ക് ഇനി ഇവ എത്തുമെന്നാണ് പ്രതീക്ഷയാണ്. ഇതോടെ പൊതുവിപണിയിലും വീണ്ടും വില ഉയര്‍ന്നേക്കാം. കേരളത്തിലെ പൊതുവിപണിയില്‍ വില തീരുമാനിക്കുന്നത് ഇടനിലക്കാരാണ്. ഉത്പന്നങ്ങള്‍ ഏറെയും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിക്കുന്നവയായതിനാല് വിലയുടെ നിയന്ത്രണവും ഇടനിലക്കാരിലാണ്. സപ്ലൈകോ, ത്രിവേണി മാര്‍ക്കറ്റുകളിലൂടെ മുന്‍പ് ന്യായവിലയില്‍ സാധനങ്ങള്‍ എത്തിച്ചിരുന്നതിനാല്‍ പൊതുവിപണിയിലെ വിലയും നിയന്ത്രണ വിധേയമായിരുന്നു. സപ്ലൈകോയില്‍ സബ്സ്ഡി ഉത്പന്നങ്ങള്‍ക്ക് ഓണത്തിനു മുന്‍പേ ക്ഷാമമാണ്. മാവേലി സ്റ്റോറുകളില്‍ ഇപ്പോള്‍ സാധനങ്ങള്‍ ലഭ്യമേയല്ലെന്ന സ്ഥിതിയിലെത്തിയിട്ടുണ്ട്. സബ്സിഡി ഇതര ഉത്പന്നങ്ങളും സപ്ലൈകോയില്‍ സ്റ്റോക്കില്ലാത്ത അവസ്ഥയുണ്ട്. പിടിച്ചു നില്‍ക്കാനാകുന്നില്ലെന്ന് ഹോട്ടല്‍ ഉടമകള്പൊതുവിപണിയിലെ അനിയന്ത്രിതമായ വിലക്കയറ്റം കാരണം പിടിച്ചുനില്ക്കാനാകുന്നില്ലെന്ന് ഹോട്ടല്‍ ഉടമകള്‍.…
Read MoreDay: November 11, 2023
വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതി മരിച്ച നിലയിൽ
ഇരിട്ടി: വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇരിട്ടി പയഞ്ചേരി വികാസ് നഗറിലെ എഴുപതുകാരി ലൈംഗിക പീഡനത്തിനിരയായതിനെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ വിചാരണ നടപടികൾ പൂർത്തിയായിരിക്കുമ്പോഴാണ് പ്രതി ആറളം പന്നിമൂല സ്വദേശി പി.എം. രാജീവനെ (50) വീടിനു സമീപത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. 2017 മാർച്ച് 30നായിരുന്നു കേസിനാസ്പദമായ സംഭവം. പീഡനത്തിനിരയായ വയോധികയുടെ മകന് പുതിയതായി നിർമിക്കുന്ന വീടിന്റെ വയറിംഗ് ജോലിക്കെത്തിയ പ്രതി വികാസ് നഗറിലുള്ള വീട്ടിലെത്തിയ സ്ത്രീയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിനുശേഷം ഓട്ടോയിൽ മുഴക്കുന്നിലെ ആരുമില്ലാത്ത തറവാട് വീട്ടിലെത്തിയ വയോധിക മനോവിഷമത്തിൽ അവിടെ വച്ച് ആത്മഹത്യ ചെയ്തിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ത്രീ ക്രൂരമായ ലൈംഗിക പീഡനത്തിനിരയായതായി കണ്ടെത്തിയതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. ഡിഎൻഎ ഫലവും പ്രതിക്കെതിരായി. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിഐ സുനിൽ കുമാറിന്റെ സ്ഥലംമാറ്റമടക്കം ഒട്ടനവധി സമ്മർദങ്ങൾ നേരിട്ട…
Read Moreപയ്യന്നൂരിലെ ജ്വല്ലറി കവര്‍ച്ച: കൂട്ടുപ്രതിയും പിടിയില്‍
പയ്യന്നൂര്‍: നഗരത്തിലെ പഞ്ചമി ജ്വല്ലറി കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കവർച്ചാക്കേസിലെ കൂട്ടുപ്രത തമിഴ്നാട് കുലൂര്‍ ജില്ലയിലെ വിരുദാചലം സ്വദേശി കണ്മണിരാജയെ(37)യാണ് പയ്യന്നൂര്‍ പോലീസ് തമിഴ്നാട്ടിൽ വച്ച് അറസ്റ്റ് ചെയ്തത്. നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കവർച്ചാക്കേസിൽ തമിഴ്നാട് തഞ്ചാവൂര്‍ പാപനാശം സ്വദേശിയായ ജഗദുല്‍ സാദിഖിനെ(40) പയ്യന്നൂര്‍ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാര്‍ച്ച് ഏഴിന് പുലര്‍ച്ചെ ഒന്നേ കാലോടെയായിരുന്നു പയ്യന്നൂര്‍ ടെമ്പിള്‍ റോഡില്‍ താമസിക്കുന്ന ഗംഗോത്രിയില്‍ അശ്വിന്റെ ഉടമസ്ഥതയിലുള്ള പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറിലെ പഞ്ചമി ജ്വല്ലറിയില്‍ കവര്‍ച്ച നടന്നത്. ജ്വല്ലറിയുടെ പുറത്തുള്ള നിരീക്ഷണ കാമറക്കും മുന്‍വശത്തെ ലൈറ്റിനും പച്ച സ്പ്രേ പെയിന്റടിച്ച ശേഷം ഷട്ടറിന്റെ പൂട്ട് ഗ്യാസ്കട്ടര്‍ ഉപയോഗിച്ച് മുറിച്ചായിരുന്നു കവർച്ച. ജ്വല്ലറിയിൽ സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷം രൂപ വിലവരുന്ന വെളളി…
Read Moreറെയിൽ മദദ് ആപ്പ്; വന്ദേ ഭാരതിന് പ്രത്യേക പരിഗണന
റെയിൽവേയുടെ അഭിമാന ട്രെയിനുകളായ വന്ദേ ഭാരതുമായി ബന്ധപ്പെട്ട പരാതികൾക്ക് റെയിൽ മദദ് ആപ്പിൽ പ്രത്യേക പരിഗണനയുണ്ട്. ഈ വണ്ടികൾ കൃത്യസമയങ്ങളിൽ തടസം കൂടാതെ സുഗമമായി ഓടുന്നു എന്ന് ഉറപ്പാക്കാൻ പ്രത്യേകം സ്ക്രൂട്ടിണി സംവിധാനം തന്നെ ആപ്പിൽ ഉണ്ട്. ഈ വണ്ടികളിലെ സേവനം, സൗകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾക്ക് അതിവേഗ പരിഗണനയാണ് ആപ്പ് നൽകുന്നത്. മാത്രമല്ല പരാതിക്കാരന് അതേ സ്പീഡിൽ തന്നെ ഫീഡ് ബാക്കും നൽകും. ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് വീണ യാത്രക്കാരനെ ആറ് മിനിട്ടുള്ളിൽ ആശുപത്രിയിൽ എത്തിക്കാൻ ആപ്പിന്റെ പ്രവർത്തനം വഴി സാധിച്ചു. ബോഗിയിൽ വെള്ളം ഇല്ല എന്ന പരാതി 17 മിനിട്ടിനുള്ളിലും സാധിച്ചു. യാത്രക്കിടയിൽ മുതിർന്ന പൗരന് നഷ്ടപ്പെട്ട വിലപിടിപ്പുള്ള ലഗേജുകൾ വീണ്ടെടുക്കാൻ ആപ്പ് വഴി 45 മിനിട്ടിനുള്ളിൽ സാധിച്ചുവെന്നും ദക്ഷിണ റെയിൽവേ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Read Moreമരുന്നിനൊപ്പം ലോട്ടറിയും വാങ്ങി; അടിച്ചത് ബംപർ!
അമൃത് സർ: ഭാഗ്യവും ഭാഗ്യക്കേടുമൊക്കെ വരുന്നത് തികച്ചും അപ്രതീക്ഷിതമായിട്ടാണ്. രണ്ടരക്കോടി രൂപയുടെ ബംപര്‍ ലോട്ടറിയടിച്ച പഞ്ചാബി കർഷകനായ ശീതൾ സിംഗിന്റെ കാര്യത്തിൽ സംഭവിച്ചതും അങ്ങനെതന്നെ. മാർക്കറ്റിൽ മരുന്നു വാങ്ങാൻ എത്തിയതായിരുന്നു അദ്ദേഹം. മെഡിക്കൽ ഷോപ്പിൽനിന്നു പുറത്തിറങ്ങുമ്പോൾ ലോട്ടറി ഏജന്റായ എസ്.കെ. അഗർവാൾ അദ്ദേഹത്തെ സമീപിച്ചു. നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളൂവെന്നു പറഞ്ഞ് ഒരു ലോട്ടറി എടുക്കാൻ അയാൾ നിർബന്ധിച്ചു. കൈയിൽ പണം കുറവായിരുന്നതുകൊണ്ട് ആദ്യം ശീതൾ സിംഗ് മടിച്ചു. എന്നാൽ, ഏജന്റിന്റെ നിർബന്ധം കൂടിയപ്പോൾ ഒരു ലോട്ടറി ടിക്കറ്റ് വാങ്ങി. മരുന്നും ടിക്കറ്റുമായി വീട്ടിലെത്തി അധികസമയം പിന്നിടും മുൻപേതന്നെ ഭാഗ്യദേവത കടാക്ഷിച്ചെന്ന വാർത്ത ശീതൾ സിംഗിനെ തേടിയെത്തി. വിവാഹിതരായ രണ്ട് ആൺമക്കളും ഒരു മകളും അടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം. കിട്ടാൻ പോകുന്ന വലിയ തുകകൊണ്ട് എന്തു ചെയ്യുമെന്ന ചോദ്യത്തിന് കുടുംബത്തോട് ആലോചിച്ച് കാര്യങ്ങൾ തീരുമാനിക്കണമെന്നായിരുന്നു ആ കർഷകന്റെ…
Read Moreമന്ത്രിമാരെ ജനം ചോദ്യംചെയ്യുമെന്ന പേടി;വിലവർധന നവകേരള സദസിനുശേഷം
തിരുവനന്തപുരം: സപ്ലൈകോയിൽ സബ്സിഡി ഇനത്തിൽപ്പെട്ട പതിമൂന്ന് നിത്യോപയോഗ സാധനങ്ങളുടെ വിലവർധിപ്പിക്കാനുള്ള തീരുമാനം നവകേരള സദസസിനുശേഷം നടപ്പാക്കിയാൽ മതിയെന്ന് ഭക്ഷ്യവകുപ്പ് തീരുമാനം. വിലവർധന ഉടൻ നടപ്പിലാക്കിയാൽ നവകേരള സദസിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാർക്കെതിരേ പൊതുജനങ്ങളുടെ ചോദ്യശരങ്ങൾ ഉയരുമെന്ന ആശങ്കയാണ് വിലവർധന വൈകിപ്പിക്കാൻ ഭക്ഷ്യവകുപ്പിനെ പ്രേരിപ്പിച്ചത്. ഈ മാസം പതിനെട്ടിന് തുടങ്ങുന്ന നവകേരള സദസ് ഡിസംബർ വരെ നീളും. സപ്ലൈകോയുടെയും ഭക്ഷ്യവകുപ്പിന്റെയും ആവശ്യപ്രകാരം 13 ഇനം സബ്സിഡി സാധനങ്ങളുടെ വിലവർധിപ്പിക്കാൻ ഇന്നലെ ചേർന്ന എൽഡിഎഫ് യോഗം ഭക്ഷ്യമന്ത്രിക്ക് അനുമതി നൽകിയിരുന്നു. പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ച് നിർത്താൻ വിപണി ഇടപെടൽ നടത്തി പതിമൂന്ന് ഇനം നിത്യോപയോഗസാധനങ്ങൾ സബ്സിഡി നിരക്കിൽ സപ്ലൈകോ നൽകിയതിന് 1,525 കോടി രൂപ ഭക്ഷ്യവകുപ്പ് കുടിശിഖയായി സപ്ലൈകോക്ക് നൽകാനുണ്ട്. ഒന്നുകിൽ തുക നൽകണമെന്നും അല്ലെങ്കിൽ വിലവർധന നടപ്പാക്കണമെന്നും സപ്ലൈകോ ഭക്ഷ്യവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാനത്തെ നിലവിലെ സാന്പത്തിക പ്രതിസന്ധി…
Read Moreയാത്രക്കാരുടെ പരാതികൾക്ക് അതിവേഗ പരിഹാരവുമായി റെയിൽ മദദ് ആപ്പ്
എസ്.ആർ. സുധീർ കുമാർ കൊല്ലം: ദക്ഷിണ റെയിൽവേയിൽ യാത്രക്കാരുടെ പരാതികൾക്ക് അതിവേഗപരിഹാരം കാണുന്നതിന് ഏർപ്പെടുത്തിയ റെയിൽ മദദ് മൊബൈൽ ആപ്ലിക്കേഷനു മികച്ച പ്രതികരണം. ആപ്ലിക്കേഷൻ വഴി യാത്രക്കാർ പരാതികൾ രജിസ്റ്റർ ചെയ്താൽ എട്ട് മിനിട്ടുകൾക്കുള്ളിൽ ബന്ധപ്പെട്ട അധികൃതരിൽ നിന്ന് ആദ്യ പ്രതികരണം ലഭിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇതുകാരണം റെയിൽ മദദിന് ഇപ്പോൾ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. കഴിഞ്ഞ മാസം (2023 ഒക്ടോബർ) ഇതുവഴി ലഭിച്ച 14,826 പരാതികൾക്ക് അധികൃതർ അതിവേഗം പരിഹാരം കാണുകയുണ്ടായി. മാത്രമല്ല 2023-24 സാമ്പത്തിക വർഷം 80,902 പരാതികളും പരിഹരിച്ചു. ന്യായമായ പരാതികൾ സമയ ബന്ധിതമായി തീർപ്പാക്കി യാത്രക്കാരുടെ വിശ്വാസം ആർജിക്കുക എന്നതാണ് റെയിൽവേ ഈ ആപ്പ് വഴി ലക്ഷ്യമിടുന്നത്. ഈ മൊബൈൽ ആപ്പിലേയ്ക്ക് എസ്എംഎസ്, ഇ-മെയിൽ, 24 മണിക്കൂറും പ്രവർത്തിക്കുന്ന 139 എന്ന ഹെൽപ്പ് ലൈൻ നമ്പർ, സോഷ്യൽ മീഡിയ…
Read Moreനാല് വയസുകാരിയെ ക്രൂരമായ് ബലാത്സംഗം ചെയ്ത് പോലീസുകാരൻ ; സ്റ്റേഷന് മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം
രാജസ്ഥാനിലെ ദൗസ ജില്ലയിൽ നാലുവയസ്സുകാരിയെ പോലീസ് ബലാത്സംഗം ചെയ്ത സംഭവത്തിൽ പോലീസ് സ്റ്റേഷന് പുറത്ത് വൻ പ്രതിഷേധം. കൂട്ടത്തോടെ പോലീസ് സ്റ്റേഷന് പുറത്ത് എത്തിയ ഗ്രാമീണർ പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന് ആരോപിച്ച് സബ് ഇൻസ്പെക്ടറെ മർദിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സബ് ഇൻസ്പെക്ടർ ഭൂപേന്ദ്ര സിംഗ് പെൺകുട്ടിയെ പ്രലോഭിപ്പിച്ച് തന്റെ മുറിയിൽ കയറ്റി ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തതായും അന്വേഷണം നടത്തിവരികയാണെന്നും അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് ബജ്രംഗ് സിംഗ് പറഞ്ഞു. വാർത്ത പരന്നതോടെ ഗ്രാമവാസികൾ റാഹുവാസ് പൊലീസ് സ്റ്റേഷന് ചുറ്റും തടിച്ചുകൂടി പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ചു. പോലീസിന് കൈമാറുന്നതിന് മുമ്പ് ഭൂപേന്ദ്ര സിങ്ങിനെയും അവർ മർദിച്ചു.
Read Moreകാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ കുട്ടി മരിച്ചു
കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ 13 കാരൻ മരിച്ചു. അമ്പലത്തറ മോഹനന്-സുമതി ദമ്പതികളുടെ മകന് മിഥുന് ആണ് മരിച്ചത്. മണിപ്പാലിലെ മെഡിക്കല്‍ കോളജില്‍ ഒരു മാസമായി ചികിത്സയിലായിരുന്നു. ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ കുട്ടിയെ അഡ്മിറ്റ് ആക്കി. എന്നാൽ രോഗം മൂർച്ചിച്ചതിനെ തുടർന്ന് മണിപ്പാൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ദിവസങ്ങളായി കുട്ടി വെന്റിലേറ്ററിലായിരുന്നു. ഇന്ന് പുലർച്ചെ മരണം സംഭവിച്ചു. ജൻമനാ കുട്ടിക്ക് എന്‍ഡോസള്‍ഫാന്റെ ഫലമായി കുട്ടിയ്ക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നു.
Read Moreഎല്ലാം അങ്ങോട്ട് ശരി ഇട് മാഷേ… വെെറലായി സുജിത്ത് മാഷും കുട്ടികളും
സോഷ്യൽ മീഡിയയിൽ താരമായി സുജിത്ത് മാഷും വിദ്യാർഥികളും. കാസർഗോഡ് ഉദിനൂർ സെൻട്രൽ എ.യു.പി. സ്കൂളിലെ അധ്യാപകൻ സുജിത്ത് കൊടക്കാട് തന്റെ വിദ്യാർഥികൾക്കൊപ്പമുള്ള വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. പലരും മാഷിന്റെയും കുട്ടികളുടെയും വീഡിയോ ഏറ്റെടുത്തു. വടി എടുത്ത് കുട്ടികളെ തല്ലി പഠിപ്പിച്ചിരുന്ന കാലത്തിൽ നിന്നും കുട്ടികളുടെ ഉള്ളറിഞ്ഞ് പഠിപ്പിക്കുന്ന രീതിയിലേക്ക അധ്യാപനം എത്തിയെന്നതിന് തെളിവാണ് സുജിത്ത് മാഷ്. ചൂരലും ശിക്ഷയുമാണ് അധ്യാപനത്തിന്റെ പ്രധാന ഭാഗമെന്ന സങ്കല്പം കാലഹരണപ്പെട്ടതാണ്.കാസർഗോഡ് ജില്ലയിലെ ഉദിനൂർ സെൻട്രൽ എ യു പി സ്കൂളിലെ സുജിത്ത് മാഷും കുട്ട്യോളും.. എന്ന കുറിപ്പോടെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി സുജിത്ത് മാഷിന്റെയും കുട്ടികളുടെയും വീഡിയോ പങ്കുവെച്ചതോടെ മാഷും കുട്ടികളും വെെറലായി. പഠനമൊരു ചൂരലും മാഷുമല്ല. ഒരു ചോക്കു കഷണവും ബോർഡുമല്ല. ന്റെ കുഞ്ഞള്’– എന്ന കുറിപ്പോടെ സുജിത്ത് മാഷ് ഫേസ്ബുക്കിൽ കുറിച്ചു. കുട്ടികളുടെ പരീക്ഷാ പേപ്പർ നോക്കുകയാണ്…
Read More