കൊല്ലം: ഓയൂരിലെ തട്ടിക്കൊണ്ടുപോകൽ കേസിൽ അറസ്റ്റിലായ പ്രതികളെ ആറ് വയസുകാരി തിരിച്ചറിഞ്ഞില്ല. തമിഴ്നാട്ടിലെ തെങ്കാശി പുളിയറയിൽ ദമ്പതികളും മകളും പിടിയിലായതിന് പിന്നാലെ പോലീസ് ഇവരുടെ ചിത്രങ്ങൾ കുട്ടിയെ വീട്ടിലെത്തി മൊബൈലിൽ കാണിച്ചു. എന്നാൽ ഇവരെ അറിയില്ലെന്ന മറുപടിയാണ് കുട്ടി നൽകിയത്. ചാത്തന്നൂർ സ്വദേശികളായ പത്മകുമാർ, ഭാര്യ അനിത, മകൾ അനുപമ എന്നിവരാണ് പോലീസ് പിടിയിലായത്. അടൂർ എആർ ക്യാമ്പിൽ എത്തിച്ച പ്രതികളെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തു വരികയാണ്. കേസിൽ ഭാര്യയ്ക്കും മകൾക്കും പങ്കില്ലെന്നാണ് പത്മകുമാർ പോലീസിനോട് വ്യക്തമാക്കിരിക്കുന്നത്. അറസ്റ്റിലായ പത്മകുമാറിന് ക്രിമിനൽ പശ്ചാത്തലമില്ലെന്നാണ് പ്രാഥമിക വിവരം. ഭാര്യ അനിത തൊഴിരഹിതയാണ്. അയൽവാസികളുമായി അത്ര അടുപ്പമില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ചാത്തന്നൂരിലെ കുടുംബത്തിന്റെ ഇരുനില വീടിന്റെ മുറ്റത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ചുവെന്ന് കരുതുന്ന കാർ പാർക്ക് ചെയ്തിട്ടുണ്ട്. കുട്ടിയെ തട്ടിയെടുത്ത ശേഷം പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷയും ഡ്രൈവറും…
Read MoreDay: December 1, 2023
ജില്ലാ സെക്രട്ടറി എ.പി. ജയനെ നീക്കിയ നടപടി; പത്തനംതിട്ട സിപിഐയിൽ പൊട്ടിത്തെറി; പെരിങ്ങനാട് വടക്ക് ലോക്കൽ കമ്മിറ്റി അംഗങ്ങൾ കൂട്ടരാജി നൽകി
പത്തനംതിട്ട: സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയന് എതിരായ പാർട്ടി നടപടിക്കു പിന്നാലെ പത്തനംതിട്ട സിപിഐയിൽ പൊട്ടിത്തെറി. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പരാതിയിൽ സിപിഐ സംസ്ഥാന കൗൺസിൽ ഇന്നലെയാണ് ജയനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും പാർട്ടിയുടെ മറ്റു സ്ഥാനങ്ങളിൽ നിന്നും നീക്കിയത്. ജയനെ അനുകൂലിക്കുന്ന പെരിങ്ങനാട് വടക്കു ലോക്കൽ കമ്മിറ്റി അംഗങ്ങൾ കൂട്ടരാജി നൽകി. മല്ലപ്പള്ളി അടക്കം മറ്റിടങ്ങളിലും പ്രാദേശിക നേതാക്കൾ രാജിക്ക് ഒരുങ്ങുകയാണ്. ചില ജില്ലാ കൗൺസിൽ അംഗങ്ങളും നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചു എന്നാണു സൂചന.കടുത്ത വിഭാഗീയതയുടെ ഭാഗമായിട്ടാണ് എ.പി. ജയനെതിരേ പരാതിയും നടപടിയും വന്നതെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്. എന്നാൽ അനധികൃത സ്വത്ത് സംമ്പാദനത്തിൽ വ്യക്തമായ തെളിവുകൾ പാർട്ടിക്ക് കിട്ടിയതുകൊണ്ടാണ് എല്ലാ സ്ഥാനങ്ങളിൽ നിന്നും ജയനെ നീക്കിയതെന്നും എതിർപക്ഷം പറയുന്നു. അടൂരിൽ ഫാം സ്വന്തമാക്കിയതുമായി ബന്ധപ്പെട്ട് ആറു കോടി രൂപയുടെ അഴിമതി…
Read Moreരണ്ടാം ഭാര്യയെ കൊലപ്പെടുത്തിയ കേസ്; യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തും; സനീഷ് ജയിലില്‍നിന്ന് ഇറങ്ങിയത് രണ്ടാഴ്ച മുമ്പ്
ചങ്ങനാശേരി: മാടപ്പള്ളി പന്‍പുഴയില്‍ രണ്ടാം ഭാര്യയുടെ കഴുത്തില്‍ ഷോള് മുറുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മാടപ്പള്ളി പൊന്‍പുഴ അറയ്ക്കല്‍ സനീഷ് ജോസഫ് (38) ആണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ സിജി (33)യാണ് കൊല്ലപ്പെട്ടത്. സനീഷിനെ ഇന്നലെ രാത്രി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സനീഷിന്റെ വീടിനു സമീപത്തെ ഇടവഴിയിലായിരുന്നു കൊലപാതകമെന്ന് പോലീസ് പറയുന്നു. സനീഷുമായി പിണങ്ങിക്കഴിയുകയായിരുന്നു സിജി. ഇന്നലെ സനീഷിനെ കാണാൻ സിജി ഇവിടെ എത്തുകയായിരുന്നു. സനീഷ് വിളിച്ചിട്ട് വന്നതാണോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. സനീഷും മാതാപിതാക്കളും താമസിക്കുന്ന വാടകവീടിനു സമീപത്തുള്ള ഇടവഴില്‍ ബഹളം കേട്ട നാട്ടുകാര്‍ ഓടിയെത്തിയപ്പോഴാണ് കഴുത്തില്‍ ഷാള്മുറുകി ചലനമറ്റ നിലയില്‍ സിജിയെ കണ്ടെത്തിയത്. നെറ്റിയിലെ മുറിവില്‍ നിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. പിടിവലിക്കിടെ സിജിയുടെ തല സനീഷ് സമീപത്തെ ഭിത്തിയില്‍ ഇടിപ്പിച്ചതായും നിലത്തുവീണ സിജിയുടെ…
Read Moreതീറ്റവില മുകളിലേക്ക്; മീന്‍വില താഴേക്ക്; കടക്കെണിയിലായി മത്സ്യകര്‍ഷകര്‍
കോട്ടയം: വന്‍ ലാഭം പ്രതീക്ഷിച്ച് മത്സ്യകൃഷിയിറക്കിയവര് ചാടിയ കുളത്തില്‍നിന്നു തിരിച്ചുകയറനാവാത്ത അവസ്ഥയില്‍. വളര്‍ത്തുമീനിന്റെ വില ഇടിഞ്ഞതും തീറ്റയുടെ വില കുത്തനെ വര്‍ധിച്ചതുമാണ് മത്സ്യകൃഷിയില്‍ തിരിച്ചടിയായത്. കിലോയ്ക്ക് 280 രൂപ വിലയുണ്ടായിരുന്ന തിലാപ്പിയക്ക് ഇപ്പോള്‍ വിപണിവില 100 രൂപയില്‍ താഴെയാണ്. എന്നാല്‍ മത്സ്യത്തീറ്റയുടെ വില നാള്‍ക്കുനാള്‍ മുകളിലേക്കു കയറുകയുമാണ്. 10 വര്‍ഷം മുന്‍പ് 22 രൂപയ്ക്ക് ലഭിച്ചിരുന്ന തീറ്റ 65 രൂപയ്ക്കു മുകളിലായി. പലയിടത്തും പല വിലയാണ് കന്പനികള്‍ ഈടാക്കുന്നത്. വരാലിനു നല്കുന്ന സ്റ്റാര്‍ട്ടറിന് 160 രൂപയ്ക്കു മുകളിലാണ്. ഒരു മത്സ്യക്കുഞ്ഞ് പൂര്‍ണ വളര്‍ച്ച എത്തുന്പോഴേക്കും കര്ഷകന് 150 രൂപയില്‍ കൂടുതലാണ് ചെലവ് വരുന്നത്. കര്ഷകന് ഉത്പാദന ചെലവിന് ആനുപാതികമായി വില ലഭിക്കുന്നില്ല. മത്സ്യകൃഷി വ്യാപകമായതോടെയാണ് വില കാര്യമായി ഇടിഞ്ഞത്. കോവിഡിനുശേഷം മുപ്പതിനായിരം ടണ്‍ മത്സ്യ ഉത്പാദനമാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, പതിനഞ്ച് ടണ്ണിലേക്ക് എത്തിയപ്പോള്‍ തന്നെ വില…
Read Moreഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകൽ കേസ്; ദമ്പതികളും മകനും പിടിയിൽ; പിന്നിൽ സാമ്പത്തിക തർക്കമെന്ന് പോലീസ്
കൊല്ലം: ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ. പ്രതികൾ ചാത്തന്നൂർ സ്വദേശികളാണ്. കുട്ടിയെ കൊല്ലം ആശ്രാമം മെെതാനത്ത് ഉപേക്ഷിച്ച ശേഷം തമിഴ്നാട്ടിലേക്ക് രക്ഷപെടുകയായിരുന്നു ഇവർ. തമിഴ്നാട് പുളിയറയിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് പിടിയിലായത്. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക തർക്കത്തിലാണ് പ്രതികൾ കുട്ടിയെ തട്ടികൊണ്ടു പോയത്. പോലീസ് പുറത്തു വിട്ട രേഖാ ചിത്രത്തിൽ രണ്ട് സ്ത്രീകളും ഒരു പുരുഷനുമായിരുന്നു. എന്നാൽ ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് ഇപ്പോൾ പിടിയിലായത്. പ്രതികൾ സഞ്ചരിച്ചു എന്നു കരുതുന്ന ഓട്ടോ ഇന്നു രാവിലെ പിടിയിലെടുത്തിരുന്നു. ഓട്ടോ ഡ്രെെവറുടെ മൊഴിയിൽ നിന്നാകാം പോലീസ് പ്രതികളിലേക്ക് എത്തിയത്. പ്രതികൾ ഒരു കുടുംബത്തിലുള്ളവർ. ഉച്ചയ്ക്ക് 2.30ന് മൂന്നുപേരെയും തെങ്കാശിയിലെ ഹോട്ടലില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലായ പ്രതികളും ആറുവയസുകാരിയുടെ പിതാവും തമ്മില്‍ സാമ്പത്തിക പ്രശ്നങ്ങൾ…
Read Moreആരോടും ചോദിച്ചില്ല, താത്കാലിക വിസിയെ നിയമിച്ച് ഗവർണർ; സർക്കാർ പ്രതിരോധത്തിൽ
തിരുവനന്തപുരം: കണ്ണൂർ വിസി പുനർനിയമനത്തിൽ ചാൻസലർ കൂടിയായ ഗവർണർ ബാഹ്യ സമ്മർദത്തിന് വഴങ്ങിയെന്ന പരാമർശത്തോടെ ഡോ. ഗോപിനാഥ് രവീന്ദ്രനെ സുപ്രീം കോടതി പുറത്താക്കിയതിനു പിന്നാലെ സർക്കാരിനെ കൂടുതൽ സമ്മർദത്തിലാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിലവിലെ വിസിയെ പുറത്താക്കി മണിക്കൂറുകൾക്കുള്ളിൽ ഗവർണർ താത്കാലിക വിസിയെ നിയമിച്ചു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനോട് അഭിപ്രായം ഒന്നും ചോദിച്ചിട്ടില്ല. സാങ്കേതിക സർവകലാശാല ഉൾപ്പെടെയുള്ളവയിൽ വിസിയുടെ കാലാവധി അവസാനിച്ചപ്പോൾ സർക്കാരിന്റെ കൂടി അഭിപ്രായം തേടിയായിരുന്നു ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ വിസിക്ക് ടെക്നിക്കൽ സർവകലാശാലയുടെ കൂടി അധിക ചുമതല നല്‍കിയത്. എന്നാൽ കണ്ണൂർ വിസി പുനർനിയമനകേസിൽ ഗവർണർക്കെതിരേയും സുപ്രീം കോടതി രൂക്ഷമായ പരാമർശങ്ങൾ നടത്തിയ പശ്ചാത്തലത്തിലാണ് ഇന്നലെ രാത്രി തന്നെ താത്കാലിക വി.സിയായി പ്രഫ. ബിജോയ് നന്ദനെ സ്വന്തമായ നിലയിൽ ഗവർണർ തീരുമാനിച്ചത്. കുസാറ്റിലെ പ്രഫസറായ ബിജോയ് ഇന്ന് ചുമതല ഏല്ക്കും. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന്…
Read Moreജോസ് ആലുക്കാസിലെ മോഷണം; മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു
ചെന്നൈ: ജോസ് ആലുക്കാസ് ജ്വല്ലറി ഗ്രൂപ്പിന്റെ കോയന്പത്തൂരിലെ ഷോറൂമിൽ മോഷണം നടത്തിയ കേസിലെ മുഖ്യപ്രതിയെ തിരിച്ചറിഞ്ഞെന്നു പോലീസ്. ധര്‍മപുരി സ്വദേശി വിജയ് ആണ് മോഷണത്തിനു പിന്നിലെന്നും ഇയാളുടെ ഭാര്യയെ അറസ്റ്റ് ചെയ്തെന്നും കോയന്പത്തൂർ പോലീസ് പറഞ്ഞു. കഴിഞ്ഞ ചൊവാഴ്ച പുലർച്ചെ രണ്ടോടെ ജ്വല്ലറിയിൽ കടന്ന പ്രതി 200 പവനോളം സ്വർണമാണ് കവർന്നത്. ഇയാളുടെ ഭാര്യയുടെ പക്കൽനിന്ന് മൂന്നു കിലോ സ്വർണം കണ്ടെടുത്തിട്ടുണ്ട്. ജ്വല്ലറിയിൽനിന്ന് 4.6 കിലോഗ്രാം സ്വർണമാണ് മോഷണം പോയത്. 24കാരനായ വിജയ് ഭിത്തി തുരന്നാണ് ജ്വല്ലറിക്കുള്ളിൽ പ്രവേശിച്ചത്. മോഷണ ശേഷം ഇയാൾ കടന്നു കളഞ്ഞു. പ്രതിയെ കണ്ടെത്താൻ അഞ്ചു പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചതായി കോയമ്പത്തൂർ സിറ്റി പോലീസ് കമ്മീഷണര്‍ ബാലകൃഷ്ണന് പറഞ്ഞു. ഇയാൾ മറ്റ് മൂന്നു മോഷണക്കേസുകളിൽ കൂടി പ്രതിയാണ്. ജ്വല്ലറിയിൽ മോഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു.
Read Moreആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; വ്യാജനമ്പർ പ്ലേറ്റ് തയാറാക്കിയയാൾ കസ്റ്റഡിയിൽ, കുട്ടിയുടെ അച്ഛന്റെ മൊഴി വീണ്ടുമെടുക്കും
കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് സുപ്രധാന വഴിത്തിരിവിലേക്ക്. പ്രതികളിൽ ഒരു യുവതി നേഴ്സിംഗ് കെയർ ടേക്കറായി ജോലി ചെയ്തിരുന്ന വ്യക്തിയാണെന്നു പോലീസ് സംശയിക്കുന്നു. നേരത്തേ പാലായിലും പത്തനംതിട്ടയിലും ജോലി ചെയ്തിട്ടുള്ള ഇവർ റിക്രൂട്ട്മെന്റ് തട്ടിപ്പിന് ഇരയായിട്ടുണ്ടന്നും സൂചനയുണ്ട്. യുവതി നിലവിൽ കോഴിക്കോട്ടാണുള്ളതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്കു ലഭിച്ച വിവരം. രേഖാചിത്രത്തിന്റെ അടിസ്ഥാനത്തിൽ ലഭിച്ച വിവരമായതിനാൽ ഇതിന്റെ ആധികാരിക പരിശോധിക്കേണ്ടതുണ്ട്. വിദേശത്തേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്ന സംഘങ്ങൾക്ക് ഓയൂരിലെ തട്ടിക്കൊണ്ട് പോകലിന് ബന്ധമുണ്ടോ എന്ന വിവരവും പോലീസിന്റെ അന്വേഷണ പരിധിയിൽ ഉണ്ട്. അതേസമയം പ്രതികളിലേക്ക് പോലീസ് അടുക്കുന്നുവെന്നും പ്രതികളുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കുമെന്നുമാണ് പുറത്തുവരുന്ന വിവരം. പ്രതികളിൽ ചിലരെ വ്യക്തമായി തിരിച്ചറിഞ്ഞ് കഴിഞ്ഞതായും സൂചനയുണ്ട്. എല്ലാറ്റിനും ഇന്ന് വൈകുന്നേരത്തോടെ ഉത്തരം ലഭിക്കും എന്ന ശുഭപ്രതീക്ഷയിലാണ് അന്വേഷണ സംഘം. സംഘം സഞ്ചരിച്ച കാറിൽ വ്യാജ നമ്പർ പ്ലേറ്റ് പതിപ്പിച്ച…
Read Moreപരമ്പര ആവേശത്തിലേക്ക് നാലാം മത്സരം ഇന്ന്
റായ്പുർ: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള അഞ്ചു മത്സര ട്വന്റി 20 പരമ്പരയിലെ നാലാം മത്സരം ഇന്നു നടക്കും. ആദ്യത്തെ രണ്ടു മത്സരം ജയിച്ച ഇന്ത്യയെ മൂന്നാം മത്സരത്തിൽ ഓസ്ട്രേലിയ തോൽപ്പിച്ചതോടെ പരമ്പര കൂടുതൽ ആവേശകരമായിട്ടുണ്ട്. പരമ്പര ഉറപ്പിക്കാൻ ഇന്ത്യക്ക് ഇന്നു ജയിക്കണം. റായ്പുരിൽ രാത്രി ഏഴിന് ആരംഭിക്കുന്ന മത്സരം സ്പോർട്സ് 18ലും ജിയോ സിനിമയിലും തത്സമയം. പരമ്പരയിലുടനീളം റണ്ണൊഴുക്ക് പ്രകടമാണ്. മൂന്നു മത്സരങ്ങളിൽ 123 ഫോറും 65 സിക്സുമാണ് പിറന്നത്. റായ്പുരിലും സ്ഥിതിക്കു മാറ്റമുണ്ടാകില്ലെന്നാണു സൂചന. പരന്പര പിടിക്കാൻ ഇന്ത്യ ടീമിൽ മാറ്റം വരുത്തിയേക്കും. ആദ്യ രണ്ടു മത്സരങ്ങളിൽ ഇല്ലാതിരുന്ന ശ്രേയസ് അയ്യർ ഇന്ന് ഇന്ത്യൻ ടീമിലെത്തും. അങ്ങനെ വന്നാൽ, മോശം ഫോമിലുള്ള തിലക് വർമ പുറത്താകും. ഓൾറൗണ്ടർ ദീപക് ചഹാർ ടീമിലെത്തിയാൽ പ്രസിദ്ധ് കൃഷ്ണ പുറത്താകും. അക്സർ പട്ടേലിനുപകരം വാഷിംഗ്ടണ്‍ സുന്ദറെ ഇന്ത്യ കളിപ്പിക്കാൻ സാധ്യതയുണ്ട്.…
Read Moreപോലീസിൽ ആത്മഹത്യ കൂടുന്നതിനു കാരണം സമ്മർദമെന്ന് ആഭ്യന്തര വകുപ്പ്; ഒൻപത് മാർഗനിർദേശങ്ങൾ നടപ്പിലാക്കാൻ ഉത്തരവ്
തിരുവനന്തപുരം: കേരള പോലീസിൽ പോലീസുകാരുടെ ആത്മഹത്യകൾക്ക് കാരണം അമിത ജോലിഭാരവും മാനസിക പിരിമുറുക്കങ്ങളും. ആത്മഹത്യകൾ കുറയ്ക്കാൻ ആഭ്യന്തരവകുപ്പ് സംസ്ഥാന പോലീസ് മേധാവിയ്ക്ക് ഒൻപത് മാർഗനിർദേശങ്ങൾ നടപ്പിലാക്കാൻ ഉത്തരവിട്ടു. ജോലിഭാരത്തെ തുടർന്ന് മാനസിക പിരിമുറുക്കം അനുഭവിക്കുന്ന പോലീസുകാരുടെ പ്രശ്നങ്ങൾ തുറന്ന് പറയാനുള്ള വേദിയ്ക്കായി മെന്ററിംഗ് സംവിധാനം ശക്തിപ്പെടുത്തണം. ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ചികിത്സ നൽകാൻ നടപടി സ്വീകരിക്കണം, ആഴ്ചയിലൊരിക്കലുള്ള അവധിയും അനുവദനീയമായ അവധികളും അനുവദിക്കണം, മാനസിക പിരിമുറുക്കം അനുഭവിക്കുന്നവർക്ക് സഹപ്രവർത്തകരുടെ ഭാഗത്ത് നിന്നും നല്ല പിന്തുണ ഉറപ്പ് വരുത്തണം, കൗണ്‍സിലിംഗ് നൽകണം. ഇതിനായി കൗണ്‍സിലിംഗ് സെന്ററുകൾ സജ്ജമാക്കണം, മാനസിക ഉല്ലാസത്തിനും പിരിമുറുക്കം മാറ്റാനും യോഗ പരിശീലനം നൽകണം എന്നി നിർദേശങ്ങൾ നടപ്പിലാക്കണമെന്നാണ് ആഭ്യന്തര വകുപ്പ് സംസ്ഥാന പോലീസ് മേധാവി ഡോ. ഷേക്ക് ദർബേഷ് സാഹേബിന് നൽകിയിരിക്കുന്ന ഉത്തരവ്. പോലീസുകാരുടെ ആത്മഹത്യ പെരുകുന്നത് വാർത്തയായതോടെയാണ് ആഭ്യന്തര അന്വേഷണം നടത്തി ഡിജിപിക്ക് റിപ്പോർട്ട്…
Read More